ജേക്കബ് തോമസ് ഉത്തരവാദിത്തം ഏറെയുള്ള ഉദ്യോഗസ്ഥനെന്ന് കേന്ദ്രത്തിന് കത്ത് അയച്ച് ചീഫ് സെക്രട്ടറി; ഒരു അന്വേഷണത്തിനും വിട്ടുതരാൻ കഴിയാത്ത അത്ര ജോലിത്തിരക്കിലെന്നും വിശദീകരണം; മെറ്റൽ ഇൻഡ്രസീൽ കത്തിയുണ്ടാക്കി സമയം കളയുന്ന മുതിർന്ന ഐപിഎസുകാരൻ ശ്രീചിത്രയുടെ ഫയലുകൾ തുറക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കരുക്കൾ നീക്കുന്നതിന് പിന്നിൽ ആരോഗ്യ വകുപ്പിലെ വിരമിച്ച പ്രമുഖൻ; ഗവേഷണ സ്ഥാപനത്തെ തകർക്കുന്നവരെ രക്ഷിക്കാൻ പിണറായി സർക്കാർ അരയും തലയും മുറുക്കി രംഗത്ത്
എം മനോജ് കുമാർ
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അഴിമതിയും ക്രമക്കേടുകളും ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ അന്വേഷിക്കാതിരിക്കാൻ കേരള സർക്കാർ ഇടപെടൽ. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. മൂന്നംഗ സമിതിയെയാണ് കേന്ദ്ര സർക്കാർ നിയോഗിച്ചത്. ഡിജിപി ജേക്കബ് തോമസ്, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഡോ. ഗോവർധൻ മേത്ത, നിംഹാൻസ് ഡയറക്ടറും വൈസ് ചാൻസലറുമായ ഡോ. ബി.എൻ. ഗംഗാധരൻ എന്നിവരടങ്ങിയ സമിതിയെയാണ് ശ്രീചിത്രയിലെ അന്വേഷണത്തിനു കേന്ദ്ര സർക്കാർ നിയോഗിച്ചത്. ഭരണസമിതിയംഗവും മുൻ ഡി.ജി.പി.യുമായ ടി.പി. സെൻകുമാർ നൽകിയ പരാതിയിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ വന്നത്.
ശ്രീചിത്രയിൽ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയിൽ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെൻകുമാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നൽകിയ പരാതിയിൽ പറയുന്നത്. ഇതിനെ തുടർന്നാണ് മൂന്നംഗ സമിതിയെ നിയമിച്ച് കേന്ദ്രം ഉത്തരവായത്. ഈ അന്വേഷണത്തിനാണ് കേരള സർക്കാർ തുരങ്കം വെച്ചിരിക്കുന്നത്. അഴിമതിയും ക്രമക്കേടുകളും വെളിയിൽ വരാതിരിക്കാൻ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനു കേരള സർക്കാർ വിഘാതം സൃഷ്ടിക്കുകയാണ്. അതിനനുസൃതമായ നടപടികളാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്രം നിയമിച്ച അന്വേഷണ കമ്മിഷനിൽ അംഗമായ ജേക്കബ് തോമസിനെ ഈ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ജേക്കബ് തോമസിന്റെ സേവനം വിട്ടുതരാൻ കേരള സർക്കാരിനു കഴിയില്ലെന്നുമാണ് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിനു നൽകിയ കത്തിലെ ഉള്ളടക്കം. ഡിജിപി പദവിയിലുള്ള ജേക്കബ് തോമസിനെ എ.ഡി.ജി.പി പദവിയിലേക്ക് തരംതാഴ്ത്താൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയിരിക്കെ തന്നെയാണ് ഇത്തരമൊരു കത്ത് സംസ്ഥാനം കേന്ദ്രത്തിനു നൽകിയിരിക്കുന്നതും. ജനുവരി 11നാണ് കത്ത് അയച്ചത്.
സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഓഫീസറാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന്റെ സേവനം ശ്രീചിത്രയിലെ അന്വേഷണത്തിനു വിട്ടുതരാൻ കഴിയില്ല. തിരക്കുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ജോലി സംബന്ധമായി ഒട്ടുവളരെ തിരക്കുകൾ അദ്ദേഹത്തിനുണ്ട്. അതുമല്ല അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ്. തുടർച്ചയായി അച്ചടക്ക ലംഘനങ്ങൾ നടത്തിയതിനാൽ നിരവധി മാസങ്ങൾ അദ്ദേഹം സസ്പെൻഷനിലായിരുന്നു. ഇത്തരം ഒരുദ്യോഗസ്ഥനെ വിട്ടുതരാൻ സംസ്ഥാനത്തിനു കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചത്.
കേരളാ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം ഡിയാണ് നിലവിൽ ജേക്കബ് തോമസ്. ജേക്കബ് തോമസിന്റെ ഭാഷയിൽ പറഞ്ഞാൽ 51 വെട്ടു വെട്ടിയാലും തകരാത്ത കത്തികൾ നിർമ്മിക്കുന്ന സ്ഥാപനം. ഈ സ്ഥാപനത്തിന്റെ എംഡി പോസ്റ്റിലാണ് നിലവിൽ ജേക്കബ് തോമസ് ജോലി ചെയ്യുന്നത്. ഒരസിസ്റ്റന്റ് പോലുമില്ലാതെ ജേക്കബ് തോമസ് ചെയ്യുന്ന ജോലിയാണ് തിരക്ക് പിടിച്ച ജോലി എന്ന് കേരളം കത്തിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാരിനു കൂടുതൽ പ്രകോപിപ്പിച്ചുകൊണ്ട് ഇരുമ്പുണ്ടാക്കാൻ ഡിജിപി വേണോ എന്നും ജേക്കബ് തോമസ് ചോദിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കോപത്തിന് പാത്രമായി നിരന്തര പ്രതികാരനടപടികൾ നേരിടുന്ന ജേക്കബ് തോമസിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താതിരിക്കാനും ക്രമക്കേടുകൾ വെളിയിൽ വരാതിരിക്കാനും എല്ലാ പഴുതുകളുമടച്ചുള്ള കത്താണ് കേന്ദ്രത്തിനു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്. രണ്ടു ലക്ഷ്യങ്ങളാണ് സംസ്ഥാന സർക്കാരിനു ഈ കാര്യത്തിലുള്ളത്. ഒന്ന് ശ്രീചിത്രയിലെ അഴിമതികൾ വെളിയിൽ വരരുത്, രണ്ടാമത് ജേക്കബ് തോമസ് അന്വേഷണം നടത്തരുത്. ജേക്കബ് തോമസ് അന്വേഷണം നടത്തിയാൽ ശ്രീചിത്രയിലെ ക്രമക്കേടുകൾ മുഴുവൻ വെളിയിൽ വരും. കേരള ഭരണത്തിലെ പല ഉന്നതരുടെയും താത്പര്യങ്ങൾക്ക് വിഘാതമായ റിപ്പോർട്ട് ആകും ജേക്കബ് തോമസ് സമർപ്പിക്കുക. അതിനാൽ ജേക്കബ് തോമസ് അന്വേഷണ സംഘത്തിൽ ഉണ്ടാകരുത്.
രണ്ടാമത് ജേക്കബ് തോമസ് സംസ്ഥാനത്തിനു താത്പര്യമുള്ള ഉദ്യോഗസ്ഥനല്ല. ജേക്കബ് തോമസിനോടുള്ള അപ്രിയം നിലനില്കുന്നതിനാൽ ജേക്കബ് തോമസിനെ ഒരു കാരണവശാലും സർക്കാർ വിട്ടു നൽകില്ല. ഇത് കേന്ദ്രത്തിനെ അറിയിക്കുക. കേരളത്തിനു അധികാരമുള്ള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി നൽകിയ കത്തിലുള്ളത്. അതിനാൽ ജേക്കബ് തോമസ് അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. അതേസമയം നേരത്തെയുള്ള തീരുമാനമനുസരിച്ച് ജേക്കബ് തോമസ് പ്രാഥമിക അന്വേഷണം ഈ കാര്യത്തിൽ നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ ആരോഗ്യവകുപ്പിലെ ഒരുന്നതന്റെ നേർക്കുള്ള വിരൽ ചൂണ്ടലായി അന്വേഷണം മാറിയേക്കും എന്നുള്ള സൂചനകൾ നിലനിൽക്കുന്ന സമയത്ത് തന്നെയാണ് അന്വേഷണം അട്ടിമറിച്ചുകൊണ്ടുള്ള കത്ത് കേരളം കേന്ദ്രത്തിനു കൈമാറിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടെങ്കിലും സംസ്ഥാനസർക്കാരിന്റെ പ്രതിനിധികൾ ഭരണസമിതിയിലുണ്ട്. സംസ്ഥാനസർക്കാരുമായി ഇടയുകയും പിന്നീട് ബിജെപി. സഹയാത്രികനാകുകയും ചെയ്ത സെൻകുമാറിന്റെ പരാതിയിൽ സംസ്ഥാനസർക്കാരുമായി ഏറ്റുമുട്ടിനിൽക്കുന്ന ജേക്കബ് തോമസിനെ ഉൾപ്പെടുത്തിയത് കേരളത്തിനു രസിച്ചിരുന്നില്ല. നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്കുപോലും ശ്രീചിത്രയിൽ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കും, നിയമനത്തിൽ സ്വജനപക്ഷപാതം, പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല, തിരഞ്ഞെടുപ്പുസമിതിയിൽ ആ വിഭാഗത്തിൽനിന്നുള്ളവർ വേണമെന്നുണ്ടെങ്കിലും അവർക്ക് അഭിമുഖത്തിൽ മാർക്കിടാനുള്ള അധികാരം നൽകാറില്ല.
ഫലത്തിൽ അവർ കാണികളായിമാറുന്നു, നിസ്സാരകാര്യങ്ങൾക്കുപോലും ഡോക്ടർമാർക്ക് മെമോ നൽകും. പലർക്കും ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുമ്പോഴാകും മെമോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കും, ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനൽകാനുള്ള സംവിധാനമില്ല, രാത്രി ഒൻപതുമണിവരെ ഒ.പി. നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായിട്ടുണ്ട്, ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതിനാൽ എന്ന് തുടങ്ങി നിരവധി വസ്തുതകളാണ് സെൻകുമാർ കേന്ദ്രത്തിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍