ജിന്ന മുന്നോട്ടുവെച്ചതായിരുന്നു ദ്വിരാഷ്ട്രവാദം; ഇന്നത്തെ പോലെ അന്നും കമ്മ്യൂണിസ്റ്റുകാർ പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു; ഇസ്ലാമിസ്റ്റുകൾ ഇന്ത്യയെ രണ്ട് കഷണങ്ങളാക്കിയപ്പോൾ അവരുടെ ശത്രുക്കൾ ഭൂമി കണ്ട ഏറ്റവും സെക്കുലറായ രണ്ട് മനുഷ്യരായിരുന്നു ഗാന്ധിജിയും നെഹ്റുവും; ഈ മഹാപുരുഷന്മാരെ പോലും തള്ളിപ്പറഞ്ഞ പൊളിറ്റിക്കൽ ഇസ്ലാമിന് കാലം കരുതിവെച്ച ശിക്ഷയാണ് മോദിയും അമിത് ഷായും: സജീവ് ആല എഴുതുന്നു
സജീവ് ആല
ഗോഡ്സേ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തി...? സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യയിലെ ഹിന്ദുക്കൾ മുഴുവൻ ഗാന്ധിജിക്ക് ഒപ്പമായിരുന്നു. അവരുടെ ആത്മാവും പരമാത്മാവും ബാപ്പുജിയായിരുന്നു.
നാഥുറാം ഗോഡ്സേയും സവർക്കറും പിന്തുടർന്ന തീവ്രഹിന്ദുത്വ ആശയങ്ങൾ ഏറ്റുപിടിക്കാൻ അവർക്കൊപ്പം അണിചേരാൻ ഹിന്ദു ജനസമൂഹം തയ്യാറല്ലായിരുന്നു.
ജനപിന്തുണയിൽ ഗാന്ധിജിയെ തോല്പിക്കാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ ഗോഡ്സേ അദ്ദേഹത്തെ കായികമായി ഇല്ലാതാക്കി.
മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ മുസ്ലിം സമൂഹം പിന്തുണച്ച മാതൃകയിൽ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷം ഹിന്ദു മഹാസഭയെ പിന്തുണച്ചിരുന്നുവെങ്കിൽ ഗാന്ധിജി വാർധക്യസഹജമായ അസുഖത്താൽ മരണമടയുമായിരുന്നു.
ഗാന്ധിജി കൊല്ലപ്പെട്ട വാർത്ത കേട്ട് ഭാരതത്തിലെ ഹിന്ദുക്കൾ ആസേതുഹിമാചലം വാവിട്ട് നിലവിളിക്കുകയായിരുന്നു.
എന്നാൽ ഗോഡ്സേയെ തൂക്കിലേറ്റിയപ്പോൾ ആ ഘാതകനായി കണ്ണീർപൊഴിക്കാൻ ഒരുപിടി മതഭ്രാന്തർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ത്യയെ മതത്തിന്റെ പേരിൽ വെട്ടിമുറിച്ച പൊളിറ്റിക്കൽ ഇസ്ലാമിനെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ലാലാ ലജ്പത് റായിയാണ് ഹിന്ദു രാഷ്ട്രം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചതെന്ന പ്രചരണവുമായി ഇപ്പോൾ ചിലകൂട്ടർ ഇറങ്ങിയിട്ടുണ്ട്.
1906ൽ ധാക്കയിൽ മുസ്ലിം ലീഗ് രൂപമെടുത്ത് ഒമ്പത് വർഷം കഴിഞ്ഞ് 1915ലാണ് ഹിന്ദു മഹാസഭ പിറവിയെടുത്തത്.
ലാലാ ലജ്പത് റായ്
കോൺഗ്രസിലെ തീവ്രധാരയുടെ നേതാവായിരുന്ന ലജ്പത് റായ്. ആദ്യകാലത്ത് അദ്ദേഹം ആര്യസമാജത്തിന്റെയും ഹിന്ദുമഹാസഭയുടെ പ്രവർത്തകനും നേതാവുമൊക്കെയായിരുന്നു.
സൈമൺ കമ്മീഷനെതിരെ നടത്തിയ പ്രക്ഷോഭത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരമായ ലാത്തിച്ചാർജ്ജിൽ ഗുരുതരമായി പരിക്കേറ്റാണ് അദ്ദേഹം മരണമടഞ്ഞത്.
ലജ്പത് റായിയുടെ മരണത്തിന് ഉത്തരവാദിയായ ബ്രിട്ടീഷ് ഓഫീസർ ജയിംസ് സ്ക്കോട്ടിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ആളുമാറി സാൻഡേർസ് എന്നയാളെ വെടിവെച്ച് കൊന്നത് ഭഗത് സിംഗും കൂട്ടുകാരുമാണ്.
അതാണ് സുപ്രസിദ്ധമായ ലാഹോർ ഗൂഢാലോചന കേസ്.
ഈ കേസിൽ പ്രതികളായാണ് ഭഗത് സിങ്, സുഖദേവ്, രാജ് ഗുരു എന്നീ മൂന്ന് ദേശാഭിമാനികൾ കഴുമരം പുൽകിയത്.
നിരീശ്വരവാദിയായിരുന്ന ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടത് ഹിന്ദു രാഷ്ട്രവാദിയായിരുന്ന ലാലാ ലജ്പത് റായിക്ക് വേണ്ടിയായിരുന്നെന്ന പച്ചക്കള്ളമാണ് ഇപ്പോൾ സർക്കുലേറ്റ് ചെയ്യപ്പെടുന്നത്.
ഹിന്ദുമഹാസഭയ്ക്കും സവർക്കറിനും ഗോഡ്സേയ്ക്കും എല്ലാം ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന കലശലായ മോഹവും ആഗ്രഹവുമുണ്ടായിരുന്നു.
എന്നാൽ ഭാരതത്തിലെ ഹിന്ദുക്കൾ അവരുടെ കൺകണ്ട ദൈവമായി ആരാധിച്ചത് മതേതരത്വത്തിന്റെ അപ്പോസ്തലനായ മഹാത്മജിയെ ആയിരുന്നു.
അതേസമയം ജിന്നയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ വാദം ശക്തമായപ്പോൾ ഇന്ത്യയിലെ മുസ്ലിം ജനസമൂഹം അയാളെ പിന്തുണച്ചു.
മൗലാനാ അബ്ദുൽ കലാം ആസാദിനെ പോലെയുള്ള ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കുന്നതിനെ എതിർത്തത്. അവരാണ് ദേശീയ മുസ്ലീങ്ങൾ എന്ന് അറിയപ്പെട്ടത്.
സാരേ ജഹാംസേ അച്ചാ ഹിന്ദുസ്ഥാൻ ഹമാരാ എഴുതിയ സാക്ഷാൽ ഇഖ്ബാൽ പോലും ദ്വിരാഷ്ട്രവാദത്തിന്റെ വക്താവായി മാറി.
ഞങ്ങളുടെ ആഹാരം നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
ഞങ്ങളുടെ വസ്ത്രം നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
ഞങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
ഞങ്ങളുടെ ഭാഷ നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
ഞങ്ങളുടെ മതം നിങ്ങളിൽ നിന്ന് വ്യത്യസ്തമാണ്
അങ്ങനെ സമസ്തമേഖലകളിലും ഞങ്ങളും നിങ്ങളും വ്യത്യസ്തരാണ്
അതുകൊണ്ട് ഞങ്ങൾക്ക് പാക്കിസ്ഥാൻ തന്നേ തീരൂ.
ഇതായിരുന്നു ജിന്ന മുന്നോട്ടുവെച്ച ദ്വിരാഷ്ട്രവാദം.
രാജ്യത്തിന്റെ വിഭജനം ഉടനടി നടത്തിക്കിട്ടാൻ 1946ൽ ജിന്ന Direct Actionന് ആഹ്വാനം ചെയ്തപ്പോഴാണ് പതിനായിരങ്ങൾ കൊല്ലപ്പെട്ട Great Calcutta Killing നടന്നത്.
ഗാന്ധിജിയും നെഹ്റുവും നിസ്സഹായരായി ഈ മനുഷ്യക്കുരുതിക്ക് സാക്ഷിയായി.
ഇന്നത്തെപോലെ അന്നും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു.
ഇനി നിരപരാധികളുടെ ചോര തെരുവിൽ പരന്നൊഴുകുന്നത് കാണാനുള്ള ത്രാണിയില്ലാതെ നെഹ്റുവും കോൺഗ്രസും രാജ്യത്തെ രണ്ടായി വെട്ടിമുറിക്കാൻ സമ്മതിച്ചു.
മഹാത്മജി തകർന്ന ഹൃദയത്തോടെ തളർന്ന മനസ്സോടെ പാർട്ടീഷൻ എന്ന വേദന അംഗീകരിച്ചു.
ഇസ്ലാമിസ്റ്റുകൾ ഇന്ത്യയെ രണ്ട് കഷണങ്ങളാക്കിയപ്പോൾ അവരുടെ ശത്രുക്കൾ ഭൂമി കണ്ട ഏറ്റവും സെക്കുലറായ രണ്ട് മനുഷ്യരായിരുന്നു.
ഗാന്ധിജിയും നെഹ്റുവും.
ഈ മഹാപുരുഷന്മാരെ പോലും തള്ളിപ്പറഞ്ഞ പൊളിറ്റിക്കൽ ഇസ്ലാമിന് കാലം കരുതിവെച്ച ശിക്ഷയാണ് മോദിയും അമിത് ഷായും.
രാജ്യം മതാടിസ്ഥാനത്തിൽ വീണ്ടും മനസ്സുകൊണ്ട് വിഭജിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു
ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അതിനടുത്ത തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയം അതിശക്തമായി തിരിച്ചുവരും.
അതുകൊണ്ട് അടുത്തെങ്ങും ബിജെപി തകർന്നടിയാനുള്ള ഒരു സാധ്യതയുമില്ല.
ഇന്ത്യയിലെ മതേതരനാട്യക്കാരുടെ സൃഷ്ടിയാണ് ബിജപിയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയവും.
കുടം തുറന്നിറങ്ങിയ മതഭൂതത്തെ പിടിച്ചുകെട്ടാൻ മതപ്രീണനം ശീലമാക്കിയ സെക്കുലർ വേഷക്കാർക്ക് ഒരിക്കലും കഴിയില്ലെന്ന ചരിത്രയാഥാർത്ഥ്യം ഇന്ത്യയെ ഇന്ന് തുറിച്ചു നോക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍