Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടാസ്‌ക്കിനിടയിൽ കൊമ്പു കോർത്ത് ജസ്ലയും ദയയും; ലക്ഷ്വറി ടാസ്‌കിൽ അടിപൊട്ടുമോ എന്ന് പ്രേക്ഷകരും; ജെസ്ലയും ദയയും കൊമ്പുകോർക്കുമ്പോൾ ജെസ്ലയെ രജിത് കുമാർ പിന്തുണയ്ക്കുമോ; ബിഗ്‌ബോസ് കളി തീക്കളിയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

സകരമായ ടാസ്‌കുകളിലൂടെയാണ് ബിഗ്‌ബോസ് ഷോ കടന്നുപോകുന്നത്. ബിഗ്‌ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡ് എവൻട്രി വഴി ദയ അശ്വതിയും ജസ്ല മാടശ്ശേരിയും കടന്നെത്തിയതോട് കൂടി ഷോയുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്. വ്യത്യസ്തമായ ടാസ്‌കാണ് ബിഗ്‌ബോസിലിൽ പലപ്പോഴും നൽകാറുള്ളത്. ടാസ്‌കിനിടയിൽ പ്രകടനങ്ങൾ നോക്കിയാണ് പലപ്പോഴും ക്യാപ്റ്റനെ തീരുമാനിക്കാറുള്ളത്. ലക്ഷ്വറി ടാസ്‌കിൽ പോയിന്റ് അനുസരിച്ചാണ് പിന്നീട് ബിഗ്‌ബോസ് ഹൗസിലേക്കുള്ള റേഷൻ എത്തുന്നത് പോലും. അതിനാൽ തന്നെ പലപ്പോഴും എല്ലാവരും നന്നായി പെർഫോം ചെയ്യുകയാണ് പതിവ് രീതി.

ആഡംബര ഹോട്ടലിൽ നടക്കുന്ന രസനിമിഷങ്ങളുമായാണ് ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. പുതിയ എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസ് എന്ന ആഡംബര ഹോട്ടലിലേക്ക് എത്തുന്ന രജിത് കുമാറിനേയും ജസ്ല മാടശ്ശേരിയേയും സ്വീകരിക്കുകയാണ് ജീവനക്കാർ. ആര്യ, പ്രദീപ് ചന്ദ്രൻ, ദയ അശ്വതി എന്നിവരാണ് ഹോട്ടൽ ജീവനക്കാരായി എത്തുന്നത്. മുല്ലപ്പൂ മാല ചാർത്തിയാണ് ഇവരെ ഹോട്ടലിലേക്ക് സ്വീകരിച്ചത്. ആര്യയായിരുന്നു സ്വീകരണത്തിന് നേതൃത്വം നൽകിയത്.

ഷെഫുമാരായി പാഷാണം ഷാജിയും തെസ്നിഖാനുമുണ്ട്. മേമിന് വേണ്ടി ദയയും സാറിന് വേണ്ടി പ്രദീപും ഇവിടെയുണ്ടെന്ന് പറഞ്ഞ് നീങ്ങുന്ന ആര്യയെയാണ് പ്രമോ വീഡിയോയിൽ കാണുന്നത്. ഇതിനിടയിലാണ് ജസ്ലയും ദയയും കൊമ്പുകോർക്കുന്നത്. ഇത് ടാസ്‌ക്കിന്റെ ഭാഗമായുള്ള പ്രകടനമാണോയെന്ന സംശയത്തിലാണ് പ്രേക്ഷകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP