മരിക്കും മുമ്പ് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നത് സഹോദരൻ പിൻഗാമിയാകണമെന്ന്; 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥി ആയതു തോമസ്.കെ.തോമസ്; മത്സരിക്കാൻ താൽപര്യമില്ലെന്ന് ചാണ്ടിയുടെ മക്കൾ വ്യക്തമാക്കിയതോടെ കുടുംബത്തിൽ നിന്ന് നറുക്ക് വീഴുക സഹോദരന് തന്നെ; സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിൽ എൻസിപി ജനറൽ സെക്രട്ടറി സലിം.പി.മാത്യുവിന്റെ പേരിനും മുന്തിയ പരിഗണന; പാലായിലേറ്റ മുറിവിന് കുട്ടനാട്ടിൽ പകരം വീട്ടാൻ യുഡിഎഫ് കച്ചകെട്ടുമ്പോൾ എൽഡിഎഫിൽ അവസാന വാക്ക് പറയുക സിപിഎമ്മും
എം മനോജ് കുമാർ
തിരുവനന്തപുരം: പൗരത്വ പ്രശ്നമാണ് കേരളത്തിൽ കത്തുന്നതെങ്കിലും ഇതിന്റെ അടിത്തട്ടിൽ ഇപ്പോൾ തിളയ്ക്കുന്നത് കുട്ടനാടു സീറ്റിലെ രാഷ്ട്രീയവും. തോമസ് ചാണ്ടി അനാഥമാക്കി കടന്നുപോയ സീറ്റ് തിരികെ നിലനിർത്താനുള്ള നീക്കങ്ങൾക്ക് ഇടതുമുന്നണിയിൽ ചുക്കാൻ പിടിക്കുന്നത് സിപിഎം തന്നെയാണ്. സീറ്റ് എൻസിപിയുടേതെങ്കിലും വിജയം നിർബന്ധമാക്കുന്നത് സിപിഎം തന്നെയാണ്. എൻസിപിയെ മുന്നിൽ നിർത്തി സീറ്റ് തിരികെ പിടിക്കാനാണ് സിപിഎം ശ്രമം. പാലായിലേറ്റ തിരിച്ചടിക്ക് കുട്ടനാട് പിടിച്ച് മറുപടി നൽകാനാണ് യുഡിഎഫും കോൺഗ്രസും ശ്രമിക്കുന്നത്. ഒരു ചർച്ചയും കുട്ടനാടുമായി ബന്ധപ്പെട്ടു നടക്കുന്നില്ല എന്ന് മുന്നണികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ചൂടുപിടിച്ച ചർച്ചകളും നീക്കങ്ങളുമാണ് നടക്കുന്നത്. നിലവിൽ ഘടകങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമാണ്. പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ടു പിണറായി വിജയൻ സ്വീകരിച്ച നിലപാടുകൾ സിപിഎമ്മിന്റെ സമ്മിതി കൂട്ടിയിട്ടുണ്ട്.
കുട്ടനാടിൽ വലിയ അളവിൽ ഇത് പ്രകടമാകില്ലെങ്കിലും രാഷ്ട്രീയ വിജയം വിരൽ ചൂണ്ടുന്നത് ഇടതു മുന്നണിയിലേക്ക് തന്നെയാണ്. തോമസ് ചാണ്ടിയുടെ സ്വന്തം സീറ്റ്. സഹതാപതരംഗം അടിത്തട്ടിലുണ്ടാകും. ഈ സഹതാപതരംഗം മറയാക്കി സീറ്റ് തിരികെ പിടിക്കാം. പക്ഷെ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ വന്നില്ലെങ്കിൽ ഈ സഹതാപതരംഗത്തിനു അടിസ്ഥാനമുണ്ടോ എന്നും ചോദ്യമുണ്ട്. രണ്ടു സ്ഥാനാർത്ഥികളുടെ പേരാണ് എൻസിപിയിൽ മുന്നിൽ നിൽക്കുന്നത്. ഒന്ന് എൻസിപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സലിം.പി.മാത്യുവിന്റെ പേര്. രണ്ടാമത് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ്.കെ.തോമസ്. ഈ രണ്ടുപേരുകളാണ് മുന്നിലുള്ളത്.
തോമസ് ചാണ്ടിയുടെ മകൻ മത്സരിക്കാൻ വിമുഖത പ്രദർശിപ്പിച്ചതായാണ് അറിയുന്നത്. കുടുംബത്തിൽ നിന്നാരും മത്സരിക്കാൻ മുന്നോട്ടു വന്നിട്ടില്ല. പക്ഷെ തോമസ്.കെ.തോമസിന്റെ പേര് മുന്നിലുണ്ട്. തോമസ് കെ.തോമസ് മത്സരിച്ചാൽ സഹതാപതരംഗം വരുമോ എന്ന് എൻസിപി വൃത്തങ്ങളും ഇടത് വൃത്തങ്ങളും സംശയിക്കുന്നുണ്ട്. തോമസ് ചാണ്ടി 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയതും തോമസ് കെ.തോമസ് ആയിരുന്നു.
പക്ഷെ സ്ഥാനാർത്ഥികളെ സിപിഎം തന്നെ തീരുമാനിച്ചേക്കും. എൻസിപി സ്ഥാനാർത്ഥി ആരെന്ന കാര്യം ഇപ്പോൾ ചർച്ചയിൽ വന്നിട്ടില്ല- എൻസിപി നേതാവും ഗതാഗതവകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും മുൻപ് സിപിഎമ്മുമായി ആലോചിക്കണം എന്നാണ് ഞങ്ങൾക്ക് എൻസിപി ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ അവസാന തീരുമാനം സിപിഎമ്മുമായി ആലോചിച്ച് ഇടതുമുന്നണിയിൽ ആലോചിച്ച ശേഷമേ വരികയുള്ളൂ--ശശീന്ദ്രൻ പ്രതികരിക്കുന്നു. ഈ ഘട്ടത്തിൽ സലിം.പി.മാത്യുവിന്റെ പേരിനു തന്നെയാണ് എൻസിപിയിൽ മുൻതൂക്കം ലഭിക്കുന്നത്.
സിപിഎമ്മിന്റെ പിന്തുണ വന്നാൽ സലിം.പി.മാത്യു തന്നെ എൻസിപി സ്ഥാനാർത്ഥിയായേക്കും. തോമസ്.കെ.തോമസ് മത്സരിച്ചാൽ മണ്ഡലത്തിൽ സാന്നിധ്യമുണ്ടാകുമോ എന്നും ചോദ്യം വരുന്നുണ്ട്. തോമസ് ചാണ്ടിയുടെ കുവൈത്തിലെ ബിസിനസുകൾ നോക്കി നടത്തുന്നതിൽ വലിയ പങ്ക് തോമസിനുണ്ട്. അതിനാൽ വിജയിച്ചാലും ഇടക്കിടെ തോമസിന് കുവൈത്തിൽ പോകേണ്ടി വന്നേക്കും. ഈ പ്രശ്നവും സിപിഎമ്മിന്റെയും എൻസിപിയുടെയും മുന്നിലുണ്ട്.
മറുവശത്ത് കോൺഗ്രസിന്റെ , യുഡിഎഫിന്റെ നില പരിതാപകരമാണ്. പതിറ്റാണ്ടുകളോളം മാണി സാർ കയ്യടക്കി വെച്ച പാലാ സീറ്റ് ഇക്കുറി യുഡിഎഫിന് നഷ്ടമാകാൻ കാരണം കേരളാ കോൺഗ്രസിന്റെ തമ്മിലടികളാണ്. ജോസ് കെ മാണിയും പി.ജെ.ജോസഫും പാർട്ടിയിൽ അധീശത്വം നിലനിർത്താൻ ചേരി തിരിഞ്ഞു പോരാടിയപ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ അവസ്ഥയായി. മാണി സാർ തോൽപ്പിച്ച മാണി.സി.കാപ്പൻ മാണി സാറിന്റെ അഭാവത്തിൽ പാലാ സീറ്റ് സ്വന്തമാക്കി. പതിറ്റാണ്ടുകൾ കയ്യിലെ കൃഷ്ണമണിപോലെ കെ.എം.മാണി കാത്ത പാല സീറ്റ് എന്നെന്നേക്കുമായി കേരളാ കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയാണ് കേരളാ കോൺഗ്രസിലെ തമ്മിലടി സൃഷ്ടിച്ചത്.
ഇപ്പോൾ പാലായ്ക്ക് ശേഷം തോമസ് ചാണ്ടിയുടെ വേർപാടിന്റെ നിഴലിൽ കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ ഇതേ പരാജയഭീതി തന്നെയാണ് യുഡിഎഫിനെ തുറിച്ച് നോക്കുന്നത്. പാലായിലെ അതേ രീതിയിൽ കേരളാ കോൺഗ്രസുകാർ ജോസഫും ജോസ് കെ മാണിയും തമ്മിലടിയാണ്. കേരളാ കോൺഗ്രസിന്റെ ചിഹ്നമായ രണ്ടില പോലും ഇപ്പോൾ പാർട്ടിക്ക് ഒപ്പമില്ല. തർക്കം മൂത്തതിനെ തുടർന്ന് ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരിക്കുകയാണ്. മാങ്ങയോ അണ്ടിയോ മൂത്തത് എന്ന രീതിയിൽ തർക്കം പുരോഗമിക്കുമ്പോൾ സീറ്റ് ഇടതുമുന്നണിയുടെ കൈവെള്ളയിലേക്ക് വെച്ച് നീട്ടുന്ന അനുഭവം തന്നെയാണ് പ്രത്യക്ഷമാകുന്നത്. പാലാ സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ചത് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥി ജേക്കബ് എബ്രഹാമാണ്. അദ്ദേഹം നിസാര വോട്ടിനാണ് തോറ്റത് എന്ന് പറഞ്ഞു സീറ്റ് തങ്ങൾക്ക് തന്നെ വേണം എന്ന് പറഞ്ഞു ജോസഫ് ഗ്രൂപ്പ് രംഗത്ത് വന്നു കഴിഞ്ഞു. ഇവിടെ തുടർച്ചയായി വിജയിച്ചിരുന്ന ഡോ കെ സി ജോസഫ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ജനാധിപത്യ കേരള കോൺഗ്രസിലേക്ക് ചേക്കേറിയപ്പോഴാണ്, സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത്. ഈ സീറ്റിലാണ് ജോസഫ് ഗ്രൂപ്പിന്റെ ജേക്കബ് എബ്രഹാം മത്സരിച്ചത്.
പാലായിലും ഇതേ തർക്കം തന്നെയാണ് ആദ്യം വന്നത്. സീറ്റ് തങ്ങൾക്ക് വേണമെന്ന് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും സ്ഥാനാർത്ഥി വന്നത് ജോസ് കെ മാണി പക്ഷത്തു നിന്ന്. സമർഥമായി കാലുവാരി ജോസഫ് ഗ്രൂപ്പ് തിരിച്ചടിക്കുകയും ചെയ്തു. മാണി സി കാപ്പന്റെ രാഷ്ട്രീയ വിജയം ഇടതു മുന്നണിക്കും പിണറായി വിജയൻ സർക്കാരിനും പുതിയ ആത്മവിശ്വാസമാണ് നൽകിയത്. ശബരിമല പ്രശ്നം കത്തിനിൽക്കെതന്നെയാണ് പാലായിലെ രാഷ്ട്രീയ വിജയം സിപിഎം സാധിതമാക്കിയത്. ജയിച്ചത് എൻസിപിയുടെ മാണി സി കാപ്പൻ ആണെങ്കിലും പാലായിൽ എല്ലാ നിയന്ത്രണവും കയ്യാളിയത് സിപിഎമ്മായിരുന്നു. തിരഞ്ഞെടുപ്പിന്റെ സകല നിയന്ത്രണങ്ങളും കയ്യിൽവച്ചാണ് സിപിഎം പാലായിൽ മാണി.സി.കാപ്പനെ വിജയിപ്പിച്ചത്. ഇത് അറിയാവുന്നതുകൊണ്ടാണു കുട്ടനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം സിപിഎമ്മുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കാവൂ എന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത്പവാർ തന്നെ നിർദ്ദേശം വെച്ചത്. ഇതെല്ലാം അറിയാവുന്നതുകൊണ്ട് കുട്ടനാട് സീറ്റിൽ വരുന്ന ചർച്ചകൾ എല്ലാം കോൺഗ്രസ് നേതൃത്വം സാകൂതം വീക്ഷിക്കുന്നുണ്ട്.
ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥി നിന്നാൽ പാലായിലെ പരാജയത്തിനു ഒരു തിരിച്ചടി ജോസ് കെ മാണി പക്ഷം നൽകിയാൽ ലഭിക്കുന്നത് യുഡിഎഫ് പരാജയം തന്നെയാകും. അതിനാൽ ഇവരുടെ തർക്കം സാകൂതം വീക്ഷിച്ച് വേണ്ടി വന്നാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന നിലയിലാണ് കോൺഗ്രസിനുള്ളിൽ കാര്യങ്ങൾ നീങ്ങുന്നത്. തങ്ങളുടെ സീറ്റ് ആയതിനാൽ ഇവിടെ ജോസ് കെ മാണി പക്ഷത്തിനു നൽകരുത് എന്ന് ജോസഫ് ഗ്രൂപ്പ് ഉള്ളിൽ കരുതുന്നുണ്ട്. അതിനാൽ തർക്കമുയർത്തി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ ജോസഫ് ഗ്രൂപ്പ് പക്ഷം നീക്കുന്നത്. കേരളാ കോൺഗസ് തർക്കം തർക്കംപരിഹരിക്കാനായില്ലെങ്കിൽ കുട്ടനാട് സീറ്റ് ഏറ്റെടുത്ത് മത്സരിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എല്ലാവർക്കും സ്വീകാര്യനായ ഒരാളെ കുട്ടനാട് നിർത്തണം എന്നാണ് കോൺഗ്രസിനുള്ളിലെ നിർദ്ദേശം. ജോസഫും ജോസ് കെ മാണിയും പി.ജെ.ജോസഫും കോൺഗ്രസ് നേതൃത്വവുമായി ഈ കാര്യത്തിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്.ഇക്കാര്യത്തിൽ വിവാദ പ്രസ്താവനകൾ ഉണ്ടാകരുതെന്നാണ് യുഡിഎഫ് നൽകിയിരിക്കുന്ന നിർദ്ദേശം.
പാലാ കയ്യിൽ നിന്ന് പോയതുപോലെ, കുട്ടനാടും കയ്യിൽ നിന്ന് കളയാൻ യുഡിഎഫ് തയ്യാറല്ല. വിശദമായ ചർച്ചകൾക്ക് ഇപ്പോൾ കോൺഗ്രസ് നേതൃത്വം തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. ബിജെപി - ബിഡിജെഎസ് തർക്കവും ബിഡിജെഎസിനുള്ളിലെ തർക്കവും ഈ മണ്ഡലത്തിലെ എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഫലിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റിൽ മത്സരിച്ചത് ബിഡിജെഎസിലെ സുഭാഷ് വാസുവാണ്. നല്ല രീതിയിൽ വോട്ടു വാങ്ങിയാണ് അദ്ദേഹം മൂന്നാം സ്ഥാനത്ത് എത്തിയത്. ജോസഫ് ഗ്രൂപ്പിന്റെ ജേക്കബ് എബ്രഹാം 45223 വോട്ടു നേടി രണ്ടാം സ്ഥാനത്ത് വന്നപ്പോൾ സുഭാഷ് വാസു 33044 വോട്ടു നേടിയിരുന്നു. സുഭാഷ് വാസു ബിഡിജെഎസിന് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഈ ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്ക് ഏറെ നിർണായകമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്