'ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല; അത് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ തയ്യാറാണ്; എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഖുർആനിലെ വൈരുധ്യങ്ങളും വിദ്വേഷങ്ങളും തന്നെയാണ'; ഇസ്ലാം മാനവികതയുടെ മതമാണെന്ന് പറയുന്ന ആരുമായും സംവാദത്തിന് തയ്യാർ'; കെ എൽ എഫിൽ തീപാറുന്ന വാദമുഖങ്ങൾ ഉയർത്തി ജാമിദ ടീച്ചർ; ഇസ്ലാമിസ്റ്റുകളുടെ ആക്രോശങ്ങൾക്കിടയിൽ സ്വതന്ത്ര ചിന്തക പുറത്തുപോയത് പൊലീസ് സംരക്ഷണത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഡി സി ബുക്സിന്റെ അഭിമുഖ്യത്തിൽ കോഴിക്കോട് കടപ്പുറത്ത് നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയായത് രൂക്ഷമായ ഇസ്ലാമിക സംവാദത്തിനും. 'മതം, മതരഹിത ജീവിതം' എന്ന സെഷനിലൂടെ, ഇസ്ലാം വിട്ട് സ്വതന്ത്രചിന്തകയായ ജാമിദ ടീച്ചറാണ് തന്റെ നിലപാടുകൾ വ്യക്തമാക്കി, മതത്തിനെതിരെ ആഞ്ഞടിച്ചത്.ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ ഗ്ലോബലുമായി സഹകരിച്ചാണ് ഡി സി ബുക്സ് പരിപാടി നടത്തിയത്.
'മത ജീവിതത്തിൽനിന്ന് മതരഹിത ജീവിതത്തിലേക്ക് ഞാൻ വരാനുണ്ടായ കാരണം, എതാനും യുക്തിവാദ പ്രസിദ്ധീകരണങ്ങൾ വായിച്ചതുകൊണ്ടോ, ഏതെങ്കിലും വീഡിയോ- ഓഡിയോ കണ്ടതുകൊണ്ടോ കേട്ടതുകൊണ്ടോ അല്ല. ഖുർആനും ഹദീസും ആഴത്തിൽ പഠിക്കുകയും, മനസ്സിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്തപ്പോൾ, ഇത് ഒരു തട്ടിക്കൂട്ട് ഉഡായിപ്പ് പ്രസ്ഥാനമാണെന്ന് മനസ്സിലാവുകയും, ഇത് പലർക്കും സമ്പത്തിനുവേണ്ടിയും
അധികാരത്തിനുവേണ്ടിയും, ദുർവിനിയോഗം ചെയ്യാൻ, സാഹായിക്കുന്ന ഒരു കെട്ടകഥയാണെന്നും മനസ്സിലാക്കാൻ സാധിച്ചു.
എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഞാനായി പറയുന്നില്ല അത് ഖുർആനിലൂടെ തന്നെ പറയട്ടെ.'- തുടർന്ന് ജാമിദ ടീച്ചർ ഖുർആനിലെ വിദ്വേഷഭാഗങ്ങൾ ഒന്നൊന്നായി എടുത്ത് വായിച്ചു. ഖുർആനിലെ വൈരുധ്യങ്ങളും ഒന്നിനുപിറകെ ഒന്നായി അവർ നിരത്തിയപ്പോൾ, വേദിയിൽ ഇസ്ലാമിനെ ന്യായീകരിക്കാനായി എത്തിയവരും,
സദസ്സിൽ കയറിക്കൂടിയ ഇസ്ലാമിസ്റ്റുകളും ഒരു പോലെ അന്തം വിട്ട് നിൽക്കയായിരുന്നു. പരസ്യമായി ഒരു വേദിയിൽ ഇതുപോലെ ഒരു ഇസ്ലാമിക വിമർശനം അവർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ജാമിദ ടീച്ചറാവട്ടെ യാതൊരു കൂസലും ഇല്ലാതെ ആഞ്ഞടിക്കയും ചെയ്തു.
നബിയുടെ ലൈംഗിക ജീവിതത്തെയും നിശിതമായി വിമർശിച്ച ജാമിദ ടീച്ചർ, ഇസലാമിലെ ദൈവം മുഹമ്മദ് തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടി. ആറാമത്തെ വയസ്സിൽ വിവാഹം കഴിച്ച്, പതിനാറാമത്തെ വിധവയായ ആയിഷയെ മറ്റാരും വിവാഹം കഴിക്കരുതെന്ന് എന്നുപയാനും അള്ളാഹു മറന്നിട്ടില്ല. ഒരുഘട്ടത്തിൽ അള്ളാഹുവും പിശാലും എതാണ്ട് ഒരേ പ്രവർത്തിചെയ്യുന്നതായി കാണാം. അള്ളാഹുവിന്റെ ഫേക്ക് ഐഡിയാണ് പിശാചിന്റെ ഫേക്ക് ഐഡി. സത്യനിഷേധികളെ കണ്ടാൽ കണ്ടിടത്ത് വെട്ടിക്കൊല്ലാൻ, ഖുർആൻ ആഹ്വാനം നൽകുന്നുണ്ട്. അപ്പോൾ സത്യവിശ്വാസികൾ പറയും.
അത് പ്രതിരോധത്തിന് വേണ്ടിയാണ്.അല്ല. ആ വാചകം മൂഴവൻ വായിച്ചാൽ അറിയാം, സക്കാത്തുകൊടുക്കുകയും നിസ്ക്കരിക്കുകയും ചെയ്യുന്നതുവരെ, നിങ്ങൾ അവരെ കണ്ടിടത്ത് വെട്ടിക്കൊല്ലുക എന്ന് പറയുന്നുണ്ട്. ചിലർ എന്തുകൊണ്ടാണ് എസ്ഡിപിഐക്കാരായി മാറുന്നതെന്നും ആരാന്റെ കൈയും കാലും തലയും വെട്ടുന്നതുമൊക്കെ എന്തിനാണെന്നും ഇത് വായിച്ചാൽ മനസ്സിലാവും- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.സത്യവിശ്വാസികളെ നിങ്ങളുടെ ശരീരം ഞാൻ കടുമെടുത്തിരിക്കുന്നു. നിങ്ങൾക്ക് സ്വർഗം തന്നേക്കാം. നിങ്ങളുടെ ജോലിയെന്താണ്. കൊല്ലുക, കൊല്ലപ്പെടുക. ഈ വാക്യത്തിൽനിന്നാണ് ഐഎസ് ഉണ്ടാകുന്നത്. 'കപ്പം കൊടുക്കുന്നതുവെരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യുക.' എന്നും പറയുന്നുണ്ട്.ഇതെല്ലാം കഴിഞ്ഞിട്ട് മതത്തിൽ ബലാൽക്കാരമില്ല എന്നൊരു മറ്റൊരു വചനവും കാണാം.
തുടർന്ന് താൻ എന്തുകൊണ്ട് മതം വിട്ടുവെന്ന കാര്യവും ടീച്ചർ വിശദീകരിക്കുന്നുണ്ട്. '17ാമത്തെ വയസ്സിൽ കറുത്ത വസ്ത്രത്തിനുള്ളിൽ കയറിയിട്ട് അതിൽനിന്ന് മോചിതയായത് കേവലം മൂന്നുവർഷമേ ആയിട്ടുള്ളൂ. നമ്മൾ എന്തുചെയ്താലും മുകളിൽ നിന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ഉണ്ട് എന്ന ധാരണയിൽനിന്ന് മോചിതയായതോടെ എത്രയേ ഫ്രീ ആയി. ഖുർആനിൽ ഉടനീളം മനുഷ്യാവകാശ ലംഘനങ്ങളും, സ്ത്രീവിരുദ്ധതയുമല്ലാതെ, മറ്റൊന്നും തന്നെയില്ല. സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങൾ ആണ്. അതാണ് ഖുർആൻ വാചകം. അതായത് മുഴുവൻ മനുഷ്യരും സഹോദരങ്ങളാണെന്ന് ഖുർആനിൽ ഇല്ല. 'സത്യനിഷേധികളെ നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്.
സത്യനിഷേധികളെ നിങ്ങൾ പതിയിരുന്ന് ആക്രമിക്കുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടത്തെട്ടെതുടങ്ങിയ വാക്കുകൾ, ഖുർആനിൽ ഉള്ളതാണ്.' അടിമകളെ ഏതുരീതിയും ഭോഗിക്കാമെന്ന് ഖുർആൻ പറയുന്നുണ്ട്- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി. ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും കണ്ടിട്ടില്ല. ഇനി ഇതിന് എതിരഭിപ്രായം, ഉണ്ടെങ്കിൽ എസ്സൻസ് സംഘടിപ്പിക്കും ഒരു ഡിബേറ്റ്.
ഞാൻ തയ്യാറാണ്. മതവിശ്വാസികളായ ആരെങ്കിലും ഖുർആൻ മാനവിക ഗ്രന്ഥമാണെന്നും, എല്ലാമനുഷ്യരെയും ഒരുപോലെ കാണുന്ന ഗ്രന്ഥമാണെന്നും, നിങ്ങൾ സമർഥിക്കാമെങ്കിൽ, ലക്ഷണമൊത്ത വർഗീയതയും, പക്ഷപാതിത്വവും മാത്രമുള്ള ഗ്രന്ഥമാണ് അതെന്ന്, ഖുർആൻ എന്ന് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ ഞാൻ തയ്യാറാണ്. ഈ സംവാദത്തിന് എസ്സൻസ് വേദിയൊരുക്കും. -ജാമിദ ടീച്ചർ വെല്ലുവിളിച്ചു.
ഇസ്ലാമിന്റെ ഭാഗത്തുനിന്ന് സംസാരിച്ച മുജാഹിദ് യുവ നേതാവും മാധ്യമ പ്രവർത്തകനുമായ മുജീബ് റഹ്മാൻ കിനാലൂരിനും, ജമാഅത്തെ ഇസ്ലാമി നേതാവും എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ശമീമിനും ജാമിദ ടീച്ചർ പറഞ്ഞതിനെ വസ്തുതാപരമായി
ഖണ്ഡിക്കാനായില്ല. ബുദ്ധമതവും കൺഫ്യൂഷനിസവുമൊക്കെ പറഞ്ഞ് സമയം കളഞ്ഞ മുഹമ്മദ് ഷമീം, യുദ്ധസന്ദർഭത്തിൽ ഉണ്ടായ ആയത്തുകൾ ആണ് ഇതെന്ന പതിവ് മറുപടി മാത്രമാണ് നൽകിയത്.
മതവും മതരഹിത സമൂഹവും ഏതുകാലത്തും അടിച്ചോണ്ടിരിക്കണം എന്നത് ഒരുപൊതുബോധം മാത്രമാണെന്നും, ഫാസിസത്തിന്റെ കാലത്ത് നിസ്സാരകാര്യങ്ങൾ പെരുപ്പിക്കാതെ ഇരുകൂട്ടരും യോജിച്ച് നിൽക്കയാണ് വേണ്ടതെന്നുമാണ് മുജബ് റഹ്മാൻ കിനാലൂർ പറഞ്ഞത്. മതം വിട്ട യുക്തിവാദം സ്വീകരിച്ച ആബിദ ജോസഫ്, മതംവിട്ടവർ സദാചാര നിഷേധികൾ ആണെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി. മതം ശാസ്ത്ര വിരുദ്ധമാണ്. നമ്മൾ അനുസരിക്കേണ്ട ഏറ്റവും വലിയ പുസ്തകം എന്നു പറയുന്നത് ഇന്ത്യൻ ഭരണഘടനമാത്രമാണ്. - ആബിദ ജോസഫ് വ്യക്തമാക്കി.
ഖുർആൻ എന്നാൽ വൈരുധ്യങ്ങളുടെ ഒരു കൂടാരമാണെന്നും വിശ്വാസികൾ ഇത് സത്യസന്ധമായി
വായിക്കണമെന്നുമായിരുന്നു സ്വതന്ത്രചിന്തകനായ പി എ സിദ്ദീഖ് കൂട്ടിച്ചേർത്തതള. അഞ്ചുപേർ കാറിൽ സംസാരിക്കുമ്പോൾ അഞ്ചുപേരും ഫോണിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും. അതുപോലെ ഖുർആന്റെ ഉള്ളിലേക്ക് നാം കയറിയാൽ ഒരു കാര്യവും ആർക്കും വ്യക്തമായി
മനസ്സിലാവില്ല.
എന്നാൽ തുടർന്നുള്ള ചോദ്യങ്ങളിൽ അങ്ങേയറ്റം വികാര ഭരിതമായിട്ടായിരുന്നു, ഇസ്ലാമിസ്റ്റുകളായ ചെറുപ്പക്കാരുടെ പ്രതികരണം.മോദിയും അമിത്ഷായുമാണ് ജാമിദ ടീച്ചർക്ക് ഫണ്ട് നൽകുന്നുണ്ടെന്ന് പറഞ്ഞ് ചിലർ ഉറഞ്ഞു തുള്ളുകയായിരുന്നു.. തുടർന്ന് ഈ വിഷയം വിട്ട് സിഎഎയിലേക്കും ഇസ്ലാമോ ഫോബിയയിലേക്കുമാണ് ചർച്ചപോയത്. ഇതിന് ജാമിദ ടീച്ചറുടെ മറുപടി ഇങ്ങനെയായിരുന്നു.
'വസ്ത്രത്തിന്റെ പേരിൽ പ്രക്ഷോഭകാരികളെ തിരിച്ചറിയാം എന്ന് മോദി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. പൗരത്വബിൽ മനുഷ്യാവകാശ ലംഘനമാണെന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. അത് ഭരണഘടനാവിരുദ്ധമാണെന്നും ഞാൻ വിശ്വസിക്കുന്നു. മറിച്ച് ഇൻഷാ അള്ളാ ഇൻക്വിലാബ് എന്ന് വിളിച്ച്, അത് ഒരു ലക്ഷണമൊത്ത വർഗീയ വിഭാഗത്തിന്റെ മാത്രം പ്രശ്നമാക്കി മാറ്റുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഇസ്ലാം മൊത്തിൽ ഭയം തന്നെയാണ്. മൂന്നുതവണ നേരിട്ട് ആക്രമിക്കപ്പെട്ട വ്യക്തിയാണ് ഞാൻ. 15 വാടകവീടുകൾ ഞാൻ ജാമിദ ആയതിന്റെപേരിൽ, ഇസ്ലാമിനെ വിമർശിക്കുന്നതിന്റെ പേരിൽ മാത്രം, മാറേണ്ടി വന്നിട്ടുണ്ട്. '- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ മറുപടിയിലും തൃപ്തയാവാതെ ഒരു വിഭാഗം വിദ്യാർത്ഥികൾ ശക്തമായ വികാര പ്രകടനം നടത്തുകയായിരുന്നു. ജാമിദ ടീച്ചർ പറയുന്നത് കളവാണെന്ന് അവർ ആവർത്തിച്ചു.
ഇടയിലിലും ഈ വിഷയത്തിൽ ആരുമായും സംവാദത്തിന് തയ്യാറാണെന്ന് ജാമിദ ടീച്ചറും പറഞ്ഞു. ബഹളം നിറഞ്ഞു നിൽക്കുന്ന അത്യന്തം വൈകാരികമായ അന്തരീക്ഷത്തിലാണ് ചർച്ച അവസാനിച്ചത്. തുടർന്ന് ബഹളം തുടർന്നതോടെ പൊലീസ് സംരക്ഷണത്തോടെയാണ്, ജാമിദ ടീച്ചറെ പുറത്തെത്തിച്ചത്. പൊലീസ് എസ്കോർട്ടോടെയാണ് അവരെ ബീച്ചിൽനിന്ന് പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റി വിട്ടതും.
ഡി സി ബുക്സിന്റ ആഭിമുഖ്യത്തിൽ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന, കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ഏറ്റവും വിവാദമായ സെഷനുകളിൽ ഒന്നായിരുന്നു, മതജീവിതം മതേതര ജീവിതം' എന്നത്. നേരത്തെ 'മതത്തിൽനിന്ന് മതരഹിത ജീവിതത്തിലേക്ക്' എന്നപേരിൽ നടത്താനിരുന്ന ഈ പരിപാടി, ഇസ്ലാമോഫോബിയ ഉയർത്തുന്നുവെന്ന് മുസ്ലിം മതമൗലികവാദ സംഘടനകൾ നിരന്തരം വിമർശനം ഉയർത്തുകയും, അത് സിപിഎം ഇരവാദ ബുദ്ധിജീവികൾ ഏറ്റുപിടിക്കയും ചെയ്തയോടെയാണ് മാറ്റങ്ങൾക്ക് വിധേയമായത്. നേരത്തെ ജസ്ലമാടശ്ശേരി, നാടകകൃത്ത് റഫീഖ് മംഗലശ്ശേരി, ജാമിദ ടീച്ചർ എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്.
എന്നാൽ ഇതിന്റെ പരസ്യം വന്ന അന്നുമുതൽ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർത്തിയത്. മതം വിട്ട ആളുകളുടെ സംവാദത്തിൽ മൂന്ന് ഇസ്ലാം വിട്ടവരെ മാത്രം ഉൾപ്പെടുത്തിയത് ഇസ്ലാമോഫോബിയയുടെ ലക്ഷണമാണെന്ന് പറഞ്ഞ് ഇവർ ഡിസിയുടെ ഫേസ്ബുക്ക് പേജിലും മറ്റുമായി പൊങ്കലയിടുകയായി. ഇതിനെ പിന്തുണച്ചുകൊണ്ട് ഇരവാദ സ്വത്വവാദ ബുദ്ധിജീവികളായ ചില മാർക്സിസ്റ്റുകാരും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. എന്നാൽ മതം വിട്ടാൽ പിന്നെ അവർക്ക് എന്തുമതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രചിന്തകർ ഇതിനെ പ്രതിരോധിച്ചത്.
ഇതിനിടെയാണ് ജസ്ല മാടശ്ശേരി പരിപാടിയിൽനിന്ന് പിന്മാറിയത്. തനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല എല്ലാ മതത്തോടും ഒരേ പുച്ഛമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്ല മാടശ്ശേരി പിന്മാറിയത്. ഇതുപോലുള്ള ചർച്ചകൾ സംഘപരിവാറിനാണ് ഗുണം ചെയ്യുകയയെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ജസ്ലയുടെ വിമർശനം ഉൾക്കൊണ്ട മറ്റു മതം വിട്ടമറ്റുള്ളവരെ ഉൾപ്പെടുത്താനല്ല, രണ്ട് കടുത്ത വിശ്വാസികളെ ഉൾപ്പെടുത്തി പാനൽ അടിമുടി അട്ടിമറിക്കാനാണ് സച്ചിദാനന്ദൻ അടക്കമുള്ള ഫെസ്റ്റിവൽ ഡയറക്ടർമാർ ശ്രമിച്ചത്. ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തി, മതജീവിതവും മതരഹിത ജീവിതവും എന്ന നിലയിലേക്ക് പാനൽ മാറ്റുകയാണ് അവർ ചെയ്തത്.
ഇതോടെ, 'ഇസ്ലാമിക ആർഎസ്സ്എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ കെഎൽഎഫിൽ ഞാൻ പങ്കെടുക്കില്ല, പാനലിസ്റ്റും കിത്താബ് നാടകത്തിന്റെ സംവിധായകനുമായ റഫീഖ് മംഗലശ്ശേരി അറിയിച്ചു. ഈ രീതിയിൽ അങ്ങേയറ്റം വിവാദമായ സെഷനാണ് വാഗ്വാദങ്ങളിൽ അവസാനിച്ചത്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി ടി മുഹമ്മദ് സാദിഖ് ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.
Stories you may Like
- കരിമണൽ മാഫിയയുടെ നേർച്ചിത്രവുമായി 'ബ്ലാക്ക് സാൻഡ് ' യുട്യൂബിലേയ്ക്ക്
- ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കും
- ഇന്ത്യയുടെ ആഹ്വാനത്തിൽ യോഗയിൽ ഒന്നിച്ച് 180 രാജ്യങ്ങൾ, നേതൃത്വം നൽകി മോദി
- ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത്
- സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ: മന്ത്രി വീണാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്