'മഹേഷ് ഇനി വീട്ടിൽ നിന്നും ഇറങ്ങില്ല... ഇറങ്ങിയാൽ ഇടിയെന്നു വച്ചാൽ നല്ല ഇടി എന്റെ കയ്യിൽ നിന്നും കിട്ടും... ഞാനും തല്ലും ഷാജിയും തല്ലും... മാടയ്ക്കൻ ഷാജി ഒറ്റയ്ക്കായിരിക്കില്ല... പെണ്ണുങ്ങളെ കൊണ്ടും ഞാൻ തല്ലിക്കും'; കോട്ടയം നഗരസഭാ കാര്യാലയത്തിൽ കരാറുകാരുടെ മർദത്തിന് ഇരയായ വിവരാവകാശ പ്രവർത്തകൻ മഹേഷിന് വീണ്ടും ഭീഷണി; അനധികൃതമായി തോട് കയ്യേറ്റം ചെയ്തതിനെതിരെ രംഗത്തെത്തിയതോടെ കയ്യേറ്റക്കാരനും സംഘവും വീണ്ടും കൊലവിളിയുമായി രംഗത്ത്; കരാറുകാരൻ ബൈജുവിന്റെ ഫോൺ സംഭാഷണം മറുനാടന്
ആർ പീയൂഷ്
കോട്ടയം: നഗരസഭാ കാര്യാലയത്തിൽ കരാറുകാർ മർദ്ദിച്ച് തല അടിച്ചു പൊട്ടിച്ച വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയനെ കരാറുകാരൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത്. വെള്ളൂപറമ്പ് സ്വദേശി നെടുമ്പാറയിൽ വീട്ടിൽ ബൈജു എന്ന് വിളിക്കുന്ന സുരേഷാണ് മഹേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. സൂര്യകാലടി മനയ്ക്ക് സമീപത്ത് നിന്നും ഉത്ഭവിച്ച് വെട്ടിക്കക്കുഴിയിലെത്തി ആറ്റിലേക്ക് ചേരുന്ന നാട്ടുതോട് മാടയ്ക്കാൻ ഷാജി എന്നയാൾ കയ്യേറി നികത്തൽ തുടങ്ങിയിരുന്നു.
തോട് നികത്തി കോമ്പൗണ്ട് വാൾ നിർമ്മിക്കുന്ന ജോലി മഹേഷിനെ നഗരസഭയിലിട്ടു മർദിച്ച കേസിലെ നാലാം പ്രതിയായ കെ.ആർ അഭിലാഷാണ് കരാർ എടുത്തിരുന്നത്. അഭിലാഷിന്റെ നിർദ്ദേശാനുസരണം ബൈജുവാണ് മണ്ണിട്ട് നികത്തൽ തുടങ്ങിയത്. എന്നാൽ തോട് കയ്യേറി എന്ന് കാട്ടി മഹേഷ് പരാതി കൊടുത്തതോടെ നികത്തൽ നിർത്തി വയ്ക്കാൻ തഹസീൽദാർ നിർദ്ദേശം നൽകി. തുടർന്ന് താലൂക്ക് സർവെയർ സ്ഥലം സന്ദർശിച്ച് റീസർവ്വേ നടത്തിയപ്പോൾ 6 മീറ്റർ വീതിയിൽ 30 മീറ്ററോളം നീളത്തിൽ മാടയ്ക്കാൻ ഷാജി തോട് കയ്യേറിയതായി കണ്ടത്തിയിരുന്നു. ഇതിന് ശേഷമാണ് ബൈജു മഹേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ഫോൺ സംഭാണത്തിൽ ബൈജു പറയുന്നതിങ്ങനെയാണ്; 'മഹേഷ് ഇനി വീട്ടിൽ നിന്നും ഇറങ്ങില്ല. ഇറങ്ങിയാൽ ഇടിയെന്നു വച്ചാൽ നല്ല ഇടി എന്റെ കയ്യിൽ നിന്നും കിട്ടും. ആദ്യത്തെ ഇടി എന്റെതായിരിക്കും. മാടയ്ക്കൻ ഷാജി രണ്ടാമത് വരും. മാടയ്ക്കൻ ഷാജി ഒറ്റയ്ക്കായിരിക്കില്ല. പെണ്ണുങ്ങളെ കൊണ്ടും ഞാൻ തല്ലിക്കും.' ഇങ്ങനെയായിരുന്നു ഭീഷണി. ഈ ഭീഷണിക്ക് പിന്നാലെയായിരുന്നു മഹേഷിനെ തോട് നികത്തി കോമ്പൗണ്ട് വാൾ കെട്ടാൻ കരാർ എടുത്ത കെ.ആർ അഭിഷാഷ് ഉൾപ്പെടെയുള്ള നാലംഗ സംഘം കോട്ടയം മുനിസിപ്പാലിറ്റി കാര്യാലയത്തിലിട്ട് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിന് ശേഷം മണ്ണ് മാഫിയയ്ക്കെതിരെ വിലപ്പെട്ട തെളിവുകൾ അടങ്ങിയ മൊബൈൽ ഫോൺ അഭിലാഷ് തട്ടിയെടുത്തു.
നഗരസഭാ കാര്യാലയത്തിൽ വച്ച് മർദ്ദനമേറ്റതിനെതുടർന്ന് പൊലീസ് കേസെടുത്തിരുന്നു. മൊഴിയെടുക്കുമ്പോഴാണ് ഇക്കാര്യം മഹേഷ് പൊലീസിനോട് പറഞ്ഞത്. ഫോൺ സംഭാഷണവും പൊലീസിന് കൈമാറിയിട്ടുണ്ട്. അതേ സമയം മഹേഷിന്റെ ഫോൺ എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഐ.എം.ഇ നമ്പർ ഉൾപ്പെടെ കൈമാറിയിട്ടും കണ്ടെത്താൻ കഴിയാത്തതിൽ ദുരൂഹതയുണ്ടെന്ന് മഹേഷ് ആരോപിക്കുന്നുണ്ട്. കൂടാതെ നഗരസഭയിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ല എന്നു പറയുന്നതിലും പന്തികേടുണ്ട് എന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം മഹേഷിനെ മർദ്ദിച്ച നാലു കരാറുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണർകാട് പുളിക്കപ്പറമ്പിൽ പി.ഡി റെജിമോൻ, കാരാപ്പുഴ മംഗലത്ത് വീട്ടിൽ ഗോപു ജി ഗോപിനാഥ്, വെള്ളൂർ കരിമ്പിൽ വീട്ടിൽ കെ.എസ് അജയൻ, എസ്.എച്ച് മൗണ്ട് സ്വദേശി പി.ആർ അഭിലാഷ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മഹേഷിന് കരാറുകരുടെ മർദ്ദനമേൽക്കെണ്ടിവന്നത്. മണൽ മാഫിയയ്ക്കെതിരെ നിരന്തരമായി പരാതി നൽകുകയും നടപടി എടുപ്പിക്കുകയും ചെയ്തതിനുള്ള പ്രതികാരമായിരുന്നു മർദ്ദനത്തിന് പിന്നിൽ. കോട്ടയം നഗരസഭാ ഓഫീസിനുള്ളിലിട്ടായിരുന്നു മർദ്ദനം. മർദ്ദനത്തിൽ തലയ്ക്ക് പൊട്ടലുണ്ടാകുകയുംശരീരത്തിലാകമാനം പരിക്കേൽക്കുകയും ചെയ്തു. മർദ്ദനം നടക്കുമ്പോൾ നഗരസഭയിലെ ഉദ്യോഗസ്ഥരെല്ലാം കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു. നഗരസഭയിലെത്തിയ നാട്ടുകാരാണ് ഇയാള മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്.
കഞ്ഞിക്കുഴി ഭാഗത്തെ മണ്ണെടുപ്പ് സംബന്ധിച്ച പരാതി അസിസ്റ്റന്റ്് എൻജിനീയറെ നേരിൽ കണ്ട് സംസാരിക്കാൻ എത്തിയതായിരുന്നു മഹേഷ്. എ.ഇ സീറ്റിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ മൊബൈലിൽ വിളിച്ച് പരാതിയെ പറ്റി മഹേഷ് സംസാരിച്ചു. ഫോണിൽ സംസാരിക്കുന്നത് കരാറുകാർ കേൾക്കുകയും തുടർന്ന് അവരിലൊരാൾ തൊട്ടടുത്ത് തന്നെയുള്ള കരാറുകാരുടെ വിശ്രമമുറിയിലേക്ക് വിളിച്ച് കയറ്റുകയായിരുന്നു. പിന്നെ അവിടെ നടന്നത് ഇങ്ങനെയായിരുന്നു. രണ്ട് പേരാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. അനധികൃത മണ്ണ് ഖനനത്തിനെതിരേ മഹേഷ് പരാതികൾ നൽകുന്നത് ഇരുവരും ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് മഹേഷ് മൊബൈലിൽ റെക്കോർഡ് ചെയ്യാനാരംഭിച്ചു. പൊടുന്നനെ, മറ്റ് മൂന്ന് കരാറുകാർ കൂടി മുറിയിലേക്ക് കടന്ന് വരികയും എല്ലാവരും ചേർന്ന് മർദ്ദനം ആരംഭിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പരചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
പത്ത് വർഷത്തിനടുത്ത് പൊതു പ്രവർത്തന രംഗത്തുള്ള ആളാണ് മഹേഷ്. കംപ്യൂട്ടർ എഞ്ചിനീയറായ ഇദ്ധേഹം ബാംഗ്ലൂരിലെ ഐ.ടി കമ്പനിയിലെ ലക്ഷം രൂപയുടെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. ജാവ എക്സപർട്ടായ ഇദ്ധേഹം അമേരിക്കയില്ഡ# ലഭിച്ച ജോലിയും ഉപേക്ഷിച്ചിരുന്നു. നാടിനെ നശിപ്പിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും പരാതി നൽകുകയും ചെയ്യുന്നയാളാണ് മഹേഷ്. അടുത്തിടെ അസെറ്റ് ഹോംസിന്റെ പുത്തനങ്ങാടി സൈറ്റിൽ അനധികൃതമായി കുഴിച്ചെടുത്ത 400 ലോഡോളം മണ്ണ് അവിടെ നിന്നും മാറ്റുന്നതിനെതിരെ പരാതി നൽകുകയും തുടർന്ന് സ്റ്റോപ്പ് മെമോ നൽകുകയും ചെയ്തിരുന്നു. അതിനാൽ അസെറ്റ് ഹോംസിന്റെ ഭീഷണിയും മഹേഷിനുണ്ട്.
കോട്ടയം പുത്തനങ്ങാടിയിൽ അസറ്റ് ഹോംസ് അനധികൃതമായി മണ്ണ് ഖനനം നടത്തി അപകടാവസ്ഥ ഉണ്ടാക്കിയത് സംബന്ധിച്ച് ആർ.ഐ.ടി എഞ്ചിനീയറിങ് കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. അതിന്റെ തലേ ദിവസമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായത് എന്ന് മഹേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. സാങ്കതിക വിദ്യയുടെ സഹായത്താൽ നടത്തിയ പരിശോധന നാലു മണിക്കൂറിലധികം നീണ്ടു നിന്നു. അതിൽ പങ്കാളിയാകാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അവിടെ തുടർനടപടികൾ സ്വീകരിക്കുന്നതും പ്രദേശവാസികൾക്ക് നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതും. പരിശോധനയ്ക്ക് മുൻപ് അവിടെ നിന്നും അനധികൃതമായി മണ്ണ് പുറത്തുകൊണ്ട് പോയി പരിശോധന അട്ടിമറിക്കാനുള്ള അസറ്റ് ഹോംസിന്റെ ശ്രമം കഴിഞ്ഞ ദിവസവും പൊലീസിൽ അറിയിച്ച് ഞാൻ തടഞ്ഞിരുന്നു.
അനധികൃതമായി ഖനനം ചെയ്ത്, പ്ലോട്ടിൽ കൂന കൂട്ടിയിട്ടിരിക്കുന്ന ഉദ്ദേശം 700 ലോഡോളം മണ്ണ്, പുറത്തുകൊണ്ട് പോകാനുള്ള അസറ്റ് ഹോംസിന്റെ ശ്രമം ഒരു മാസം മുൻപ് ഞാൻ നൽകിയ പരാതി കാരണം തടസ്സപ്പെട്ടിരുന്നു. എന്നെ ആക്രമിച്ചത്, മണ്ണ് നീക്കം ചെയ്യാൻ കരാർ എടുത്തിരിക്കുന്നവരോ അവരുമായി ബന്ധമുള്ളവരോ ആകാനും സാധ്യതയുണ്ട്. മണ്ണ് നീക്കം ചെയ്താൽ മാത്രമേ രണ്ടാമത്തെ ടവറിന്റെ നിർമ്മാണം ആരംഭിക്കാനാകൂ.
കൂടാതെ ടെക്നിക്കൽ കമ്മിറ്റിയുടെ പരിശോധന തിരിച്ചടിയാകുമോ എന്ന ഭയവും അവർക്കുണ്ട്. സ്ഥലത്തെ മണ്ണെടുപ്പിന് നഗരസഭ എ.എക്സ്.ഇ. എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണ് എന്ന് കാണിച്ച് ഞാൻ സെക്രട്ടറിക്ക് മറ്റൊരു പരാതി നൽകിയിട്ട് ഒരു മാസം ആകുന്നതെ ഉള്ളൂ എന്നും മഹേഷ് പറഞ്ഞു. കഴിഞ്ഞ വർഷവും മണ്ണ് കടത്തുന്ന കരാറുകാർ മഹേഷിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊതു പ്രവർത്തനം ജീവിതചര്യയാക്കിയ മഹേഷ് പിന്നോട്ട് പോകാതെ നാടിന് വേണ്ടി നിർലാഭം പ്രവർത്തിക്കുകയാണ്.
Stories you may Like
- അശ്വിനെ ഭയന്ന് ഓസ്ട്രേലിയ; ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; വേണ്ടന്നുവച്ച് പിതിയ
- ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് എംജി യൂണിവേഴ്സിറ്റിയിലെ വിവരാവകാശ ഉദ്യോഗസ്ഥർ
- മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ ആരോഗ്യം വീണ്ടെടുക്കുന്നു
- മിമിക്രി താരം മഹേഷിനെ വീട്ടിലെത്തി ആശ്വസിപ്പിച്ചു കെ ബി ഗണേശ്കുമാർ
- വിവരാവകാശ നിയമപ്രകാരം ഓഫീസ് രേഖകൾ, റെക്കോർഡുകൾ പരിശോധിക്കാം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്