എൽഡിഎഫിന്റെ മനുഷ്യ ചങ്ങലയിൽ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാവിന് സസ്പെൻഷൻ; ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെഎം ബഷീറിനെതിരെ നടപടിയെടുത്ത് മുസ്ലീം ലീഗ്; ഇരുവിഭാഗം സുന്നി വിഭാഗങ്ങളുടെയും മുജാഹിദ് സംഘടനകളുടെയും നേതാക്കൾ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തപ്പോൾ തനിക്ക് മാത്രം അയിത്തം എന്തിനെന്ന് ബഷീർ; പാർട്ടി പ്രവർത്തകർ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതിനെ സംബന്ധിച്ച് ലീഗിൽ അഭിപ്രായ ഭിന്നത രൂക്ഷം; മുസ്ലിംവോട്ടുകൾ കൂട്ടത്തോടെ സിപിഎമ്മിന് മറിയുമെന്ന് ലീഗിനും ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: പൗരത്വനിയമ ഭേദഗതി നിയമത്തിൽ രാഷ്ട്രീയ നേട്ടം കൊയ്യുന്നത് സിപിഎമ്മാണെന്ന് തിരിച്ചറിഞ്ഞ് നടപടികളുമായി മുസ്ലീലീഗ് നേതൃത്വം.എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെ സസ്പെൻഡ് ചെയ്തത് ഇതിന്റെ തുടക്കമാണ്. ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെഎം ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ കോഴിക്കോട്ട് നടന്ന പരിപാടിയിലാണ് ബഷീർ കണ്ണിയായത്. യു.ഡി.എഫുമായി കൂടിയാലോചിക്കാതെ നടത്തുന്ന സമരങ്ങളിൽ പങ്കെടുക്കേണ്ടെന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അത് ലംഘിച്ചാണ് ബഷീർ പങ്കെടുത്തതെന്നാണ് ആരോപണം. നിലനിൽക്കെയാണ് ബഷീറിനെതിരായ നടപടി. യുഡിഎഫ് തീരുമാനം ലംഘിച്ച് ആരെങ്കിലും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞിരുന്നു.
എന്നാൽ പങ്കെടുക്കേണ്ടതില്ലാ എന്ന് ലീഗ് പ്രവർത്തകരോട് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് എൽഡിഎഫ് പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നുമായിരുന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറിന്റെ നിലപാട്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പാർട്ടി ഭേദമന്യേ എല്ലാവരും പങ്കാളികളാകുന്നുണ്ട്. അതുകൊണ്ട് ഇത് വിവാദമാക്കേണ്ടതില്ലാ എന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടേയും നിലപാട്.രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ ഒരു പൗരനെന്നനിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് കെ.എം. ബഷീറിന്റെ പ്രതികരണം.
പൗരത്വനിയമ ഭേദഗതിക്കെതിരേ സിപിഎം നടത്തുന്ന പരിപാടികളിൽ പങ്കെടുക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ നിർദ്ദേശം നൽകിയിട്ടില്ല. ഈ വിഷയത്തിൽ രാഷ്ട്രീയത്തിലുപരി ഒരു വികാരമുണ്ട്. പാർട്ടി കമ്മിറ്റിക്കല്ല, എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമരത്തിനാണ് പങ്കെടുത്തത്. ഇരു സുന്നിവിഭാഗങ്ങളുടെയും മുജാഹിദ് സംഘടനകളുടെയും നേതാക്കൾ ഇതിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോൾ എന്നെപ്പോലെയുള്ള ഒരു പ്രവർത്തകന് മാത്രം എന്താണ് പ്രശ്നം. പാർട്ടി നടപടിയെടുത്താൽ രണ്ടുകൈയുംനീട്ടി സ്വീകരിക്കും. ബഷീർ പറഞ്ഞു.
സമസ്തയുൾപ്പെടെയുള്ള മുസ്ലിം സംഘടനയുടെ നേതാക്കൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം. നടത്തുന്ന പരിപാടികളിൽ പങ്കെടുത്ത് വരുന്നുണ്ട്. ഇത് ലീഗിൽ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. മുസ്ലിംലീഗ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമായി അടവു നയം സ്വീകരിച്ചപ്പോൾ അതിനെ ശക്തമായി പ്രതിരോധിച്ച സംഘടന കൂടിയായിരുന്നു സമസ്ത. ആ സമസ്തയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്ന രീതിയിലേക്ക് മാറിയത് . അങ്ങനെ ഇ.കെ സമസ്ത സുന്നി വിഭാഗത്തിന്റെ നിലപാടാണ് ഒടുവിൽ ഇടതിന് അനുകൂലമായിരിക്കുന്നത്. ഏറ്റവും കൂടുതൽ മദ്രസകളുള്ള വലിയ മുസ്ലിം സാമുദായിക സംഘടനയാണ് തങ്ങളുടേതെന്നാണ് സമസ്ത നേതൃത്വവും അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ലീഗിന്റെ ഈ വലിയ വോട്ടു ബാങ്കിലാണ് ഇടതുപക്ഷമിപ്പോൾ വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ മുസ്ലിം ലീഗും അടിമുടി അമ്പരന്നിരിക്കുകയാണിപ്പോൾ.
പൗരത്വ ഭേദഗതി നിയമ ബില്ലിന്റെ കാര്യത്തിലും കോൺഗ്രസിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ. കാലങ്ങളായി കോൺഗ്രസിന്റെ സഖ്യകക്ഷിയായ ലീഗ് അണികൾക്കിടയിൽ നിലപാട് വിശദമാക്കാൻ ബുദ്ധിമുട്ടി എന്നതും ഏറ്റെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ നിലപാടിൽ ഇപ്പോൾ പെട്ടിരിക്കുന്നത് മുസ്ലിം ലീഗാണ്. എന്നാൽ കേന്ദ്രത്തിനെതിരായ സമരത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയവ്യത്യാസം മറന്ന് ഒറ്റക്കെട്ടായി വേണമെന്ന സിപിഎമ്മിന്റെ നിലപാടാണ് സമസ്തയ്ക്കുമുള്ളത്. പിണറായിയെയും സിപിഎമ്മിനെയും ഒരുകാലത്തും അംഗീകരിക്കാതിരുന്ന സമസ്തയാണ് മലപ്പുറത്ത് നടത്തിയിരുന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ സജീവ സാന്നിധ്യമായതും.
എന്നാൽ തുടക്കും മുതലേ യുഡിഎഫിൽ സിപിഎമ്മുമായി സഹകരിച്ചു പോകുന്നതിൽ മുന്നണിയിൽ വലിയൊരു വിഭാഗം പ്രവർത്തകർക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ ഈ അഭിപ്രായത്തോട് തത്ത്വത്തിൽ യോജിപ്പുണ്ടെങ്കിലും യുഡിഎഫ് വീണ്ടും മറിച്ചൊരു നിലപാടിലേക്ക് നിങ്ങുമെന്നാണ് ഇപ്പോൾ ലീഗിന് തലവേദയായികൊണ്ടിരിക്കുന്നത്. എന്നാൽ, കോൺഗ്രസ്- സിപിഎം സമരപരിപാടികൾക്ക് എല്ലാം മറന്ന് കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തിൽ ഒറ്റകെട്ടായി പോകണമെന്ന് ചില വിഭാഗങ്ങൾ ശ്രമിക്കുന്നതും.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെതിരായ സമരം സംസ്ഥാനത്ത് രാഷ്ട്രീയവ്യത്യാസം മറന്ന് ഒറ്റക്കെട്ടായി വേണമെന്ന സിപിഎം. നിലപാടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്കുമുള്ളത്. ഈ അഭിപ്രായത്തോട് തത്ത്വത്തിൽ യോജിപ്പുണ്ടെങ്കിലും യു.ഡി.എഫ്. മറിച്ചൊരു നിലപാടിലേക്ക് നീങ്ങുന്നതാണ് ലീഗിന് തലവേദനയാവുന്നത്. സമരം ഒന്നിച്ചുകൊണ്ടുപോകുന്നതിനെതിരേ ആരംഭത്തിൽതന്നെ പരസ്യമായി രംഗത്തുവന്നത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചുള്ള സമരം വേണ്ടെന്ന നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. കോൺഗ്രസ് നിലപാടിനെ തള്ളാനും സമസ്തയുടെ നിലപാടിനെ കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ലീഗ് ഇപ്പോൾ എന്നതും ഏറെ ശ്രദ്ധേയമാണ്.
എൽ.ഡി.എഫ്. ഉൾപ്പെടെ ആരുമായും ചേർന്ന് പൗരത്വനിയമത്തിനെതിരേ പോരാടണമെന്നും അക്കാര്യത്തിൽ ലീഗ് എന്തുനിലപാടെടുക്കുമെന്നത് പ്രശ്നമല്ലെന്നുമാണ് സമസ്ത കരുതുന്നത്. യു.ഡി.എഫ്. സ്വന്തംനിലയിൽ സമരം നടത്തുമെന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചതിനുശേഷമാണ് കോഴിക്കോട്ട് എൽ.ഡി.എഫ്. സംഘടിപ്പിച്ച പൗരത്വനിയമഭേദഗതിക്കെതിരായ റാലിയിൽ സമസ്ത സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടിമുസ്ല്യാർ പങ്കെടുത്തത്. ലീഗിന്റെ പ്രധാന വോട്ടുബാങ്കായ സമസ്ത ഒറ്റക്കെട്ടായി സിപിഎമ്മിനൊപ്പം അണിനിരക്കേേുമ്പാൾ ലീഗ് നേതൃത്വം ആശങ്കയിലാകുന്നത്.
കേരളത്തിൽ സിപിഎമ്മുമായി ചേർന്നുള്ള സമരം കടുത്ത എതിർപ്പുമായു കോൺഗ്രസ് നേതാക്കൾ എത്തിയിരുന്നത്. ചില സ്ഥലങ്ങളിൽ സിപിഎമ്മുമായി സഹകരിക്കുന്നതിൽ ലീഗിനും എതിരഭിപ്രായമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരുമിച്ച് നടത്തിയ സമരത്തിന്റെ ക്രെഡിറ്റ് മുഴുവൻ സിപിഎം. അടിച്ചുമാറ്റുമെന്ന ഭയം കോൺഗ്രസിനുണ്ടെന്നുള്ളത് പറയാതെ വയ്യ. അതാണ് ലീഗിനെയും സമസ്തയുടെ കാര്യത്തിലും അലട്ടുന്നത്.
എസ്.ഡി.പി.ഐ.പോലെ തീവ്രസ്വഭാവമുള്ള സംഘടനകൾ പൗരത്വനിയമഭേദഗതി വിഷയത്തിലെടുക്കുന്ന നിലപാടാണ് ലീഗിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന മറ്റൊരു കാര്യം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷിയെന്നനിലയിൽ പ്രക്ഷോഭം അക്രമത്തിലേക്ക് തിരിയരുതെന്ന നിർബന്ധബുദ്ധിയും ലീഗിനുണ്ട്. തീവ്രസംഘടനകൾ പ്രക്ഷോഭം തട്ടിയെടുക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ലീഗിനുള്ളിൽതന്നെ ഇക്കാര്യത്തിൽ അഭിപ്രായഭിന്നത വെളിവാക്കുന്നതായിരുന്നു തിങ്കളാഴ്ച ലീഗ് നേതാക്കൾ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴുള്ള പ്രതികരണം നടത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍