കെപിസിസി പട്ടികയിൽ ഇടംപിടിച്ചവർക്ക് മാനദണ്ഡമായത് ഗ്രൂപ്പു കളിച്ചുണ്ടായ തഴമ്പു മാത്രം; എയും ഐയും എല്ലാം വീതിച്ചെടുത്തമ്പോൾ തങ്ങളുടെ പ്രാധിനിത്യം ഉറപ്പാക്കാൻ ആവശ്യക്കാരെ തിരുകി കയറ്റി ചെറുഗ്രൂപ്പുകളും; പ്രായത്തിന്റെ പേരിൽ മുതിർന്നവർ തഴയപ്പെട്ടതോടെ ഐ ഗ്രൂപ്പ് പൊട്ടിത്തെറിയുടെ വക്കിൽ; ബൂത്തിൽ ഇരിക്കേണ്ടവർ പോലും കെപിസിസി ഭാരവാഹികളായെന്നും ഇതുപോലെയാണ് നിയമസഭാ സ്ഥാനാർത്ഥി പട്ടികയെങ്കിൽ ഭരണം കിട്ടുമെന്ന് കരുതേണ്ടെന്ന് തുറന്നടിച്ചു കെ മുരളീധരനും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി പട്ടിക പുറത്തുവന്നതോടെ കാര്യമായ പ്രശ്നങ്ങളൊന്നും ഇക്കുറി കോൺഗ്രസിനുള്ളിൽ ഉണ്ടായിട്ടില്ല. എന്നാൽ പുറത്തുവന്ന ലിസ്റ്റിൽ ഇടപിടിച്ചവർ അതിന് യോഗ്യരാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയും ചെയ്യുന്നു. ഗ്രൂപ്പുകൾ മാത്രമായിരുന്നു കെപിസിസി ഭാരവാഹിയാകാനുള്ള യോഗ്യതയായി നേതാക്കൾ കണ്ടത്. ഗ്രൂപ്പ് സമ്മർദങ്ങൾ വ്യക്തമായി പ്രതിഫലിക്കുന്ന കെപിസിസിയുടെ പുതിയ പട്ടികയിൽ ഗ്രൂപ്പിനു പുറത്തുള്ള ചില നേതാക്കളുടെ താൽപ്പര്യങ്ങളും പ്രതിഫലിച്ചിട്ടുണ്ട്.
മതസാമുദായിക സന്തുലിതത്വം പാലിച്ചുവെന്നു നേതൃത്വം അവകാശപ്പെടുന്നെങ്കിലും വനിതാ പ്രധിനിത്യവും മുസ്ലിം സമുദായ പരിഗണനയും കുറവായിരുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി പട്ടികയിൽ ഏറിയ പങ്കും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകുന്ന ഐഎ വിഭാഗങ്ങളിൽപ്പെട്ടവർ തന്നെയാണുള്ളത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരുടെ നിരയും ശ്രദ്ധേയം. വൈസ് പ്രസിഡന്റ് പട്ടികയിൽ സി.പി. മുഹമ്മദും മുന്‍മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകൻ മോഹൻ ശങ്കറും ഉൾപ്പെട്ടത് മുല്ലപ്പള്ളി രാമചന്ദ്രന്റെ കടുംപിടിത്തത്തിലാണ്. ആദ്യപട്ടികയിൽ ഇല്ലാതിരുന്ന ശരത്ചന്ദ്രപ്രസാദിനും തുണയായത് കടുത്ത സമ്മർദം. മൺവിള രാധാകൃഷ്ണനുവേണ്ടി നിർബന്ധം പിടിച്ചതുകൊടിക്കുന്നിൽ സുരേഷ്.
ജനറൽ സെക്രട്ടറിമാരിൽ ജോൺസൺ ഏബ്രഹാം, ടോമി കല്ലാനി, മണക്കാട് സുരേഷ് എന്നിവർക്കായുള്ള വി എം.സുധീരന്റെ സമ്മർദം ഫലം കണ്ടു. പി.സി.ചാക്കോയുടെ ഏക നോമിനിനിയാണു ഡി.സുഗതൻ. വയലാർ രവിയുടെ പട്ടികയിലാണു മാത്യു കുഴൽനാടൻ വന്നത്. ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കൊപ്പം കെ.സി. വേണുഗോപാലിന്റെ പിന്തുണ പഴകുളം മധു, പി.എം. നിയാസ്, സജീവ് മാറോളി, എ.തങ്കപ്പൻ എന്നിവരെ സഹായിച്ചു. എംപിമാരുടെ സമ്മർദമാണ് കെ.പ്രവീൺകുമാർ (കെ. മുരളീധരൻ), രാജേന്ദ്ര പ്രസാദ് (കൊടിക്കുന്നിൽ സുരേഷ്), ജി.രതികുമാർ (രാജ്മോഹൻ ഉണ്ണിത്താൻ), കെ.സുരേന്ദ്രൻ (കെ.സുധാകരൻ) എന്നിവർക്കു തുണയായത്. വി.എ കരീമിനായി ആര്യാടൻ മുഹമ്മദ് നിലകൊണ്ടു. ഗ്രൂപ്പുകൾ തഴഞ്ഞ കെ.പി.അനിൽകുമാറിനു താങ്ങായതു മുല്ലപ്പള്ളിയുടെ പിന്തുണ.
റോയ് കെ.പൗലോസ്, ടോമി കല്ലാനി, ഒ.അബ്ദുറഹ്മാൻകുട്ടി എന്നിവരാണു കെപിസിസി നേതൃനിരയിലേക്കു മാറിയ മുൻഡിസിസി പ്രസിഡന്റുമാർ. 13 ജോയിന്റ് സെക്രട്ടറിമാർക്കു സെക്രട്ടറിമാരായി പ്രമോഷൻ ലഭിച്ചു. പട്ടികയ്ക്കു യുവത്വമുണ്ടോയെന്നു ചോദിച്ചാൽ 50 വയസ്സിൽ താഴെയുള്ള 7 പേർ അതിലുണ്ട്. അതേസമയം കെപിസിസി. പുനഃസംഘടനയിൽ വേണ്ട പരിഗണന കിട്ടിയില്ലെന്നാരോപിച്ച് ഗ്രൂപ്പ് മാനേജർമാർക്കെതിരേ ഐ.ഗ്രൂപ്പിൽ പ്രതിഷേധം രൂപം കൊണ്ടിട്ടുണ്ട്. ഐ.ഗ്രൂപ്പിലെ പുതിയ നേതൃത്വത്തിനെതിരേയാണിത്. തങ്ങൾക്ക് അനുകൂലമായി നിൽക്കുന്നവരെമാത്രം തിരുകിക്കയറ്റുകയും പഴയ പ്രവർത്തകരെ കൈവിട്ടെന്നുമാണ് ആക്ഷേപം.
ഐ. ഗ്രൂപ്പിന്റെ സംസ്ഥാനത്തെ ശക്തികേന്ദ്രം എറണാകുളം ജില്ലയാണ്. അവിടെനിന്ന് പുതിയവരെ കൊണ്ടുവരുന്നതിലോ, പഴയവർക്ക് പരിഗണന ഉറപ്പാക്കുന്നതിലോ ഗ്രൂപ്പ് നേതൃത്വംശ്രദ്ധിച്ചില്ല. പഴയവരെ വെട്ടിമാറ്റുന്നതിന് മൗനസമ്മതം നൽകിയെന്നും വിമർശനമുണ്ട്. എറണാകുളത്തെ മുൻ ഡി.സി.സി. പ്രസിഡന്റും മുൻ എംഎൽഎ.യുമായ വി.ജെ. പൗലോസ് ലിസ്റ്റിൽ ഉൾപ്പെടാത്തതിൽ ജില്ലയിലെ കിഴക്കന്മേഖലയിൽനിന്നുള്ള പ്രവർത്തകർ അമർഷത്തിലാണ്. നാലാംഗ്രൂപ്പിൽനിന്ന് ഐ. ഗ്രൂപ്പിലേക്ക് വന്ന അജയ് തറയിലിനെയും ഉൾപ്പെടുത്തിയിട്ടില്ല. വയലാർ രവി നൽകിയ ലിസ്റ്റിൽനിന്ന് മാത്യു കുഴൽനാടനെ ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചു.
പഴയ ഐ.ഗ്രൂപ്പുകാരനായ കെ.വി. തോമസിനും ലിസ്റ്റിൽ ഇടംകിട്ടിയിട്ടില്ല. ഐ. ഗ്രൂപ്പിൽനിന്നുള്ള മുൻ ജനറൽസെക്രട്ടറി എൻ. വേണുഗോപാലും മുൻ വൈസ് പ്രസിഡന്റ് ലാലി വിൻസെന്റും ഒഴിവാക്കപ്പെട്ടു. മുൻ ജോയന്റ് സെക്രട്ടറി ഐ.കെ. രാജുവിനെയും തഴഞ്ഞു. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മമ്മുട്ടി മാസ്റ്റർ, മുൻ എംഎൽഎ. എം.എ. ചന്ദ്രശേഖരൻ, കോതമംഗലം മുൻ മുനിസിപ്പൽ ചെയർമാൻ കെ.പി. ബാബു തുടങ്ങി ലിസ്റ്റിൽ ഇടംകാണുമെന്ന് പ്രതീക്ഷിച്ചവരെല്ലാം നിരാശരാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കുന്നതിന് പ്രായം ഒരുഘടകമായി നേതാക്കൾ വിശദീകരണം നൽകുന്നുണ്ട്. എന്നാൽ എ.വിഭാഗം അവരുടെ നേതാക്കളെ പ്രായഭേദമെന്യെ പരിഗണിച്ചിട്ടുണ്ടെന്നാണ് ഐ. പക്ഷത്തെ നേതാക്കളുടെ പരാതി.
അതിനിടെ പുറത്തുവന്ന പട്ടികയെ തള്ളിപ്പറഞ്ഞു കൊണ്ടാണ് കെ മുരളീധരൻ രംഗത്തുവന്നതും. കെപിസിസി ഭാരവാഹിപ്പട്ടികയിൽ ബിജെപിക്കാരെ ഉൾപ്പെടുത്തിയപോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കാരെ സ്ഥാനാർത്ഥി പട്ടികയിലുൾപ്പെടുത്തുകയാണെങ്കിൽ ഒരു വട്ടം കൂടി പ്രതിപക്ഷത്തിരിക്കാമെന്നു കെ.മുരളീധരൻ എംപി. നെയ്യാർ ഡാമിലെ നേതൃപരിശീലന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി ഭാരവാഹി പ്പട്ടികയിൽ ഉൾപ്പെട്ട മോഹൻ ശങ്കറിനെതിരെ തുറന്നടിക്കുകയായിരുന്നു മുരളീധരൻ.
കെപിസിസി ഭാരവാഹിപ്പട്ടികയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ എംപി. ഭാരവാഹിപ്പട്ടികപോലെയാണ് നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയെങ്കിൽ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകും. കാരണം ബൂത്തിലിരിക്കേണ്ടവർ പോലും കെപിസിസി ഭാരവാഹികളായി. ഇതോടെ ഇനി നാട്ടിൽ പ്രവർത്തിക്കാൻ ആളുണ്ടാവില്ല. ഭാരവാഹികളെ തിരഞ്ഞെടുക്കാനായി രാഷ്ട്രീയ കാര്യസമിതി തയാറാക്കിയ മാനദണ്ഡങ്ങൾ പാലിക്കാത്ത ചിലരും പട്ടികയിലുണ്ട്. താമര ചിഹ്നത്തിൽ മത്സരിച്ചവരും ഭാരവാഹികളായെന്നും മുരളീധരൻ ആക്ഷേപിച്ചു. എങ്കിലും വലിയ മോശമല്ലാത്ത പട്ടികയാണ് ഇപ്പോഴത്തേതെന്നും ഇനി കൂടുതൽ പേരെ ഉൾപ്പെടുത്തി കുളമാക്കരുതെന്നും തിരുവനന്തപുരം ഡിസിസിയുടെ പഠനക്യാംപിൽ മുരളീധരൻ പറഞ്ഞു.
കെപിസിസി സെക്രട്ടറിമാരെയും പുതിയ യുഡിഎഫ് കൺവീനറേയും അടുത്തമാസം പത്തിന് മുൻപു പ്രഖ്യാപിക്കാനാണ് തീരുമാനം. യുവജന, വനിത, ദലിത് പ്രാതിനിധ്യം പരാമവധി ഉറപ്പുവരുത്തുന്നതായിരിക്കും സെക്രട്ടറി പട്ടികയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പുതിയ ഭാരവാഹികളുടെ ആദ്യയോഗം തിങ്കളാഴ്ച രാവിലെ ഒൻപതിന് ഇന്ദിരാഭവനിൽ ചേരും.
Stories you may Like
- രാജിഭീഷണിയുമായി കെ.സുധാകരൻ; കോൺഗ്രസ് പുനഃസംഘടന വേഗത്തിലാക്കാൻ ധാരണ
- കെപിസിസി അദ്ധ്യക്ഷനെന്ന നിലയിൽ ചുമതലകൾ നിറവേറ്റാൻ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ല
- പുനഃസംഘടനയുടെ തുടക്കം മുതൽ നിസ്സഹകരിച്ചത് ഗ്രൂപ്പുക
- മന്ത്രിസഭാ പുനഃസംഘടന നവംബറിന് മുമ്പെത്തുമോ?
- രാജിവയ്ക്കാൻ വിസമ്മതിച്ച് അലോഷ്യസ് സേവ്യർ; കെ എസ് യുവിൽ തർക്കം തുടരുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍