ഡിയർ ഗണേശ്‌കുമാർ, കല്യാണസമയത്തെ ആചാരങ്ങളാണോ ദാമ്പത്യജീവിതത്തിന്റെ വിജയം നിശ്ചയിക്കുന്നത്; എങ്കിൽ 'കുലപുരുഷനായി' ജനിച്ച താങ്കളുടെ 'കല്യാണങ്ങൾ' എല്ലാം മാതൃകയാകേണ്ടതല്ലേ; വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങൾ കാലവും സാമ്പത്തിക സ്ഥിതിയും മാറിവരുമ്പോൾ മാറുന്നതാണ്; നായർ കല്യാണങ്ങൾക്ക് ഈശ്വരാധീനമില്ലെന്ന ഗണേശ് കുമാറിന്റെ പ്രസംഗം അസംബന്ധമാണ്; സത്യൻ ഐരുർ എഴുതുന്നു
സത്യൻ ഐരുർ
ദൈവത്തെ സ്മരിക്കാതെ വിവാഹം നായർക്കല്ലാതെ മറ്റാർക്കെങ്കിലും ഉണ്ടോ; നായന്മാരുടെ കല്യാണങ്ങൾക്ക് ഈശ്വരാധീനമില്ലെന്ന് എംഎൽഎ.ഗണേശ്‌കുമാർ! മറ്റു മതസ്ഥരുടെ കല്യാണങ്ങൾക്കുള്ള പ്രാർത്ഥനയും പൂജയും ഒന്നും നായർ കല്യാണങ്ങൾക്കില്ലെന്നും എല്ലാം ഉടച്ചു വാർക്കണമെന്നും അദ്ദേഹം, എൻഎസ്എസ്സിന്റെ ഓഫീസിൽ കത്തിക്കയറി.
ഡിയർ ഗണേശ്‌കുമാർ,
കല്യാണസമയത്ത് നടത്തുന്ന ആചാരങ്ങളാണോ ദാമ്പത്യജീവിതത്തിന്റെ വിജയം നിശ്ചയിക്കുന്നത്? എങ്കിൽ 'കുലപുരുഷനായി' ജനിച്ച താങ്കളുടെ 'കല്യാണങ്ങൾ' എല്ലാംമാതൃകയാകേണ്ടതല്ലേ? (കുത്തിനോവിക്കുന്നതല്ല. ചോദിച്ചുമേടിച്ചതാണ് സഹോ... ) ഒരുജനപ്രതിനിധി എന്നൊക്കെപറയുമ്പോൾ മിനിമം ഒരുപത്തിരുന്നൂറ് കൊല്ലത്തെയെങ്കിലും പഴയചരിത്രമൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നതു പാവം കേട്ടിരിക്കുന്ന, വോട്ടുകുത്തുന്നജനങ്ങൾക്ക് ഉപകരിക്കും. താങ്കൾ പറഞ്ഞകാര്യങ്ങളിൽ ഒരുകാര്യംമാത്രം സമ്മതി്ക്കാം. അവിവാഹിതനായ ഗണപതി, നായന്മാരുടെ ആചാരങ്ങളിൽ കടന്നുകൂടിയിട്ട് പത്തുനാല്പതുകൊല്ലങ്ങളെ ആയിട്ടുള്ളു.അത് ഉത്തരേന്ത്യക്കാരുടെ സംഭാവനയാണ്. മുംബൈയിൽനിന്നും ഉള്ള ഇറക്കുമതിയുമാണ്. കല്യാണക്കുറിവാങ്ങാൻകടയിൽചെല്ലുമ്പോൾ അവിടെയുള്ളതല്ലേ വാങ്ങാൻപറ്റൂ. പിന്നെ അത് ഒരുബ്രെയിൻവാഷ്ആയി, ഗണപതിയില്ലാത്ത കല്യാണമില്ലാതായി.
താങ്കൾപറഞ്ഞപോലെ പലസ്ഥലങ്ങളിലും നായർകല്യാണങ്ങൾ നടത്താൻ ഒരുപോറ്റിയെയും കൊണ്ടുവരാറില്ല. സ്ഥലത്തെ മുതിർന്ന ആളുകളുടെ നിർദ്ദേശപ്രകാരമാണ് കല്യാണങ്ങൾ നടത്താറുള്ളത്. തന്ത്രമന്ത്രങ്ങളില്ലാത്ത ഒരു സാധാരണ കല്യാണത്തിൽ കൂടെ ഒരോട്ട പ്രദക്ഷിണംനടത്താം.
1.മോതിരംമാറൽ
ഇത് കടൽകടന്നുവന്ന ഒരു ആചാരമാണ്.സ്ത്രീ വിവാഹിതയാണെന്നു കാണിക്കാൻ താക്കോൽ,മോതിരത്തിൽ തൂക്കി നടക്കുന്ന ഒരു സംഭവത്തിൽനിന്നുമാണ് ( റോം) ഈ ആചാരം ഉടലെടുത്തതെന്നു വിശ്വസിക്കുന്നു.ഇരുമ്പിൽനിന്നും തുടങ്ങി ഇപ്പോൾ ഡയമണ്ടിൽ എത്തിനിൽക്കുന്നു. സാമ്പത്തികം അനുസരിച്ച് എൻഗേജ്മെന്റ്റിങ്ങും വെഡിങ്റിങ്ങും വെവ്വേറെ ആയി ധരിക്കുന്നവരും ഉണ്ട്.തുല്യത വന്നപ്പോൾ ആണും പെണ്ണും പരസ്പരം മോതിരം കൈമാറാൻ തുടങ്ങി.
2.മുഹൂർത്തം
കല്യാണക്കുറികളിൽ സമയത്തിനു 'മുഹൂർത്തം' എന്നെഴുതിയില്ലെങ്കിൽ മലയാളിക്ക് കാർഡിന് പവിത്രത കിട്ടില്ല. മുഹൂർത്തത്തിന്റെ അർത്ഥം സമയം എന്ന് തന്നെയാണ്. ഒരുദിവസത്തിൽ 24മണിക്കൂറുകൾ ഉള്ളപ്പോൾ ഒരുദിവസത്തിൽ 30 മുഹൂർത്തങ്ങൾ ഉണ്ട്. ഒരുമുഹൂർത്തം സമം 48 മിനിറ്റ്സ്! എന്താല്ലേ?
3.കാലുകഴുകൽ
വരൻ മണ്ഡപത്തിലേക്ക് കടക്കുന്നതിന്മുൻപ് വധുവിന്റെ താഴെയുള്ള ആങ്ങളയുടെ ചുമതലയാണ് വരൻൈറ കാലു കഴുകിക്കുക എന്നുള്ളത്. ചെരുപ്പിട്ടുവരുന്ന ആളുടെ കാലെന്തിനുകഴുകണം? പണ്ട് വേളിയൊക്കെ തുടങ്ങുന്ന സമയത്ത് നാടുവാഴികളും മറ്റും വീട്ടിൽ കയറുമ്പോൾ (അന്ന്ചെരിപ്പുണ്ടായിരുന്നില്ല, ഉണ്ടായിരുന്നതാകട്ടെ മരത്തിന്റെ മെതിയടികൾ ആയിരുന്നു) അവരുടെ കാലുകൾ വൃത്തിയാക്കുന്നതിന്വേണ്ടിയായിരുന്നുന്നു കിണ്ടിയിൽ വെള്ളം ഉപയോഗിച്ചിരുന്നത്. ആ ആചാരം മറ്റൊരുരൂപത്തിൽ തുടരുന്നു.
4.താലം
നാടുവാഴികൾക്ക്''കർമ്മം''കഴിഞ്ഞതിനുശേഷം ചവയ്ക്കാനായി, ഒരു പിഞ്ഞാണപാത്രത്തിൽ വെറ്റിലയും അടയ്ക്കയും പിന്നെ രാത്രിയിൽ കത്തിനിൽക്കാൻ ഒരുമൺചിരാതിൽ മരോട്ടി എണ്ണയിൽ തിരിയിട്ട വിളക്കും! താലംകൊണ്ട് സ്വീകരിക്കുന്നതോ കിടപ്പറ പങ്കിടുന്ന പെൺകുട്ടിയും. അതാണ് താലത്തിന്റെ തുടക്കം. ഈ അടുത്തകാലംവരെ താലത്തിനു ഒരുപ്രതീകാന്മകത്വം ഉണ്ടായിരുന്നു. അവിവാഹിതരായ യുവതികളാണ് താലം എടുക്കാറുള്ളത്.താലം എടുക്കുന്നവർ തലമുടിമുകളിലേയ്ക്ക് കെട്ടിവയ്ക്കുകയും ബ്ലൗസിന്മുകളിൽ മുലക്കച്ച കെട്ടുകയും ചെയ്യുമായിരുന്നു. ഇന്ന് എല്ലാം ഫ്രീ ഫോർ ഓൾ ആണ്. അമ്മൂമ്മമാർ വരെ താലം എടുക്കാറുണ്ട്. താലത്തിന്റെ തുടക്കം എല്ലാവരും മറന്ന്
പോയിരിക്കുന്നു.
5. നിറപറയും നിലവിളക്കും
ഇന്ന് ഗവർമെന്റുകൾ ജിഎസ്ടി പിരിക്കുന്നപോലെ അന്ന് നാടുവാഴികൾ കരം, കപ്പം എല്ലാം പിരിച്ചിരുന്നത് നെല്ല്, തേങ്ങ, അടയ്ക്ക ഇത്യാദി വിളകളിലൂടെയായിരുന്നു. അതിന്റെ പ്രതീകമാണ് നെല്ലളക്കാനുള്ള പറ, തേങ്ങയ്ക്ക് പകരം പൂക്കുല, അടയ്ക്ക എന്നിവ. പണ്ടത്തെ കല്യാണങ്ങളെല്ലാം സൂര്യൻ അസ്തമിക്കുമ്പോഴാണ് നടന്നിരുന്നത്. അതിനാൽ വിദ്യുച്ഛക്തി ഇല്ലാത്തതിനാൽ വിളക്ക് ആവശ്യമായിരുന്നു. മരോട്ടി എണ്ണയിൽ തുടങ്ങിയെങ്കിലും തേങ്ങയുടെ വരവോടെ നിലവിളക്കും വെളിച്ചെണ്ണയും ഒരമ്മ പെറ്റ മക്കളെപ്പോലെയായി. ഇന്നാകട്ടെ നട്ടുച്ചയ്ക്ക് പോലും നിലവിളക്ക് കൊളുത്തുന്നു. ഇപ്പോൾ പല സ്ഥലത്തെയും തർക്കം എത്ര തിരി
വേണം എങ്ങോട്ടു തിരിച്ചു വയ്ക്കണം എന്നൊക്കെയാണ്.
6. മാലയിടൽ
വെറും ഒരു തുളസിമാല മാത്രം കൈ മാറിയിരുന്ന കേരളത്തിലെ കല്യാണങ്ങൾ ഇന്ന് തമിഴ് നാട്ടിൽനിന്നും ടൺ കണക്കിന് പൂ വാങ്ങി പൂ കൃഷിയെ വളർത്തിക്കൊണ്ടു പോകുന്നു. തമിഴ് നാട്ടിലെ മുല്ലപ്പൂവിന്റെ വില നിശ്ചയിക്കുന്നത് കേരളത്തിലെ
കല്യാണങ്ങളാണ്. ബാലൻസ് ഓഫ് ഡിമാൻഡ് ആൻഡ് സപ്ലൈ!
7. താലികെട്ട്
പണ്ട് സ്ത്രീകളുടെ സ്ഥാനം പശുക്കൾക്ക് മുകളിൽ ആയിരുന്നു. ഒരു പശുവിനെ വാങ്ങാൻ പോകുന്ന ആൾ സ്വന്തമായി ഒരു പുതിയ കയർ
കൊണ്ട് പോകുമായിരുന്നു. അതിൽ കെട്ടി പശുവിനെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവരും. താലി എന്ന വാക്കിന് തമിഴിൽ
''മഞ്ഞക്കയർ'' എന്നാണ് പറയുക. സ്ത്രീയെ സംരക്ഷിക്കാൻ കൊടുത്തിരുന്ന ധനമാണ് സ്ത്രീ ധനം. നിയമവും അറിവും
വന്നപ്പോൾ സ്ത്രീധനത്തിന്റെ പ്രസക്തി കുറഞ്ഞെങ്കിലും പ്രതീകാത്മകമായി പെൺകുട്ടികൾ ധരിക്കുന്ന സ്വർണത്തിന്റെ അളവ് കൂടിക്കൊണ്ടേയിരിക്കുന്നു. തുല്യത വന്നപ്പോൾ മോതിരം കൈമാറാനും സ്വർണമാല കൈമാറാനും തുടങ്ങിയെങ്കിലും താലി
''പരസ്പരം'' കൈമാറാൻ ഇനിയും നമുക്ക് കാത്തിരിയ്‌ക്കേണ്ടി വരും.
8 പുടവ കൊടുക്കൽ
കല്യാണം കഴിഞ്ഞാൽ മാറുമറയ്ക്കാനുള്ള അവകാശം കിട്ടിയിരുന്ന കാലം ഉണ്ടായിരുന്നു. ഒരു നറുക്കു കോറത്തുണി (വെള്ളത്തുണി അഥവാ ബ്ലാങ്ക് ക്ലോത്ത്)യായിരുന്നു അന്ന് പുടവയായി കൊടുത്തിരുന്നതെങ്കിൽ ഇന്ന്, ജീവിതത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഉടുക്കാറുള്ള വിലപിടിപ്പുള്ള സിൽക്ക് സാരികൾ ആണ് വെള്ളിത്തട്ടത്തിൽ പുടവയായി കൈമാറുന്നത്.
9. കന്യാദാനം
അച്ഛൻ മകളുടെ കൈപിടിച്ച് വരന്റെ കയ്യിൽ ഏൽപ്പിക്കുന്നതിനെ ആണ് കന്യാദാനം എന്ന് പറയുന്നത്. പണ്ട് ദാനം കൊടുക്കുന്നതൊന്നും തിരിച്ചെടുക്കാറില്ല. ജീവിതം എരിഞ്ഞു തന്നെ തീരും. ഇന്ന് ആ സ്ഥിതി മാറി. പൊരുത്തക്കേട് കണ്ടാൽ പെൺകുട്ടികൾ ഡിവോഴ്സ് അടിച്ച് സ്വന്തം വീട്ടിൽ തിരിച്ചു വരാൻ തുടങ്ങി. ആ ചടങ്ങിന്റെ പ്രസക്തി മനസ്സിലാക്കിയാൽ അച്ഛൻ മകളുടെ കൈ പിടിച്ചു കൊടുക്കുക എന്നതിലപ്പുറം അവർ എവിടെ നിന്നും സ്റ്റേജിലേയ്ക്ക് വന്നാലെന്താ മിസ്റ്റർ ഗണേശ്‌കുമാർ?
10. സമൃദ്ധമായ ഇലയൂണ്
ഇലയിൽ ഊണുകഴിക്കുക എന്ന ആചാരം ഇന്ന് 28 കൂട്ടം വിഭവങ്ങൾ ചേരുന്ന സമൃദ്ധമായ സദ്യയായി മാറി.പണ്ട് സദ്യയിൽ
പതിവില്ലായിരുന്ന കാരറ്റ്, കൈതച്ചക്ക, പയർ ഇവകൊണ്ടുള്ള വിഭവങ്ങളും ഇന്ന് സദ്യയിൽ വിളമ്പുന്നുണ്ട്. മാത്രവുമല്ല
പ്രാദേശികമായി സദ്യയുടെ വിഭവങ്ങളിൽ വ്യത്യാസം കാണാം. ചില സമുദായങ്ങളിൽ സസ്യേതര വിഭവങ്ങളും സദ്യയിൽ വിളമ്പുന്നു.
ഇതെല്ലാം കാണിക്കുന്നത് രാജ്യത്തിന്റെ വളർച്ചയെയാണ്. പണം കൊടുത്താൽ എന്തും എത്ര അളവിലും സമയത്തും വിരൽത്തുമ്പിൽ
വിളമ്പാൻ പ്രാപ്തമായ കാറ്ററിങ് ബിസിനസ് പിന്നെ എങ്ങനെയാണ് പടർന്നു പന്തലിക്കുക.
11. കല്യാണ സമ്മാനങ്ങൾ
പണ്ട് കല്യാണം ഒരു സമൂഹത്തിന്റെ ആവശ്യമായിരുന്നു. ഒരു സമൂഹം ഒത്തൊരുമിച്ചുള്ള ഉത്സാഹത്തോടെയാണ് ഭക്ഷണ
സാധനങ്ങൾ ഉണ്ടാക്കിയുന്നത്. കുറച്ചു സാമ്പത്തികം വന്നപ്പോൾ നാട്ടുകാരെ ആശ്രയിക്കാതെ വീട്ടുകാർ തന്നെ കല്യാണങ്ങൾ നടത്താൻ
തുടങ്ങി. അപ്പോഴും നാട്ടുകാർ കൊണ്ടുവരുന്ന സമ്മാനങ്ങൾ വാങ്ങാറുണ്ടായിരുന്നു. സാമ്പത്തികം അതിക്കും മേലെ വളർന്നപ്പോൾ
സമ്മാനങ്ങൾ ജഞഋടഋചഇഋ കച ആഘഋടടകചഏട ഛചഘഥ (അനുഗ്രഹങ്ങളിൽ മാത്രം സാന്നിധ്യം) ആയി ചുരുങ്ങി. അവിടെയും കാണിക്കുന്നത്
സമൂഹത്തിന്റെ വളർച്ചയെ ആണ്.
12. മെഹന്ദി അഥവാ മൈലാഞ്ചി കല്യാണം
തലേദിവസം പെണ്ണ് കൈകാലുകളിൽ മൈലാഞ്ചി ഇടുന്നു, ശരീരത്തിൽ മഞ്ഞൾ തേച്ചു പിടിയ്‌പ്പിക്കുന്നു, മഞ്ഞൾ വെള്ളത്തിൽ കുളിക്കുന്നു. അത് ആഘോഷമാക്കി ഒരു വീഡിയോ ഷൂട്ട്. അത് കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ ഉത്തരേന്ത്യൻ ടി വി സീരിയലുകളുടെയും സിനിമകളുടെയും സംഭാവനയാണ്.
13. ഡിജെ
പഴയ ബാച്‌ലർസ് പാർട്ടി എന്ന ഇനം ചുറ്റിത്തിരിഞ്ഞ് മറ്റൊരു രൂപത്തിൽ കലാപരിപാടികളുമായി ചെറുക്കന്റെ വീട്ടിൽ (ഹോട്ടലിൽ) അരങ്ങേറുന്നു. ഇതും ഈ അടുത്ത കാലത്തേ പരിണാമമാണ്. പുതിയ തലമുറ അത് ആഗ്രഹിക്കുന്നു എങ്കിൽ എന്തുകൊണ്ട് അതിനു തടസ്സം നിൽക്കുന്നു. ഇന്നത്തെ ഒരബദ്ധം ആയി അതിനെ കണ്ടാൽ മതി. നാളെ അത് ഒരാചാരം ആയി മാറുമ്പോൾ ഇതെല്ലാം ജനം അങ്ങ് മറന്നേക്കും.
11. ഇവന്റ് മാനേജ്‌മെന്റ്
അവസാനമായി ഇവന്റ് മാനേജ്മെന്റിന്റെ കടന്നു കയറ്റം. നായന്മാരിൽ പൊതുവെ സ്ത്രീധനം കൊടുക്കലും വാങ്ങലും കുറവാണ് എന്നാണ് എന്റെ ഒരു ഇത്. (തെറ്റെങ്കിൽ തിരുത്തുക). അപ്പൊ പിന്നെ കാശുള്ളവർ കല്യാണം ഒന്ന് പൊലിപ്പിക്കുവാൻ ഇവന്റ് മാനേജ്മെന്റിനെ ഏൽപ്പിക്കട്ടെ! അങ്ങിനെയെങ്കിലും ബാങ്കിൽ കെട്ടിക്കിടക്കുന്ന കാശ് സമൂഹത്തിൽ സർക്കുലേഷനിൽ ആവട്ടെ.
കാശില്ലാത്തവർ ഇവന്റ് മാനേജ്മന്റ് ഒരു ആചാരമായി കാണാതിരുന്നാൽ മതി. പിള്ളേർക്ക് ജോലിയും അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരവും മുതലാളിമാരുടെ മടിശീലയുടെ കനം കുറയുകയും ചെയ്താൽ ഒരു ജന പ്രതിനിധി എന്ന നിലയിൽ താങ്കൾ സന്തോഷിക്കുകയല്ലേ വേണ്ടത്!
ഈ ആചാരങ്ങളെയെല്ലാം വ്യാഖ്യാനത്തിന്റെ അരിപ്പയിലിട്ട് അരിച്ച്, കപ്പയും കഞ്ഞിയും കഴിക്കുന്ന ആളുകൾക്ക് മനസ്സിലാകാത്തവിധം ആത്മീയവാദികൾ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇപ്പോഴുള്ള ആചാരങ്ങളെ നടത്തുന്നവർക്കും പങ്കെടുക്കുന്നവർക്കും ബുദ്ധിമുട്ടില്ലാതെ കൂടുതൽ ലളിതമാക്കുക എന്ന കാര്യമാണ് താങ്കളെ പോലുള്ള താരതമ്യേന പ്രായം കുറഞ്ഞ ജനപ്രതിനിധികൾ ചെയ്യേണ്ടത്. അല്ലാതെ ഉത്തരം താങ്ങുന്ന പല്ലിയുടെ അവസ്ഥയിലേയ്ക്ക് അധഃപതിക്കുകയല്ല വേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍