ആരോഗ്യ ജാഗ്രത 2020: സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി 'ആരോഗ്യ ജാഗ്രത' എന്ന പേരിൽ വർഷം മുഴുവനും നീണ്ടു നിൽക്കുന്ന ഒരു വാർഷിക കർമ്മ പരിപാടി 2018, 2019 വർഷങ്ങളിൽ സമയബന്ധിതമായും ഊർജ്ജിതമായും നടപ്പിലാക്കിയിരുന്നു. 2018 ജനുവരി 1 ന് മുഖ്യമന്ത്രി തുടക്കം കുറിച്ച 'ആരോഗ്യ ജാഗ്രത'യുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഇതര വകുപ്പുകളേയും ഏജൻസികളേയും ബഹുജന പ്രസ്ഥാനങ്ങളേയും ഉൾപ്പെടുത്തി ഊർജ്ജിതമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. മന്ത്രിമാരുടേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി. നവകേരള സൃഷ്ടിക്കായുള്ള ആരോഗ്യരംഗത്തെ ആർദ്രം മിഷന്റെ പ്രവർത്തനങ്ങൾക്കും ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾക്കും അനുപൂരകമായിട്ടാണ് ആരോഗ്യജാഗ്രത പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.
'ആരോഗ്യ ജാഗ്രത 2020' ന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, കെ. കൃഷ്ണൻകുട്ടി, അഡ്വ. കെ. രാജു, എംപി.മാർ, എംഎൽഎ.മാർ, മേയർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
മുൻവർഷങ്ങളിലെ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് ഈ വർഷത്തെ 'ആരോഗ്യ ജാഗ്രത' പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആർദ്രം ജനകീയ ക്യാമ്പയിനുമായി ചേർന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ആർദ്രം ജനകീയ ക്യാമ്പയിന്റെ മുദ്രാവാക്യം 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം' എന്നതാണ്. ഓരോ പൗരനും സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ട ബോധവൽക്കരണം നൽകുകയാണു ആർദ്രം ജനകീയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനതലം മുതൽ വാർഡ്തലം വരെയുള്ള ആലോചനായോഗങ്ങൾ, ഇതര വകുപ്പുകളുടെ പ്രവർത്തന ഏകോപന യോഗങ്ങൾ, വാർഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെ ശാക്തീകരണം, പ്രത്യേക ഗ്രാമസഭകൾ, ആരോഗ്യ സേനാ രൂപീകരണം, ശുചിത്വമാപ്പിങ്, വാർഡ്തല, പഞ്ചായത്ത്തല കർമ്മപദ്ധതികൾ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ രോഗപ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾ, പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രതിരോധ യജ്ഞങ്ങൾ, പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പരിശോധനകളും തുടർനടപടികളും എന്നിങ്ങനെ ഓരോ പ്രവർത്തനവും സമയബന്ധിതമായി ഈ വർഷവും നടപ്പിലാക്കേണ്ടതുണ്ട്.
സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായി മലമ്പനി, മന്തുരോഗം, കാല അസർ, കുഷ്ഠരോഗം തുടങ്ങിയവ 2020 - 2025 ഓടെ നിവാരണം ചെയ്യുന്നതിനുള്ള നടപടികളും നല്ലരീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. തദ്ദേശീയ മലമ്പനി ഉൾപ്പടെയുള്ള മലമ്പനി മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറക്കുവാനായി. മലമ്പനി നിർണയം കാര്യക്ഷമമാക്കുവാൻ ലാബ്ടെക്നീഷ്യന്മാർക്ക് ആവശ്യമായ പരിശീലനവും നൽകി. മന്തുരോഗ നിവാരണത്തിനുള്ള എം.ഡി.എ. ഈ വർഷം പാലക്കാട് ജില്ലയിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും നടത്തി. മന്തുരോഗ വ്യാപന സാധ്യതാസർവ്വേയും 9 ജില്ലകളിലായി പുരോഗമിച്ചുവരുന്നു. ഡോക്ടർമാർക്കും സ്റ്റാഫ്നഴ്സുമാർക്കും ആവശ്യമായ പരിശീലനം നൽകി മന്തുരോഗാതുരത കുറയ്ക്കുന്നതിനുള്ള പരിപാലന ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും പ്രവർത്തന സജ്ജമാക്കി. കുഷ്ഠരോഗനിവാരണത്തിന്റെ ഭാഗമായി 'അശ്വമേധം' എന്ന പേരിൽ ആരോഗ്യ സന്നദ്ധ പ്രവർത്തകർ ഗൃഹ സന്ദർശനം നടത്തി രോഗസാധ്യതയുള്ളവരെ കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകി വരുന്നുണ്ട്.
പ്രത്യേക പ്രവർത്തന കലണ്ടറിന്റെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യത്തെ നിർണയിക്കുന്ന സാമൂഹിക, പാരിസ്ഥിതിക ഘടങ്ങളെ നേരിടുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും, ഏജൻസികളുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ആരോഗ്യ വകുപ്പ് 'ആരോഗ്യ ജാഗ്രത' നടത്തി വരുന്നത്. താഴെ തട്ടിൽ വാർഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ആരോഗ്യ സേന, ഗൃഹ/സ്ഥാപനതല സന്ദർശനം നടത്തി പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും, കാമ്പയിനുകളും നടപ്പിലാക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണം, കൊതുകു നിരീക്ഷണം, കൊതുകിന്റെ ഉറവിട നശീകരണം ഉൾപ്പെടെയുള്ള കൊതുകു നിയന്ത്രണം, ജലസ്ത്രോതസുകളുടെ ക്ലോറിനേഷൻ, രോഗ നിരീക്ഷണം, ലബോറട്ടറി നിരീക്ഷണം, രോഗം പൊട്ടിപ്പുറപ്പെടുന്നിടത്ത് കാര്യകാരണ വിശകലനം നടത്തി ഊർജ്ജിത നിയന്ത്രണം, ബോധവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടപ്പിലാക്കി വരുന്നത്. ഇതിനാവശ്യമായ ഫണ്ട് പഞ്ചായത്ത്/ മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ 25,000 രൂപയും, കോർപ്പറേഷൻ 35,000 രൂപയും വാർഡ്തലത്തിൽ അനുവദനീയമാണ്.
ആരോഗ്യ ജാഗ്രത ഫലപ്രദമായി നടപ്പിലാക്കിയതിന്റെ ഫലമായി 2017-നെയും 2018-നെയും അപേക്ഷിച്ച് 2019-ൽ വൈറൽപനി, മലമ്പനി, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ പകർച്ചവ്യാധികളും അവ മൂലമുള്ള മരണങ്ങളും കുറക്കുവാൻ സാധിച്ചു. അതുപോലെ ഡെങ്കിപ്പനിയും, എച്ച്1 എൻ1 പനിയും അവമൂലമുള്ള മരണവും 2017-നെ അപേക്ഷിച്ച് 2019-ൽ കുറക്കുവാനായി. കൂടാതെ 2018 -ൽ ഉണ്ടായ നിപ രോഗബാധയും, വെള്ളപ്പൊക്ക ദുരന്തത്തേയും ഫലപ്രദമായി നിയന്ത്രിച്ചു നിർത്താനും സാധ്യമായി. 2019-ൽ നിപ രോഗബാധ ഒരാൾക്ക് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതുമൂലം മരണം ഒന്നും സംഭവിച്ചിട്ടില്ലാത്തതുമാണ്. 2019-ലെ വെള്ളപ്പൊക്കാനന്തരമുണ്ടായ എലിപ്പനി രോഗബാധയും അതുമൂലമുള്ള മരണവും ഡോക്സിഡേ കാമ്പയിൻ ഫലപ്രദമായി നടത്തിയതിന്റെ ഭാഗമായി ഗണ്യമായി കുറക്കുവാൻ സാധിച്ചു. 2018-ലും 2019-ലും പകർച്ചവ്യാധികൾ മൂലമുള്ള രോഗബാധയും മരണവും ഗണ്യമായി കുറക്കുവാനായത് ആരോഗ്യ ജാഗ്രതയുടെ നേട്ടമായി കണക്കാക്കാവുന്നതാണ്.
2019 നവംമ്പറിൽ സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ച ആർദ്രം ജനകീയ കാമ്പയിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. നവകേരള കർമ്മ പദ്ധതിയിലെ ഹരിതകേരളം മിഷൻവഴി മാലിന്യമുക്ത കേരളവും ജല സംരക്ഷണവും കൃഷി വ്യാപനവുമൊക്കെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾക്ക് ഏറെ ശക്തി പകരുന്നതാണ്.
വിവിധ തലങ്ങളിൽ വിപുലമായ ജന പങ്കാളിത്തത്തോടെ ക്യാമ്പെയിൻ പ്രവർത്തനങ്ങൾ മുന്നേറുകയാണ്. ആർദ്രം കാമ്പയിനിന്റെ അഞ്ചു ഘടകങ്ങളിൽ ഒന്നാണ് 'ശുചിത്വവും മാലിന്യ നിർമ്മാർജ്ജനവും'. വ്യക്തിതലത്തിലും കുടുംബതലത്തിലും തൊഴിലിടങ്ങളിലും, പൊതുസ്ഥലങ്ങളിലും വാർഡ്തല ശുചിത്വസമിതികളുടെ നേതൃത്വത്തിലുമെല്ലാം പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതോടെ ഈ വർഷത്തെ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ കുറെകൂടി ഫലപ്രദമാക്കാൻ നമുക്ക് കഴിയും. 2020 ജനുവരി 1-ഓടെ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കൂടി നടപ്പിലാക്കിയതോടെ മാലിന്യ നിർമ്മാർജ്ജനത്തിന് പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കണക്കാക്കി 2020-ൽ 'ആരോഗ്യജാഗ്രത' കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും നടത്തേണ്ടതുണ്ട്. അതിന് ജനപ്രതിനിധികളുടേയും വിവിധവകുപ്പുകളുടേയും ഏജൻസികളുടേയും ആരോഗ്യ പ്രവർത്തകരുടേയും സന്നദ്ധസംഘടനകളുടേയും പൊതുജനങ്ങളുടേയും അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. രാജു, ഡോ. മീനാക്ഷി, എൻ.എച്ച്.എം. എച്ച്.ആർ. ആൻഡ് അഡ്മിൻ മാനേജർ കെ. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്