നിർഭയ കേസിലെ പ്രതികൾക്കുള്ള തൂക്കു കയർ എത്തുന്നത് ബക്സർ ജയിലിൽ നിന്നും; ഗോഡ്സെ മുതൽ അജ്മൽ കസബിനെ വരെ തൂക്കിലേറ്റിയത് ബക്സർ ജയിലിലെ തൂക്കു കയറിൽ; കഴുത്തിൽ മുറിവേൽക്കാത്ത ബലമുള്ളതും മൃദുവുമായ തൂക്കുകയർ നിർമ്മിക്കുന്നത് മുതിർന്ന തടവു പുള്ളികൾ; എന്തു കൊണ്ടാണ് തൂക്കുകയർ ബക്സർ ജയിലിൽ മാത്രം നിർമ്മിക്കുന്നത്: ജയിലിനോളം പഴക്കമുള്ള ബക്സർ ജയിലിലെ തൂക്കുകയറിന്റെ ചരിത്രം അറിയാം
മറുനാടൻ ഡെസ്ക്
വധശിക്ഷയും കാത്ത് തീഹാർ ജയിലിൽ കഴിയുകയാണ് നിർഭയാ കേസിലെ പ്രതികൾ. ഇതിനിടെ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കാൻ എല്ലാ വഴികളും തേടുന്നുമുണ്ട്. നിർഭയയുടെ ഘാതകർ. രാഷ്ട്രപതിക്ക് ദയാഹർജി വരെ പോയിക്കഴിഞ്ഞു. എന്നാൽ നിർഭയയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നവരെ തൂക്കിലേറ്റാനുള്ള എല്ലാ ഒരുക്കങ്ങളും തീഹാർ ജയിലിൽ തുടങ്ങി കഴിഞ്ഞു. ഇവരെ തൂക്കി കൊല്ലുന്നതിനുള്ള തൂക്കു കയറും തീഹാർ ജയിലിൽ എത്തി.
ബീഹാറിലെ ബക്സർ ജയിലിൽ നിന്നുമാണ് ഇവരെ തൂക്കി കൊല്ലാനുള്ള കയർ എത്തിച്ചിരിക്കുന്നത്. നിർഭയ കേസിലേതെന്നെല്ല എല്ലാ വധശിക്ഷകളിലും തൂക്കി കൊല്ലുന്നതിനുള്ള കയർ എത്തിക്കുന്നത് ബക്സർ ജയിലിൽ നിന്നുമാണ്. എന്തുകൊണ്ടാണ് ബക്സർ ജയിലിൽ നിന്നും കൊലക്കയർ എത്തുന്നതെന്ന് ചോദിച്ചാൽ രാജ്യത്ത് തൂക്കുകയറുകൾ നിർമ്മിക്കുന്നത് ബിഹാറിലെ ബക്സർ ജയിലിൽ മാത്രമാണ് എന്നതാണ് അതിന്റെ ഉത്തരം. ബക്സർ ജയിലിന് മാത്രമേ അതിനുള്ള അധികാരവും ഉള്ളു. മറ്റാർക്കും കൊലക്കയർ നിർമ്മിക്കുന്നതിനുള്ള അവകാശം ഇല്ല.
കഴുത്തിൽ മുറിവേൽക്കാത്ത വിധം മൃദുവും ബലമുള്ളവയുമാണ് തൂക്കുകയർ. പരിശീലനം ലഭിച്ച വളരെ കുറച്ച് തടവു പുള്ളികൾ മാത്രമാണ് ഇത് നിർമ്മിക്കുന്നത്. ഗോഡ്സെ മുതൽ അജ്മൽ കസബ് വരെയുള്ളവരെ തൂക്കിലേറ്റിയത് ബക്സാർ ജയിലിൽ നിന്നും എത്തിച്ച കയറിലാണ്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയ മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സേ മുതൽ മുംബൈ ഭീകരാക്രമണം നടത്തിയ അജ്മൽ കസബ്, അഫ്സൽ ഗുരു, യാക്കോബ് മേമൻ എന്നിവരുടെയെല്ലാം വധശിക്ഷ നടപ്പാക്കിയ തൂക്കുകയറുകൾ തയ്യാറാക്കിയത് ഇവിടെയാണ്.
ബക്സർ ജയിലിനോളം പഴക്കമുണ്ട് ഇവിടുത്തെ തൂക്കു കയറുകൾക്കും. ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തിയ കാലത്ത് ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽനിന്നാണ് തൂക്കുകയറുകൾ ഇറക്കുമതി ചെയ്തിരുന്നത്. മനില റോപ്പുകൾ എന്ന് അവ അറിയപ്പെട്ടിരുന്നു. പിന്നീട് ഫാക്ടറീസ് ആക്ട് പ്രകാരം തൂക്കുകയറുകൾ നിർമ്മിക്കുന്നതിനുള്ള അവകാശം ബക്സർ ജയിലിന് മാത്രമായി നൽകപ്പെട്ടു. അവ മറ്റാരെങ്കിലും നിർമ്മിക്കുന്നത് തടയപ്പെടുകയും ചെയ്തു. 880ലാണ് ബ്രിട്ടീഷുകാർ ബക്സർ ജയിൽ സ്ഥാപിച്ചത്. തൂക്കുകയറുകൾ തയ്യാറാക്കുന്നതിനുള്ള പ്രത്യേക യന്ത്രം ബ്രിട്ടീഷുകാർ ബക്സർ ജയിലിൽ എത്തിച്ചത് 1884 ലാണ്. അതിനുമുമ്പ് ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽനിന്നാണ് തൂക്കുകയറുകൾ ഇറക്കുമതി ചെയ്തിരുന്നത്. മനില റോപ്പുകൾ എന്ന് അവ അറിയപ്പെട്ടിരുന്നു.
തൂക്ക് കയർ എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. എന്നാൽ നമ്മുടെ മനസ്സിലുള്ള ചിത്രം പോലെയല്ല തൂക്കുകയർ. സാധാരണ കയറിൽ നിന്നും അവ വ്യത്യസ്തമാണ്. തൂക്കുകയറുകൾ ബലമുള്ളതും മൃദുവുമാകണം. കാലാവസ്ഥയും ജലലഭ്യതയും അടക്കമുള്ളവ കണക്കിലെടുത്താണ് ബ്രിട്ടീഷുകാർ തൂക്കുകയർ നിർമ്മിക്കാൻ ബക്സർ ജയിൽ തിരഞ്ഞെടുത്തത്. ഗംഗയുടെ തീരത്താണ് ജയിൽ. ഇവിടെ മറ്റുജയിലുകളിൽ ഇല്ലാത്തവിധം ഒരു കിണറുമുണ്ട്. തടവുപുള്ളികൾ കിണറ്റിൽചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ജയിലുകളിൽ കിണർ ഒഴിവാക്കാറുള്ളത്. തൂക്കുകയർ നിർമ്മാണത്തിന് ധാരളം വെള്ളം ആവശ്യമാണ്. കയർ മൃദുവാക്കുന്നതിനാണ് ഇത്. മൃദുവായ കയർ ഉപയോഗിച്ചില്ലെങ്കിൽ വധശിക്ഷയ്ക്ക് വിധേയനാക്കുന്ന പ്രതിയുടെ കഴുത്തിൽ മുറിവേൽക്കും. അത് ഒഴിവാക്കേണ്ടതാണ്.
ജെ 34 എന്നപേരിൽ അറിയപ്പെടുന്ന പ്രത്യേക നൂലുകൊണ്ടാണ് ബക്സർ ജയിലിൽ തൂക്കുകയറുകൾ നിർമ്മിക്കുന്നത്. പഞ്ചാബിൽ കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്ന പരുത്തി ഉപയോഗിച്ചാണ് ഈ നൂൽ ഉണ്ടാക്കുന്നത്. ഇതുപയോഗിച്ച് തൂക്കുകയർ നിർമ്മിക്കാനുള്ള വിദഗ്ധ പരിശീലനം തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് നൽകും. തൂക്കുകയറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നാല് തസ്തികകൾ ബക്സർ ജയിലിലുണ്ട്. ഈ നാല് ജീവനക്കാരാണ് തടവുകാർക്ക് പരിശീലനം നൽകുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുതിർന്ന തടവുകാരെയാണ് പൊതുവെ ഈ ജോലിക്ക് നിയോഗിക്കാറുള്ളത്. വധശിക്ഷ വിധിക്കപ്പെട്ടവരെ ഒരു കാരണവശാലും ഇതിനായി നിയോഗിക്കാറില്ല.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍