ലേല പരസ്യം നൽകുന്നത് ആരും വായിക്കാത്ത പത്രത്തിൽ; ഒരു കോപ്പി പോലും നൽകാതെ ടെൻഡർ രഹസ്യമാക്കാൻ സഹായിക്കുന്ന ലേഖകനും; ഒന്നും ആരും അറിയില്ലെന്ന് ഉറപ്പിച്ച് കടമുറികൾ വാടകയ്ക്ക് നൽകിയത് ആയിരം രൂപയ്ക്ക്; ഭരണ-പ്രതിപക്ഷങ്ങളുടെ കൂട്ടുകച്ചവടം വെളിച്ചത്താക്കി സോഷ്യൽ മീഡിയ ഇടപെടൽ; ആരും എടുക്കാത്ത കടമുറികൾക്ക് ആളെത്തിയത് ഓഫർ നൽകിയതിനാൽ എന്ന് മുനിസിപ്പൽ ചെയർമാനും; ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി കടമുറി ലേലം വിവാദത്തിൽ
എം മനോജ് കുമാർ
ചങ്ങനാശ്ശേരി: സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടി ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി കടമുറികൾ വീതം വെച്ച് നൽകിയോ? പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ മുൻസിപ്പാലിറ്റിയുടെ സ്വന്തം കടമുറികൾ മുനിസിപ്പാലിറ്റിക്ക് വേണ്ടപ്പെട്ട എല്ലാവരും വീതിച്ച് എടുത്തുവെന്നാണ് ആരോപണം വന്നത്.
സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ആരോപണം പരന്നതോടെ ഇത് ഒരു രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. ചങ്ങനാശ്ശേരി ജംഗ്ഷൻ എന്ന പേരിലുള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പിലാണ് ആരോപണം വന്നത്. ഇത് കൈമറിഞ്ഞ് വലിയ രീതിയിൽ പ്രചാരമാവുകയും ചെയ്തു. മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പുതിയ കടമുറികൾ വാടകയ്ക്ക് പോയത് വെറും ആയിരം രൂപയ്ക്ക്. മുനിസിപ്പാലിറ്റിയുടെ പുതിയതും പഴയതുമായ കടമുറികൾ വെറും ആയിരം രൂപ മാസവാടകയ്ക്ക് ആണ് നൽകിയിരിക്കുന്നത്. കടമുറികൾ എല്ലാം നൽകിയിരിക്കുന്നത് ചില ജനപ്രതിനിധികളുടെ ബന്ധുക്കളുടെ പേരിലാണ്. ഈ രീതിയിലാണ് സോഷ്യൽ മീഡിയകളിൽ വിവാദം തിളച്ചത്. കടമുറികൾ വാടകയ്ക്ക് നൽകാൻ മുനിസിപ്പാലിറ്റി അനുവർത്തിച്ച രഹസ്യ രീതികളും സോഷ്യൽ മീഡിയ വെളിച്ചത്തുകൊണ്ടുവന്നു.
കടമുറികൾ വാടകയ്ക്ക് നൽകുന്ന കാര്യം രഹസ്യമായി വെച്ചു. വേണ്ടപ്പെട്ടവർ അല്ലാതെ പുറത്തേക്ക് വാർത്ത ലീക്കായി നൽകിയില്ല. നടപടി ക്രമങ്ങൾ പാലിക്കാനും അനുവർത്തിച്ചത് രഹസ്യ രീതികൾ. ആരും വായിക്കാത്ത പത്രങ്ങളിൽ ലേല പരസ്യം നൽകി. ഈ പത്രങ്ങൾ അതേ ദിവസം ചങ്ങനാശ്ശേരിയിൽ വിതരണത്തിനു എത്താതിരിക്കാൻ പത്രത്തിന്റെ ലേഖകൻ തന്നെ ശ്രദ്ധിക്കും. അന്ന് പത്രം വെളിച്ചത്ത് കാണില്ല. മുനിസിപ്പാലിറ്റിയിലെ നോട്ടീസ് ബോർഡിൽ നോട്ടീസ് പതിച്ച ശേഷം കീറി കളഞ്ഞു. ഇങ്ങിനെ ലേലത്തിന് ആരും വരാത്ത അവസ്ഥയുണ്ടാക്കി സ്വന്തക്കാർക്ക് കടമുറികൾ മാസവാടക ആയിരം രൂപ തീരുമാനിച്ച് പതിച്ച് നൽകി. ഇതാണ് കടമുറി വാടക പ്രശ്നത്തിൽ നടന്നത്. മുനിസിപ്പാലിറ്റിയിൽ ഉള്ളവർ എത്ര സ്നേഹ സമ്പന്നർ... ശുഭം എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ അണിയറ വിവരങ്ങൾ അവസാനിപ്പിക്കുന്നത്.
കടമുറികൾ വാടകയ്ക്ക് നൽകുന്നതിൽ മുനിസിപ്പാലിറ്റി അനുവർത്തിച്ച എല്ലാ രഹസ്യ നടപടികളുമാണ് സോഷ്യൽ മീഡിയ വഴി ചിലർ പരസ്യമാക്കിയത്. രഹസ്യം പരസ്യമായപ്പോൾ മുൻസിപ്പാലിറ്റി ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ചൂളുകയും ചെയ്തു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി ഭരിക്കുന്നത് യുഡിഎഫ് ആണ്. 19 സീറ്റുകൾ ആണ് യുഡിഎഫിനുള്ളത്. രണ്ടു സ്വതന്ത്രരുമുണ്ട്. പന്ത്രണ്ട് സീറ്റുകൾ എൽഡിഎഫ് കൈവശം വെച്ചിരിക്കുകയാണ്. നാല് സീറ്റുകൾ ബിജെപിക്കുമുണ്ട്. യുഡിഎഫിലെ ഗ്രൂപ്പ് പോരുകളാണ് അണിയറ രഹസ്യം പരസ്യമാക്കിയതും എന്നും ആരോപണമുണ്ട്. യുഡിഎഫിനു മേൽ തെളിച്ച ചെളിയുടെ അംശങ്ങൾ പ്രതിപക്ഷത്തിരുന്ന ഇടതുമുന്നണിക്കും മേലും തെറിച്ചു. യുഡിഎഫ് ഇത് കൗൺസിലിൽ അവതരിച്ചപ്പോൾ മൗനമായി അംഗീകരിക്കാൻ ഇടത് സഹായവും ലഭിച്ചു. അതുകൊണ്ട് തന്നെ യുഡിഎഫ് നടത്തിയ വീതംവെയ്പ്പിന്റെ പാപഭാരം ഇടത് അംഗങ്ങളുടെ മേലും പതിച്ചിട്ടുണ്ട്. കാര്യങ്ങൾ എല്ലാം ശക്തമായാണ് മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ നിഷേധിക്കുന്നത്. ഒരു അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടില്ലെന്നാണ് ലാലിച്ചൻ മറുനാടനോട് പറഞ്ഞത്.
കൗൺസിലിൽ മുറി ലേല പ്രശ്നം അജണ്ടയായി വന്നപ്പോൾ അത് കൗൺസിൽ അംഗീകരിച്ചു. അത് പാസാക്കി. ഈ ചുമതല മാത്രമേ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് ഉള്ളൂ. ലേലത്തിനു വെക്കുകയാണ് ചെയ്തത്. മുറികൾ എല്ലാം പോകാതെ കിടക്കുകയായിരുന്നു. പല രീതിയിൽ ലേലം വിളിക്കാൻ ശ്രമിച്ചെങ്കിലും ആരും എടുത്തിട്ടില്ല. ആരും എടുക്കാതെ വന്നപ്പോൾ ഓഫർ ക്ഷണിച്ച് ആ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ആളുകൾക്ക് നടത്തിയത്. അത് മുനിസിപ്പൽ സെക്രട്ടറി തലത്തിലും റവന്യൂ തലത്തിലും പോകേണ്ട നടപടികളാണ്. ഞങ്ങൾ 37 കൗൺസിലർമാരുണ്ട്. കൗൺസിലർ എതിർക്കേണ്ടേ? അങ്ങിനെ ഒരു എതിർപ്പ് യോഗത്തിൽ വന്നില്ല. ഒന്ന് എസ്സിക്ക് സംവരണമായിരുന്നു. അപ്പോൾ ആ കാസ്റ്റിനാണ് അത് പോയത്. രണ്ടര വർഷമായി നഗരസഭയിൽ ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് കടമുറികൾ വെറുതെ നിൽക്കുന്നത്.
അതിനാൽ ലേലത്തിൽ വെച്ചു. പരസ്യവും നൽകി. ആർക്കെങ്കിലും വീതം വെച്ച് നടക്കുന്നത് നടക്കുന്ന കാര്യമാണോ? ചിലർ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ലേലം വെച്ചിട്ടും ആരും വന്നില്ല. ഓഫർ നൽകിയാണ് കടമുറികൾ പതിച്ച് നൽകിയത്. അഡ്മിനിസ്ട്രേഷൻ വിങ് ആണ് ഇത് നടപ്പിലാക്കുന്നത്. അജണ്ട വരുമ്പോൾ കൗൺസിലിൽ വെച്ച് പാസാക്കി നൽകുന്നു. അത്രമാത്രമേ മുനിസിപ്പൽ ചെയർമാന് റോളുള്ളൂ. ഇനിയും റൂമുകൾ ലേലത്തിൽ നൽകാനുള്ളൂ. അഴിമതി നടന്നിട്ടുണ്ടെങ്കിൽ യോഗത്തിൽ കൗൺസിലർമാർ പൊരിക്കും. കൗൺസിലർമാരുടെ അനുമതിയോടെയോ കാര്യങ്ങൾ നടക്കുകയുള്ളൂ. ആരും റൂമുകൾ ലേലത്തിനു നൽകിയ തീരുമാനത്തെ എതിർത്തില്ല. ചില സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ ഈ വിവാദം കത്തിക്കുന്നുണ്ട്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകും- ലാലിച്ചൻ പറയുന്നു.
കടമുറികൾ ലേലത്തിൽ നൽകുന്ന കാര്യത്തിൽ കൗൺസിൽ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു എന്നാണ് മുൻസിപ്പൽ ചെയർമാനും പറയുന്നത്. ഇതേ ആരോപണം തന്നെയാണ് സോഷ്യൽ മീഡിയയും ആവർത്തിക്കുന്നത്. ഭരണകക്ഷിയായ യുഡിഎഫിൽ നിന്നുള്ള തൊഴുത്തിൽക്കുത്ത് തന്നെയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ആരോപണമായി പരക്കുന്നത് എന്നാണ് ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന സംസാരം. കൗൺസിൽ തീരുമാനത്തോട് എതിർപ്പുള്ള ഭരണകക്ഷിക്കാർ തന്നെയാണ് രഹസ്യ കച്ചവടം പരസ്യമാക്കിയതെന്നും സൂചനയുണ്ട്.
Stories you may Like
- പത്തനംതിട്ട കെ എസ് ആർ ടി സി സമുച്ചയം: പണം വാങ്ങി പോക്കറ്റിലിട്ട് പാവപ്പെട്ടവനെ പറ്റിച്ചു
- മിഠായിത്തെരുവിൽ കടമുറികൾ പൊളിച്ച സ്ഥലത്ത് വീണ്ടും കടമുറി നിർമ്മാണം
- സർക്കാറിന്റെ വികസന മോഡൽ ദുരന്തമാകുന്ന വിധം!
- സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിന് വച്ചു ബാങ്ക് ഓഫ് ബറോഡ
- ഏറ്റവും വിലയേറിയ താരമായി കമ്മിൻസ്, താരലേലത്തിൽ മിന്നും താരമായി കാവ്യ മാരൻ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍