ഇവൾ കള്ളമാണ് പറയുന്നത്; എന്റെ ജീവിതം കളഞ്ഞു എന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ ആണ് ഇവൾ; എനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ്; ഞങ്ങളുടെ കുടുംബം അടിമുടി തകർത്തത് ആ ചാറ്റിങ് ആണ്; നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായത്; ചതിയുടെ രണ്ടാം ഭാഗം മറുനാടനോട് വെളിപ്പെടുത്തി സോമദാസിന്റെ ആദ്യ ഭാര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ; ബിഗ് ബോസ് ഷോ തുറന്നു വിട്ട ഭൂതം പുതിയ തലത്തിലേക്ക്; സൂര്യയ്ക്കെതിരെ വെളിപ്പെടുത്തലുമായി ഷീനാ റഹ്മാൻ
എം മനോജ് കുമാർ
തിരുവനന്തപുരം: ബിഗ്ബോസിൽ മത്സരാർത്ഥിയായപ്പോൾ ഗായകൻ സോമദാസാണ് ആദ്യ വെടി പൊട്ടിച്ചത്. ജീവിതത്തെ പൊള്ളിച്ച അനുഭവങ്ങൾ പറയാൻ പറഞ്ഞപ്പോഴാണ് തന്റെ കുട്ടികളെ ആദ്യ ഭാര്യയിൽ നിന്ന് വിലകൊടുത്ത് വാങ്ങേണ്ട അനുഭവം സോമദാസ് വിവരിക്കുന്നത്. ഭാര്യയുമായി അകന്നപ്പോൾ സ്വന്തം മക്കളെ അഞ്ചര ലക്ഷം രൂപ കൊടുത്ത് ഭാര്യയിൽ നിന്നും വാങ്ങേണ്ടിവന്നുവെന്ന് സോമദാസ് പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സോമദാസിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വൻ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ഇപ്പോഴിതാ സോമദാസിന്റെ ആദ്യ ഭാര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ ആദ്യ ഭാര്യയും വെളിപ്പെടുത്തലുമായി എത്തുന്നു. മറുനാടൻ മലയാളിയോട് ഷീനാ റഹ്മാൻ വെളിപ്പെടുത്തുന്നത് കഥയിലെ മറ്റൊരു ഭാഗമാണ്.
ഞങ്ങളുടെ കുടുംബം ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. ഫെയ്സ് ബുക്ക് വഴി ചാറ്റിങ് തുടങ്ങിയപ്പോഴാണ് പ്രശ്നമാകുന്നത്. മറുതലയ്ക്കൽ സോമദാസ് പ്രശ്നത്തിൽ ഇപ്പോൾ വിവാദം സൃഷ്ടിക്കുന്ന, സോമദാസിന്റെ ആദ്യഭാര്യയായ സൂര്യയായിരുന്നു. അവർ തമ്മിലുള്ള ചാറ്റിങ് പുരോഗമിച്ചപ്പോൾ ഇടിത്തീ വീണത് ഞങ്ങളുടെ കുടുംബത്തിലാണ്. ഞങ്ങളുടെ കുടുംബം അടിമുടി തകർത്തത് ആ ചാറ്റിങ് ആണ്. കഴിഞ്ഞ ഡിസംബറിൽ സൂര്യയുമായുള്ള വിവാഹം കഴിഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്. നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായത്. മതം മാറിയോ എന്നൊന്നും അറിയില്ല. ഫോട്ടോസ് എല്ലാം ഫെയ്സ് ബുക്കിൽ ഇട്ടിരുന്നു-അങ്ങനെ വിവാദത്തിന് പുതിയ തലം നൽകുകയാണ് ഷീന
മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ബിഗ്ബോസിൽ പറഞ്ഞു എന്ന് കൊണ്ട് മാത്രം ഗായകന്റെ ജീവിതം ചൂടുള്ള വിഷയമായി സോഷ്യൽ മീഡിയയിൽ കത്തിനിന്നു. ഈ ചർച്ചകളുടെ പോക്ക് കണ്ടാണ് സോമദാസിന്റെ ആദ്യ ഭാര്യ സൂര്യ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്നത്. ഒരു അമ്മയും സോമദാസ് പറഞ്ഞത് ഒരമ്മയ്ക്കും സഹിക്കാനാകാത്ത കാര്യമാണെന്നും അഞ്ചര ലക്ഷം രൂപ തനിക്ക് നൽകി എന്നത് ശരിയാണെന്നും പക്ഷേ അത് കുട്ടികളുടെ വിലയായിട്ടല്ല വിവാഹമോചനം നടത്തിയപ്പോഴുള്ള നഷ്ടപരിഹാരം എന്ന നിലയ്ക്കാണെന്നാണ് സൂര്യ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.
ബിഗ് ബോസ് കാണുന്ന എൺപത് ശതമാനം ആളുകളും പുള്ളി പറയുന്നത് വിശ്വസിക്കുന്നു. എന്റെ കഥ മൊത്തം കേട്ടിട്ട് അദ്ദേഹം പറയുന്നതുപോലെ ഞാൻ സ്വാർഥയായ ആളാണോ എന്ന് നിങ്ങൾ പറയൂ. ഏതൊരമ്മയ്ക്ക് പറ്റും മക്കളെ കൊടുത്ത് കാശ് വാങ്ങിക്കാൻ? ആ പറഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. സോമദാസിന്റെ വാക്കുകൾ പോലെ തന്നെ സൂര്യയുടെ ഈ വാക്കുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായി. വിഷയം വികാരപരമായതിനാൽ ചർച്ചയ്ക്കും വൈകാരികമായ അലയൊലികളുണ്ടായി. സൂര്യയുടെ ഫെയ്സ് ബുക്ക് ലൈവിന്റെ കമന്റുകളുടെ കൂട്ടത്തിൽ ആരാലും അറിയപ്പെടാത്ത ഒരു കമന്റുകൂടി പ്രത്യക്ഷപ്പെട്ടിരുന്നു. ഷീന റഹ്മാൻ എന്ന മുസ്ലിം പെൺകുട്ടിയുടെ കമന്റ് ആയിരുന്നു അത്. സൂര്യയുടെ വാക്കുകൾക്കൊപ്പം ഷീനയുടെ വാക്കുകൾക്കും പ്രസക്തി വന്നു. 'ഇവൾ കള്ളമാണ് പറയുന്നത്. എന്റെ ജീവിതം കളഞ്ഞു എന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ ആണ് ഇവൾ. എനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ്. നാല് വയസുകാരിയായ മോളെയും എന്നെയും കളഞ്ഞു ഇവൾ എന്റെ ഭർത്താവിനെ അടക്കിവെച്ചിരിക്കുകയാണ്-ഇതാണ് ഷീന റഹ്മാൻ കമന്റ് ആയി സൂര്യയുടെ ലൈവിന് കീഴെ പ്രത്യക്ഷപ്പെട്ടു കുറിച്ചത്.
സോമദാസുമായുള്ള ബന്ധം പിരിഞ്ഞ ശേഷം സൂര്യ വിവാഹം കഴിച്ച നൗഷാദിന്റെ ആദ്യ ഭാര്യയായിരുന്നു ഷീന. സൂര്യയുടെ വാക്കുകളെക്കാൾ മൂർച്ചയും വൈകാരികമായ കൊടുങ്കാറ്റും ഷീനയുടെ ഈ വാക്കുകളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. നാലര വയസുള്ള പെൺകുട്ടിയെയും ഷീനയെയും അനാഥമാക്കിയാണ് നൗഷാദ് സൂര്യയ്ക്ക് ഒപ്പം പോയത്. ബന്ധം പോലും വേർപ്പെടുത്തിയിട്ടില്ല. മുസ്ലിം സമൂഹത്തിൽ ഇപ്പോൾ വിവാദമായി നിലകൊള്ളുന്ന മുത്തലാഖ് പോലും നൗഷാദ് നടത്തിയിട്ടില്ല. ചെലവിനും കൊടുക്കുന്നില്ല. ചേച്ചിക്ക് ഭാഗം വെച്ച് നൽകിയ വീട്ടിൽ ഒരഭയാർഥിയായാണ് ഷീന കഴിയുന്നത്. ഉമ്മ ഉള്ളതുകൊണ്ടും കുടുംബവീട് എന്ന കൺസപ്റ്റ് ഉള്ളതുകൊണ്ടും ഇപ്പോൾ തത്ക്കാലം കഴിയാം. എന്ത് ചെയ്യണം എങ്ങിനെ മുന്നോട്ടു പോകണം എന്നൊന്നും എനിക്കറിയില്ല. തന്റെ നിസ്സഹായാവസ്ഥ വിരൽ ചൂണ്ടി ഷീന റഹ്മാൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഫെയ്സ് ബുക്ക് ചാറ്റിനെ പഴിക്കുകയാണ് ഷീന. ഫെയ്സ് ബുക്ക് ചാറ്റ് വഴിയാണ് സൂര്യ നൗഷാദിന്റെ മനസിലെക്കും പിന്നെ ജീവിതത്തിലേക്കും കടന്നെത്തുന്നത്. സൂര്യയുടെ ഫെയ്സ് ബുക്ക് ചാറ്റ് തകർത്തത് തന്റെ ജീവിതമാണ്. പൊലീസും നിയമസംവിധാനങ്ങളുമൊക്കെ സുപ്രീംകോടതി വിധി മുന്നിൽ ഉള്ളതിനാൽ നിസ്സഹായാവസ്ഥയിലാണ് എന്നാണ് ഷീന പറയുന്നത്. ആർക്കും ആരോടും താമസിക്കാം എന്ന് സുപ്രീംകോടതി പറയുമ്പോൾ എന്നെപോലുള്ള നിസ്സഹായകൾ എന്ത് ചെയ്യും. ചെലവിനു പോലും പണം നൗഷാദ് നൽകുന്നില്ല. ഗൾഫിൽ നിന്ന് വന്നത് പോലും ഞാൻ അറിഞ്ഞില്ല. സുഹൃത്ത് പറഞ്ഞു മുഖത്തലയുള്ള നൗഷാദിന്റെ വീട്ടിൽ ചെന്നപ്പോൾ എന്റെയും മകളെയും നൗഷാദ് തല്ലിയിറക്കി. എന്റെ സഹോദരിക്കും സഹോദരനും നൗഷാദിന്റെ അടുത്ത് നിന്ന് ഇതേ ഗതിയുണ്ടായി. ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഈ വീട്ടിൽ നിന്ന് തല്ലിയിറക്കപ്പെട്ടു. ഇപ്പോൾ ഒരു ഗതിയുമില്ലാത്ത അവസ്ഥയാണ്. നിയമപരമായി ബന്ധം പോലും വേർപ്പെടുത്താതെ സൂര്യയ്ക്ക് ഒപ്പം താമസിക്കുന്ന നൗഷാദിനെക്കുറിച്ച് ഷീന പറയുന്നു.
ചുട്ടുപൊള്ളുന്ന സ്വന്തം ജീവിത കഥ ഷീന റഹ്മാൻ പറയുന്നു:
ഞങ്ങൾ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. എന്റെ വീട് വർക്കല നടയറയാണ്. ഞങ്ങൾ നാല് സഹോദരങ്ങളാണ്. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും. ഏറ്റവും ഇളയ കുട്ടിയാണ് ഞാൻ. ഉമ്മ നസീമ. ബാപ്പ മരിച്ചിട്ട് ഏഴുവർഷമായി. നൗഷാദിന്റെ വീട് കൊല്ലം മുഖത്തലയാണ്. എന്നെ ഒരു ഫംങ്ങ്ഷനിൽ വെച്ച് കണ്ടതാണ്. എന്റെ വീട്ടിലേക്ക് ഒരു ബ്രോക്കർ വഴി വന്നതാണ്. എന്റെ മാമ വഴിയാണ് ആലോചന വന്നത്. നൗഷാദ് ഗൾഫിൽ നിന്നും വന്നു നിൽക്കുകയായിരുന്നു. 2014 സെപ്റ്റംബറിലാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. നൗഷാദ് ഗൾഫിൽ നിന്നും മൂന്നു മാസത്തെ ലീവിൽ വന്നതാണ്. സൗദി ജിദ്ദയിലാണ് അന്ന് ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞു മൂന്നാം മാസം തിരികെ ഗൾഫിലേക്ക് പോയി. അന്ന് ഞാൻ ഒരു മാസം പ്രഗ്നന്റ് ആയിരുന്നു.
പിന്നെ ഒന്നര വര്ഷം കഴിഞ്ഞാണ് വന്നത്. അപ്പോഴേക്കും ഞാൻ ഒരു മകളുടെ അമ്മയായി മാറിയിരുന്നു. മകൾക്ക് ഒന്നര വയസ് ആയപ്പോഴാണ് പിന്നീട് വന്നത്. ഞങ്ങളുടെ കുടുംബം ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. ഫെയ്സ് ബുക്ക് വഴി ചാറ്റിങ് തുടങ്ങിയപ്പോഴാണ് പ്രശ്നമാകുന്നത്. മറുതലയ്ക്കൽ സോമദാസ് പ്രശ്നത്തിൽ ഇപ്പോൾ വിവാദം സൃഷ്ടിക്കുന്ന, സോമദാസിന്റെ ആദ്യഭാര്യയായ സൂര്യയായിരുന്നു. അവർ തമ്മിലുള്ള ചാറ്റിങ് പുരോഗമിച്ചപ്പോൾ ഇടിത്തീ വീണത് ഞങ്ങളുടെ കുടുംബത്തിലാണ്. ഞങ്ങളുടെ കുടുംബം അടിമുടി തകർത്തത് ആ ചാറ്റിങ് ആണ്. കഴിഞ്ഞ ഡിസംബറിൽ സൂര്യയുമായുള്ള വിവാഹം കഴിഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത്. നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായത്. മതം മാറിയോ എന്നൊന്നും അറിയില്ല. ഫോട്ടോസ് എല്ലാം ഫെയ്സ് ബുക്കിൽ ഇട്ടിരുന്നു.
2018 ഡിസംബറിൽ ജിദ്ദയിൽ നിന്ന് വന്നത് ഞാൻ അറിഞ്ഞില്ല. വരവ് രഹസ്യമായി വെച്ചു. നൗഷാദ് വീട്ടിൽ വന്ന കാര്യം എന്റെ ഫ്രെണ്ട് ആണ് വിളിച്ചു പറഞ്ഞത്. അങ്ങിനെയാണ് വരവ് ഞാൻ അറിയുന്നത്. രണ്ടു വർഷം കഴിഞ്ഞാണ് ഞാൻ കാണുന്നത്. ഞാനും മകളും സഹോദരിയും സഹോദരനും കൂടിയാണ് പോയത്. വീട്ടിൽ എത്തിയപ്പോൾ എന്നെയും മകളെയും വീട്ടിൽ നിന്ന് നൗഷാദ് അടിച്ചിറക്കി. നിന്റെയും മകൾക്കും ഒപ്പം എനിക്ക് ജീവിക്കാൻ കഴിയില്ല. എന്റെ സഹോദരി എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ കാരണമോന്നുമില്ല എനിക്ക് അവന്റെ കൂടെ ജീവിക്കേണ്ട എന്ന് പറഞ്ഞു. ഞങ്ങളെ എല്ലാവരെയും അടിക്കാനായി നൗഷാദ് വന്നു. വീട്ടിനകത്ത് കയറാൻ എനിക്ക് കഴിഞ്ഞില്ല. കസേരയെടുത്ത് എന്നെ അടിക്കാൻ വന്നു. നിന്നോടൊത്ത് എനിക്ക് ജീവിക്കേണ്ട എന്നും പറഞ്ഞു. പിന്നെ രണ്ടു ദിവസം കഴിഞ്ഞു ഇവരുടെ ഫോട്ടോ ഫെയ്സ് ബുക്കിൽ കണ്ടു, താലി കെട്ടിയ ഫോട്ടോകൾ. 2018 ഡിസംബർ മുപ്പത്തിയൊന്നിനാണ് എനിക്ക് നൗഷാദ് നഷ്ടമായത്. അന്നാണ് സൂര്യയും നൗഷാദും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഞാൻ എല്ലായിടത്തും പരാതി നൽകി പൊലീസ് സ്റ്റെഷനിലും വനിതാ സെല്ലിലും കോടതിയിലുമൊക്കെ. എവിടെയും നൗഷാദ് ഹാജരായിട്ടില്ല.
പരാതി കൊടുത്തിട്ട് എന്ത് കാര്യം. ആർക്ക് ആരോടും ഒരുമിച്ച് കഴിയാമെന്നല്ലേ കോടതി പറഞ്ഞിരിക്കുന്നത്. അതിനാൽ ഈ കേസിൽ പൊലീസ് ഒക്കെ ബാക്കിലോട്ടാണ്. ഞങ്ങളുടെ വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ല എന്നും പൊലീസിലും വനിതാ സെല്ലിലും ഒക്കെ പറഞ്ഞു. ബന്ധം വേർപ്പെടുത്താതെ വേറെ ഒരു സ്ത്രീയ്ക്ക് ഒപ്പം ജീവിക്കുന്നു എന്നാണ് പറഞ്ഞത്. അവർക്കൊക്കെ അവരുടെതായ ന്യായങ്ങൾ. സുപ്രീംകോടതി വിധി മുന്നിൽ നിൽക്കുകയല്ലേ. അതുകൊണ്ടായിരിക്കും. എനിക്ക് എവിടെ നിന്നും നീതി കിട്ടിയിട്ടുമില്ല. നിങ്ങൾ കോടതിയിൽ പോകൂ. ഞങ്ങൾക്ക് ഇതിനകത്ത് ഒന്നും ഇടപെടാൻ പറ്റത്തില്ലാ എന്നാണ് പറഞ്ഞത്. മൂന്നു മാസം മുൻപ് അക്കൗണ്ടിൽ പൈസ ഇട്ട് തന്നിരുന്നു. എപ്പോൾ പൈസയുമില്ല. 3500 രൂപ വച്ചാണ് രണ്ടു മൂന്നു മാസം തന്നിരുന്നത്. ഇപ്പോൾ പൈസയുമില്ല. നാലു മാസം മുൻപാണ് ഈ പൈസയും വന്നത്. എനിക്ക് വീടില്ല. നിൽക്കുന്ന വീട് കുടുംബവീടാണ്. ഭാഗം വയ്പ്പിൽ അത് ചേച്ചിക്ക് നൽകിയതാണ്. ഈ വീട്ടിലാണ് താമസിക്കുന്നത്. ഉമ്മ ഉള്ളതുകൊണ്ട് തത്ക്കാലം നിൽക്കാം. പിന്നീട് എന്ത് ചെയ്യും എന്ന കാര്യത്തിൽ ഒരു പിടിയുമില്ല. മകൾ നാസിയ ഒപ്പമുണ്ട്. ഇപ്പോൾ നാലര വയസാണ് അവൾക്ക്.
കുടുംബകോടതിയിൽ ഇപ്പോൾ കേസ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ കേസിൽ ഉമ്മയും വക്കീലും വന്നില്ല. മുൻപ് നൗഷാദിന്റെ ഉമ്മ ഹാജരായിരുന്നു. എനിക്കും മകൾക്കും ചെലവിനു നൽകണം എന്ന് പറഞ്ഞാണ് ഞാൻ കേസ് കൊടുത്തത്. കഴിഞ്ഞ ഏപ്രിലിലാണ് ഞാൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ കേസാണ് നടന്നുകൊണ്ടിരിക്കുന്നത്. കോടതി നൗഷാദിനോട് ഹാജരാകാൻ പറഞ്ഞെങ്കിലും ഹാജരായിട്ടില്ല. ഈ കേസിൽ വിധിയായിട്ടില്ല. എന്റെ സുഹൃത്ത് വഴി വാട്ട്സ് അപ്പ് ഗ്രൂപ്പിൽ സൂര്യയുമായി ബന്ധമുണ്ടായിരുന്നു. അപ്പോൾ ഞാൻ സൂര്യയ്ക്ക് ഒരു മെസേജ് നൽകി. നിനക്കും ഈ ഗതിയായിരിക്കും എന്നാണ് മെസ്സേജ് നൽകിയത്. സൂര്യ അപ്പോഴേക്കും ഇത് കണ്ടു എന്റെ നമ്പർ ബ്ലോക്ക് ചെയ്തു-ഷീന പറയുന്നു. ഈ വിവാദങ്ങൾ ഒന്നും സോമദാസ് അറിഞ്ഞിരുന്നില്ല. ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം സൂര്യയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വരുന്നത്.
സൂര്യയ്ക്ക് മറുപടിയായി സോമദാസിന്റെ കുടുംബത്തിന്റെ വിശദീകരണം മറുനാടൻ നൽകിയിരുന്നു. സോമദാസ്-സൂര്യ ദാമ്പത്യത്തിലെ രണ്ടു പെൺകുട്ടികളും സോമദാസിന്റെ കുടുംബത്തിൽ സുരക്ഷിതരാണെന്ന് കുടുംബം വ്യക്തമാക്കിയത്. വിവാഹമോചിതരായ ശേഷം സൂര്യ ഈ കുട്ടികളെ കാണാൻ ഒരിക്കൽ പോലും എത്തിയില്ലെന്നും കുടുംബം വ്യക്തമാക്കി. അതുകൊണ്ട് തന്നെ സൂര്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബം പ്രതികരിച്ചിരുന്നു. സൂര്യയുടെ ഫെയ്സ് ബുക്ക് ലൈവിലെ ആരോപണങ്ങൾക്ക് മറുപടിയായാണ് കുടുംബം രംഗത്ത് വന്നത്. ഈ ആരോപണത്തെ തുടർന്നാണ് ഷീന റഹ്മാനും രംഗത്ത് വന്നത്. രണ്ടു പേരും രണ്ടു കാര്യങ്ങളാണ് സംസാരിച്ചത്. കുടുംബം സോമദാസിന്റെ കുട്ടികളെ സംരക്ഷിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞു അടപടലം സൂര്യയെ തള്ളിപ്പറഞ്ഞപ്പോൾ ഷീന പറഞ്ഞത് സൂര്യ ഭർത്താവാക്കിയ നൗഷാദിന്റെ കഥകളാണ്. തന്നെയും നാലര വയസുള്ള കുട്ടിയേയും തെരുവിൽ എറിഞ്ഞാണ് നൗഷാദ് സൂര്യയെ കെട്ടിയത് എന്നാണ് ഷീന പറഞ്ഞത്. വീട്ടിൽ നിന്ന് തന്നെ തല്ലിയിറക്കിയ കഥയും ഷീന മറുനാടനു മുന്നിൽ വിവരിച്ചു.
സോമദാസിന്റെ കുടുംബം പറഞ്ഞ കഥ:
സോമദാസ്-സൂര്യ വിവാഹമോചിതരായത് മുതൽ രണ്ടു കുട്ടികളും ഞങ്ങളുടെ കൂടെയാണ്. സോമദാസ് തന്നെയാണ് കുട്ടികളെ നോക്കുന്നത്. മക്കളുടെ പേരിൽ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ ആ തുക വാങ്ങിയത്. ചാത്തന്നൂരുള്ള വസ്തുവിൽ 18 സെന്റ് ഭൂമി പണയപ്പെടുത്തിയാണ് അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാൻ സോമദാസ് നൽകിയത്. വിവാഹമോചിതരായ വേളയിൽ കുട്ടികളെ കാണാൻ വരാം എന്നാണ് കോടതി പറഞ്ഞത്. പക്ഷെ ഇതുവരെ സൂര്യ സ്വന്തം കുട്ടികളെ കാണാൻ വന്നിട്ടില്ല. ജീവിത കഥ പറയാൻ പറഞ്ഞപ്പോഴാണ് ഈ അനുഭവം പറയുന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ആരാണ് ഭാര്യ എന്ന് പറഞ്ഞിരുന്നില്ല. പക്ഷെ അവർ വന്നു വീഡിയോ ഇട്ടു. പെണ്ണുപിടിയനാണ് സോമദാസ് എന്നൊക്കെയാണ് സൂര്യ പറയുന്നത്. ഒൻപത് വർഷത്തോളമായി സൂര്യ ഇവിടുന്നു പോയിട്ട്. പക്ഷെ സൂര്യ പറയുന്നതോ പെണ്ണുപിടി കുറയ്ക്കാൻ വേണ്ടിയാണ് പെൺകുട്ടികളെ ഇട്ടിട്ടു പോയത്. അവർ പറഞ്ഞത് അപ്പടി കള്ളക്കഥകളാണ്. ബൈക്കിനകത്ത് കയറണമെന്ന് കൊതി ആയിരുന്നു എന്നൊക്കെ പറഞ്ഞു. സോമദാസിന് ഒരു ബൈക്ക് ഉണ്ടായിരുന്നു. അവർ പോയത് ആ ബൈക്കിൽ തന്നെയാണ്.
പിന്നെ എങ്ങിനെ ബൈക്കിൽ പോകാൻ കൊതിയായിരുന്നു എന്നൊക്കെ സൂര്യ പറയുന്നത്? കുറെ സെന്റിമെന്റ്സ് ഒക്കെ സൂര്യ പറഞ്ഞു. സോമദാസ് ബിഗ് ബോസിൽ നിൽക്കുന്നതിനാൽ എല്ലാം വൈറൽ ആയി മാറി. ഇപ്പോൾ സോമദാസിന് ഒരു ബാഡ് ഇമേജ്. നാല് വയസായ സമയത്ത് സൂര്യ ഉപേക്ഷിച്ചു പോയ കുട്ടികൾക്ക് എപ്പോൾ പന്ത്രണ്ടു പതിമൂന്നു വയസായി. സോമദാസ് കുട്ടികളെ നോക്കുന്നുണ്ടല്ലോ? കളഞ്ഞിട്ടു പോയില്ലല്ലോ? കൊച്ചുങ്ങളുടെ ഭാവി ആലോചിട്ടു എങ്കിലും അവർ ഈ ലൈവ് ഇടരുതായിരുന്നു. പക്ഷെ അവർ ലൈവ് ഇട്ടു. സൂര്യ ഇപ്പോൾ വേറെ വിവാഹം കഴിച്ചിട്ടുണ്ട്. സൂര്യയുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്.
ആ ബന്ധം വേർപെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് എന്ന് തിരക്കി നോക്കിയാൽ നല്ലത്. സൂര്യയുടെ ഭർത്താവ് ഒരു മുസ്ലിം ആണെന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന വിവരം. പക്ഷെ ചന്ദനം ഒക്കെ ഇട്ട രീതിയിലാണ് ഇവരുടെ ഫോട്ടോകൾ വന്നത്. പഴയ ഭാര്യയെ സൂര്യയുടെ ഭർത്താവ് തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് കൂടി അന്വേഷിക്ക്. പാവം പിടിച്ച ഒരു കൊച്ചാണ് സൂര്യയുടെ ഭർത്താവിന്റെ ആദ്യ ഭാര്യ. അവർ ജീവിതം വഴിമുട്ടാതിരിക്കാൻ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലിക്ക് പോവുകയാണ്- കുടുംബം വിശദമാക്കുന്നു. ബിഗ് ബോസിൽ നിന്ന് എത്തിയ ശേഷവും സോമദാസ് തത്ക്കാലം നിശബ്ദനാണ്. കാര്യങ്ങൾ സോമദാസ് തന്നെ വിശദീകരിച്ചേക്കും എന്നാണ് സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്