തീയേറ്ററുകളിൽ കാലന്റെ വിളയാട്ടം; മാസായി എത്തിയ മമ്മൂട്ടി ആരാധകരെ കൈയിലെടുത്തു; താരാജാവിന്റെ തകർപ്പൻ രംഗങ്ങളും ഗോപി സുന്ദറിന്റെ ബിജിഎമ്മും കൂടി ആയപ്പോൾ സിനിമ പക്കാ മാസ്; വലിയ കഥ പറയാൻ ഇല്ലെങ്കിലും ഇതൊരു മാസ് മസാല മൂവി തന്നെ; പക്ഷേ ഒരു ക്ലാസ് മൂവി പ്രതീക്ഷിച്ച് എത്തുന്നവർ നിരാശരാവും; മോഹൽലാലിന്റെ ബിഗ് ബ്രദറിന് കഴിയാത്ത രീതിയിൽ ഓളം തീർത്ത് പുതിയ മമ്മൂട്ടി ചിത്രം; ഷൈലോക്കിന് പിശുക്കില്ലാതെ ടിക്കറ്റ് എടുക്കാം
പി എസ് സുവർണ്ണ
തീയേറ്ററുകളിൽ ഇന്ന് കാലന്റെ വിളയാട്ടമായിരുന്നു. ഷൈലേക്ക് എന്ന വട്ടി പലിശക്കാരനായിയെത്തിയ മമ്മൂട്ടി മാസ് രംഗങ്ങളിലൂടെ ആരാധകരെ ഇളക്കി മറിച്ചു. വലിയ കാമ്പുള്ള കഥയല്ല സിനിമയ്ക്കെങ്കിൽ പോലും മാസ് രംഗങ്ങൾ കൊണ്ടും ചിത്രത്തിലെ ബിജിഎം കൊണ്ടും നല്ല രീതിയിൽ ക്യാമറ കൈകാര്യം ചെയ്തതുകൊണ്ടും സിനിമയ്ക്ക് നല്ല പ്രേക്ഷക പ്രതികരണമാണ് തീയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ഓരോ ആഴ്ച വ്യത്യാസത്തിലാണ് മലയാളത്തിലെ താരരാജാക്കന്മാരുടെ സിനിമകൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മോഹൻലാൽ ചിത്രമായ ബിഗ്ബ്രദറും, ഈ ആഴ്ച ഇക്കയുടെ ഷൈലോക്കുമാണ് എത്തിയത്. എന്നാൽ തിയേറ്ററുകളിൽ വലിയ തിരക്ക് സൃഷ്ടിച്ച് എത്തിയ ബിഗ്ബ്രദറിന് ഉണ്ടാക്കാൻ കഴിയാതിരുന്ന ഓളം വലിയ റഷ് ഇല്ലാതെയെത്തിയ മമ്മൂട്ടി ചിത്രമായ ഷൈലോക്കിന് ഉണ്ടാക്കാൻ സാധിച്ചു. അനീഷ് ഹമീദും, ബിബിൻ മോഹനും ചേർന്ന് കഥയൊരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവ് ആണ്. ഗുഡ്വിൽ എന്റെർടെയിന്മെൻസിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബൈജു സന്തോഷ്, ഹരീഷ് കണാരൻ ,സിദ്ദിഖ്, കലാഭവൻ ഷാജോൺ, രാജ് കിരൺ, മീന, ബിബിൻ ജോർജ്, ജോൺ വിജയ്, ഹരീഷ് പേരടി, അർത്ഥന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെല്ലാം അവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ സിദ്ദീഖും കലാഭവൻ ഷാജോണും ചിത്രത്തെ മുഷിപ്പിക്കാതെ കൊണ്ടുപോയി. ഇക്കയുടെ സന്തതസഹചാരിയായി നടക്കുന്ന ബൈജു സന്തോഷിന്റെയും ഹരീഷ് കണാരന്റെയും കഥാപാത്രങ്ങളും ചിത്രത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളാണ്.
ടൈറ്റിലിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന കഥാപാത്രത്തെ തന്നെയാണ് ഇക്കയ്ക്ക് ഷൈലോക്കിലൂടെ കിട്ടിയിരിക്കുന്നത്. ഷൈലോക്ക് എന്ന ബോസായിട്ടാണ് താരം സിനിമയിൽ എത്തുന്നത്. ഇതുവരെയും ഇക്ക ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അല്ലെങ്കിൽ ഇക്ക ഇതുവരെ പ്രേക്ഷകർക്ക് നൽകിയിട്ടുള്ള രീതിയലല്ല ഇത്തവണ പ്രേക്ഷകർക്ക് സിനിമ സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി തനി മാസും സെക്കന്റ് ഹാഫ് കുറച്ച് സെന്റിമെന്റെൽ ടച്ച് ഉള്ളതുമാണ്. ആദ്യ ഹാഫ് ആരാധകർക്ക് ആർപ്പ് വിളിക്കുവാനും അർമാദിക്കാനും വകയുള്ളതാണെന്ന് ചുരുക്കം. സിനിമയിൽ ഇക്ക തനി വില്ലനാണ്. ഒരു കണ്ണീച്ചോരയും ഇല്ലാത്ത വട്ടിപ്പലിശക്കാരൻ. അതുകൊണ്ട് തന്നെയാണ് ലോകം കണ്ട ഏറ്റവും വലിയ ക്രൂരനായ പലിശക്കാരനായ ഷൈലോക്ക് എന്ന പേരിനോട് ഇക്കയുടെ കഥാപാത്രം നീതി പുലർത്തിയെന്ന് മുൻകൂട്ടി തന്നെ പറഞ്ഞത്.
ഏറെ നാളത്തെ കാത്തിരിപ്പിനും സിനിമയുടെ ടീസറും മറ്റും ഉണ്ടാക്കിയ ഹൈപ്പിനും ശേഷം എത്തിയ ചിത്രം മോശമായില്ല എന്ന് പറയാം. പ്രേക്ഷകർ സിനിമയെ ഏറ്റെടുത്തു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിനിമ കഴിയും വരെ നിലനിന്ന ആരവം. ഇക്ക പ്രേമികൾക്ക് സിനിമ പെരുത്ത് അങ്ങോട് ബോധിച്ചു എന്നുള്ളതിന്റെ തെളിവാണ് പടം കാണുമ്പോഴും കണ്ടിറങ്ങുമ്പോഴുമുള്ള അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. സിനിമയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ കൈയടിച്ചാണ് ഇന്റെർവെല്ലിന് കാണികൾ പുറത്തിറങ്ങിയത്.
ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ സിനിമയുടെ തുടക്കം മുതൽ പറയണം. ഇക്കയെ പാർട്ട് പാർട്ടായും കൂളിങ് ഗ്ലാസ് ആയും ഗോപിസുന്ദറിന്റെ മാസ് ബിജിഎമ്മിനോടൊപ്പം സ്ക്രീനിൽ തെളിഞ്ഞ ടൈറ്റിലെഴുത്തുകൾ തന്നെ ഫാൻസിനിയടയിൽ ഉത്സവം സൃഷ്ടിക്കുന്നുണ്ട്. അതും കഴിഞ്ഞ് കുറച്ച് സീനുകൾക്ക് ശേഷമുള്ള ഇക്കയുടെ ഇൻട്രോയാണ് പിന്നീട് പ്രേക്ഷകർ ആർപ്പുവിളിച്ച് വരവേറ്റത്. പൊതുവേ ഒരു ലിമിറ്റ് വെച്ച് അഭിനയിക്കുന്ന ഇക്ക ഷൈലോക്കിൽ മനസ്സറിഞ്ഞ് അഭിനയിച്ചിരിക്കുകയാണ്. ഇതുവരെയും കാണാത്ത ഇക്കയെയാണ് ഇന്ന് പ്രേക്ഷകർ കണ്ടത്, അതായത് നമ്മൾ കാണാത്ത മാനറിസങ്ങളുമായിട്ട് ഒരു ഒന്നൊന്നര വരവ് തന്നെയായിരുന്നു താരത്തിന്റേത്. അത് അങ്ങോട് കേറി ഹിറ്റാവുകയും ചെയ്തു എന്ന് പറയാം. കാരണം ഈ പ്രായത്തിലും ഇങ്ങനെ അഭിനയിക്കുക എന്ന് പറയുമ്പോൾ അത് ചില്ലറ കാര്യമല്ലാലോ.
ഇനി സിനിമയെക്കുറിച്ച് പറയാനുള്ളത്. തമിഴ് സിനിമകളിലെ മാസ്റ്റർപീസ് മാസ് ഡയലോഗുകളിൽ ഒട്ടുമിക്കതും തന്നെ ഷൈലോക്കിൽ നമ്മുടെ ഇക്കയും പറയുന്നുണ്ട്. എത്ര വലിയ തമിഴ് താരങ്ങൾ പറയുന്ന ഡയലോഗുകളാണെങ്കിലും അത് നമ്മുടെ ഇക്ക പറയുമ്പോൾ വേറൊരു ഫീലാണല്ലോ.. ഡയലോഗുകൾ എല്ലാം തന്നെ കൈയടിയും വിസിലടിയും വാരിക്കൂട്ടി. ഫസ്റ്റ് ഹാഫും സിനിമയുടെ അവസാന ഭാഗവും ഒഴിച്ചാലുള്ള ഫ്ളാഷ് ബാക്ക് സീൻ എന്നാൽ ചിത്രത്തിന്റെ മാറ്റ് കുറച്ച് കുറയ്ക്കുന്നുണ്ട്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും എത്തിയ മീനയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നതാണ് ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു കാര്യം. കൂടാതെ ഒരുമണിക്കൂർ ഫ്ളാഷ്ബാക്ക് കാണിച്ചതും ചെറിയ കല്ലുകടി സൃഷ്ടിച്ചു. എന്നാൽ സിനിമയുടെ അവസാന ഭാഗത്തിൽ വീണ്ടും ബോസ് എത്തിയതോടെ ചിത്രം വീണ്ടും മാസായി.
മമ്മൂട്ടി ആരാധകർക്ക് ആസ്വദിക്കാൻ പറ്റുന്ന അടിപൊളി മാസ് സിനിമ തന്നെയാണ് ഷൈലോക്ക് എന്ന് പറയാം. അതിൽ നൂറ് നൂറ് മാർക്ക് തന്നെയുമാണ് ഈ സിനിമ. ഫാൻസിനായുള്ള എല്ലാ എലമെന്റ്സും വാരിവിതറിയിട്ടുണ്ട്. അത്് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ക്യാമറ എഡിറ്റിങ്ങ് വശങ്ങൾ പെർഫെക്ടാണ്. പിന്നെ എടുത്ത് പറയേണ്ടത് സിനിമയിൽ ഉപയോഗിച്ച് ഇരിക്കുന്ന ബിജിഎമ്മിനെ കുറിച്ചാണ്. മാസ് രംഗങ്ങൾക്ക് ഒപ്പം കൊടുത്തിരിക്കുന്ന ഗോപി സുന്ദർ സ്റ്റൈൽ ബിജിഎമ്മുകൾ മാസ് രംഗങ്ങളുടെ ലെവൽ കൂട്ടി. ഇതിനോടൊപ്പം തന്നെ എടുത്ത് പറയേണ്ടതാണ് ചിത്രത്തിലെ ബാർ ഡാൻസും. അങ്ങനെ മൊത്തത്തിൽ ഒരു പക്കാ മാസ് എന്റൈർടെയിനറായ ചിത്രം ധൈര്യത്തോടെ തിയേറ്ററിൽ പോയി കാണാം. എന്നാൽ വേറെ ലെവലിൽ ഉള്ള ഇക്കയെ കാണാൻ ഇഷ്ടമുള്ളവർ ചിത്രം തിയേറ്ററിൽ തന്നെ പോയി കാണണം. എന്നാൽ വലിയ കഥ പ്രതീക്ഷിച്ച് പോവുന്നവർക്ക് ഇത് അത്ര ദഹിക്കണമെന്നും ഇല്ല. മാസ് മസാലകൾ ഇഷ്ടപ്പെടുന്നവർക്കും ഇക്ക ആരാധകർക്കുമാവും ചിത്രം കൂടുതൽ ഇഷ്ടപ്പെടുക എന്നത് മറ്റൊരു വസ്തുതയാണ്. എന്നാൽ ഒന്ന് എടുത്ത് പറയാം. മാസ് സിനിമയായിരിക്കും ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നത്. ആ വാക്ക് ശരിയാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഇക്കയുടെ ഷൈലോക്ക്...
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്