മീറ്റർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന അച്ഛൻ; ചെറിയ ശമ്പളത്തിൽ മുന്നോട്ടു പോയത് അഞ്ച് പേരുടെ ജീവിതം; ഓട്ടോ ഓടിച്ചും ഗാനമേളകളിൽ പാടിയും കുടുംബത്തിനു കൈത്താങ്ങാകവേ എത്തിയ ഐഡിയ സ്റ്റാർ സിംഗർ വഴി പ്രശസ്തിയുടെ നിഴലിൽ; ഈ പ്രശസ്തി എത്തിച്ചത് ബിഗ് ബോസ് റിയാലിറ്റിയിലും; സ്വന്തം പെൺകുട്ടികളെ ആദ്യ ഭാര്യയിൽ നിന്ന് അഞ്ചര ലക്ഷം രൂപ കൊടുത്ത് വാങ്ങേണ്ടി വന്നു എന്ന് പറഞ്ഞതോടെ എത്തിയത് വിവാദത്തിൽ; എരിവ്കൂട്ടി സൂര്യയുടെ ഫെയ്സ് ബുക്ക് ലൈവും; ബിഗ് ബോസ് മത്സരാർത്ഥി സോമദാസിന്റെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: ഐഡിയ സ്റ്റാർ സിംഗറോടെയാണ് സോമദാസ് എന്ന ഗായകനെ കേരളം ശ്രദ്ധിച്ചത്. ഒട്ടനവധി അവസരങ്ങളാണ് പിന്നീട് ഗായകൻ എന്ന നിലയിൽ സോമദാസിന് പിന്നീട് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പിലേക്ക് എത്തിയതോടെ സോമദാസ് വീണ്ടും വാർത്തകളിൽ ഇടം നേടി. ഗായകൻ എന്ന നിലയിലെ അനുഭവങ്ങളും കുടുംബജീവിതത്തിൽ സംഭവിച്ച താളപ്പിഴകളെക്കുറിച്ചും ബിഗ് ബോസിൽ പറഞ്ഞതോടെയാണ് സോമദാസ് വിവാദങ്ങളിൽ നിറഞ്ഞത്. മുൻ ഭാര്യയിൽ നിന്നുള്ള അനുഭവങ്ങളും ഭാര്യയുമായി തെറ്റിയതിനെത്തുടർന്ന് സ്വന്തം മക്കളെ അഞ്ചര ലക്ഷം രൂപ കൊടുത്ത് വാങ്ങേണ്ടിവന്നുവെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് സോമദാസ് പറഞ്ഞിരുന്നു. എന്നാൽ ആ ഭാര്യ താനാണെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സോമദാസ് പറഞ്ഞതെന്നും ഫെയ്സ് ബുക്ക് വീഡിയോ വഴി സൂര്യ രംഗത്ത് വരുകയായിരുന്നു. രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്ന സമയത്തുതന്നെയാണ് അഞ്ചര ലക്ഷം രൂപ നൽകി അവരെ വാങ്ങിയെന്ന് പറയുന്നത്. അതിൽ എന്ത് കഴമ്പാണുള്ളത്? ഡിവോഴ്സിന് കേസ് കൊടുത്തത് സോമദാസാണ്.
വിവാഹമോചന കേസ് മൂന്ന് വർഷം നടന്നു. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. പലരും പറഞ്ഞ് പിന്നെ ഞാൻ സമ്മതിച്ചു. ഇളയ കുട്ടിക്ക് നാല് വയസ്സും മൂത്ത കുട്ടിക്ക് ആറ് വയസുമായിരുന്നു അപ്പോൾ. കോടതിയിൽ വരുമ്പോഴെല്ലാം കുട്ടികളെ കാണണമെന്ന് ഞാൻ ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ അവർ വന്നപ്പോൾ ചേംബറിൽ വിളിച്ച് ജഡ്ജി ചോദിച്ചു, ആർക്കൊപ്പം പോകണമെന്ന്. അച്ഛനൊപ്പം പോയാൽ മതിയെന്നാണ് അവർ പറഞ്ഞത്. അത് സത്യമാണ്. കുട്ടികൾ മാറിയിരുന്നു. പക്ഷേ കുട്ടികളെ പുള്ളി കൊണ്ടുപോയത് നന്നായതെന്നാണ് എനിക്ക് അപ്പോൾ തോന്നിയത്. അങ്ങനെയെങ്കിലും പുള്ളിയുടെ സ്വഭാവം മാറട്ടെ എന്ന് ഞാൻ കരുതി. എന്റെ മക്കൾക്ക് ഇപ്പൊ എന്നെ കാണുന്നത് പോലും ഇഷ്ടമല്ല. പറഞ്ഞ് അങ്ങനെ ആക്കിയിരിക്കുകയാണ്-ഇതാണ് സൂര്യ പറഞ്ഞത്. സൂര്യയ്ക്ക് സോമദാസ് മറുപടി നൽകിയിട്ടില്ല. ബിഗ് ബോസിൽ നിന്നും പുറത്ത് വന്ന ശേഷം ആരോപണങ്ങൾക്ക് മറുപടി നൽകും എന്നാണ് വീട്ടുകാർ മറുനാടനോട് പറഞ്ഞത്.
സോമദാസിന്റെ രണ്ടു പെൺകുട്ടികൾ പക്ഷെ അച്ഛന് അനുകൂലമായാണ് ഈ വിവാദത്തിൽ രംഗത്ത് വന്നത്. രണ്ടു പെൺകുട്ടികളുടെയും സംരക്ഷണം ഇപ്പോൾ സോമദാസിന്റെ വീട്ടുകാരാണ് ഏറ്റെടുത്തിരിക്കുന്നത്. സോമദാസ് പറഞ്ഞതിനെ തുടർന്നുള്ള വിവാദങ്ങൾ ബിഗ് ബോസിൽ ആയതിനാൽ സോമദാസ് അറിഞ്ഞില്ല. തുടർന്ന് വിവാദം കൊഴുക്കുകയും ചെയ്തു. താഴെ തട്ടിൽ നിന്ന് പടപൊരുതിയാണ് സോമദാസ് എത്തിയത്. ദുരിതജീവിതവും കഷ്ടപ്പാടിന്റെ കഥകളുമാണ് സോമദാസിന്റെ ജീവിതം. അച്ഛനും അമ്മയും മൂന്നു കുട്ടികളും അടങ്ങിയ കുടുംബത്തിന്റെത് ജീവിതവിജയത്തിനായുള്ള പോരാട്ടമായിരുന്നു.
കഷ്ടതകളിൽ കുടുംബത്തിനു താങ്ങായി നിന്നത് മൂത്ത മകൻ എന്ന നിലയിൽ സോമദാസ് ആയിരുന്നു. സംഗീതം പഠിക്കാനുള്ള അവസരം സോമദാസിനു ഒത്തു വന്നിലെങ്കിലും ഉള്ളിലെ പ്രതിഭയുടെ തിളക്കം കൊണ്ട് സ്റ്റേജ് ഗായകൻ എന്ന നിലയിൽ സോമദാസ് പ്രസിദ്ധനായി. ഓട്ടോ ഓടിക്കലും ഗാനമേളകൾ ഉണ്ടാകുമ്പോൾ പാടാനായി പോകുകയും ചെയ്തുകൊണ്ടാണ് കുടുംബത്തിനു സോമദാസ് താങ്ങായി മാറിയത്. കഷ്ടതകൾ നിറഞ്ഞ ജീവിതം. ഐഡിയ സ്റ്റാർ സിംഗർ വഴി പ്രശസ്തിയുടെ നിഴലിലും. പിന്നീട് ഒരു സ്റ്റേജ് പെർഫോമറായി സോമദാസ് മാറി.
ഈ പ്രശസ്തി തന്നെയാണ് ബിഗ് ബോസ് റിയാലിറ്റി താരമായി എത്താൻ സോമദാസിനെ തുണച്ചത്. കുട്ടികളെ ആദ്യ ഭാര്യയിൽ നിന്നും പണം കൊടുത്തി വാങ്ങേണ്ടി വന്നു എന്ന് പറഞ്ഞതോടെ വിവാദത്തിന്റെ നിഴലിലുമായി. ഭാര്യ സൂര്യ ഫെയ്സ് ബുക്ക് ലൈവിൽ വന്നു പൊട്ടിത്തെറിച്ചതോടെ വിവാദത്തിനു വേറെ മാനങ്ങൾ വരുകയും ചെയ്തു. പക്ഷെ അമ്മയെ തള്ളിപ്പറഞ്ഞു പെൺകുട്ടികൾ തന്നെ രംഗത്ത് വന്നതോടെ സോമദാസിന് വാദങ്ങൾക്ക് വിശ്വാസ്യത ലഭിക്കുകയും ചെയ്തു. എന്താണ് സോമദാസിന്റെ ജീവിതം. കഷ്ടതകളിൽ നിന്നും ജീവിത വിജയത്തിലേക്ക് ഒറ്റയ്ക്ക് തുഴഞ്ഞു നീങ്ങിയ സോമദാസിന്റെ ജീവിത കഥ ഇങ്ങനെ:
ബിഗ് ബോസ് റിയാലിറ്റി ഷോ താരം സോമദാസിന്റെ കഥ:
കൊട്ടാരക്കരയിലെ ഹരിദാസ്-ശാന്തമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് സോമദാസ്. മീറ്റർ കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഹരിദാസ് മരിച്ചു. ശാന്തമ്മ ജീവിച്ചിരിപ്പുണ്ട്. ശാന്തമ്മയാണ് സോമദാസിന്റെ ഭാര്യയ്ക്ക് ഒപ്പം കുട്ടികളെ നോക്കുന്നത്. ഇപ്പോൾ മറുനാടനുമായി സംസാരിച്ച സോണി ടൈറ്റാനിയത്തിലാണ് ജോലി ചെയ്യുന്നത്. മൂന്നാമത്തെയാൾ സായിദാസിന് ഐസ്ക്രീം കച്ചവടമാണ്. കുടുംബത്തിനു താങ്ങായി നിന്നത് അച്ഛനൊപ്പം സോമദാസായിരുന്നു. മൂത്ത മകൻ എന്ന നിലയിലാണ് സോമദാസ് അച്ഛന് തുണയായി നിന്നത്. ക്ലേശിച്ചാണ് ഈ കുടുംബം മുന്നോട്ടു പോയത്.
കുറെ കടങ്ങൾ ഈ കുടുംബത്തിനുണ്ടായിരുന്നു. സോമദാസ് ആണ് കടങ്ങൾ വീട്ടാൻ അച്ഛന് തുണയായത്. ഓട്ടോ ഓടിച്ചാണ് സോമദാസ് കുടുംബം മുന്നോട്ടു നീക്കിയത്. 18 വയസ് മുതൽ കുടുംബത്തിന്റെ ഭാരം മുഴുവൻ ഏറ്റെടുത്തത് സോമദാസ് ആയിരുന്നു. അച്ഛന്റെ മരണശേഷം കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങിയിരുന്നു. 2014-ലാണ് അച്ഛൻ മരിക്കുന്നത്. പക്ഷെ മക്കൾ എല്ലാം വ്യത്യസ്ത ജോലികളിൽ എത്തിയപ്പോൾ കടങ്ങൾ ഒട്ടൊക്കെ ഒടുങ്ങി. ആദ്യം വേറെ ഓട്ടോ കൂലിക്ക് ആണ് സോമദാസ് ഓടിച്ചത്. പിന്നെ ഓട്ടോ സ്വന്തമായി വാങ്ങി. ഐഡിയ സ്റ്റാർ സിംഗറിൽ വന്നാണ് സോമദാസ് താരമായി മാറിയത്. സോമദാസിന്റെ ഉറ്റ സുഹൃത്ത് വിവേക് ആണ് ഐഡിയ സ്റ്റാർ സിംഗറിൽ പ്രേരക ശക്തിയായി മാറിയത്. വിവേകാണ് പാടാനുള്ള സോമദാസിന്റെ കഴിവ് പോഷിപ്പിച്ച് നിർത്തിയത്.
ഓട്ടോ ഓടിക്കുമ്പോൾ അവധിയെടുത്ത് പാടാൻ പോകും. ഒട്ടനവധി സ്റ്റേജ് ഷോകളിൽ സോമദാസ് പാടി. ഈ ഘട്ടത്തിൽ പതിയെ ഓട്ടോ നിർത്തി. സായിദാസ് ഈ സമയത്ത് ഓട്ടോ ഓടിച്ചിരുന്നു. സായിദാസും പിന്നീട് ഓട്ടോ ഒഴിവാക്കി. ഇതോടെ ഓട്ടോ വിറ്റൊഴിച്ചു. ഇപ്പോൾ ഓട്ടോയില്ല. സംഗീത ഷോകളും സ്റ്റേജ് ഷോകളുമാണ് സോമദാസിന്റെ ആലംബം. സോമദാസ് സംഗീതം പഠിച്ചിട്ടില്ല. സംഗീതത്തിന്റെ ആധാരശിലകളെയും അടിസ്ഥാന തത്വങ്ങളെക്കുറിച്ചും ഒരറിവും ഇല്ലാതെയാണ് സോമദാസ് ഗായകനായത്. സംഗീതത്തോടുള്ള അഭിരുചിയും ഒടുങ്ങാത്ത പ്രേമവുമാണ് സോമദാസിനെ ഗായകനാക്കി നിലനിർത്തിയത്. ശരത് അടക്കമുള്ള സംഗീത സംവിധായകരും മറ്റു ജഡ്ജസും ഒക്കെ നിർബന്ധിച്ചിരുന്നു സംഗീതം പഠിച്ചു തുടങ്ങാൻ. കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ സോമദാസിന് കഴിഞ്ഞേനെയെന്നാണ് സംഗീത രംഗത്തുള്ളവർ സോമദാസിനോട് പറഞ്ഞിരുന്നത്. ഈ ഘട്ടത്തിൽ തന്നെയാണ് വിവാഹവും നടക്കുന്നത്.
സോമദാസിന്റെ ഒരു മാമനാണ് സൂര്യയുടെ അച്ഛൻ. ഇവരുടെ അകന്ന ബന്ധത്തിലുള്ള മാമനാണിത്. ഇങ്ങിനെയാണ് വിവാഹം നടക്കുന്നത്. ഇതൊരു അറെഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഒരാലോചന വന്നപ്പോൾ എല്ലാവരും കൂടി അത് നടത്തുകയായിരുന്നു. അങ്ങിനെയാണ് സൂര്യ സോമദാസിന്റെ ഭാര്യയാകുന്നത്. നാല് വർഷത്തോളം മാത്രമേ ദാമ്പത്യം നീണ്ടു നിന്നുള്ളൂ. ചെറിയ ചെറിയ പ്രശ്നങ്ങൾ പിന്നീട് ദാമ്പത്യത്തിൽ വന്നു. അമേരിക്കയിൽ സോമദാസ് പോയിരുന്നു. അമേരിക്കയിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് സൂര്യ വീട്ടിൽ നിന്നും പോയത് എന്നാണ് കുടുംബം പറയുന്നത്. കുറച്ചു നാൾ അവിടെ സൂര്യദാസ് നിന്നിരുന്നു. രണ്ട് പെൺകുട്ടികളും വീട്ടിലാണ് നിന്നിരുന്നത്. വിവാഹമോചനത്തിനു ശേഷവും കുട്ടികൾ സോമദാസിന്റെ കൂടെയാണ്. കോടതിയിൽ കുട്ടികൾ അച്ഛന്റെ സംരക്ഷണയാണ് ആവശ്യപ്പെട്ടത്. അതുപ്രകാരം കുട്ടികൾ ഇപ്പോൾ സോമദാസിന്റെ വീട്ടിലാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്