Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുന്ദരികളായ പെൺകുട്ടികളെ ചുറ്റും നിർത്തിയത് ആശ്രമ ബിസിനസ്സ് വിജയിപ്പിക്കാൻ; ജ്ഞാനാഞ്ജൻ എന്ന വശീകരണ മരുന്ന് നൽകുന്നതും പീഡനത്തിന്; രഞ്ജിതയുമായുള്ള വീഡിയോ വൈറലായതോടെ ചെറുപ്പക്കാരുടെ ഒഴുക്കും തുടങ്ങി; സ്വാമി സംസാരിക്കുന്നത് കേട്ടാലറയ്ക്കുന്ന തരത്തിൽ അശ്ലീലമായി; ലൈംഗിക വേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; നിത്യാനന്ദയുടെ തനിനിറം തുറന്നു കാട്ടി പഴയ വിശ്വസ്തനും; ആൾദൈവം ഇപ്പോഴും മറവിൽ തന്നെ

സുന്ദരികളായ പെൺകുട്ടികളെ ചുറ്റും നിർത്തിയത് ആശ്രമ ബിസിനസ്സ് വിജയിപ്പിക്കാൻ; ജ്ഞാനാഞ്ജൻ എന്ന വശീകരണ മരുന്ന് നൽകുന്നതും പീഡനത്തിന്; രഞ്ജിതയുമായുള്ള വീഡിയോ വൈറലായതോടെ ചെറുപ്പക്കാരുടെ ഒഴുക്കും തുടങ്ങി; സ്വാമി സംസാരിക്കുന്നത് കേട്ടാലറയ്ക്കുന്ന തരത്തിൽ അശ്ലീലമായി; ലൈംഗിക വേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ തന്നെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; നിത്യാനന്ദയുടെ തനിനിറം തുറന്നു കാട്ടി പഴയ വിശ്വസ്തനും; ആൾദൈവം ഇപ്പോഴും മറവിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആൾദൈവം നിത്യാനന്ദയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കലൈഞ്ജർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നിത്യാനന്ദയുടെ ശിഷ്യനായ വിജയകുമാർ മനസ്സു തുറക്കുന്നത്. നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവിൽ നടക്കുന്ന അതിക്രമങ്ങളിൽ തനിക്കും പങ്കുണ്ടായിരുന്നുവെന്നും വിജയകുമാർ പറയുന്നു. 2008 മുതൽ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും കൂട്ടുനിന്നുവെന്നും വിജയകുമാർ പറയുന്നു.

നിത്യാനന്ദ രാജ്യം വിട്ടുപോയിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൾ നിത്യാനന്ദ സജീവമാണ്. തിരച്ചിൽ നടത്തുന്നവർക്ക് ആശ്രമത്തിൽ വേണ്ട രീതിയിൽ ഒന്ന് അന്വേഷിച്ചാൽ നിത്യാനന്ദയെ കിട്ടുമെന്നും വിജയകുമാർ പറയുന്നു. നീതിപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണ്. അൽപസമയം സംസാരിക്കുന്ന ആരെയും മയക്കിയെടുക്കാൻ കഴിയുന്ന സ്വഭാവമാണ് നിത്യാനന്ദയുടേത്. താനും ഇത്തരം നിത്യാനന്ദയുടെ സംസാരങ്ങളിൽ വിശ്വസിച്ചാണ് ആശ്രമത്തിൽ ചേരുന്നത്. ചെയ്യുന്ന തെറ്റുകൾ പോലും സത്യമാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ നിത്യാനന്ദയ്ക്ക് പ്രത്യേക കഴിവാണുള്ളതെന്നും വിജയകുമാർ പറയുന്നു.

വിദ്യാഭ്യാസമുള്ള സുന്ദരികളായ പെൺകുട്ടികളെയാണ് നിത്യാനന്ദ തെരഞ്ഞെടുക്കുന്നത്. ഇവരെ മുൻനിർത്തിയാണ് ആശ്രമ ബിസിനസ് മുന്നോട്ട് പോവുന്നത്. തന്ത്രപരമായ മാർക്കറ്റിങ് രീതിയാണ് നിത്യാനന്ദയുടേത്. സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിൽ വേണമെന്ന് നിത്യാനന്ദയ്ക്ക് നിർബന്ധമാണ്. ഇവരെ കണ്ട് ഒരുപാട് പേർ ആശ്രമത്തിലെത്തുന്നുണ്ട്. ഇതാണ് ആശ്രമ ബിസിനസ് വിജയം. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്.

വ്യാജ ട്രസ്റ്റുകളുണ്ടാക്കി വൻ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. പിന്നീട് ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും. ഇത്തരത്തിൽ നാല് ആശ്രമങ്ങൾ പിടിച്ചെടുക്കാനുള്ള മുഴുവൻ ഒത്താശകളും ചെയ്തത് താനാണെന്നും വിജയകുമാർ വ്യക്തമാക്കി. മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു താനുണ്ടായിരന്നത്. മൂവായിരത്തോളം അംഗങ്ങൾ അവിടെയുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെയുള്ളത് കുട്ടികളാണ്. ഇവരിൽ പലരും നിത്യാനന്ദയുടെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്.

അമാവാസി നാളുകളിൽ ആശ്രമത്തിലുള്ളവർക്ക് ജ്ഞാനാഞ്ജൻ എന്ന് വിളിക്കുന്ന ഒരു മരുന്ന് നൽകാറുണ്ട്. ഇത് കഴിക്കുന്നവർ ഒരു തരം വശീകരണനിലയിൽ ആവാറുണ്ട്. ആശ്രമത്തിലുള്ള സ്ത്രീകളിൽ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് വരെ പരാതിപ്പെടുന്നവരാണ് ഏറെയും. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയാണ് ചെറുപ്പക്കാരികളായ നിരവധിപ്പേർ ആശ്രമത്തിലെത്താൻ തുടങ്ങിയത്. 2015 മുതൽ താൻ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷന്മാരെ വരെ ആശ്രമത്തിൽ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്.

കേട്ടാലറയ്ക്കുന്ന തരത്തിൽ എന്നോട് അശ്ലീലമായി നിത്യാനന്ദ സംസാരിക്കാൻ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുന്ന അവസ്ഥയായി. ഒടുവിൽ 2018ലാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും വിജയകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP