മരട് ഫ്ളാറ്റുകളുടെ ഗതിയാകുമോ തലസ്ഥാനത്ത് കുളത്തൂരിലെ 15 നില ഫെഡറൽ ബാങ്കിന്റെ ഫെഡറൽ കാപ്പിറ്റലിനും? കെട്ടിട നിർമ്മാണം നെൽവയൽ നീർത്തട സംരക്ഷണ നിയമം പേരിന് പോലും നോക്കാതെ; ബാങ്കിനായി ഒത്തുകളിച്ചത് ആറ്റിപ്ര വില്ലേജ് ഓഫീസും കോർപറേഷനും; കെട്ടിടനിർമ്മാണത്തിന് കോർപറേഷൻ അനുമതി നൽകിയത് ബാങ്ക് ലോണിനായി നൽകിയ സർട്ടിഫിക്കറ്റ് വച്ച്; കള്ളക്കളി കണ്ടുപിടിച്ചത് റവന്യുവിജിലൻസ്; വിവാദമായപ്പോൾ ഫെഡറൽ ടവറിനെ രക്ഷിച്ചെടുക്കാൻ കോർപറേഷന്റെ തരികിട കംപ്ലീഷൻ സർട്ടിഫിക്കറ്റും
എം മനോജ് കുമാർ
\തിരുവനന്തപുരം: നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് കുളത്തൂരിൽ ഫെഡറൽ ബാങ്കിന്റെ കെട്ടിട നിർമ്മാണം. നെൽവയൽ നീർത്തട സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിക്കപ്പെടെണ്ട വയൽ നികത്തിയാണ് ഇവിടെ 15 നിലയോളമുള്ള ഫെഡറൽ കാപ്പിറ്റൽ ഉയർന്നിരിക്കുന്നത്. മരടിലെ ഫ്ളാറ്റുകൾക്ക് വന്ന ഗതി ഫെഡറൽ കാപ്പിറ്റലിനും വരുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയതിനാൽ ഒരു ഇളവും നൽകാതെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളും ഇടിച്ചു പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
മരട് ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി തകർക്കപ്പെട്ടതോടെ തീരദേശ പരിപാലനനിയമങ്ങളും നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ ലംഘിച്ച് പണിത പല നിർമ്മാണങ്ങളും പൊളിക്കൽ ഭീഷണിയിലാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഫെഡറൽ കാപ്പിറ്റലും പൊളിച്ചു മാറ്റേണ്ട അവസ്ഥയാകുമോ എന്ന ചോദ്യമുയരുന്നത്. ആറ്റിപ്ര വില്ലേജിൽപ്പെട്ട കുളത്തൂരാണ് ഫ്ളാറ്റ് വന്നിരിക്കുന്നത്. പൊതുപ്രവർത്തകൻ പാലപ്പൂര് സുരേഷ് തുടർച്ചയായി നൽകിയ പരാതികളോടെയാണ് ഫെഡറൽ ടവർ വിവാദത്തിലേക്ക് ഉയർന്നത്. റവന്യൂ വിജിലൻസ് അന്വേഷണം വന്നതും സുരേഷിന്റെ പരാതികൾ അധികരിച്ച് തന്നെയാണ്. മൂന്നു വർഷം മുൻപ് ഈ കെട്ടിട നിർമ്മാണം ആരംഭിച്ചത് മുതൽ ഈ പ്രശ്നത്തിൽ നിയമപരമായി നടപടികൾ സ്വീകരിച്ച് സുരേഷ് രംഗത്തുണ്ട്.
ആറ്റിപ്ര വില്ലേജിൽപ്പെട്ട 544/3, 544/26, 544/22, 544/231, 525/21, 525/23, 544/24, 544/251, 525/2131,544/5, 544/2 എന്നീ സർവേ നമ്പരുകളിൽപ്പെട്ട ഭൂമിയിലെ നിർമ്മാണമാണ് വിവാദമാകുന്നത്. 2017 മുതൽ അധികാരികൾക്ക് നിരന്തരം നൽകിയ പരാതികൾ ചവറ്റുകുട്ടയിൽ തള്ളിയാണ് വില്ലേജ് അധികാരികളുടെയും കോർപറേഷൻ അധികൃതരുടെ സംരക്ഷണയോടെ ഫെഡറൽ ടവർ ഉയർന്നത്. ഇനി കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൂടി കിട്ടിയാൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് കെട്ടിപ്പൊക്കപ്പെട്ട കെട്ടിടത്തിനു അംഗീകാരം ലഭിക്കുന്ന അവസ്ഥയാകും. ആറ്റിപ്ര വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം 544/3, 544/22, 544/2 എന്നിവയിൽപ്പെട്ട സ്ഥലങ്ങൾ പുരയിടത്തിലാണ് ഉൾപ്പെടുന്നത്. 544/23, 544/24, 544/25, 544/5 എന്നീ സർവേ നമ്പരിൽപ്പെട്ട സ്ഥലങ്ങൾ നിലത്തിലാണ് ഉൾപ്പെടുന്നത്. ഈ സ്ഥലങ്ങൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കിലാണ് ഉൾപ്പെടുന്നത്. എന്നാൽ ഈ സ്ഥലത്തിനു പുരയിടം എന്ന രീതിയിലാണ് വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയത്. ഇതാണ് നിയമം ലംഘിച്ച് കെട്ടിടം ഉയരാൻ കാരണമായത്.
ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ബാങ്കിന്റെ ദി ഫെഡറൽ ഹൗസ് കോ-ഓപ്പറേഷൻ സൊസൈറ്റിയുടെ പേരിലാണ് ഹൗസിങ് പ്രോജക്റ്റ് വന്നിരിക്കുന്നത്. നീർത്തട സംരക്ഷണ നിയമം ലംഘിച്ച് വയൽ നികത്തിയാണ് ഇവിടെ ഫെഡറൽ കാപ്പിറ്റൽ പടുത്തുയർത്തിരിക്കുന്നത്. ഇത് റവന്യൂ വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുമുണ്ട്. ഈ കാര്യത്തിൽ വിശദ റിപ്പോർട്ടും റവന്യൂ വിജിലൻസ് നൽകിയിട്ടുണ്ട്. കോർപ്പറേഷൻ അധികൃതരും ആറ്റിപ്രയിലെ മുൻ വില്ലേജ് ഓഫീസറും ഒത്തുകളിച്ചതോടെയാണ് കെട്ടിടം യാഥാർത്ഥ്യമായത് എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഫെഡറൽ ബാങ്ക് ലോൺ എടുക്കാൻ എന്ന പേരിൽ അന്നത്തെ ആറ്റിപ്ര വില്ലേജ് ഓഫീസർ സുമേഷ് നായർ നൽകിയ സർട്ടിഫിക്കറ്റാണ് ഫെഡറൽ കാപ്പിറ്റൽ ഉയരാൻ സഹായിച്ചത് എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തിയത്. പുരം/നിലയിടം എന്ന ഫോം ഉപയോഗിക്കാതെ നിലയിടം എന്ന് പ്രിന്റ് ചെയ്ത ഫോം മാത്രം ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഉപയോഗിക്കേണ്ടത് പുരം/നിലയിടം എന്ന് പ്രിന്റ് ചെയ്ത ഫോം ആയിരുന്നു. ലോൺ ആവശ്യത്തിനായി മാത്രം നൽകിയ സർട്ടിഫിക്കറ്റ് ആയതിനാലാണ് ഈ ഫോം ഉപയോഗിച്ചത് എന്നാണ് വിജിലൻസ് ഓഫീസർ വിജിലൻസിന് മുൻപാകെ മൊഴി നൽകിയത്. ലോൺ ആവശ്യത്തിനു നൽകിയ സർട്ടിഫിക്കറ്റ് അത് ഏത് എന്നുപോലും നോക്കാതെ ബിൽഡിങ് പെർമിറ്റ് നൽകിയ കോർപറേഷൻ അധികൃതരുടെ നടപടികൾ നിരുത്തരവാദപരമാണ്-വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അടിസ്ഥാനപരമായ പരിശോധനകൾ ഈ വിഷയത്തിൽ കോർപറേഷൻ നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഫെഡറൽ കാപ്പിറ്റൽ പണിയാൻ കഴക്കൂട്ടം ഫെഡറൽ ബാങ്ക് ശാഖയിലേക്ക് ലോൺ ആവശ്യത്തിനായി മാത്രം നല്‍കിയതാണ് എന്നാണ് വില്ലേജ് ഓഫീസർ വെളിപ്പെടുത്തിയത്. എന്നാൽ ഇതേ സർട്ടിഫിക്കറ്റ് തന്നെയാണ് കോർപ്പറേഷൻ ഓഫീസിലേക്കും കെട്ടിട നിർമ്മാണ അപ്പ്രൂവലിനായി പോയത്. ഈ സർട്ടിഫിക്കറ്റ് പ്രകാരം തന്നെ കോർപറേഷൻ കെട്ടിട നിർമ്മാണത്തിനുള്ള അനുമതി നൽകുകയും ചെയ്തു. വില്ലേജ് ഓഫീസറുടെ ഭാഗത്ത് നിന്നും കോർപറേഷൻ അധികൃതരുടെ ഭാഗത്ത് നിന്നും വലിയ പാകപ്പിഴകൾ ഫെഡറൽ ടവർ നിർമ്മാണത്തിൽ വന്നു എന്നാണ് റവന്യൂ വിജിലൻസ് കണ്ടെത്തൽ. തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന പിഴ ആരും അറിയാതെ തിരുത്തി എങ്ങിനെയും കെട്ടിടത്തിനു കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാൻ തന്നെയാണ് കോർപറേഷന്റെ നീക്കം. ഇതിനായി ഈ മാസം മുപ്പതിന് കോർപറേഷൻ വിളിച്ച് ചേർക്കുന്ന അദാലത്തിൽ ഫെഡറൽ ടവർ പ്രശ്നം കൂടി ഉയർത്തിയിട്ടുണ്ട്. ഈ അദാലത്തിൽ പരിഗണിക്കപ്പെടെണ്ട വിഷയമല്ല ഫെഡറൽ ടവർ പ്രശ്നമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ അദാലത്തിൽ തന്നെ വിഷയം പരിഗണിക്കാനാണ് കോർപറേഷൻ നീക്കം.
ദി ഫെഡറൽ ഹൗസ് കോ-ഓപ്പറേഷൻ സൊസൈറ്റി അധികൃതർ നൽകുന്ന വിശദീകരണം:
എല്ലാ വിധ അംഗീകാരത്തോടെയുമാണ് ഫെഡറൽ കാപ്പിറ്റൽ നിർമ്മിച്ചിരിക്കുന്നത്. നിയമപരമായ എല്ലാ സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. റവന്യൂ വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് ഒന്നുമറിയില്ല. പുരയിടമായ ഭൂമിയിൽ തന്നെയാണ് കെട്ടിടം വന്നിരിക്കുന്നത്. ഒരു കുഴപ്പവുമില്ല. സൊസൈറ്റിയുടെ പ്രദീപ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍