ഇനിയാണ് ശരിക്കുള്ള കളി! ബാർക്ക് റേറ്റിങ്ങിൽ കൂപ്പ് കുത്തിയ ഷോയെ കരയ്ക്ക് കയറ്റാൻ കച്ചിത്തുരുമ്പായത് യുക്തിവാദിയായ മൊഞ്ചത്തി; ജസ്ല മാടശ്ശേരി ബിഗ്ബോസ് ഹൗസിലേക്ക് എത്തിയതോടെ പ്രേക്ഷകരും ഉഷാർ; രജിത് കുമാറിനോട് കൊമ്പുകോർക്കാൻ മതംവിട്ട സുന്ദരിക്കാകുമോ എന്ന് പ്രേക്ഷകർ; എലിമിനേഷന് പിന്നാലെ വൈൽഡ് കാർഡ് എൻട്രി വഴിയെത്തിയത് തീപ്പൊരി പെൺതരികൾ തന്നെ; ജസ്ലയും ദയ അശ്വതിയും സോഷ്യൽ മീഡിയയിലെ കൊമ്പുകോർക്കൽ ടീംസും; പുതിയ വരവുകൾ ആവേശവും ആശങ്കയും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മോഹൻലാൽ അവതാരകനായ ബിഗ്ബോസ് സീസൺ രണ്ട് പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്. ആദൃഘട്ടത്തിൽ റേറ്റിങ്ങിൽ പിന്നോട്ടായതോടെ പുതിയ പോരാളികളെ കളത്തിലിറക്കി ചാനൽ റേറ്റിങ് കൂട്ടാനൊരുങ്ങുകയാണ് ഏഷ്യാനെറ്റ്. ജനുവരി 5ന് തുടങ്ങിയ പരിപാടി രണ്ടാഴ്ച പിന്നിട്ടതിന് പിന്നാലെ ഷോയിൽ നിന്ന് മൂന്ന് പേരാണ് പുറത്തയത്.
ആദ്യം പുറത്തായത് ബിഗ്ബോസ് ഹൗസിന്റെ ക്യാപ്റ്റൻസി വഹിച്ച രാജനി ചാണ്ടി ആയിരുന്നെങ്കിൽ പിന്നീട് സുരേഷ് കുമാറും, ബിഗ്ബോസിലെ ശ്രദ്ധേയനായ പരീക്കുട്ടിയും ഇന്നലത്തെ എപ്പിസോഡിലൂടെ പുറത്തായി. മുൻ വർഷത്തെ ഷോയെ അപേക്ഷിച്ച് മത്സലരാർത്ഥികളുടെ ദൗർബല്യം തന്നെയാണ് ഷോയെ പ്രേക്ഷകരിൽ നിന് അകറ്റിയതെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. ഇപ്പോൾ ഷോ മുന്നോട്ട് പോകുന്നത് തന്നെ രജിത് കുമാറിലും ഫുക്രിവുവിലൂടെയുമാണ്.
കഴിഞ്ഞ ദിവസം ഒരു ഗെയിമിനിടയിൽ ഫുക്രു രജിത് കുമാറിനെ പിടിച്ചു തള്ളുന്ന വീഡിയോ വീഡിയോ ഏറെ വിവാദമായിരുന്നു. രജിത് കുമാർ ആർമിയും മുൻ ബിഗ്ബോസ് വിജയിയായ സാബുമോനെ പിന്തുണയ്ക്കുന്നത്. സാബുമോൻ ആർമിയും ഇത്തരം നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് വന്നത്. വീണയുമായി കൂടി ചേർന്നാണ് ഫുക്രു ഗെയിമിനടിയിൽ രജിത് കുമാറിനെ ആക്രമിച്ചത്. ഇത് വിമർശനത്തിന് കാരണമായതിന്റെ പിന്നാലെയാണ് കഴിഞ്ഞ ദിവസം എലിമിനേഷൻ എത്തിയത്.
അപ്രതീക്ഷിതമായി രണ്ടുപേർ പുറത്താകുമെന്ന് അവതാരകനായ മോഹൻലാൽ പറഞ്ഞതിന് പിന്നാലെയാണ് സുരേഷ് കുമാർ, പരീക്കുട്ടി എന്നിവർ പുറത്തേക്ക് രപോകുമെന്ന് മോഹൻലാൽ പറഞ്ഞത് ഇതോടെ ഇവർ ഷോയ്ക്ക് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീടാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ രണ്ട് പേർ വരുമെന്ന് മോഹൻലാൽ പറഞ്ഞത്. ഇതോടെ എത്തിയ രണ്ടുേപരാണ് ഇന്നലെ മുതൽ ബിഗ്ബോസ് ഷോയെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടികൊടുക്കാൻ പോകുന്നത്.
യുക്തിവാദിയായ ജസ്ല മാടശ്ശേരി ബിഗ്ബോസ് ഹൗസിൽ
കെ.എസ്്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി ചുമതലയിൽ നിന്നിട്ട് പാർട്ടിയെ പരോക്ഷമായി വിമർശിച്ച് കേരളം ആദ്യം ശ്രദ്ധിച്ച മൊഞ്ചത്തിക്കുട്ടിയാണ് മലപ്പുറംകാരി ജസ്ല മാടശ്ശേരി, സ്വതന്ത്ര ചിന്തക, ആക്റ്റിവിസ്റ്റ് എന്നീ നിലകളിൽ ജസ്ല മലയാളികൾക്ക് സുപരിചിതയാണ്.
മത വിമർശനത്തിന്റെ പേരിൽ സ്വന്തം സമുദായത്തിൽ നിന്ന് പോലും വിലക്കുകൾ വന്നിട്ടാണ് ഇവരെ ആദ്യം മലാളികൾ ശ്രദ്ധി്കുന്നത്. പരസ്യ മതവിമർശനം പറഞ്ഞതോടെ വീട്ടുകാരിൽ നിന്നും അപ്രീതി വാങ്ങി കൂട്ടി. യുക്തിവാദി ഇടങ്ങളിൽ സ്വതന്ത്ര ചിന്തകയായി എത്തി മതം വിട്ട പെണ്ണ് എന്ന ഫോറത്തിൽ പ്രസംഗിച്ച് മലയാളികൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അസഹിഷ്ണുതക്കെതിരെ ഫ്ളാഷ്മോബ് നടത്തി ശ്രദ്ധേയയായ ജസ്ല മാടശേരി എം.ബി.എ ബിരുദധാരിയും സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ഉന്നതതലത്തിൽ ജോലി ചെയ്യുന്നവരുമാണ്.
ജസ്ല കൂടി മത്സരത്തിന് എത്തുന്നതോടുകൂടി ബിഗ് ബോസിന്റെ ടാഗ് ലൈൻ അക്ഷരാർത്ഥത്തിൽ ശരിയാകും എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. വൈൽഡ് കാർഡ് എൻട്രി വഴിയാണ് ജസ്ല ഷോയിലേക്ക് എത്തിയത്. ഷോയിലേക്ക് ജസ്ല എത്തുന്നു എന്ന് കേട്ടപ്പോഴേ സോഷ്യൽ മീഡിയയിൽ ജസ്ല ആർമിക്കും തുടക്കം കുറിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് ജസ്ലയുടേത്
. ജെസ്ലയ്ക്കൊപ്പം ബിഗ്ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയത് ജസ്ലയുടെ വൈറൽ വീഡിയോകളെ നിശിതമായി വിമർശിക്കുകയും ഏറെ കൈയടികൾ വാങ്ങുകയും ചെയ്ത ദയ അശ്വതിയാണ്. ഇവർ രണ്ടും ബിഗ്ബോസ് വീട്ടിലേക്കെത്തിയതോടെ കളി ഇനി വേറെ ലെവലിലേക്ക് മാറുകയാണെന്ന് വേണം മനസിലാക്കാൻ.
കൊമ്പുകോർക്കുമോ ബിഗ്ബോസ് ഹൗസ്! അശ്വതിയും ജസ്ലയും നേർക്കുനേർ
ആരും പ്രതീക്ഷിക്കാത്ത എൻട്രിയിലൂടെയാണ് ദയ അശ്വതി ബിഗ്ബോസ് ഹൗസിലേക്ക് കടന്നെത്തുന്നത്. പാലക്കാട് മുണ്ടൂർ സ്വദേശിയാണ് ദയ അശ്വതി അമ്മയോ അച്ഛനോ, ഭർത്താവോ കൂടപ്പിറപ്പുകളോ ഇപ്പോൾ തനിക്കൊപ്പമില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് അടുത്ത ബന്ധുവായി ഉള്ളത്. ബിഗ് ബോസിലൂടെ കുറെ കാര്യങ്ങൾ പറയണമെന്ന് ആഗ്രഹമുണ്ടെന്നും ദയ മോഹൻലാലിനോട് പറഞ്ഞു.
ബിഗ് ബോസിൽ എത്തിയ പാടെ രജിത് കുമാറിനെ കയ്യിലെടുക്കാൻ ശ്രമം. സിനിമകളിൽ സപ്പോർട്ടിങ് ക്യാരക്ടർ ആയി ജോലി ചെയ്യുകയായിരുന്നു അതിനിടയിലാണ് താൻ ബ്യൂട്ടീഷൻ കോഴ്സ് പഠിച്ച ശേഷം ബെഹ്റനിലേക്ക് പോകുന്നതെന്നും അശ്വതി മത്സരാർത്ഥികളോട് പറഞ്ഞത്.
ബിഗ് ബോസ് വീട്ടിലെ മറ്റ് അംഗങ്ങളെ അപേക്ഷിച്ച് ദയക്കും ജസ്ലയ്ക്കും ഒരു പ്രത്യേകതയുണ്ട്. അവർ ഷോയിൽ എത്തുന്നതിനും മുമ്പേ തമ്മിൽ അറിയുന്നവരാണ്. അറിയാം എന്നുമാത്രമല്ല ഇരുവരും സോഷ്യൽ മീഡിയയിൽ കൊമ്പുകോർത്തിട്ടുമുണ്ട്. ഇരുവരും തമ്മിലുള്ള ആശയപരമായ പൊരുത്തക്കേടും തമ്മിൽത്തല്ലും ബിഗ് ബോസ് വീട്ടിലും തുടരുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.ആദ്യ എപിസോഡിൽ തന്നെ വീട്ടിലെ പഴയ അംഗങ്ങളിൽ പലരും ഇവരിൽ ആരുടെ പക്ഷത്തു ചേരും എന്ന് ഏറെക്കുറേ വ്യക്തമാക്കിക്കഴിഞ്ഞു. മഞ്ജു പത്രോസിനും പ്രദീപിനും മാത്രമാണ് ദയ അശ്വതിയെ മനസ്സിലാക്കാൻ കഴിഞ്ഞത്. തനിക്കറിയാവുന്ന വിവരങ്ങൾ പാഷാണം ഷാജിക്കും സുജോയ്ക്കും രജിത്തിനും വിവരിച്ചു പ്രദീപ് വിവരിച്ച് കൊടുക്കുകയും ചെയ്തു. ദയയെപ്പറ്റി അത്ര നല്ല അഭിപ്രായമില്ല എന്ന സൂചനയാണ് പ്രദീപിന്റെ വാക്കുകളിൽ.
ബാർക്ക് റേറ്റിങ് രണ്ടാം വാരവും കൂപ്പ് കുത്തി; നീലക്കുയിലാണ് താരം!
രണ്ടാം സീസൺ അത്ര പോര എന്ന പരാതി വ്യാപകമായിരുന്നു. മത്സരാർത്ഥികൾ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നതായിരുന്നു ഈ ആക്ഷേപത്തിന് പിന്നിലെ കാരണം. രജിത് കുമാർ ഒഴികെയുള്ള മത്സരാർത്ഥികൾ കാര്യമായ കളി പുറത്തെടുക്കാതെ വന്നതോടെ ഷോയുടെ റേറ്റിങും കുത്തനെ താഴ്ന്നു.
ഇതിനിടയിലാണ് ബിഗ് ബോസ് വീടിന്റെ ചങ്കിടിപ്പ് കൂട്ടി വൈൽഡ് കാർഡ് എൻട്രിയിലൂടെ ജസ്ല മാടശ്ശേരിയുടെയും ദയ അശ്വതിയുടെയും വരവ്. ഷോ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ഇപ്പോഴും ബാർക്ക് റേറ്റിങ് കുത്തനെ താഴേക്കാണ്. ഏഷ്യാനെറ്റിലെ ജനപ്രിയ ഷോ നീലക്കുയിലും വാനമ്പാടിയും തന്നെയാണ്. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കീഴടക്കിയാണ് ബാർക്ക് റേറ്റിങ്ങിലൂടെ ഷോ മുന്നേറുന്നത്. രണ്ടാഴ്ച പിന്നിടുമ്പോഴും ബാർക്ക് റേറ്റിങ്ങിൽ കാര്യമായ പുരോഗതി കൊണ്ടുവരാൻ ഷോയ്ക്ക് സാധിച്ചിട്ടില്ല. ഭീമൻ തുക മുടക്കിയാണ് മോഹൻലാലിനെ അവതാരകനായും മറ്റ് മത്സരാർത്ഥികളേയും ഷോയിലേക്ക് എത്തിച്ചത്. എന്റെ മോൾ കമ്പനിയുടെ നേതൃത്വത്തിൽ ഭീമൻ തുക മുടക്കി ഷോ മുന്നോട്ട് കൊണ്ടുപോകുമ്പോൾ റേറ്റിങ്ങിൽ താഴോട്ട് പോയതോടെയാണ് ജസ്ല അടക്കം യുക്തിവാദികളെ കളത്തിലറക്കിയത്.
പുതിയ കടന്നുവരവുകൾ ചർച്ചകൾ!
ദയ ഫെമിനിസ്റ്റാണോ എന്നായിരുന്നു രജിത് കുമാറിന് അറിയേണ്ടിയിരുന്നത്.അല്ലെന്ന് പ്രദീപ് മറുപടിയും നൽകി. രജിത്തിനെ തനിക്ക് ഇഷ്ടമാണെന്ന് ദയ അശ്വതി വന്നുകേറിയപ്പോഴെ അദ്ദേഹത്തോട് പറയുകയും ചെയ്തിരുന്നു. തനിക്ക് ദയയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടിലെ ഒറ്റയാനായ രജിത് കുമാർ.
മുൻപൊരു ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്ത് ആദ്യദിനം തന്നെ മഞ്ജു പത്രോസ് ദയയെ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിലുള്ള ആദ്യദിവസങ്ങൾ എങ്ങനെയാകുമെന്നതിന്റെ സൂചനയുമായി.അതേസമയം, വീട്ടിൽ കൂടതൽ പേർക്കും ജസ്ലയുടെ മുഖം പരിചിതമായിരുന്നു. വീട്ടിലെ മുതിർന്ന അംഗമായ രജിത് കുമാറിന് ഒരു എതിരാളിയാകും ജസ്ലയെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ജസ്ല ഇസ്ലാം വിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ചായിരുന്നു മതവിശ്വാസിയായ തെസ്നിയുടെ സംശയം. താൻ യുക്തിവാദിയാണെന്ന് ജസ്ല പ്രഖ്യാപിക്കുകയും ചെയ്തു. ഈ ചർച്ച ഇനി വരും ദിവസങ്ങളിലും ആവർത്തിച്ചേക്കും.
വീട്ടിലെ യാഥാസ്ഥിതികരായ രജിത് കുമാർ, സുജോ, തെസ്നി, വീണ നായർ എന്നിവരുമായി യുക്തിവാദിയായ ജസ്ല കൊമ്പുകോർക്കാനാണ് സാധ്യതയേറെ. എലീനയുമായി മുൻപുണ്ടായ ഒരു സംഭാഷണത്തിൽ സുജോ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ജസ്ലയും നേരിടേണ്ടി വന്നേക്കാം. ഇത്തരം വിഷയങ്ങളിൽ വീട്ടിലെ പുരോഗമന ചിന്താഗതിക്കാർ ജസ്ലയ്ക്കൊപ്പം നിന്നേക്കാം. വീട്ടിലെ പുരോഗമന മുഖമായ രഘുവുമായി ജസ്ല ചങ്ങാത്തത്തിലാകാനുള്ള സാധ്യതയുമുണ്ട്. അതേസമയം വീടിനു പുറത്ത് സോഷ്യൽ മീഡിയയിലടക്കം വലിയ തോതിൽ വിമർശകരുള്ള ജസ്ല വരും എപ്പിസോഡുകൾ എങ്ങനെ മുൻപോട്ടു കൊണ്ടുപോകും എന്ന് കാത്തിരുന്നു കാണേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്