15000 രൂപ ഫീസിൽ മകന്റെ പഠനം വഴിമുട്ടിയപ്പോൾ അച്ഛൻ ശരണം തേടിയത് സബ് കളക്ടറുടെ മുന്നിൽ; തിരുവനന്തപുരത്തുകാരന് സിവിൽ സർവ്വീസ് സ്വപ്നം മുമ്പോട്ട് കൊണ്ടു പോകാൻ വേണ്ടിയിരുന്നത് 6000 രൂപ; മിടുമിടുക്കന്മാർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സഹായ അഭ്യർത്ഥന പോസ്റ്റിട്ടത് ചുരുക്കം വാക്കുകളിൽ; തിരിച്ച് കിട്ടിയത് ആവോളം സ്നേഹവും; ദേവികുളത്തെ ചൂടു പിടിച്ച ഓട്ടത്തിനിടെയിലും 'നിസ്സാരമായി' പ്രശ്നം പരിഹരിച്ച് പ്രേംകൃഷ്ണൻ ഐഎഎസ്; മൂന്നാറിലെ 'സബ് കളക്ടർ ബ്രോ' സ്നേഹം വിതറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: കേരളത്തിലെ ഏറ്റവും ജോലി തിരിക്കുള്ള കസേരയാണ് ദേവികുളം സബ്കളക്ടറുടേത്. കൈയേറ്റ മാഫിയയുടെ ഇടപെടൽ കാരണം ആരും വന്നാലും അധികം നാൾ ഇരിക്കാനാകില്ല. മൂന്നാറിൽ വീണ്ടും കൈയറ്റം ഒഴിപ്പിക്കലിലേക്ക് കാര്യങ്ങൾ പോകുന്നു. ഇതിനിടെയിൽ മറ്റൊന്നും ശ്രദ്ധിക്കാൻ പോലും ഇവിടുത്തെ സബ്കളക്ടർക്ക് കഴിയില്ല.
ഈ കസേരയിൽ ഇരുന്ന എല്ലാ സബ് കളക്ടർമാരും ഈ അടുത്ത കാലത്ത് ചർച്ചകളിലെത്തിയത് കൈയേറ്റ മാഫിയയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചാണ്. ഇപ്പോഴത്തെ കളക്ടറും കൈയേറ്റത്തെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. ഇതിനിടെയാണ് വഴി മാറി മറ്റൊരു സഞ്ചാരം. സോഷ്യൽ മീഡിയയുടെ സഹായത്തോടെ തനിക്ക് ഔദ്യോഗികമായി ചെയ്യാൻ കഴിയാത്ത വിഷയത്തിൽ അശരണരുടെ കണ്ണൂനീർ തുടയ്ക്കൽ. അങ്ങനെ ദേവികുളം സബ് കളക്ടർ എസ്.പ്രേംകൃഷ്ണനും സോഷ്യൽ മീഡിയയിൽ മലയാളിയുടെ 'ബ്രോ' ആവുകയാണ്. ഐ എ എസുകാരനായ പ്രശാന്ത് ബ്രോ തുടങ്ങി എംഎൽഎ പ്രശാന്ത് ബ്രോ വരെ നീണ്ട പട്ടികയിലെ പുതിയ പ്രതീക്ഷയാണ് ദേവികുളം സബ്കളക്ടറും.
ദേവികുളത്തെ സബ് കളക്ടർ ബ്രോ ഫെയ്സ് ബുക്കിലൂടെ അഭ്യർത്ഥിച്ചു, ഒടുവിൽ സഹായം തേടിയെത്തിയ വിദ്യാർത്ഥികൾക്ക് സഹായ പ്രവാഹം. തന്നോട് പഠനാവശ്യത്തിന് സാമ്പത്തിക സഹായം തേടി വിദ്യാർത്ഥികൾ എത്തിയ വിവരം ഫെയ്സ് ബുക്കിൽ ഇട്ടത് വൈറലാകുകയായിരുന്നു. എൻജിനീയറിങ്ങിന് പഠിക്കുന്ന മൂന്നാർ സ്വദേശിയായ കുട്ടിയുടെ അച്ഛൻ നേരിട്ടെത്തിയാണ് ഫീസ് അടയ്ക്കാനായി 15,000 രൂപ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസം തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി സിവിൽ സർവീസ് കോച്ചിങ് ഫീസ് അടയ്ക്കാനായി 6,000 രൂപ ആവശ്യപ്പെട്ട് സബ് കളക്ടർക്ക് ഫോൺ ചെയ്തു.
രണ്ടുപേരുടെയും ആവശ്യങ്ങൾ വിവരിച്ച് സബ് കളക്ടർ തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റുചെയ്തു. ഇതോടെ നിരവധിയാളുകളാണ് സാമ്പത്തിക സഹായവാഗ്ദാനം സബ് കളക്ടറെ അറിയിച്ചത്. കുട്ടികൾ ആവശ്യപ്പെട്ട പണം സമാഹരിച്ചശേഷം എൻജിനീയറിങ് വിദ്യാർത്ഥിയുടെ അച്ഛനെ ആർ.ഡി.ഒ. ഓഫീസിൽ വിളിച്ചുവരുത്തിയും തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചും സബ് കളക്ടർ പണം കൈമാറി. പിന്നീട് സബ് കളക്ടർ സഹായം നൽകിയ എല്ലാവർക്കും നന്ദിയറിയിച്ച് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ടു. നിങ്ങൾ എല്ലാവരും പൊളി ആണ് ബ്രോസ്, എല്ലാവരും കൂടി ഒത്തുചേർന്ന് ശ്രമിച്ചപ്പോൾ രണ്ടുവിദ്യാർത്ഥികളുടെ ഫീസ് നിസ്സാരമായി അടച്ചു. കുട്ടികളുടെ പേരിൽ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സബ് കളക്ടർ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചു.
പരത്തി പറയാതെ കാര്യത്തിന്റെ ഗൗരവം മാത്രം അറിയിക്കുകയാണ് പ്രേംകൃഷ്ണൻ ഫെയ്സ് ബുക്കിൽ കുറിക്കുന്നത്. ചെറിയ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് രണ്ട് കുട്ടികൾ എന്ന സമീപിച്ചു. രണ്ടു പേർക്കും നല്ല ഭാവിയുണ്ടെന്ന് എനിക്ക് അറിയാം. സഹായിക്കാൻ ആഗ്രഹിക്കുന്നവർ എന്ന ബന്ധപ്പെടുക. ഇതായിരുന്നു ഡിസംബർ 31ന് കളക്ടർ ഇട്ട കുറിപ്പ്. അതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇതിൽ വിദ്യാർത്ഥികളുടെ പേരോ മറ്റു കാര്യങ്ങളോ കളക്ടർ കൊടുത്തതുമില്ല. കുട്ടികളുടെ വിവരങ്ങൾ പരമ രഹസ്യമാക്കി ഒരു നല്ല കാര്യം ചെയ്യൽ.
കളക്ടറെന്ന നിലയിൽ ഈ ചെറിയ തുക കൊടുക്കാൻ പോലും നൂലാമാലകൾ ഏറെയാണ്. ഇതാണ് തനിക്ക് ആവും വിധം പരിഹരിച്ചത്. നിസ്സാരം.. എന്നാണ് ഈ സഹായം നൽകൽ രീതിയെ സബ് കളക്ടർ വിശേഷിപ്പിക്കുന്നത്. കൈയേറ്റക്കാരുടെയും നിയമലംഘകരുടെയും പറുദീസയാണ് ദേവികുളം താലൂക്ക്. നിയമത്തിന്റെ വഴിയേ നീങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി നീങ്ങുന്നവരാണ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തേക്ക് മാത്രം സബ് കലക്ടർ കസേരയിൽ ഇരിക്കാനാണ് ഇവിടെ എത്തുന്ന ഉദ്യോഗസ്ഥരുടെ യോഗം. ദേവികുളത്തെ കൈയേറ്റങ്ങൾക്കും മറ്റ് നിയമലംഘനങ്ങൾക്കും എതിരെ നീങ്ങിയവരെല്ലാം തെറിച്ച അവസ്ഥയാണുള്ളത്. ഈ കസേരയിൽ അതിശക്തമായ നിലപാട് എടുത്ത് മുന്നേറുന്ന പ്രേംകൃഷ്ണൻ ഇതോടെ സമൂഹത്തിന് പുതിയ പ്രതീക്ഷയാവുകയാണ്.
സബ് കലക്ടർമാരെ വാഴിക്കാതെ താലൂക്കാണ് ദേവികുളം. 9 വർഷത്തിനിടെ ദേവികുളത്ത് 15 സബ് കലക്ടർമാരാണു വന്നു പോയത്. ഡോ. രേണു രാജിനെയാണ് ഒടുവിലായി മാറ്റിയത്. ദേവികുളത്ത് ചുമതലയേറ്റ് ഒരു വർഷം തികയുന്നതിനു മുൻപാണു രേണു രാജിനെ മാറ്റിയതും. ഭൂമി കയ്യേറ്റങ്ങൾ വ്യാപകമായ ദേവികുളം മേഖലയിൽ കയ്യേറ്റക്കാർക്കും ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കലക്ടറുടെ കസേരയിൽ ഇരുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകില്ലെന്നുള്ളതാണു ദേവികുളത്തെ ചരിത്രം. സിപിഎമ്മുമായി ഇടയുന്നവർക്കാണു തിക്താനുഭവങ്ങൾ കൂടുതലും. പാർട്ടി ഓഫിസിന്റെ സ്ഥലം പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പോലും മാറ്റി. ഇടതു സർക്കാർ അധികാരമേറ്റ ശേഷം 3 വർഷത്തിനുള്ളിൽ 5 പേരെയാണു മാറ്റിയത്. സബിൻ സമീദ്, എൻടിഎൽ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമൻ, വി.ആർ. പ്രേംകുമാർ, ഡോ. രേണു രാജ് എന്നിവരാണു ഇതുവരെ സ്ഥലംമാറ്റപ്പെട്ടവർ. മൂന്നാർ ടൗണിൽ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിൻ സമീദിനെ സ്ഥലം മാറ്റി. ഒരു മാസം തികച്ചു പോലും കസേരയിൽ ഇരിക്കാൻ എൻടിഎൽ റെഡ്ഡിയെ അനുവദിച്ചില്ല.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലും ശ്രീറാം വെങ്കിട്ടരാമൻ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായി. മന്ത്രി എം.എം. മണി, മുൻ ഇടുക്കി എംപി ജോയ്സ് ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ദേവികുളത്തെ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ എന്നിവർ ശ്രീറാമിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു. ജോയ്സ് ജോർജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമി വിവാദത്തിൽ ഹിയറിങ് നടത്തുന്നതിനായി നോട്ടിസ് അയച്ചതോടെയാണു ശ്രീറാമിനെ മാറ്റാൻ സിപിഎം നേതൃത്വത്തിൽ ശക്തമായ നീക്കം തുടങ്ങിയത്. ശ്രീരാമിന് പകരം വന്ന വി.ആർ. പ്രേംകുമാറും ചില്ലറക്കാരനായിരുന്നില്ല. അദ്ദേഹം കൃത്യമായ നടപടികൾ സ്വീകരിച്ചതോടെ രാഷ്ട്രീയക്കാരുടെ എതിർപ്പിന് പാത്രമായി. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് വി.ആർ. പ്രേംകുമാർനോട്ടിസ് നൽകിയെങ്കിലും ജോയ്സ് ജോർജ് ഹാജരായില്ല. ജോയ്സ് ജോർജിന്റെയും കുടുംബത്തിന്റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം, പ്രേംകുമാർ റദ്ദാക്കി. പട്ടയം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങളിൽ നിന്നും കടുത്ത സമ്മർദം ഉയർന്നെങ്കിലും പ്രേംകുമാർ വഴങ്ങിയില്ല. ഇതേ തുടർന്നാണു പ്രേംകുമാറിനെയും മാറ്റിയത്.
ഇതിന് ശേഷമാണ് രേണു രാജ് ഇവിടെ ചാർജ്ജെടുത്തത്. കയ്യേറ്റക്കാർക്കു വഴങ്ങാതെ പ്രവർത്തിച്ച ഡോ. രേണു രാജ്, രണ്ടാഴ്ച മുൻപാണു ജോയ്സ് ജോർജിന്റെ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടിസ് നൽകിയെങ്കിലും ജോയ്സ് ജോർജ് ഹാജരായില്ല. ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണു രേണു രാജ് സ്വീകരിച്ചത്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ പേരിൽ എസ്. രാജേന്ദ്രൻ എംഎൽഎയുമായി രേണു രാജ് കൊമ്പുകോർത്തു. സബ് കലക്ടർ ബുദ്ധിയില്ലാത്തവളാണെന്നുള്ള എസ്.രാജേന്ദ്രന്റെ പരാമർശം വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രേംകൃഷ്ണൻ എത്തി. പ്രത്യക്ഷത്തിൽ വിവാദങ്ങളൊന്നുമില്ല. എന്നാൽ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തും വിധം കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് പ്രേംകൃഷ്ണനും എടുക്കുന്നത്.
2017 ബാച്ച് ഐഎഎസ് ഓഫീസറാണ് തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണൻ. 493-ാം റാങ്കാണ് പ്രേംകൃഷ്ണൻ അന്ന് നേടിയത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പിൽ അസി. സെക്രട്ടറി പദവിയിൽ നിന്നാണ് ദേവികുളത്ത് എത്തിയത്. മുൻപ് തൃശ്ശൂർ അസി. കളക്ടറായിരുന്നു. തിരുവനന്തപുരം കവടിയാർ സ്വദേശിയാണ്. 2019 ഒക്ടോബറിലാണ് ദേവികുളത്ത് ചുമതലയേറ്റത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്