ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയിൽ 7.7 മാഗ്നിറ്റിയൂഡ് ശക്തിയുള്ള അതിഭയങ്കരമായ ഭൂകമ്പം; കരീബിയൻ ദ്വീപ സമൂഹങ്ങൾ പലതും മുങ്ങിയേക്കുമെന്ന് റിപ്പോർട്ട്; ആറോളം രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്; അമേരിക്കയിലെ മിയാമിയിലും വെള്ളം കയറിയേക്കും; മിക്കയിടങ്ങളിലും വൻ തോതിൽ ഒഴിപ്പിക്കൽ തുടരുന്നു: ലോകം മറ്റൊരു വമ്പൻ ദുരന്തത്തിന്റെ ഭീതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
ജമൈക്ക: കരീബിയൻ രാജ്യങ്ങളായ ജമൈക്കയ്ക്കും ക്യൂബയ്ക്കും ഇടയിലുണ്ടായത് അതിഭയങ്കരമായ ഭൂകമ്പം. റിക്ചർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ മിക്ക രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പും നൽകിയിരിക്കുകയാണ്. ജമൈക്ക, ക്യൂബ, സെയ്മാൻ ദ്വീപ് തുടങ്ങി ആറോളം രാജ്യങ്ങളിലാണ് ചൊവ്വാഴ്ച സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കരീബിയൻ ദ്വീപ സമൂഹങ്ങൾ പലതും മുങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.
അമേരിക്കയിലെ മിയാമിയിലും വെള്ളം കയറിയേക്കും. വാർത്ത പുറത്ത് വന്നതിനെ തുടർന്ന് മിക്കയിടങ്ങളിലും വൻ തോതിൽ ഒഴിപ്പിക്കൽ തുടരുന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അനേകം പേരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നതിന് പിന്നാലെ ലോകം മറ്റൊരു വമ്പൻ ദുരന്തത്തിന്റെ ഭീതിയിലേക്ക് വീണിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക 2.10ഓട് കൂടി ജമൈക്കയുടെയും ക്യൂബയുടെയും കടലിടുക്കിലാണ് ഭൂകമ്പം ഉണ്ടായത്. 72 മൈൽ അകലെയുള്ള ജമൈക്കയിലെ ലൂസിയയും 87 മൈൽ അകലെയുള്ള ക്യൂബയിലെ നിക്വരോയും ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 6.2 മൈൽ ആഴത്തിലുള്ള ഭൂകമ്പമാണ് ഇവിടെ ഉണ്ടായതെന്നാണ് യുഎസ് ജിയോളജിക്കൽ സർവ്വേയുടെ റിപ്പോർട്ട്.
ഭൂമി കുലുങ്ങുന്നതായി ജനങ്ങൾക്ക് തോന്നിയതോടെ ജമൈക്കയിലേയും ക്യൂബയിലേയും സ്കൂളുകൾ ഒഴിപ്പിച്ചു. അമേരിക്കയിലെ മിയാമിയിൽ നിന്നും വളരെ ദൂരത്തിലാണ് ഭൂകമ്പം ഉണ്ടായതെങ്കിലും അതിന്റെ പ്രകമ്പനം മിയാമിയിലും അനുഭവപ്പെട്ടു. ഇതേ തുടർന്ന് ഉയർന്ന നിലകളുള്ള കെട്ടിടങ്ങളിൽ നിന്നും മറ്റും ആളുകളെ ഒഴുപ്പിച്ചു. അതേസമയം ഭൂകമ്പത്തിന് പിന്നാലെ അതിശക്തമായ സുനാമിയും ഉണ്ടായേക്കുമെന്നാണ് ദി പെസഫിക് സുനാമി വാണിങ് സെന്ററിൽ നിന്നുള്ള മുന്നറിയിപ്പ്. തിരമാലകൾ സാധാരണ നിലയിൽ നിന്നും 3.5 അടിവരെ ഉയരുമെന്നും ബെലൈസ്, ക്യൂബ, ഹോണ്ടുറാസ്, മെക്സികോ, ജമൈക്ക, സെയ്മാൻ ദ്വീപ് എന്നിവിടങ്ങളിൽ നാശം വിതച്ചേക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഭൂകമ്പത്തിന് പിന്നാലെ ഉച്ചതിരിഞ്ഞ് 3.45ഓടെയാണ് സുനാമി മുന്നറിയിപ്പ് വന്നത്. മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഭീതി പരത്തിക്കൊണ്ട് വ്യാപകമായി ഈ വാർത്ത പരക്കുകയും ചെയ്തു. ഭൂകമ്പത്തെ തുടർന്ന് പലയിടങ്ങളിലും വിള്ളൽ വീഴുകയും സിങ്ക്ഹോൾ തുറന്ന് പോവുകയും പൈപ്പുകൾ പൊട്ടുകയും ചെയ്തു. എന്നാൽ എങ്ങും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തുടർ ചലനങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന ഭയവും ഉണ്ട്. വൈകിട്ട് അഞ്ച് മണിയോടെ 6.5 മാഗ്നിറ്റിയൂഡിൽ മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായി. വൻ നാശനഷ്ടങ്ങളൊന്നും ഭൂകമ്പത്തിൽ ഉണ്ടായില്ലെങ്കിലും ജനങ്ങൾ ഭയചകിതരായിരിക്കുകയാണ്. കിഴക്കൻ ക്യൂബയിലെ സാന്റിയാഗോയിൽ ശക്തമായ ചലനമണ് ഉണ്ടായത്.
സുനാമി ഭീതിയെ തുടർന്ന് സെയ്മാൻ ദ്വീപിൽ തീരത്തോട് അടുത്ത് താമസിക്കുന്നവരെ എല്ലാം മുൻകരുതലെന്നോണം ഒഴിപ്പിച്ചു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും 155 മൈൽ മാത്രം അകലമുള്ള ഇവിടെ റോഡുകളിൽ വിള്ളലുകൾ വീഴുകയും ഓടകൾ തകരുകയും മാൻഹോളുകൾ തകരുകയും ചെയ്തിരുന്നു. അതേസമയം മിയാമിക്ക് പുറമേ അമേരിക്കൻ നഗരമായ ഫ്ളോറിഡയിലും നേരിയ തോതിൽ ഭൂകമ്പം അനുഭവപ്പെട്ടു.
ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് കഴിഞ്ഞ ഡിസംബർ 26ന് 15 വർഷം തികഞ്ഞിരുന്നു. അന്ന് ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ ദുരന്തം വിതച്ച സുനാമി രണ്ടേകാൽ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്. 2004 ഡിസംബർ 25ന് ലോകം മുഴുവൻ ക്രിസ്മസ് ആഘോഷങ്ങളിൽ മുഴുകിയപ്പോഴാണ് ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ ദുരന്തം വിതച്ച് സുനാമി ഭീതിയുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞുറങ്ങിയ ജനം ഉണർന്നെഴുന്നേറ്റത് ഒന്നുമില്ലായ്മയിലേക്കാണ്.
കലി തുള്ളിയ കടൽ സകലതുമെടുത്തു. എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു. കണ്ണടച്ച് തുറക്കുംമുൻപ് കൺമുന്നിൽ കണ്ടതെല്ലാം കടൽ കൊണ്ടുപോയ കാഴ്ച നിസ്സഹായനായി നോക്കി നിൽക്കാനേ മനുഷ്യന് കഴിഞ്ഞുള്ളൂ. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളിൽ നിന്നായി കടൽ കവർന്നെടുത്തത് രണ്ടേകാൽ ലക്ഷത്തിലധികം ജീവനുകൾ. 2004 ഡിസംബർ 26 രാവിലെ 7.59നാണ് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിൽ റിക്ടർ സ്കെയിലിൽ 9.1 മുതൽ 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. വൻ ഭൂകമ്പം വമ്പൻ തിരമാലകളായി രൂപാന്തരപ്പെട്ടു.
ആന്തമാൻ ദ്വീപുകൾക്കും സുമാത്രയ്ക്കുമിടയിലുള്ള ഇന്ത്യൻ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പം ഉണ്ടായി 15 മിനിറ്റ് പിന്നിടും മുൻപ് കൂറ്റൻ തിരമാലകൾ സുമാത്രയിലെയും ആന്തമാൻ നിക്കോബാർ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു. സുനാമി ഏറ്റവും കൂടുതൽ ബാധിച്ച ഇന്തോനേഷ്യയിലെ അഷേഹിൽ മുപ്പത് മീറ്റർ ഉയരത്തിലാണ് തിരമാലകൾ താണ്ഡവമാടിയത്. മണിക്കൂറിൽ 800 കിലോമീറ്റർ വേഗതയിലായിരുന്നു കൂറ്റൻ തിരമാലകൾ കരയിലേക്കെത്തിയത്. സുനാമി ഏറ്റവും കൂടുതൽ നാശം വിതച്ചത് ഇന്തോനേഷ്യയിലായിരുന്നു. ഒന്നര ലക്ഷത്തിലധികം പേരുടെ ജീവനാണ് ഇവിടെ മാത്രം പൊലിഞ്ഞത്. ശ്രീലങ്കയിൽ 35,000 പേരും ഇന്ത്യയിൽ 18,000 പേരുടെയും ജീവനെടുത്തു. തായ്ലന്റിൽ 8000 പേരും മരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നൂറുകണക്കിനാളുകളുടെ ജീവനും സുനാമി കവർന്നു.
ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി. ഇന്ത്യയിൽ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകൾ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, കേരള തീരങ്ങൾ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍