ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടും ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്ന പ്രത്യേകത: മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്ത് ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്; തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ- ചെറിയാൻ ജേക്കബ് എഴുതുന്നു
മറുനാടൻ മലയാളി ബ്യൂറോ
നൂറ്റാണ്ടുകളായി നടന്നു വരികയും ഒരിക്കലും തീരാത്ത വ്യവഹാരങ്ങളുടെയും കഥയാണ് കേരളത്തിലെ പുരാതന ക്രിസ്ത്യാനികളുടെ ഇടയിൽ നില നിൽക്കുന്നത്. അതിൽ ഏറ്റവും പ്രമാദമായതു ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ 1912 മുതൽ നടന്നു വരുന്ന മലങ്കര സഭാ കേസാണ്. 1958 ലും 1995 ലും 2017 ലും ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടു ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്നും ഈ കേസിനു പ്രത്യേകത ഉണ്ട്. മരടിൽ അനധികൃതമായി നിർമ്മിച്ച ബഹുനില മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് 1934 ൽ പ്രസിദ്ധീകരിച്ചു എന്ന് പറയപ്പെടുന്ന ഒരിക്കലും ഈ രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്തു ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്. ഇന്ത്യൻ നീതിന്യായ വ്യസ്ഥയിൽ ഇതൊക്കെ സംതുലനം ചെയ്യുവാൻ വേണ്ടിയ വഴികൾ ഇല്ലാത്തതാണ് ആർക്കും എങ്ങനെയും നിയമത്തിന്റെ ലൂപ് ഹോളുകൾ അവരുടെ സ്വാർത്ഥ ലാഭത്തിനു ഉപയോഗിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത്. ഒരു കണക്കിന് ഇവിടെ കോടതി നിസ്സഹായ അവസ്ഥയിൽ ആയതാണ് നാം കണ്ടത്. തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ.
സർക്കാർ നിസ്സഹായ അവസ്ഥയിൽ
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇടതു വലതു കക്ഷികൾക്ക് ഏകദേശം തുല്യ ബലമാണ്. ആര് ഭരിക്കണം എന്ന് തീരുമാനിക്കപ്പെടുന്നത് വളരെ കുറച്ചു വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഏകദേശം 15 ലക്ഷത്തോളം വരുന്ന ഓര്ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങളെ പിണക്കി ഒന്നും നേടുവാൻ സാധ്യമല്ല. അവരുടെ വോട്ടു നിർണായകമാണ് പ്രത്യേകിച്ചും 2017 ജൂലായ് 3 ലെ വിധിക്കു ശേഷം സഭാ വൈരാഗ്യം ഏറ്റവും കൂടി നിൽക്കുന്നതും ഈ വിഷയത്തിൽ ആത്മാർത്ഥമായി ഇടപെടുവാൻ പാർട്ടികളെ മടുപ്പിക്കുന്നു. 'കയ്ച്ചിട്ടു ഇറക്കാനും മേല, മധുരിച്ചിട്ട് തുപ്പാനും മേല എന്ന അവസ്ഥ'.
ഓർത്തഡോക്‌സ് സഭയുടെ അത്യാർത്തി
2017 ലെ വിധി എത്രയും വേഗം നടത്തിയെടുത്തു എങ്ങനെയും പള്ളികളും സ്വത്തും കൈക്കലാക്കി, മറുവിഭാഗത്തെ ഇനി ഒരിക്കലൂം അവർ പ്രശ്‌നമുണ്ടാക്കാതിരിക്കതക്ക രീതിയിൽ ഇല്ലായ്മ ചെയ്യുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടിയുള്ള കൃത്യതതയും വ്യക്തവുമായ പദ്ധതിയോടെ ഓർത്തഡോക്‌സ് സഭയിലെ പരിശുദ്ധ കാതോലിക്കാ ബാവയും സംഘവും നടത്തിയ മുന്നേറ്റങ്ങൾ അവർക്ക് തുടക്കത്തിൽ നേട്ടം ഉണ്ടാക്കിക്കൊടുത്തു. സുപ്രീം കോടതിയിലെ ജഡ്ജി ബഹുമാനപ്പെട്ട അരുൺ മിശ്രയുടെ കാർക്കശ്യം മനസ്സിലാക്കി അതിനു പറ്റിയ രീതിയിൽ അവർ കേസുകളിൽ തെളിവുകൾ ഹാജരാക്കിയപ്പോൾ തീർച്ചയായും യാക്കോബായ സഭ നിയമത്തെ ബഹുമാനിക്കാത്തവർ ആണ് എന്ന രീതിയിൽ അദ്ദേഹവും പെരുമാറി. യാക്കോബായ വിഭാഗം ഓരോ കേസിലും ഒരു വക്കീലിനെ ഏർപ്പെടുത്താൻ പോലും ബുദ്ധിമുട്ടുമ്പോൾ ഇന്ത്യയിലെ ടയർ വ്യവസായത്തിലെ കുത്തക യും മാധ്യമ രംഗത്ത് എന്തിനും അവരാണ് ഒന്നാമത് എന്ന് വരുത്തി തീർക്കുന്ന പത്രവും. സ്വർണ്ണ പണയത്തിലൂടെ കേരളം പോലും വിലക്കെടുക്കാൻ സാമ്പത്തികശേഷിയുള്ള ധനകാര്യ സ്ഥാപനവും കൂടെയുള്ളപ്പോൾ ഓർത്തഡോക്‌സ് പക്ഷത്തിന് വക്കീൽ ഫീസൊന്നും ഒരു പ്രശനവും ആയിരുന്നില്ല. പോരാത്തതിന് യാക്കോബായ സഭയിൽ ആഭ്യന്തര കലഹം ഉണ്ടാക്കി മെത്രാന്മാർ തമ്മിലും മെത്രാന്മാരും വിശ്വാസികളും തമ്മിലും പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കാനും ഉള്ള ചാണക്യ തന്ത്രങ്ങളിൽ ഓർത്തഡോക്‌സ് സഭയുടെ പങ്കില്ല എന്ന് വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്ന ഒരു മലയാളിയും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.
ആഭ്യന്തര കലഹത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഞാനുൾപ്പെടെ പലരും വിചാരിച്ചു 2017 വിധി ശരിക്കും ഒരു നന്മയ്ക്കായി തീരുമായിരിക്കും എന്ന്. എന്നാൽ കാലം മുന്നോട്ടു പോയപ്പോൾ അങ്ങിനെയല്ല സംഭവിച്ചത്. വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്ന് എല്ലാവരും കരുതിയ ലയനം ഓർത്തഡോക്‌സ് സഭയുടെ ദുർവാശിയിലും പിടിവാശിയിലും നഷ്ടപ്പെടുത്തി കളഞ്ഞു. 'എന്റെ മക്കളേ' എന്ന് ഒരുവേള ഓർത്തഡോക്‌സിലെ പരിശുദ്ധ കാതോലിക്കാ എങ്ങാനും വിളിച്ചിരുന്നെങ്കിൽ ഇന്ന് ഈ ലേഖനത്തിന് ഒരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. അത്രയ്ക്ക് നിസ്സാരമായ ഒരു ലയനമാണ് ഇന്ന് രണ്ടു സഭയിലെയും ആളുകളുടെ ഉറക്കം കെടുത്തുന്നത്.
എന്താണ് പരിഹാരം സാധിക്കാത്തത്
ഇത് ഒരു സിവിൽ കേസായാണ് കോടതിയുടെ മുന്നിൽ ഉള്ളത്. സമ്പത്താണല്ലോ എല്ലാത്തിനും മൂല കാരണം. എന്നാൽ ഇത് പള്ളിയിലും വിശ്വാസികളുടെയും ഇടയിൽ വിശ്വാസത്തിന്റെയും പാരമ്പരയത്തിന്റെയും ഭാഗമായാണ് രണ്ടു കൂട്ടരും വാദിക്കുന്നത്. വിശ്വാസത്തിന്റെ കാര്യം പറഞ്ഞാൽ കോടതി കൈകഴുകും എന്നത് രണ്ടു കൂട്ടർക്കും അറിയാം. അതിനാൽ കേസിന്റെ തുടക്കം മുതൽ ഏകദേശം അവസാനം വരെ അങ്ങിനെ തന്നെയാണ് ഇവർ വാദിച്ചതും. അതായത് കോടതിക്കും അറിയാം ഇത് വിശ്വാസ പ്രശ്‌നമാണെന്ന് എന്നാൽ കുശാഗ്ര ബുദ്ധിക്കാരായ വക്കീലന്മാർ അതിനു തയ്യാറായാൽ നഷ്ട്ടപ്പെടുന്നത് ഒരു പൊന്മുട്ടയിടുന്ന താറാവിനെയാണ്. അതിനാൽ കേസുകൾ അനന്തമായി പോകുന്നതു.
വിശ്വാസവും ഭരണഘടനയും
ഇപ്പോൾ കേരളത്തിൽ ഉള്ളവർക്ക് തന്നെ ഒരു അത്ഭുതമാണ് മാധ്യമങ്ങളും മറ്റും 1934 ഭരണഘടനെയെപ്പറ്റി പറയുന്നത്. ഇന്ത്യ സത്രന്ത്രമായത് 1947 ൽ അപ്പോൾ എങ്ങനെയാണ് ഒരിക്കലും രജിസ്റ്റർ ചെയ്യുകപോലും ചെയ്തിട്ടില്ലാത്ത ഒരു ഏകപക്ഷീയമായി നിർമ്മിച്ച രേഖയ്ക്ക് ഇത്രയും പ്രാധാന്യം വരുന്നത്. അതിൽ ആരാണ് ഒപ്പു വച്ചത്, ആരാണ് സാക്ഷ്യപ്പെടുത്തിയത് എന്നതുപോലും ഇന്നും അവ്യക്തമാണ്. ഇത് പലപ്പോഴും മാറ്റിയപ്പോഴും സംശുദ്ധതയ്ക്ക് ഉറപ്പു വരുത്തുവാൻ ഒരു കാര്യവും ചെയ്തിട്ടില്ല. ഇതിനെ ഒരു ഭരണഘടന എന്ന് പറയുന്നതിലും നല്ലതു, ഒരു വ്യക്തിയെ ജീവിതാവസാനം വരെ സഭയുടെ അടിമയാക്കാൻ ഉള്ള ഒരു മാന്ത്രിക വടിയായി മാത്രമേ കാണാൻ കഴിയൂ. ഈ ഭരണഘടന വായിച്ചു പഠിച്ചു ജീവിതത്തിൽ ഏതെങ്കിലും നന്മ ഉണ്ടാക്കിയ ആരും (വക്കീലന്മാർ, അച്ചന്മാർ, മെത്രാച്ചന്മാർ, കാതോലിക്കാ ഇവരൊഴിച്ചു ) ഉണ്ടെന്നു തോന്നുന്നില്ല. രോഗസൗഖ്യമോ സമാധാനമോ സംതൃപ്തിയോ ഒന്നും ഈ ഭരണഘടനാ നൽകുന്നില്ല എന്നാൽ ഈ ഭരണഘടനയുടെ തിക്താനുഭവം മൂലം ഹൃദയതകരാറു വന്നവരും ബ്‌ളോക് വന്നവരും, മാനസിക വ്യഥ അനുഭവിക്കുന്നവരും നമുക്ക് എത്ര വേണമെങ്കിലും കാണാം.
ആരാണ് ഒരു ക്രിസ്ത്യാനി
ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസം എന്നത് എന്ന് ചോദ്യം ചെയ്യപ്പെട്ട AD 324 കാലഘട്ടത്തിൽ അന്ന് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തുവന്ന കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നിദ്ദേശപ്രകാരം കൂടിയ നിഖ്യാ സുന്നഹദോസിലാണ് ഇന്ന് നാം കാണുന്ന വിശ്വാസ പ്രമാണത്തിന്റെ കരട് രൂപീകരിച്ചത്. അതിനും ശേഷമാണ് ബൈബിൾ പോലും നാം ഇന്ന് കാണുന്ന രീതിയിലേക്ക് ക്രോഡീകരിക്കപ്പെട്ടത്. ത്രീയേക ദൈവം എന്നത് ഇന്ന് ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും പഠിച്ചതും ഏറ്റുപറയുന്നതും ആ സുന്നഹദോസിന്റെ തീരുമാനപ്രകാരമാണ്. ഇപ്പോൾ നമ്മുടെ കേരളക്കരയിൽ ഓർത്തഡോക്‌സ് വിഭാഗം സെമിത്തേരികളിൽ യാക്കോബായ വിഭാഗങ്ങളെ ശവമടക്കാൻ പോലും സമ്മതിക്കാതെ അവരെ നിയമത്തിന്റെ ചട്ടക്കൂട്ടിൽ മെരുക്കാൻ ശ്രമം തുടങ്ങിയപ്പോൾ എല്ലാവരും അവരെ ഉപദേശിച്ചു അത്തരം കടുത്ത നടപടികളിലേക്ക് പോകരുതെന്ന്. എന്നാൽ യാക്കോബായക്കാരെന്റെ മൃതദേഹങ്ങൾ പട്ടിയെ കുഴിച്ചിടുന്നത് പോലെ കുഴിച്ചിടട്ടെ എന്ന് ഇടയാനാൽ കോർഎപ്പിസ്‌കോപ്പ അച്ചൻ മൊഴിഞ്ഞപ്പോൾ ഇടയനാലിനെ വെട്ടി അതിനും മുകളിൽ ഐസക് അച്ചൻ എന്ന ആൾ പറഞ്ഞു ' യാക്കോബായക്കാരന് അടക്കാൻ സ്ഥലം ഇല്ലെങ്കിൽ ശവം കൊത്തിനുറുക്കി കാപ്പ ഇട്ടു പുഴുങ്ങി വല്ല അനാഥാലയത്തിലും കൊടുക്കാൻ പറയടോ അതിനു പുണ്യമെങ്കിലും കിട്ടും' ഇത് സോഷ്യൽ മീഡിയാ വളരെ ആഘോഷിച്ചു. ഇവരൊക്കെയാണോ ക്രിസ്ത്യാനികൾ എന്നുപോലും തോന്നിപ്പോയി. ഒരുമാതിരി ശവത്തിനോട് കാമം തോന്നുന്ന വേതാളങ്ങൾ പോലെ ഇവർ സമൂഹത്തിനു തോന്നപ്പെട്ടു. ഒരമ്മച്ചിയുടെ മൃതദേഹം 38 ദിവസം അടക്കാതെ ഭൂമിക്കു മുകളിൽ ഉണ്ടാക്കിയ ഒരു പേടകത്തിൽ സൂക്ഷിക്കേണ്ടി വന്നു. അവസാനം അത് ഒരു സാമൂഹിക പ്രഷ്‌നമായി അന്താരാഷ്ട ശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ ബഹുമാനപ്പെട്ട കേരള സർക്കാരും കേരള ഗവർണറും ഒരു കാര്യത്തിൽ ഉറച്ചു, ഈ സംസ്ഥാനത്തു ഇനി ഈ നാടകങ്ങൾ അനുവദിക്കില്ലയെന്നു. കേരള ചരിത്രത്തിൽ ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം ജനം ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു കാര്യമുണ്ടെകിൽ അത് കേരളം പുറത്തിറക്കിയ ശസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഓർഡിനൻസ് ആണ്. ഓർത്തഡോക്‌സ് സഭ ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തെങ്കിലും ജഡ്ജി അതിൽ ഇടപെടാതെ മാറുകയാണ് ഉണ്ടായത്. ഇത് നിയമമാക്കി അവതരിപ്പിച്ചാൽ അത് ഒരു പരിധി വരെ ക്രിസ്തീയ സമൂഹങ്ങളിലെ വിവേചനങ്ങൾക്കു അറുതി വരുത്തും. പള്ളികളിൽ നിന്ന് പുറത്താക്കപ്പെട്ടവരും അവരുടെ പുതിയ തലമുറയ്ക്കും പള്ളിയുടെ സെമിത്തേരിയിൽ അടക്കം ചെയ്യുവാൻ അനുവദിക്കുന്ന രീതിയിലാണ് അതിൽ കാര്യങ്ങൾ വിവക്ഷിച്ചിരിക്കുന്നത്. പിണറായി വിജയന് കോൺസ്‌റാന്റിൽ ചക്രവർത്തിയുടെ രീതിയിൽ ഒരു നിലപാടെടുക്കാൻ കഴിഞ്ഞു എന്ന് ചരിത്രം ഒരിക്കൽ പറഞ്ഞാൽ അത് നിഷേധിക്കുവാൻ സാധിക്കും എന്ന് തോന്നുന്നില്ല. ബൈബിളിൽ വിശ്വസിക്കുകയും ക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചവരും മാമ്മോദീസാ ഏറ്റവരെയുമാണ് ഈ നിയമത്തിൽ ക്രിസ്ത്യാനി എന്ന് വിവക്ഷിച്ചിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് വേണ്ടിവന്നു ഒരു ക്രിസ്ത്യാനി ആരാണ് എന്ന് നിവ്വചിക്കുവാൻ എന്നതും ചരിത്രം വിലയിരുത്തും.
പള്ളിപ്പിടുത്തം
ഇപ്പോൾ കേരളത്തിൽ ഏറ്റവും കേൾക്കുന്ന ഒരു കാര്യമാണ്, പള്ളിപിടിക്കാൻ വരുന്നു എന്നത്. ഏകദേശം 40 ൽ അധികം യാക്കോബായ പള്ളികൾ (സമ്പത്തുള്ളത് ) ഇതിനകം നിയമത്തിന്റെ പരിരക്ഷയിൽ ഓർത്തഡോക്‌സുകാർ കൈവശപ്പെടുത്തി. വെറും എട്ടിൽ താഴെ വീട്ടുകാർ ഉള്ള പള്ളിപോലും നാലായിരത്തിൽ പരം വീട്ടുകാരെ മാറ്റി ഓർത്തഡോക്‌സ് സഭയ്ക്ക് പിടിച്ചു കൊടുക്കുന്ന രീതിയിലാണ് 2017 സുപ്രീം കോടതി വിധി ഇതുവരെ വിശകലനം ചെയ്ത എല്ലാവരും പറയുന്നത്. വേണ്ട എന്ന് ഓർത്തഡോക്‌സ് പക്ഷം പറയാത്തിടത്തോളം കാലം, സർക്കാർ ഒരു നിയമ നിർമ്മാണത്തിലൂടെ ഇത് പരിഹരിച്ചില്ലെങ്കിൽ ഈ വിധി എ ന്നും യാക്കോബായക്കാരന്റെ തലയ്ക്കു മീതെ നിൽക്കുന്ന വാളായിരിക്കും . എന്നാൽ സർക്കാരിന് ഒരു കോടതി വിധിയെ നേരിട്ട് ഖണ്ഡിക്കാൻ കോടതിയുടെ അനുമതിയില്ലാതെ ഒരു നിയമ നിർമ്മാണം സാദ്ധ്യമല്ല. കാരണം അത് ജുഡീഷ്യറിയുടെ അധികാര സീമയിലുള്ള കടന്നു കയറ്റമായി വിവക്ഷിക്കപ്പെടുകയും തീർച്ചയായും ആ പിഴവ് പല സംസ്ഥാന സർക്കാരുകളും കേന്ദ്രവും ദുർവിനിയോഗം ചെയ്യുകയും ചെയ്യും എന്നത് തന്നെയാണ് പ്രശ്‌നം. സർക്കാർ ഇതിൽ ഒരു കക്ഷിയല്ലാത്തതിനാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാത്ത ഒരു സാഹചര്യത്തിലും സർക്കാരിന് ഇടപെടാനും പറ്റുകയില്ല. ഒരു തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധ സംസ്ഥാനത്തു വെറും നിസ്സഹായ അവസ്ഥയിൽ ആണ് ഇക്കാര്യത്തിൽ എന്നാൽ സർക്കാരിന് മുന്നിൽ ഉള്ളത് അനന്ത സാദ്ധ്യതകളുമാണ് .
സർക്കാർ കേസിൽ കക്ഷി ചേരുക / പുതിയ ഭരണഘടന ഉണ്ടാക്കുക
സർക്കാർ കോടതിയോട് ഈ കേസിൽ ഏറ്റവും വലിയ ഭാരിച്ച ഉത്തരവാദിത്വം ഉള്ള ഒരു വിഭാഗം എന്ന നിലയിൽ ഈ കേസിൽ ഒരു നിസ്പക്ഷ കക്ഷിയാക്കണമെന്ന് വാദികണം. കാരണം സർക്കാർ മാത്രമാണ് നിയമ നിർമ്മാണത്തിലെ പ്രഗത്ഭരും അതിനുവേണ്ടിയ സംവിധാനം ഉള്ളവരും. അതായത് ഈ തർക്കത്തിൽ 34 ഭരണഘടനയ്ക്കു പകരം സർക്കാരും രണ്ടു സഭയുടെയും പ്രതിധിധികളും ചേർന്ന ഒരു കമ്മറ്റി ഭരണത്തിന് വേണ്ടി മാത്രം ഇന്ത്യൻ ഭരണ ഘടനയുടെ അന്തസ്സിനു ചേരുന്ന രീതിയിൽ പുതിയ ഒരു ഭരണഘടന ഉണ്ടാക്കുക. അതിൽ ഒരു മെമ്പറുടെ അവകാശങ്ങൾ, സമ്മതിദാന അവകാശം ഇവയൊക്കെ നിർവചിക്കുക. വിശ്വാസവും ഭരണവും കൂട്ടിക്കലർത്തിരിക്കുക (ഇപ്പോൾ ഓർത്തഡോക്‌സ് പുരോഹിതന്റെ മുൻപാകെ കുമ്പസാരിച്ചു, സഭയ്ക്ക് ഒരു കുടിശ്ശികയും ഇല്ലാത്തവർക്ക് മാത്രമാണ് ഒരു മെമ്പറുരുടെ അവകാശങ്ങൾ ഉള്ളൂ. അതും ഒരു പുരോഹിതനോ , മെത്രാപ്പൊലീത്തയ്‌ക്കോ അല്ലെങ്കിൽ കാതോലിക്കയ്‌ക്കോ അസ്ഥിരപ്പെടുത്താം ).
പുതിയ ഭരണഘടനയിൽ സഭയിലെ ഒരാളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അത് കേൾക്കുവാനും പരിഹരിക്കപ്പെടുവാനും ഉള്ള സാഹചര്യം ഉണ്ടാകണം. വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന രീതിയിൽ പ്രശ്‌നം പരിഹരിക്കപ്പെടുവാൻ സാധിച്ചില്ലെങ്കിൽ പിന്നീട് അവരുടെ പരാതി കേൾക്കുവാനും തീർപ്പാക്കുവാനും സാഹചര്യം ഉണ്ടാകണം. പള്ളികളിൽ ഒരു തരത്തിലുമുള്ള വിവേചനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. എല്ലാ കാര്യങ്ങളും ജനാധിപത്യ രീതിയിൽ ഭരിക്കപ്പെടണം. അതായത് കിട്ടിയ വോട്ടിൽ ഭൂരിപക്ഷം ഉള്ളവരുടെ വിശ്വാസം അനുസരിച്ചുള്ള പുരോഹിതനെ ആ സഭക്കാർ അയക്കുക. അപ്പോൾ അവിടെ പ്രശ്നം ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്. ഇങ്ങിനെ വരുമ്പോൾ തീർച്ചയായും രണ്ടു കൂട്ടരും അനുരഞ്ജനത്തിന് വരികയും സമാധാനം ഉണ്ടാകുകയും ചെയ്യും.
രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ്
നാം ജീവിക്കുന്നത് എല്ലാത്തരം ആളുകളും ഉള്ള ഒരു സമൂഹത്തിലാണ്. പള്ളികളിൽ ഉള്ള എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാൻ ഇടയാകണം. വോട്ടവകാശം എല്ലാവര്ക്കും ലഭ്യമാക്കണം. പോസ്റ്റൽ വോട്ടും ചെയ്യുവാൻ ഉള്ള സാഹചര്യം ഉണ്ടാകണം. ഇപ്പോൾ പള്ളികളിൽ പൊതുയോഗത്തിന് വരുന്നവർക്ക് മാത്രമാണ് സമ്മതിദാന അവകാശം ഉള്ളത്. അതിനു പകരം ജനാധിപത്യ രീതിയിൽ രഹസ്യ ബാലറ്റിലൂടെ പള്ളിയുടെ ഭരണസമിതിയെ തിരഞ്ഞെടുക്കുക. രഹസ്യ ബാലറ്റ് കൊണ്ടുവന്നാൽ തീർച്ചയായും വിശ്വാസികൾക്ക് നീതി ലഭിക്കും എന്നതിൽ ആർക്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല.
ചർച് ആക്ട്
സഭകളിലെ വിവേചനം സർക്കാരിന്റെ ശ്രദ്ധയിൽ പല പരാതികൾ വന്നതുകൊണ്ടാണ് ഒരു കരട് ചർച് ആക്ട് സർക്കാർ തയ്യാറാക്കി വച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം സമാധാനം ഉണ്ടാക്കുവാൻ സഭകൾ തയ്യാറായില്ലെങ്കിൽ സർക്കാരിന്റെ മുന്നിലുള്ള ഏക പോംവഴി പുതിയ നിയമം ഉണ്ടാക്കുക എന്നതാണ്. എന്നാൽ ഇത് പല നിയമ പോരാട്ടങ്ങൾക്കും വഴിവയ്ക്കും എന്നതിനാൽ അത് അവസാന ശ്രമമായായിരിക്കും സർക്കാർ ശ്രമിക്കുക. എന്നാൽ ഒരു കോടതി നിർദ്ദേശപ്രകാരം ആണ് ഈ നിയമനിർമ്മാണം നടത്തുന്നതെങ്കിൽ അതിനെ കോടതിയിൽ ചോദ്യം ചെയ്തു തോൽപ്പിക്കുക അത്ര എളുപ്പമല്ല
ചുരുക്കത്തിൽ പറഞ്ഞാൽ സർക്കാരിനെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതുകൊണ്ടു ഓർത്തഡോക്‌സ് സഭയ്ക്ക് ഒരു ലാഭവും കിട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോവുകയേയുള്ളൂ. ഒരു മേശക്കു ചുറ്റുമിരുന്ന് അന്യോന്യം കാര്യങ്ങൾ പറഞ്ഞു തീര്ത്തു, എല്ലാവര്ക്കും സ്വീകാര്യമായ ഒരു സെറ്റിൽമെന്റ് ഉണ്ടാക്കുവാൻ സഭകൾക്ക് സാധ്യമല്ലെങ്കിൽ ഇവർ എങ്ങനെയാണ് വിശ്വാസികളുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് സൊല്യൂഷൻ കണ്ടെത്തുന്നത് ? സമൂഹത്തിനു മാർഗ്ഗ ദീപമായി രണ്ടു സഭകളും മുന്നോട്ടുപോയാൽ, ആരാണ് വലിയവൻ എന്ന ഭാവം ഉപേക്ഷിച്ചാൽ, നേടാൻ പലതുമുണ്ട്. വിവേകപേമായ തീരുമാനങ്ങൾ ഇനിയെങ്കിലും എടുക്കാനും പിടിവാശിയും ഒക്കെ ഉപേക്ഷിച്ചു കർത്താവ് സ്ഥാപിച്ച സഭയിൽ അവന്റെ നാമം മഹത്വപ്പെടുത്തുന്ന വിധം സഭകൾ ഭരിക്കുവാൻ തയ്യാറായാൽ അത് ലോകത്തിന് മുതൽക്കൂട്ടാകും അല്ലാതെ ഉള്ള ഒരു നടപടിയും ശാശ്വതമായി നില നിൽക്കില്ല. ആയതിലേക്കു ദൈവം നമ്മെ നടത്തട്ടെ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍