Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൗ ജിഹാദ് ഉണ്ടെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സീറോ മലബാർ സഭ പറയുന്നത്? ലൗ ജിഹാദ് ആർഎസ്എസിന്റെ പ്രഖ്യാപിത അജണ്ടയാണ്; മുസ്ലിങ്ങളെ പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒഴിവാക്കുന്നത് അവരുടെ അജണ്ടയുടെ ഭാഗമാണ്; ഇപ്പോൾ മുസ്ലിങ്ങളെയാണ് ആർഎസ്എസ് ലക്ഷ്യം വെക്കുന്നെങ്കിൽ നാളെ ക്രിസ്ത്യാനികളെ ആയിരിക്കും; ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുത്; ലൗവ് ജിഹാദ് ആവർത്തിച്ച ഇടയലേഖനത്തിനെതിരെ എ എ റഹീം

ലൗ ജിഹാദ് ഉണ്ടെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സീറോ മലബാർ സഭ പറയുന്നത്? ലൗ ജിഹാദ് ആർഎസ്എസിന്റെ പ്രഖ്യാപിത അജണ്ടയാണ്; മുസ്ലിങ്ങളെ പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒഴിവാക്കുന്നത് അവരുടെ അജണ്ടയുടെ ഭാഗമാണ്; ഇപ്പോൾ മുസ്ലിങ്ങളെയാണ് ആർഎസ്എസ് ലക്ഷ്യം വെക്കുന്നെങ്കിൽ നാളെ ക്രിസ്ത്യാനികളെ ആയിരിക്കും; ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുത്; ലൗവ് ജിഹാദ് ആവർത്തിച്ച ഇടയലേഖനത്തിനെതിരെ എ എ റഹീം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൗ ജിഹാദ് ആരോപണം ഉന്നയിച്ചു രംഗത്തുവന്ന സീറോ മലബാർ സഭയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ. ലൗ ജിഹാദ് ഉണ്ടെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സിറോ മലബാർ സഭാ നേതൃത്വം വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. ഈ ആരോപണം ആർ എസ് എസിനെ സഹായിക്കാനേ ഉപകരിക്കൂ അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊലീസ് മേധാവി തന്നെ ഈ ആരോപണം തള്ളിക്കളഞ്ഞതാണ്. എന്ത് സാഹചര്യത്തിലാണ് ലൗ ജിഹാദ് ആരോപണം ആവർത്തിക്കുന്നത് എന്ന് സഭ വ്യക്തമാക്കണമെന്നും റഹീം എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലൗ ജിഹാദ് ആർഎസ്എസിന്റെ പ്രഖ്യാപിത അജണ്ടയാണ്. മുസ്ലിങ്ങളെ പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒഴിവാക്കുന്നത് അവരുടെ അജണ്ടയുടെ ഭാഗമാണ്. ഇപ്പോൾ മുസ്ലിങ്ങളെയാണ് ആർഎസ്എസ് ലക്ഷ്യം വെക്കുന്നെങ്കിൽ നാളെ ക്രിസ്ത്യാനികളെ ആയിരിക്കും. ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ ഇത്തരം ഇടയലേഖനങ്ങൾ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി. ഉത്തരേന്ത്യയിൽ ചുട്ടെരിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങൾ എത്ര പെട്ടെന്നാണ് നേതൃത്വം മറക്കുന്നതെന്നും റഹീം ചോദിച്ചു.

കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിച്ചിരുന്നു. ലൗ ജിഹാദ് കൂടി വരുന്നുവെന്നും ഇത് മതസൗഹാർദ്ദത്തെ ബാധിക്കുന്നുവെന്നുമാണ് ഇടയലേഖനത്തിലുള്ളത്. ലൗ ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികൾ ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നതിന് ഇടയാക്കുന്നുവെന്നും ഇടയലേഖനത്തിലുണ്ട്.

ലൗ ജിഹാദിനെതിനെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു. ഇതിനെതിരെ ബോധവത്കരണം വേണം. രക്ഷിതാക്കളെയും കുട്ടികളെയും ഇതിനെക്കുറിച്ച് മനസിലാക്കിക്കുന്നതിനായി സഭ പ്രചരണം നടത്തുമെന്നും ഇടയലേഖനം പറയുന്നു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചില്ലെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അത് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങൾക്ക് മുമ്പ് ചേർന്ന സിറോ മലബാർ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമെന്ന നിലയിൽ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനഡിന്റെ നിലപാടിനെതിരേ എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലായിരുന്നു സിനഡിന്റെ നിലപാടിനെ വിമർശിച്ച് ലേഖനമുണ്ടായിരുന്നത്.

അതേസമയം സഭയുടെ ആരോപണം ഗൗരവമായി ഏറ്റെടുത്ത് എൻ.ഐ.എ അന്വേഷിക്കണമെന്ന് ദേശിയ ന്യുനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് റിപ്പോർട്ട് തേടിയിരുന്നു. പ്രമം നടിച്ചു ക്രിസ്ത്യൻ പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു എന്ന സിനഡിന്റെ കണ്ടെത്തലിനെപ്പറ്റി എൻ ഐ എ അന്വേഷിക്കണം എന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. ഐസിസിൽ ചേരാൻ സിറിയയിൽ പോയ 21 പേരിൽ പകുതിയും ക്രിസ്തു മതത്തിൽ നിന്നും മതം മാറിയവരാണെന്ന കണ്ടത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് ജോർജ് കുര്യൻ പറഞ്ഞു. അതേ സമയം പ്രണയത്തിന്റെ പേരിലെ കൊലപാതകങ്ങളിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്നതും കേരളത്തിൽ നിത്യസംഭവമാകുന്നതും സിനഡ് പരിശോധിക്കുന്നുണ്ട്.

വിഷയത്തിൽ കേരളാ പൊലീസിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ റിപ്പോർട്ട് തേടി. ഡിജിപിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും കേരളാ പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടി എടുത്തില്ല എന്ന പരാതിയെപ്പറ്റി 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട്ടും ഡൽഹിയിലും ഉണ്ടായ ലൗ ജിഹാദ് ആരോപണങ്ങളെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ജോർജ് കുര്യൻ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചു കേന്ദ്രം ശക്തമായ ഇടപെടൽ നടത്തിയിരുന്നു. സിനഡിന്റെ പ്രമേയം വൈസ് ചെയർമാന്റെ നടപടി ശരിയായിരുന്നു എന്ന് സ്ഥാപിക്കുന്നതാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരിച്ചു.

ഇതിന്റെ വെളിച്ചത്തിലാണ് എല്ലാ ലൗ ജിഹാദാരോപണങ്ങളും എൻ ഐ എ അന്വേഷിക്കണമെന്ന് ജോർജ് കുര്യൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതിനിടെ സീറോ മലബാർ സഭയുടെ പുതിയ 'ലൗജിഹാദ്' ആരോപണത്തിനു പിന്നിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്ന് റിപ്പോർട്ടും പുറത്തു വന്നിരുന്നു, സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാർ സഭാ സിനഡിന്റെ പുതിയ രംഗ പ്രവേശത്തിനു കാരണമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP