മാലിന്യ സംസ്കരണം: ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡസ്ക് സ്ഥാപിക്കാൻ നിർദ്ദേശം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാലിന്യ സംസ്കരണ സംവിധാനം കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ജില്ലാ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡസ്ക് സ്ഥാപിക്കണമെന്ന് നിർദ്ദേശം. ഹരിത കേരളം മിഷൻ സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തിൽ ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ സേവന ദാതാക്കൾക്കായി സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചർച്ചയിലാണ് ഈ നിർദേശങ്ങൾ ഉയർന്നത്. ബയോഗ്യാസ് ഉൾപ്പെടെ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചവർക്ക് ശരിയായ മാർഗനിർദ്ദേശം ലഭിക്കുവാൻ ഹെൽപ്പ് ഡസ്ക് സഹായിക്കുമെന്ന് സേവന ദാതാക്കൾ ചൂണ്ടിക്കാട്ടി.
ഗാർഹിക മേഖലയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ബയോഗ്യാസ് സംവിധാനം വ്യാപകമാക്കുന്നതിനൊപ്പം എല്ലാ കെട്ടിടങ്ങൾക്കും മാലിന്യ സംസ്കരണ സംവിധാനം നിർബന്ധമാക്കുകയും വേണം. കൂടാതെ ഗുണഭോക്താക്കൾക്ക് ആവശ്യാനുസരണം പ്ലാൻ തിരഞ്ഞെടുക്കാൻ അവകാശം നൽകണം. മാലിന്യ സംസ്കരണ രംഗത്ത് നൂതന സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിന് ഹരിത കേരളം മിഷൻ മുൻകൈ എടുക്കണമെന്നും സേവനദാതാക്കൾ ആവശ്യപ്പെട്ടു.
മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് സേവനദാതാക്കൾക്ക് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നും ഇത് ഗുണനിലവാരത്തെ ബാധിക്കുമെന്നും സേവനദാതാക്കൾ അഭിപ്രായപ്പെട്ടു. സേവനദാതാക്കൾക്ക് തിരിച്ചറിയൽ കാർഡും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നൽകണമെന്ന നിർദേശവും ഉയർന്നു.
വിവിധ സേവനദാതാക്കൾക്കു പുറമെ ഹരിതകേരളം മിഷൻ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ്, സോളിഡ് വേസ്റ്റ് എക്സ്പേർട്ട് ജയകുമാർ, ശുചിത്വ മിഷൻ ടെക്്നിക്കൽ കൺസൽട്ടന്റ് രഞ്ജു പിള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പുനരുപയോഗത്തിന്റെ പുതുവഴി തുറന്ന് ശുചിത്വ സംഗമ ചർച്ച
ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമ പരിപാടിയിൽ പുനചംക്രമണ പുനരുപയോഗ ചർച്ചയിൽ ഉയർന്നത് ക്രീയാത്മക നിർദ്ദേശങ്ങൾ. കേരളത്തിൽ നടപ്പാക്കുന്ന വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്കരണ രീതി മികച്ചതാണെന്ന വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കേരളത്തിൽ കൂടുതൽ മാലിന്യ സംസ്കരണ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സംരംഭകർ മാലിന്യ പുനരുപയോഗ സാധ്യതകൾ വിശദീകരിച്ചു. മാലിന്യത്തെ പുതിയ ഉൽപ്പന്നങ്ങൾക്കുള്ള അസംസ്കൃത പദാർത്ഥങ്ങളായാണ് കാണാറുള്ളതെന്നും ഇവ പൂർണ്ണമായും പുനചംക്രമണത്തിന് വിധേയമാക്കാൻ സാധിക്കുമെന്ന ഉറപ്പും പ്രതിനിധികൾ പങ്കുവച്ചു.
കേരളത്തിൽ നടക്കുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ ഐക്യരാഷ്ട്ര സഭ വികസന പരിപാടി പ്രതിനിധികൾ അഭിനന്ദിക്കുകയും ശാസ്ത്രീയ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുമെന്നും അറിയിച്ചു. മാലിന്യ ശേഖരണത്തിന് സർക്കാർ, സർക്കാരിതര സംഘടനകളുടെ ഏകോപനം സുഗമമാക്കണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു. കോഴിമാലിന്യ സംഭരണത്തിന് ശക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാകണമെന്നും ഫ്രീസർ സംവിധാനം നിർബ്ബന്ധമാക്കണമെന്നും പ്രത്രിനിധികൾ ആവശ്യപ്പെട്ടു. കോഴിമാലിന്യത്തിൽ നിന്ന് പ്രോട്ടീൻ പൗഡർ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, മുടിയിൽ നിന്ന് അമിനോ ആസിഡ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള മാതൃകകൾ വിവിധ സംരംഭകർ പങ്കുവച്ചു. സിമന്റ് നിർമ്മാണത്തിൽ പ്ലാസ്റ്റിക് ഉപയോഗി്കുന്നതിന്റെ സാധ്യതകളും ചർച്ചയായി.
പ്രൊ.പി.കെ.രവീന്ദ്രൻ മോഡറേറ്ററായ ചർച്ചയിൽ പുനരുപയോഗ സംരംഭകർ, ശാസ്ത്രീയ വിദഗ്ദ്ധർ, യു.എൻ.ഡി.പി. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങൾ നിർബന്ധിതമാക്കാൻ ശുചിത്വ സംഗമത്തിൽ നിർദ്ദേശം
ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു. എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങളും ജൈവ മാലിന്യ പ്ലാന്റുകളും നിർബന്ധിതമാക്കേണ്ടതുണ്ടെന്ന് ഹരിതസഹായ സ്ഥാപനങ്ങളിലെ പ്രതിനിധികൾ നിർദ്ദേശിച്ചു. ഇതിനായി ഭരണ സമിതിയുടെ താഴെതട്ടു മുതൽ കൃത്യമായ നിർദേശങ്ങൾ നൽകണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നു.
മാലിന്യ നിർമ്മാർജ്ജനം ഫലപ്രദമാക്കാൻ കുടുംബശ്രീക്ക് വലിയ പങ്ക് വഹിക്കാൻ ഉണ്ട്. അജൈവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോടൊപ്പംഅതിന്റെ തുടർപ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം നടപ്പിലാക്കണം. മാലിന്യ നിർമ്മാർജ്ജനത്തിന്റെ ആവശ്യകത സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബോധവൽക്കരണം ഊർജ്ജിതമാക്കണം. കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും യൂസർഫീസ് ഏകീകൃതമാക്കേണ്ടതുണ്ടെന്നും ആശയം ഉയർന്നു.
ഹരിത സഹായ സ്ഥാപനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട നിർദ്ദേശങ്ങളും ചർച്ച ചെയ്യപ്പെട്ടു. ചർച്ചയിൽ ഉയർന്നു വന്ന എല്ലാ വിഷയങ്ങളും സംബന്ധിച്ച് ഉന്നതതല യോഗങ്ങളിലൂടെ ഉചിതമായ തീരുമാനം ഉടനടി കൈക്കൊള്ളുമെന്ന് ചർച്ചയുടെ മോഡറേറ്ററായിരുന്ന ശുചിത്വ മിഷൻ ഡയറക്ടർ (കുടിവെള്ളം) ബിജോയ് കെ.വർഗ്ഗീസ് പറഞ്ഞു. ഇരുപത്തഞ്ചോളം ഹരിതസഹായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
ഉത്തരവാദിത്തടൂറിസം മേഖലയിൽ മാലിന്യസംസ്ക്കരണം ഏകീകൃത സ്വഭാവത്തിൽ നടപ്പാക്കണം
ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തിൽ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്കരണത്തെ കുറിച്ച് ചർച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നീ ഏജൻസികളും സഹകരിച്ച് ടൂറിസം മേഖലയിലെ മാലിന്യനിർമ്മാർജ്ജനത്തിന് ഒരു ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന അഭിപ്രായം ചർച്ചയിൽ ഉണ്ടായി. വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യ മുക്തമാക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച പുരോഗമിച്ചത്.
നിലവിൽ മാലിന്യനിർമ്മാർജ്ജനത്തിന് വേണ്ടി ആവിഷ്കരിച്ച പദ്ധതികൾ ഏകോപിപ്പിക്കുക, മാലിന്യ പുനഃചംക്രമണവും പുനരുപയോഗവും എന്നതിലുപരി ഉപയോഗം കുറയ്ക്കുക, മാലിന്യം ഉല്പാദിപ്പിക്കുന്നവർ തന്നെ അത് സംസ്കരിക്കാനുള്ള സൗകര്യമൊരുക്കുക എന്നീ അഭിപ്രായങ്ങൾ ചർച്ചയിൽ ഉരുത്തിരിഞ്ഞു.
വിവിധ പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതികൾ പഞ്ചായത്ത് പ്രതിനിധികൾ വിശദീകരിച്ചു. പ്ലാസ്റ്റിക്കിന് ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയും നടന്നു.
ചർച്ചയിൽ ഉയർന്നു വന്ന ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും ടൂറിസം മേഖലയിലെ മാലിന്യനിർമ്മാർജ്ജനത്തിനു കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാമെന്നും കൺവീനറായ രൂപേഷ് കുമാർ പറഞ്ഞു.
സുമേഷ് മംഗലശ്ശേരി മോഡറേറ്ററായ ചർച്ചയിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർമാർ, യു.എൻ.ഡി.പി പ്രൊജക്റ്റ് ഓഫീസർമാർ, ടൂറിസം ഡിപ്പാർട്ട്മെന്റ് ഭാരവാഹികൾ, ശുചിത്വമിഷൻ ഭാരവാഹികൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍