Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട യുവതി മാധ്യമപ്രവർത്തകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം ദൃശ്യങ്ങൾ ഫോട്ടോയും പകർത്തി; പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ട് ബ്ലാക്‌മെയിൽ ചെയ്തു; ആവശ്യപ്പെട്ടത് മൂന്നര കോടിയോളം രൂപ; മാധ്യമപ്രവർത്തകൻ പരാതിപ്പെട്ടതോടെ മോറോക്കൻ സ്വദേശിയായ യുവതിക്ക് ദുബായിൽ ശിക്ഷ

ഓൺലൈൻ ഡേറ്റിങ് സൈറ്റ് വഴി പരിചയപ്പെട്ട യുവതി മാധ്യമപ്രവർത്തകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം ദൃശ്യങ്ങൾ ഫോട്ടോയും പകർത്തി; പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ട് ബ്ലാക്‌മെയിൽ ചെയ്തു; ആവശ്യപ്പെട്ടത് മൂന്നര കോടിയോളം രൂപ; മാധ്യമപ്രവർത്തകൻ പരാതിപ്പെട്ടതോടെ മോറോക്കൻ സ്വദേശിയായ യുവതിക്ക് ദുബായിൽ ശിക്ഷ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ചു ബ്ലാക്‌മെയിൽ ചെയ്ത യുവതിക്ക് ദുബായിൽ ആറ് മാസം ജയിൽ ശിക്ഷ വിധിച്ചു. ബഹ്‌റൈനിലെ പ്രമുഖ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയ കേസിലാണ് യുവതിയെയാണ് ശിക്ഷിച്ചത്. 22 വയസുകാരിയായ മൊറോക്കയിലെ യുവതിയാണ് ബ്ലാക്‌മെയിൽ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഇതിനുവേണ്ടി ഇവർ രഹസ്യമായി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്ത് രണ്ട് ലക്ഷം ബഹ്‌റൈൻ ദിനാർ (3.7 കോടിയിലധികം ഇന്ത്യൻ രൂപ) ആവശ്യപ്പെടുകയാണ് യുവതി ചെയ്തത്.

തൊഴിൽ രഹിതയായ മൊറോക്കൻ യുവതിയാണ് അറസ്റ്റിലായത്. ബഹ്‌റൈനിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 39 വയസുകാരനെയാണ് യുവതി ബ്ലാക് മെയിൽ ചെയ്തത്. താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാണിച്ച് ഫോണിലൂടെയായിരുന്നു ഭീഷണി. ഒക്ടോബർ 11ന് അൽ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിനും രണ്ടാഴ്ച മുൻപാണ് ഒരു ഓൺലൈൻ ഡേറ്റിങ് സൈറ്റ് വഴി താൻ യുവതിയെ പരിചയപ്പെട്ടതെന്ന് പരാതിക്കാരൻ പറഞ്ഞു.

താൻ യുഎഇയിലാണ് താമസിക്കുന്നതെന്നും ഒക്ടോബർ ആറിന് ബഹ്‌റൈനിൽ വരുമെന്നും യുവതി പറഞ്ഞു. പിന്നീട് ബഹ്‌റൈനിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് താൻ താമസിക്കുന്നതെന്ന് അറിയിച്ചു. ചില വീഡിയോ ദൃശ്യങ്ങൾ വാട്‌സ്ആപിൽ അയച്ചുനൽകിയ ശേഷം വീട്ടിലേക്ക് ക്ഷണിച്ചു. ഇതനുസരിച്ച് പരാതിക്കാരൻ യവതിയുടെ അപ്പാർട്ട്‌മെന്റിലെത്തുകയും അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു.

അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ രഹസ്യമായി പകർത്തിയ ഒരു നഗ്‌നചിത്രം ഒക്ടോബർ 11ന് യുവതി ഇയാളുടെ വാട്‌സ്ആപ് നമ്പറിലേക്ക് അയച്ചുകൊടുത്തു. ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് മുഴുവൻ ചിത്രീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. രണ്ട് ലക്ഷം ബഹ്‌റൈൻ ദിനാർ നൽകിയില്ലെങ്കിൽ ഇവ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

പരാതിക്കാരൻ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നതിനാൽ അത് മുതലെടുത്തായിരുന്നു യുവതിയുടെ ഭീഷണി. ഇയാൾ ബഹ്‌റൈൻ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിൽ പരാതി നൽകി. തുടർന്ന് ഒക്ടോബർ 24ന് യുവതിയെ അറസ്റ്റ് ചെയ്തു. എന്നാൽ യുവതി മുറിയിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇരുവരും തമ്മിൽ ഉഭയസമ്മത പ്രകാരത്തോടെയുണ്ടായ ബന്ധം മനപ്പൂർവം ചിത്രീകരിച്ചു എന്നായിരുന്നു വാദം.

ബ്ലാക് മെയിലിംഗിനും സന്ദേശങ്ങൾ അയച്ചുള്ള മാനസിക പീഡനത്തിനുമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങൾ യുവതി നിഷേധിച്ചുവെങ്കിലും ഇവർ കുറ്റക്കാരി തന്നെയാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചത്. 15 ദിവസത്തിനകം യുവതിക്ക് അപ്പീൽ നൽകാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP