Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം രജത് കുമാറുമായി കട്ട ഉടക്ക്.. പിന്നാലെ കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം! എന്നാൽ എന്നോട് 'ഐ ലവ് യു പറ' എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി കൂട്ടി ജസ്ല; 'അദ്ധ്യാപകന് പ്രണയമില്ലേ, നിങ്ങൾ ഒരു ബയോളജി സാറല്ലേ.. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ' എന്നു ചോദിച്ചു പിന്നാലെ വട്ടം കൂടി; അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് ജസ്ല മാടശ്ശേരി; പ്രോത്സാഹനവുമായി ജസ്ലയുടെ സൈബർ ഫാൻസുകാരും

ആദ്യം രജത് കുമാറുമായി കട്ട ഉടക്ക്.. പിന്നാലെ കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം! എന്നാൽ എന്നോട് 'ഐ ലവ് യു പറ' എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി കൂട്ടി ജസ്ല; 'അദ്ധ്യാപകന് പ്രണയമില്ലേ, നിങ്ങൾ ഒരു ബയോളജി സാറല്ലേ.. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ' എന്നു ചോദിച്ചു പിന്നാലെ വട്ടം കൂടി; അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് ജസ്ല മാടശ്ശേരി; പ്രോത്സാഹനവുമായി ജസ്ലയുടെ സൈബർ ഫാൻസുകാരും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ജസ്സ മാടശ്ശേരിയും ദയ അച്ചുവും എത്തിയതോടെ കളികളെല്ലാം മാറിയിരിക്കയാണ്. ഹൗസിൽ എത്തി രണ്ട് ദിവസം മാത്രം പിന്നിടുമ്പോൾ ജസ്ല മാടശ്ശേരിയാണ് ഷോയുടെ ശ്രദ്ധാകേന്ദ്രം. ജസ്ലയുടെ നിലപാടുകൾക്കും ബുദ്ധിപൂർവ്വമായ ഇടപെടലുകൾക്കും മുന്നിൽ മറ്റ് മത്സരാർത്ഥികൾ നിഷ്പ്രഭരായി മാറുന്ന അവസ്ഥയാണ് കാണുന്നത്. ഷോയെ മുന്നോട്ടു നയിക്കുന്ന പ്രധാനികൾ രജത് കുമാറാണ്.

ജസ്ലയുടെയും ദയ അച്ചുവിന്റെയും രണ്ട് പേരുടെയും വരവ് വലിയ മാറ്റമാണ് ബിഗ് ബോസിൽ ഉണ്ടാക്കിയിരിക്കുന്നത്. ജസ്ല ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചത് ഡോ.രജിത്ത് കുമാറിനെയായിരുന്നു. പലവിധ കാര്യങ്ങളുടെ പേരിലും ഇരുവരും തമ്മിൽ പ്രശ്നങ്ങളായിരുന്നു വീട്ടിൽ ഉണ്ടായത്. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസങ്ങൾ പറഞ്ഞ് ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങളായിരുന്നു ഉണ്ടായത്. ആദ്യം ഉടക്കം പിന്നീട് സൗഹൃദത്തിലേക്കുമാണ് രജത്തും ജസ്ലയും പോകുന്നത്. ഒരു വശത്ത് അടി കൂടമ്പോൾ തന്നെ തൊട്ട് അടുത്ത ദിവസം ഇരുവരും ചങ്ങാതിമാരായ കാഴ്ചയാണ് കാണുന്നത്. നീയൊരു അറേബ്യൻ സുന്ദരിയാണെന്ന് പറഞ്ഞ് കൊണ്ട് ജസ്ലയെ കൊണ്ട് തട്ടമിടിപ്പിക്കുകയാണ് രജിത്ത്. പടച്ചോനെ തള്ളി തള്ളി മറിക്കുകയാണല്ലോ എന്ന് ജസ്ല കൗണ്ടർ അടിച്ചിരുന്നു. ശേഷം ഫുക്രുവിനോട് സംസാരിച്ച് കൊണ്ടിരിക്കവേ നിന്റെ ഒരു സ്‌ക്രൂ അഴിഞ്ഞ് പോയെന്ന് പറഞ്ഞെത്തുകയാണ് രജിത്ത്.

ഇതിനിടെ സിമിങ് പൂളിലേക്ക് ചാടിക്കോ എന്ന് പറയുന്ന രജിത്തിനോട് ഞാൻ ചാടുകയാണെങ്കിൽ നിങ്ങളെയും കൊണ്ടേ ചാടൂ എന്ന് ജസ്ല പറയുന്നു. പിന്നാലെ രജിത്ത് ഓടി. അദ്ദേഹത്തെ പിടിക്കാൻ ജസ്ല പിന്നാലെയും ഓടി. രാത്രി ഇരുവരും അടുത്തിരുന്ന് സംസാരിക്കവേ എന്നാ എന്നോട് ഐ ലവ് യൂ പറ എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി ഇടുകയും കെട്ടിപിടിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ജസ്ലയെയുമാണ് കാണാൻ കഴിയുക.

രാവിലെ തന്നെ രജിത്തിന്റെ സംസാരവിഷയം ജസ്ല ആയിരുന്നു. ഫുക്രുവിനോടായിരുന്നു അഭിപ്രായപ്രകടനം. ജീൻസ് ഇട്ടാൽ ഗർഭപാത്രം താഴെപോകും എന്ന രജിത്തിന്റെ വീടിന് പുറത്തെ അഭിപ്രായപ്രകടനം ജസ്ല വീട്ടിൽ എത്തിച്ചകാര്യം ഫുക്രു രജിത്തിനോട് അവതരിപ്പിച്ചു. ജീൻസ് ടൈറ്റ് അല്ലേ ഗർഭപാത്രം താഴെ പോകില്ലല്ലോ എന്ന് മറുപടി കൊടുക്കണ്ടേ എന്നായിരുന്നു രജിത്തിന്റെ മറുചോദ്യം. നിലപാടുകൾ മാറിച്ചവിട്ടുന്നതിന്റെ ആദ്യ സൂചനയായിരുന്നു ഇത്. എന്തായാലും ഇത്തരം വിഷയങ്ങളിൽ ഫുക്രുവിന്റെ പിന്തുണ ഉറപ്പിച്ചാണ് രജിത് സംസാരം അവസാനിപ്പിച്ചത്.

മോണിങ് ടാസ്‌ക് വീണ്ടും സജീവമായ കാഴ്ചയും ഇന്നുണ്ടായിരുന്നു. ജസ്ല ആണ് ക്ലാസ് നയിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടാൽ എങ്ങനെ വൈറൽ ആക്കാം എന്നതായിരുന്നു വിഷയം. ജസ്ലയുടെ നിലപാടുകളെയും മുൻപ് പ്രതികരിച്ചിട്ടുള്ള വിഷയങ്ങളെയും പുറത്തെടുത്താണ് മത്സരാർത്ഥികൾ ഈ വിഷയത്തിൽ ജസ്ലയിൽ നിന്ന് അറിവുകൾ ശേഖരിച്ചത്. ജസ്ലയുടെ പുരോഗമന ചിന്താഗതികളെ അത്രകണ്ട് അംഗീകരിക്കാൻ കഴിയില്ലെന്ന തരത്തിലായിരുന്നു വീണയുടെയും കൂട്ടരുടെയും ടാസ്‌കിലെ പ്രകടനം. എന്നാൽ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ സാൻഡ്രയടക്കമുള്ളവർ ഒരുക്കമായിരുന്നു.

ജസ്ലയും രജിത്തും തമ്മിലുള്ള കൊമ്പുകോർക്കലായിരുന്നു ഈ ദിനത്തിൽ ഏറ്റവുമധികം നടന്നത്. ലുങ്കിയും ഷർട്ടും ധരിച്ച് സ്ത്രീകൾ പുരുഷന്മാരായി കഴിഞ്ഞു എന്നുതുടങ്ങിയ ഡയലോഗുകൾ രജിത്തിനെ ജസ്ലയുടെ മുന്നിൽ കുടുക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള രജിത്തിന്റെ ധാരണകളെ ചോദ്യം ചെയ്യുകയായിരുന്നു വീട്ടിലെ പുതിയ താരം. ഞാൻ കുളിക്കട്ടെ എന്ന് പറഞ്ഞ് നൈസ് ആയി രക്ഷപെടുന്ന രജിത്തിനെയാണ് കണ്ടത്. എന്നാൽ നിങ്ങൾ പറയുന്ന കപട സയൻസ് ഞങ്ങൾ വിശ്വസിക്കണം എന്ന് പറഞ്ഞാൻ അംഗീകരിക്കില്ലെന്ന് ജസ്ല നിലപാട് വ്യക്തമാക്കി.

രജിത്തിനെതിരെയുള്ള അംഗത്തിൽ ജസ്ലയുടെ പ്രധാന പിന്തുണ ഒരുപക്ഷെ രഘുവായിരിക്കും. ജസ്ല എത്തുന്നതിന് മുമ്പും രജിത്തുമായി ആശയപരമായ സംവാദങ്ങളിൽ ഏർപ്പെട്ട ഏക വ്യക്തി രഘു മാത്രമായിരുന്നു. ജസ്ലയുടെയും രഘുവിന്റെയും നിലപാടുകളിലെ പൊരുത്തം ഗുണം ചെയ്യുന്നതായി കളിയിൽ പ്രതിഫലിച്ചു തുടങ്ങി. ജസ്ലയുടെ രാവിലത്തെ പ്രസംഗത്തെ ഒരു സമയം അഭിനന്ദിച്ചും നിമിഷങ്ങൾക്കകം വൾഗർ എന്നും അഭിപ്രായപ്പെട്ട രജിത്തിനെ രഘു പൊളിച്ചു.

രഘുവിന്റെ ഇടപെടൽ രജിത്തിനെ വലിയൊരു വിവാദത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ആണും പെണ്ണും കെട്ടനിലയിൽ സംസാരിക്കരുത് എന്നായിരുന്നു രഘുവിനോടുള്ള രജിത്തിന്റെ ഡയലോഗ്. ഇത് വലിയ തിരിച്ചടി ആകുമെന്നുറപ്പ്. ഈ ഡയലോഗ് ട്രാൻസ്ജെൻഡേഴ്സിനെ അവഹേളിക്കുന്നതാണെന്നും ആണും പെണ്ണം അല്ലാത്ത ഒരു ജെൻഡർ ഇല്ല എന്നാണോ രജിത് പറയുന്നതെന്നും ജസ്ല ആഞ്ഞടിച്ചു. ഇതേ വിഷയത്തിൽ രജിത് നടത്തിയ മുൻകാല പരാമർശങ്ങൾ ഈ സമയം ജസ്ല പുറത്തെടുത്തു.

ഇവിടെ തന്നേക്കാൾ പ്രായം കുറഞ്ഞ ചില മത്സരാർഥികൾ ചെയ്യുന്നതുപോലെ കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് നടക്കാനോ പ്രണയിച്ചിരിക്കാനോ ഒന്നും തനിക്ക് പറ്റില്ലെന്നായിരുന്നു ജസ്ലയുമായി സംസാരിക്കവെ രജിത്തിന്റെ ഒരു പ്രസ്താവന. എന്നാൽ വസ്ത്രധാരണവും പ്രണയവുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളല്ലേയെന്നും അതിലെന്താണ് പ്രശ്നമെന്നുമായിരുന്നു ജസ്ലയുടെ മറുചോദ്യം. താനൊരു അദ്ധ്യാപകനാണെന്നും അതിന്റേതായ രീതികളിലേ മുന്നോട്ടുപോകാൻ കഴിയൂ എന്നും രജിത്തിന്റെ മറുപടി. എന്നാൽ ജസ്ല വിടാൻ ഭാവമില്ലായിരുന്നു. 'അദ്ധ്യാപകന് പ്രണയമില്ലേ. അദ്ധ്യാപകൻ മനുഷ്യനല്ലേ. നിങ്ങൾ ഒരു ബയോളജി സാറല്ലേ. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ', ജസ്ല ചോദിച്ചു.

തനിക്ക് പത്തൻപത്തഞ്ച് വയസ്സാവുകയാണെന്നും പ്രണയത്തിന്റെ സമയം കഴിഞ്ഞെന്നുമായിരുന്നു ഇതിനോടുള്ള രജിത്തിന്റെ മറുപടി. എന്നാൽ പ്രണയം എന്ന വികാരത്തിന് കാലമോ സമയമോ ലിംഗമോ ഉണ്ടോ എന്നായിരുന്നു ജസ്ലയുടെ മറുചോദ്യം. പ്രായം കൂടുമ്പോൾ നമ്മൾ അതിന്റെ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ് രജിത് ആ വിഷയത്തിലെ ചർച്ച അവസാനിപ്പിച്ചു. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കാത്തവരെന്ന പ്രതിച്ഛായയാണ് ജസ്ലയ്ക്കും ദയയ്ക്കും സോഷ്യൽ മീഡിയയിലുള്ളത്. അതുകൊണ്ടു തന്നെ ജസ്ലക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ഫാൻസുകാരും സജീവമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ജസ്ല ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഷേയിലെ താരമായിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP