റിപ്പബ്ലിക് ദിനം അലങ്കോലമാക്കാൻ ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ 5000 ലേറെ പ്രതിഷേധക്കാരെത്തും; കനത്ത സുരക്ഷയുമായി മെട്രോപൊളിറ്റൻ പൊലീസ് സേന; ഭരണഘടനയുടെ സംരക്ഷകരും പൗരത്വ ബിൽ പ്രതിഷേധക്കാരും മൗനത്തിൽ; ഇന്ത്യക്കെതിരെ വെല്ലുവിളി ഉയരുമ്പോൾ യുകെയിലെ ഇന്ത്യക്കാർക്കു ഒളിച്ചുകളി; ഇന്ത്യൻ ഭരണഘടനയുടെ കോപ്പി തെരുവിൽ കത്തിക്കാൻ ആഹ്വാനം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വിലപറയാൻ ലണ്ടനിൽ വീണ്ടും ശ്രമം. ഇന്ത്യ ഞായറാഴ്ച റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ ഒരു പറ്റം ഇന്ത്യ വിരോധികൾ വീണ്ടും ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസിനു മുന്നിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തും. രണ്ടാം മോദി സർക്കാർ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സാഹചര്യത്തിൽ ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും പിന്നീട് സെപ്റ്റംബർ മൂന്നിനും ലണ്ടനിൽ ഇന്ത്യക്കെതിരെ കലാപ ആഹ്വനം ഉയർത്തിയ പാക് അനുകൂല പ്രതിഷേധക്കാർ ചീമുട്ടയും പുഴുത്ത തക്കാളിയും എറിഞ്ഞു ഹൈ കമ്മീഷൻ ഓഫിസ് മലിനമാക്കിയിരുന്നു.
നൂറുകണക്കിന് പ്രതിഷേധക്കാർ എത്തിയപ്പോൾ പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കേണ്ടി വന്നു. ഒടുവിൽ പത്രപ്രവർത്തകയും ഇന്ത്യ അനുകൂല പ്രചാരണത്തിന്റെ മുൻ നിരയിൽ ഉള്ള കാത്തി ഹോപ്കിൻസ് അടക്കമുള്ള ബ്രിട്ടീഷ് വംശജരും ഇന്ത്യൻ സമൂഹവും എംബസി ജീവനക്കാരും ചേർന്നാണ് പ്രതിഷേധക്കാർ ഉപേക്ഷിച്ചിട്ട മാലിന്യങ്ങൾ നീക്കം ചെയ്തത്. ഇതിനെതിരെ ഇന്ത്യ ശക്തമായ ഭാഷയിൽ ബ്രിട്ടനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ പൗരത്വ ബിൽ ഇന്ത്യ പാസ്സാക്കിയ സാഹചര്യത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചുവടു പിടിച്ചു വീണ്ടും പ്രതിഷേധക്കാർ രംഗത്തു വന്നിരിക്കുകയാണ്. ഇത്തവണ കൂടുതൽ ശക്തിപ്രകടനം കാട്ടുവാൻ ആണ് ഇവരുടെ നീക്കം. ഇത് മുൻകൂട്ടി കണ്ടു ശക്തമായ പൊലീസ് സംരക്ഷണം ഉണ്ടാകണമെന്ന് ഇന്ത്യൻ എംബസി അധികൃതർ മെട്രോപൊളിറ്റൻ പൊലീസിനെ അറിയിച്ചു കഴിഞ്ഞു.
ചുരുങ്ങിയത് 5000 പ്രതിഷേധക്കാർ ഞായറാഴ്ച ലണ്ടനിൽ ഇന്ത്യൻ ഹൈ കമ്മീഷന് മുന്നിൽ പ്രകടനമായി എത്തും എന്നാണ് ലഭ്യമായ വിവരം. എന്നാൽ പ്രതിഷേധക്കാർ എംബസി പരിസരത്ത് എത്തും മുൻപ് തടയാൻ ഉള്ള നീക്കമാണ് പൊലീസ് ആലോചിക്കുന്നത്. പ്രതിഷേധം അക്രമത്തിലേക്ക് വഴുതിമാറുന്നത് പൊലീസ് തടയും എന്ന സൂചനയാണ് മെട്രോപൊളിറ്റൻ പൊലീസ് അധികാരികൾ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നതും.
ഞായറാഴ്ച നടക്കുന്ന പ്രതിഷേധ റാലിക്ക് റൈസ് ഫോർ കാശ്മീർ എന്നാണ് പേരിട്ടിരിക്കുന്നത്. കാശ്മീർ വിഷയം ഉയർത്തിക്കാട്ടി ബ്രിട്ടീഷ് മണ്ണിൽ ഇന്ത്യ വിരുദ്ധ വികാരം ശക്തിപ്പെടുത്താൻ ഉള്ള നീക്കമാണ് പാക് അനുകൂല പ്രതിഷേധക്കാർ നടത്തുന്നത്. കാശ്മീർ വിഷയം ലോക മാധ്യമങ്ങളുടെ ശ്രദ്ധയിൽ സജീവമാക്കി നിർത്താൻ ബ്രിട്ടീഷ് മണ്ണിലെ പ്രതിഷേധം വഴി സാധിക്കും എന്നും ഇവർ കണക്കുകൂട്ടുന്നു.
ഹൈക്കമ്മീഷൻ ഓഫിസിനു മുന്നിൽ ഉച്ചക്ക് ഒരുമണി മുതൽ മൂന്നു മണി വരെ പ്രതിഷേധം നടത്താൻ ആണ് പ്രക്ഷോഭകർ ആലോചിക്കുന്നത്. എന്നാൽ ആയിരം പേരിൽ താഴെ വരുന്ന ജനക്കൂട്ടം സ്വതന്ത്ര ദിനത്തിൽ നടത്തിയ അഴിഞ്ഞാട്ടം പോലും വ്യാപകമായ നാശനഷ്ടം വരുത്തിയ സാഹചര്യത്തിൽ അതിന്റെ അഞ്ചിരട്ടി ആളുകൾ എത്തുമ്പോൾ എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്ക ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു.
അതേസമയം ഇന്ത്യ വിരുദ്ധ പ്രക്ഷോഭത്തിന് എത്തുന്നവർക്ക് പണവും ഭക്ഷണവും ഉൾപ്പെടെ നൽകിയാണ് തെരുവിൽ എത്തിക്കുന്നതെന്നു ഇന്ത്യ ആരോപണം ഉയർത്തിക്കഴിഞ്ഞു. പ്രക്ഷോഭത്തിൽ പാങ്കെടുക്കാൻ ഏരിയ തിരിച്ചു ഇതിനകം പാക് രാഷ്ട്രീയ അനുകൂല നിലപാടുകൾ ഉള്ളവർ യോഗങ്ങൾ നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യക്കാർ ചേരി തിരിഞ്ഞു നിൽക്കുന്നതിനു വിരുദ്ധമായി ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിൽ പാക് അനുകൂലികൾ ഒറ്റക്കെട്ടാണ്. പ്രധാന പാക് രാഷ്ട്രീയ പാർട്ടികളായ പിപിപി യുടെയും പിഎംഎലിന്റെയും അണികൾ കൈകോർത്താണ് ലണ്ടനിൽ ഇന്ത്യ വിരുദ്ധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വിദേശ പാക് വംശജരുടെ കാര്യത്തിൽ പാക് പ്രധാനമന്ത്രിയെ സഹായിക്കുന്ന സുൽഫി ബുകാരിയുടെ സാന്നിധ്യം കഴിഞ്ഞ തവണ പ്രതിഷേധ റാലിയിൽ ഉണ്ടായതോടെയാണ് ഇത് പാക് സ്പോൺസേർഡ് പ്രോഗ്രാം ആണെന്ന വിവരം വ്യക്തമായതു. മുൻപ് മോദി യുകെയിൽ എത്തിയപ്പോൾ നടന്ന പ്രതിഷേധത്തിൽ പാക് അധീന കശ്മീരിലെ ഉന്നത രാഷ്ട്രീയ നേതൃത്വമാണ് മുന്നിൽ നിന്നത്.
ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ ബ്രിട്ടൻ തുടർച്ചയായി അനുവദിക്കുന്നത് ഇന്ത്യ നിരീക്ഷിച്ചു വരുകയാണെന്നും ഇതിൽ ഉള്ള പ്രതിഷേധം ബ്രിട്ടനെ അറിയിച്ചിട്ടുണ്ട് എന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ. ഞായറാഴ്ച നടക്കുന്ന പ്രതിഷേധത്തിൽ ഖാലിസ്ഥാൻ വാദികളായ സിഖ് വംശജരെയും അണിനിരത്തും എന്നാണ് സൂചന. മാത്രമല്ല ഇന്ത്യൻ ഭരണ ഘടന ലണ്ടൻ തെരുവിൽ കത്തിക്കാനുള്ള ആഹ്വാനവും വാട്സാപ്പ് സന്ദേശം വഴി പ്രചരിക്കുന്നുണ്ട്.
തെരീഖ് ഇ കാശ്മീർ യുകെ, സിഖ് ഫോർ ജസ്റ്റിസ് (ഇന്ത്യൻ നിരോധിത സംഘടനാ) വേൾഡ് സിഖ് പാർലിമെന്റ് എന്നിവയാണ് പരിപാടിയുടെ പ്രധാന പ്രചാരകർ. തങ്ങൾ പണം വാങ്ങിയാണ് പ്രക്ഷോഭം നടത്തുന്നത് എന്ന ആരോപണം തെരീഖ് ഇ കാശ്മീർ യുകെ തലവൻ ഫാഹിം കായാനി നിഷേധിച്ചു. ബ്രിട്ടനിലെ കാശ്മീരികളും സിഖുകാരുമാണ് പ്രതിഷേധിക്കുന്നത് എന്നാണ് ഇവരുടെ നിലപാട്. അക്രമം ഉണ്ടാകില്ലെന്ന ഉറപ്പും സംഘാടകർ നൽകുന്നുണ്ട്.
ബിർമിങ്ഹാം ഉൾപ്പെടെയുള്ള മുസ്ലിം ഭൂരിഭാഗം പ്രദേശത്തു നിന്ന് 40 ബസുകൾ പ്രതിഷേധക്കാരെ എത്തിക്കാൻ ബുക്ക് ചെയ്തിരിക്കുകയാണ്. എന്നാൽ കാനഡ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്നും പോലും സിഖ് അനുകൂലികൾ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതായാണ് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പറയുന്നത്. പരിപാടിക്കായി 500 ബസുകളിൽ ആൾ എത്തുമെന്നാണ് തങ്ങൾക്കു ലഭിച്ച വിവരമെന്നും സംഘടനാ പ്രസിഡന്റ് കുൽദീപ് സിങ് കുൽദീപ് ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, പ്രതിഷേധം സംബന്ധിച്ച് വാർത്തകൾ ആഴ്ചകൾക്കു മുൻപ് പുറത്തു വന്നെങ്കിലും ഇന്ത്യൻ ഭരണ ഘടന സംരക്ഷിക്കണമെന്നും പൗരത്വ ബിൽ നടപ്പാക്കരുതെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരാണെന്നും അവകാശപ്പെടുന്ന നിരവധി ഗ്രൂപ്പുകൾ ബ്രിട്ടനിലെ ഇന്ത്യക്കാർക്കിടയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പാക് അനുകൂലികളായ പ്രതിഷേധക്കാർക്കെതിരെ പ്രതികരിക്കാൻ ഒരു സംഘടനയും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധ നേടുന്നു.
ഇന്ത്യ വികാരത്തെക്കാൾ ഇന്ത്യൻ സർക്കാരിനോടുള്ള രാഷ്ട്രീയ പ്രതികരണമാണ് ഇത്തരക്കാരുടെ ലക്ഷ്യം എന്ന ആരോപണത്തിന് മൂർച്ച കൂട്ടുന്നതാണ് തുടർച്ചയായി ഇന്ത്യ വിരുദ്ധ വികാരവുമായി അക്രമത്തിന്റെ ഭാഷ ഉപയോഗിച്ചുള്ള മുദ്രാവാക്യങ്ങളുമായി തെരുവിൽ എത്തുന്നവരെ അപലപിക്കാൻ പോലും തയ്യാറല്ലാത്തവരുടെ നിലപാട് എന്നും വിമർശനമുണ്ട്. മലയാളികൾ അടക്കമുള്ളവർ ഇന്ത്യൻ സർക്കാരിന് എതിരെ തെരുവിൽ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ അഖണ്ഡതക്ക് വെല്ലുവിളിയായി ഇന്ത്യാ വിരുദ്ധ വികാരം ലണ്ടനിൽ പുകയുമ്പോൾ അതിനെതിരെ നിശ്ശബ്ദരാകാൻ ആണ് ഇത്തരം ചെറു ഗ്രൂപ്പുകൾ ശ്രദ്ധിക്കുന്നതും.
Stories you may Like
- റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് കാട്ടുന്നത് ഇന്ത്യൻ കരുത്ത്
- റിപ്പബ്ലിക് ദിന പരേഡിൽ ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസ് സംഘം പങ്കെടുക്കും
- 'രാജ്യത്തിന്റെ പേര് ബിജെപി എന്നാക്കി മാറ്റുമോ?'; വിമർശിച്ച് അരവിന്ദ് കെജ്രിവാൾ
- റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ ഇമ്മാനുവൽ മക്രോൺ മുഖ്യാതിഥി
- ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായേക്കും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്