Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നൊന്നൊര സേവ് ദി ഡേറ്റ് ഭൂമിയായി കേരളം! ഗ്ലാമർ ഫോട്ടോഷൂട്ടും ഗാനരംഗങ്ങളുമെല്ലാം കളംവിട്ടു; ഇപ്പോൾ വെബ് സീരിസാണ് താരം; നെറ്റ്ഫ്‌ളിക്‌സ് പുനരാവിഷ്‌കരണവുമായി വെറൈറ്റി സേവ് ദി ഡേറ്റ് വീഡിയോ

മറുനാടൻ ഡെസ്‌ക്‌

സേവ് ദി ഡേറ്റ് പരീക്ഷണങ്ങളുടെ കാലമാണിത്. വി.എഫ്.എസ്, അനിമേഷൻ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി രാജ്യാന്തരതലത്തിൽ സേവ് ദി ഡേറ്റ് ആഘോഷമാക്കാനുള്ള ഒരുക്കുന്നതാണ് ഇപ്പോഴുള്ള വെഡ്ഡിങ് കമ്പനികളുടെ രീതി. ഗ്ലാമർഫോട്ടോകളായിരുന്നു സേവ് ദി ഡേറ്റിൽ തരംഗമായി അടുത്തകാലത്ത് മാറിയത്. ഇപ്പോഴിതാ അവയിൽ നിന്നെല്ലാം മാറ്റം വരുത്തി സേവ് ദി ഡേറ്റ് വെബ് സീരിസുകളും ഷോർട്ട് ഫിലിമുകളു എന്നിങ്ങനെയുള്ള രൂപത്തിലെത്തിച്ചിരിക്കുകയാണ്.

'മണി ഹീസ്റ്റ്' എന്ന നെറ്റ്ഫിക്സ് വെബ്സീരിസിൽ നിന്ന് പ്രചോദമുൾകൊണ്ടാണ് തോമസ്-ആൽഫി എന്നിവരുടെ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്. തോമസ് ഈ വെബ്സീരിസിന്റെ കടുത്ത ആരാധകനാണ്. ഇതാണ് ഇത്തരമൊരു സേവ് ദ് ഡേറ്റ് ഒരുക്കാൻ കാരണമായത്. സമീപകാലത്തായി സേവ് ദ് ഡേറ്റുകൾ തുടർച്ചയായി വിവാദത്തിൽ അകപ്പെട്ടിരുന്നു. അതുപോലെ സംഭവിക്കരുതെന്നും എന്നാൽ വ്യത്യസ്തമായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു.

'മണി ഹീസ്റ്റി'ലെ രംഗങ്ങളെ അനുസ്‌കമരിപ്പിക്കുന്ന വിധത്തിൽ തൊമ്മനും മണിക്കുട്ടിയും(വധുവിന്റെയും വരന്റെയും വീട്ടിൽ വിളിക്കുന്ന പേരുകൾ) പോസ് ചെയ്തു. ക്രോമയിൽ ഷൂട്ട് ചെയ്ത് അനിമേഷൻ കൂട്ടിച്ചേർത്ത് 'മണി ഹീറ്റസ്' രൂപത്തിലേക്ക് മാറ്റുകയായിരുന്നു.കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാജിയോ വെഡ്ഡിങ് സ്റ്റുഡിയോ ആണ് ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത്. അരുൺ, അംബരീഷ്, അമൽ എന്നിവർ ചേർന്നാണ് ഇതിന് ആശയവും രൂപവും നൽകിയത്. സോബിൻ ആണ് അനിമേഷൻ ചെയ്തത്. ജനുവരി 15ന് ആയിരുന്നു തൊമ്മന്റെയും മണിക്കുട്ടിയുടെയും വിവാഹം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP