നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമർശങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സർക്കാറിന് ഗവർണറുടെ കത്ത്; സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ പരാമർശിക്കുന്നത് കോടതി അലക്ഷ്യമാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ; മന്ത്രിസഭ അംഗീകരിച്ച പ്രസംഗമായതിനാൽ മാറ്റാനാകില്ലെന്ന മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായിയും; വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാൻ സാധ്യതയെങ്കിലും സർക്കാറുമായുള്ള ഉടക്ക് നയപ്രഖ്യാപനത്തിലും കീറാമുട്ടി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടൽ നയപ്രഖ്യാപനത്തിന്റെ പേരിലും രൂക്ഷമാകുന്നു. പൗരത്വ നിയമ വിഷയം ചൂണ്ടിക്കാട്ടി സർക്കാറിനെ പ്രതിരോധത്തിലാക്കിയ ഗവർണറെ കൊണ്ടു നയപ്രഖ്യാപനത്തിൽ പൗരത്വ നിയമത്തിനെതിരെ വായിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന് വേണ്ടിയാണ് നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തെ എതിർക്കുന്ന ഭാഗങ്ങൾ ഏഴുതി ചേർത്തത്. എന്നാൽ, ഈ പ്രസംഗത്തിലെ ഭാഗങ്ങൾ പുനപ്പരിശോധിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു ഗവർണർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് അദ്ദേഹം കത്തയച്ചു. എന്നാൽ, പ്രസംഗം തിരുക്കാൻ ആകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സർക്കാറും. അതുകൊണ്ട് തന്നെ ഗവർണറുമായുള്ള ഉടക്ക് വീണ്ടും മുന്നോട്ടു പോകുകയാണ്.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകുമെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി തലസ്ഥാനത്തു മടങ്ങിയെത്തിയിട്ടുണ്ട്. ഇന്നോ നാളെയോ അദ്ദേഹംഗവർണർക്ക് മറുപടി നൽകേയുക്കും. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാകും. ഗവർണർ പ്രധാനമായും ചൂണ്ടിക്കാട്ടിയത് മൂന്ന് പ്രശ്നങ്ങളാണ്. പൗരത്വ നിയമം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ അതു നയപ്രഖ്യാപനത്തിൽ പരാമർശിക്കുന്നതു കോടതിയലക്ഷ്യമാണ്. അനുചിതവുമാണ്. അതിനു കൂട്ടുനിൽക്കാനാകില്ല എന്നതാണ് ഒരു കാര്യം. രണ്ടാമതായി പൗരത്വ നിയമം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലുള്ള വിഷയമല്ല. കേന്ദ്രവിഷയമാണെന്നും ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നാമതായി നയപ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാരിന്റെ വികസന പരിപാടികളും നയങ്ങളുമാണ് മുഖ്യമായും പരാമർശിക്കേണ്ടത്. ഈ പ്രസംഗത്തിൽ മറ്റു പല കാര്യങ്ങളുമാണുള്ളതെന്നും ഗവർണർ പറയുന്നു.
അതേസമയം തൽക്കാലം ഗവർണരെ കേൽക്കേണ്ടതെന്നില്ലെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കേസിനു പോകുന്ന വിവരം ഗവർണറെ അറിയിക്കാഞ്ഞത് എന്തു കൊണ്ടാണെന്നു ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണർക്കു മറുപടി നൽകി. ഈ തീരുമാനം എടുക്കുന്നതിലേക്കു നയിച്ച രേഖകളും മറുപടിക്കൊപ്പം നൽകി. സർക്കാർ നിലപാടിൽ ഉറച്ചു നിന്നു കൊണ്ടുള്ള മറുപടിയാണ് നൽകിയത്. കേസ് കൊടുത്തതു തന്നെ അറിയിക്കാത്തതു പ്രോട്ടോക്കോൾ ലംഘനമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നു ചീഫ് സെക്രട്ടറി അദ്ദേഹത്തെ നേരിൽ കണ്ടു കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ അതു തൃപ്തികരമല്ലെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്. ഇത്തരമൊരു തീരുമാനം എടുത്തത് എങ്ങനെയെന്നു ഗവർണർ ആരാഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു. മന്ത്രിസഭാ തീരുമാനമില്ലാതെ കേസിനു പോയാൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കെതിരെ കേന്ദ്ര സർവീസ് ചട്ടങ്ങൾ അനുസരിച്ചു നടപടി വരാമെന്നതിനാലാണു മന്ത്രിസഭ ഇതു ശരിവച്ചത്.
സംസ്ഥാന സർക്കാരിനു കേസ് കൊടുക്കാൻ അധികാരമുണ്ടെന്നു ഭരണഘടനാ വ്യവസ്ഥകൾ ഉദ്ധരിച്ചു തന്നെ ചീഫ് സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. കേസിൽ നിന്നു പിന്മാറുന്ന പ്രശ്നമില്ലെന്ന നിലപാടിലാണു സർക്കാർ. അതേസമയം തെറ്റു കണ്ടാൽ സർക്കാരിനെ തിരുത്താനും ശാസിക്കാനും ഉപദേശിക്കാനുമുള്ള അവകാശം ഗവർണർക്കുണ്ടെന്നും അതിനെ ഏറ്റുമുട്ടലായി വ്യാഖ്യാനിക്കേണ്ടന്നും ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ മോശമാകുമെന്നു കണ്ടാൽ ഇടപെടുകയെന്നതു തന്റെ കടമയാണ്. ഗവർണറുടേത് ഭരണഘടനാ പദവിയാണ്. നിയമന അധികാരി രാഷ്ട്രപതിയാണ്. ഇവിടത്തെ സർക്കാർ തന്റേതു കൂടിയാണ്. നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ചു സർക്കാരിനോടു വിശദീകരണം ചോദിച്ചോയെന്നു പറയാൻ ആഗ്രഹിക്കുന്നില്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്.
ഇപ്പോഴത്തെ നിലയിൽ നയപ്രഖ്യാപനം തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ തന്റെ കാഴ്ചപ്പാടു കൂടി ഉൾപ്പെടുത്തണമെന്നു ഗവർണർക്കു വീണ്ടും ആവശ്യപ്പെടാം. സർക്കാർ അതും തള്ളിയാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാകും സഭാ രേഖകളിൽ ഉണ്ടാകുക. വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിടാം എന്നതാണ് ആരിഫ് മുഹമ്മദ് ഖാന് മുന്നിലുള്ള ഒരു വഴി. അതേസമയം ആ ഭാഗങ്ങൾ വായിച്ച ശേഷം സ്വന്തം അഭിപ്രായം അതല്ലെന്നു വിശദീകരിക്കുകയും ചെയ്യാം. എന്തു ചെയ്താലും മന്ത്രിസഭ അംഗീകരിച്ച് വിതരണം ചെയ്ത പ്രസംഗമാകും സഭാ രേഖകളിൽ ഉണ്ടാകുക. കീഴ്വഴക്കവും സ്പീക്കറുടെ മുൻ റൂളിങ്ങും അങ്ങനെയാണ്. അച്ചടിച്ചു വിതരണം ചെയ്യുന്ന പ്രസംഗമാകും രേഖയിലുണ്ടാകുകയെന്നു വ്യക്തമാക്കുന്ന കോടതി വിധികളുമുണ്ട്. അതിനിടെ ഇന്നു രാവിലെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. വൈകിട്ടു രാജ്ഭവനിലെ ചായ സൽക്കാരത്തിലും പങ്കെടുക്കും. എന്നാൽ, മഞ്ഞുരുകാനുള്ള സാധ്യത കുറവാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍