കൂൾ ഓഫ് പ്രകാരം കേരളത്തിൽ ജോയിൻ ചെയ്താൽ മൂന്നു വർഷത്തേക്ക് വിട്ടു പോകാൻ കഴിയില്ല; അങ്ങനെ ചെയ്താൽ ട്രിബ്യൂണലിലും ഹൈക്കോടതിയിലും നൽകിയ കേസുകളും അപ്രസക്തമാകും; ശമ്പളം വാങ്ങാതെ എന്തുകൊണ്ട് കേസ് നടത്തുന്നുവെന്ന് വിശദീകരിച്ച് ചീഫ് സെക്രട്ടറിക്ക് നൽകിയത് മൂന്ന് കത്ത്; എന്നിട്ടും കാരണം കാണിക്കൽ നോട്ടീസ്; മോദി സർക്കാരിലെ അഴിമതി തുറന്നു കാട്ടാനിറങ്ങിയ ഐഎഎസുകാരന് വീണ്ടും പണി കിട്ടി; രാജു നാരായണ സ്വാമിയോട് പക വീട്ടൽ തുടരുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: രാജു നാരായണസ്വാമി ഐഎഎസിനെതിരെ നടക്കുന്നത് പകപോക്കൽ നടപടികൾ തന്നെ. എന്തുകൊണ്ട് കേരള കേഡറിൽ തിരികെ ജോയിൻ ചെയ്യുന്നില്ലെന്ന് കാണിച്ച് മൂന്ന് കത്തുകൾ ആണ് ചീഫ് സെക്രട്ടറിയായ ടോം ജോസിനു രാജാ നാരായണ സ്വാമി നൽകിയിരിക്കുന്നത്. മാർച്ച്, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് സ്വാമി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്. ഔദ്യോഗികമായി ഇങ്ങനെ നൽകിയ മൂന്നു കത്തുകൾ സർക്കാരിനു മുന്നിലിരിക്കെയാണ് കാരണം കാണിക്കാതെ ജോലിയിൽ നിന്നും വിട്ടു നിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സ്വാമിക്ക് എതിരെ പകപോക്കൽ നടപടികൾക്ക് സർക്കാർ തയ്യാറെടുക്കുന്നത്.
കാരണം കാണിക്കൽ നോട്ടിസിനു 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ സസ്‌പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. നിലവിൽ പതിനൊന്നു മാസമായി സ്വാമി ജോലിയിൽ നിന്നും വിട്ടു നിൽക്കുകയാണ്. പക്ഷെ വിശദീകരണ കത്തുകൾ നൽകിയാണ് സ്വാമി വിട്ടു നിൽക്കുന്നത്. ഈ കത്തുകൾ നിലനിൽക്കെയാണ് സ്വാമിക്കെതിരെ നടപടിക്ക് അണിയറയിൽ നീക്കം വരുന്നത്. കേരളാ കേഡറിൽ ജോയിൻ ചെയ്താൽ കൂൾ ഓഫ് നിലനിൽക്കും എന്നതിനാൽ തത്ക്കാലം തിരികെ ജോയിൻ ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് സ്വാമിയുള്ളത്.
നാളികേരള വികസന ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നു കഴിഞ്ഞ വർഷം മാർച്ചിൽ സ്വാമിയെ കേന്ദ്ര സർക്കാർ നീക്കിയിരുന്നു. കേരളാ കേഡറിലേക്ക് തിരിച്ചയക്കുകയാണ് അന്ന് കേന്ദ്രം ചെയ്തത്. സ്വാഭാവികമായും സ്വാമി കേരളാ കേഡറിൽ തിരികെ ജോയിൻ ചെയ്യണമായിരുന്നു. പക്ഷെ കേരള കേഡറിൽ തത്ക്കാലം ജോയിൻ ചെയ്യുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിശദീകരണ കത്തുകൾ ആണ് സ്വാമി സർക്കാരിനു നൽകിയത്. എല്ലാം രജിസ്റ്റർ ചെയ്ത് അയച്ച കത്തുകൾ. വിശദീകരണമായി മൂന്നു കാര്യങ്ങൾ ആണ് സ്വാമി സർക്കാരിനെ അറിയിച്ചത്.
നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ ചെന്നൈ ഹൈക്കോടതിയിലും കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിലും കേസ് നൽകിയിട്ടുണ്ട്. കേസ് ഫൈനൽ ഹിയറിംഗിൽ ആണുള്ളത്. ഏത് സമയവും വിധി വരാം. അതിനാൽ വിധിക്ക് ശേഷം മാത്രമേ തിരികെ കേരളാ കേഡറിൽ ജോയിൻ ചെയ്യുന്നുള്ളൂ. കേസ് നടക്കുന്ന സമയത്ത് ആയതിനാൽ കേരളത്തിൽ തിരികെ ജോയിൻ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടില്ല. കേരളത്തിൽ ജോയിൻ ചെയ്താൽ കൂൾ ഓഫ് നിലനിൽക്കും.
കൂൾ ഓഫ് പ്രകാരം കേരളത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞാൽ മൂന്നു വർഷത്തേക്ക് കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോകാൻ കഴിയില്ല. കേരളത്തിൽ ജോയി ചെയ്താൽ കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിലും ചെന്നൈ ഹൈക്കോടതിയിലും നൽകിയ കേസുകൾക്ക് പ്രസക്തി നഷ്ടമാകും. അതിനാൽ കേരളാ കേഡറിൽ തിരികെ ജോയിൻ ചെയ്യാൻ വൈകും. ഇതാണ് കത്തുകളിൽ വ്യക്തമാക്കിയത്.
സ്വാമി കത്തിൽ പറഞ്ഞ കാര്യങ്ങൾ ചീഫ് സെക്രട്ടറിയായ ടോം ജോസിനു അറിയാവുന്ന കാര്യവുമാണ്. പക്ഷെ കേരളാ ചീഫ് സെക്രട്ടറിക്ക് വേറെ ലക്ഷ്യങ്ങൾ സ്വാമിയുടെ പ്രശ്‌നത്തിൽ ഉള്ളതിനാലാണ് സ്വാമിക്ക് എതിരെ നടപടികൾക്ക് തുനിയുന്നത് എന്നാണ് ആക്ഷേപം വരുന്നത്. അത് നാളികേര വികസന ബോർഡിൽ ഉണ്ടായിരിക്കെ സ്വാമി തുറന്നു കാട്ടിയ അഴിമതികളുമായും കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറി സഞ്ജയ് അഗർവാളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണവുമാണ്. സഞ്ജയ് അഗർവാളും ടോം ജോസും ബാച്ച്‌മേറ്റാണ്. സഞ്ജയ് അഗർവാളിനു കീഴിലാണ് നാളികേര വികസനബോർഡ് വരുന്നത്. കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഉൾപ്പെട്ട അഴിമതികഥകളാണ് സ്വാമി വെളിയിൽ കൊണ്ട് വന്നത്. ഇതിൽ സിബിഐ എഫ്‌ഐആർ വന്നിട്ടുണ്ട്.
നാളികേര വികസനബോർഡിലേക്ക് പോസ്റ്റിങ് വേണം എന്നാവശ്യപ്പെട്ടാണ് സ്വാമി കേസ് നൽകിയിരിക്കുന്നത്. ഈ കേസിൽ വിധി വന്നാൽ സ്വാമിക്ക് തിരികെ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് തിരികെ കയറാം. പക്ഷെ കോടതി വിധി വരും മുൻപ് സ്വാമിയെ തിരികെ കേരളാ കേഡറിൽ ജോയിൻ ചെയ്യിക്കണം. അപ്പോൾ സ്വാമിക്ക് കൂൾ ഓഫ് വരും. കേരളാ കേഡറിൽ ജോയിൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ മൂന്നു വര്ഷം കഴിഞ്ഞു മാത്രമേ കേന്ദ്ര കേഡറിലേക്ക് പോകാൻ കഴിയൂ. സ്വാമി കേരളത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ കോടതി വിധി പ്രസക്തമാകില്ല. സ്വാമി തിരികെ നാളികേര വികസന ബോർഡിൽ എത്തരുത് എന്നാണ് സഞ്ജയ് അഗർവാളും സദാനന്ദഗൗഡയും അടക്കമുള്ളവർ ആഗ്രഹിക്കുന്നത്. അതിനാൽ സഞ്ജയ് അഗർവാൾ തന്റെ ബാച്ച്‌മേറ്റായ ടോം ജോസ് വഴി സമ്മർദ്ദം ചെലുത്തുന്നു. ഒരേ ഒരു ലക്ഷ്യം മാത്രം. സ്വാമി കേരള കേഡറിൽ തിരികെ ജോയിൻ ചെയ്യണം. അതിനാണ് വിശദീകരണമായി മൂന്നു കത്ത് നൽകിയിട്ടും ഒരു വിശദീകരണവും നൽകാതെ സ്വാമി അനധികൃത ലീവിൽ തുടരുന്നു എന്ന് പറഞ്ഞു സ്വാമിക്ക് എതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം വരുന്നത്.
''അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്. അല്ലാതെ സദാനന്ദഗൗഡയ്ക്കും ടോം ജോസിനും എതിരെയുള്ള പോരാട്ടമല്ല. ഇവർക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. ഇനിയും അഴിമതി തുടരണം. ഞാൻ പുറത്തുകൊണ്ട് വന്നത് മൂന്നേ മൂന്നു അഴിമതികൾ മാത്രമാണ്. ഞാൻ തിരികെ വന്നാൽ ഇനിയും അഴിമതികൾ പുറത്ത്‌കൊണ്ട് വരും എന്ന് അറിയാം-അതിനാലാണ് എന്നെ നിർബന്ധപൂർവ്വം കേരളാ കേഡറിൽ ജോയിൻ ചെയ്യിക്കാൻ ടോം ജോസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറിയാണ്. സഞ്ജയ് അഗർവാൾ ആണ്. അദ്ദേഹം ടോം ജോസിന്റെ ബാച്ച്‌മേറ്റ് ആണ്. 4620 കോടി രൂപയാണ് ഈ 'മഹാൻ' മോഷ്ടിച്ചത്. ആ 'മഹാന്' ഞാൻ തിരിച്ചു വരുന്നതിനോട് എതിർപ്പുണ്ട്. അതിനു ബാച്ച്‌മേറ്റ് ആയ ടോം ജോസിനെ അദ്ദേഹം ഉപയോഗിക്കുകയാണ്. സദാനന്ദ ഗൗഡയും അഴിമതി സംഘവും ഒരുമിച്ച് നിൽക്കുന്നു. നാളികേര ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് സിബിഐ എഫ്‌ഐആർ വരുന്നത്. എനിക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ഈ പണം മുഴുവൻ കർഷകർക്ക് എത്തണം. പണം ഇടനിലക്കാർ തട്ടരുത്. ഉദ്യോഗസ്ഥർ തട്ടരുത്. അതിനാണ് രാജു നാരായണ സ്വാമി പോരാട്ടം തുടരുന്നത്. എന്നെയും ജേക്കബ് തോമസിനെയും പോലുള്ളവരെ ടോം ജോസിനു ഇഷ്ടമല്ല. അഴിമതിക്കാർ എല്ലാം യോജിക്കുന്നു. അഴിമതി നടത്തണം. അതിനെതിരെ നിൽക്കുന്നവരെ നശിപ്പിക്കണം. തകർക്കണം. പക്ഷെ ഞാൻ തളരില്ല. സുപ്രീംകോടതിയിൽ പോയാലും പോരാട്ടം തുടരും-രാജു നാരായണ സ്വാമി പറയുന്നു.
ചെന്നൈ ഹൈക്കോടതിയിലും സിഎടിയിലും നിലനിൽക്കുന്ന കേസുകളിൽ വിജയിക്കും എന്നു തന്നെയാണ് രാജു നാരായണസ്വാമിയുടെ അഭിഭാഷകർ കരുതുന്നത്. ഐഎഎസുകാരെ ഒരു പോസ്റ്റിൽ നിന്നും രണ്ടു വർഷത്തേക്ക് മാറ്റാൻ പാടില്ല എന്ന് നിയമം 2014-ൽ നിലവിൽ വന്നിട്ടുണ്ട്. മാറ്റണമെങ്കിൽ അതിനു തക്ക കാരണം വേണം. സ്വാമിയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് നിലവിൽ വെരിഗുഡ് ആണ്. ഈ സേവനം എങ്ങിനെ മോശമാകും എന്ന രീതിയിലാണ് അഭിഭാഷകർ. നിലവിലെ റൂളിന്റെ നഗ്‌നമായ ലംഘനമാണ് സ്വാമിയുടെ കാര്യത്തിൽ നടന്നത്. വെരിഗുഡ് എന്ന് സി ആർ കിട്ടിയേ ആളെ എങ്ങിനെ മാറ്റാൻ കഴിയും. ഈ ഓഫീസർ ഏതെങ്കിലും കാര്യത്തിൽ പരാജയപ്പെട്ടിട്ടുണ്ടോ എന്നും ചോദ്യമുണ്ട്. അതിനുള്ള മറുപടി നോ കമന്റ്‌സ് എന്നാണ്. ഇതെല്ലാം കേസിൽ സ്വാമിക്ക് അനുകൂല ഘടകങ്ങൾ ആണ്. നാളികേര വികസന ബോർഡിലെ അഴിമതികൾ തുറന്നു കാട്ടിയതിന്റെ പേരിൽ സിബിഐ എഫ്‌ഐആറുമുണ്ട്. ഇങ്ങിനെ പല ഘടകങ്ങൾ സ്വാമിയുടെ കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. തത്ക്കാലം കേരളാ കെഡറിൽ ജോയിൻ ചെയ്യേണ്ടതില്ലാ എന്ന് സിഎടിയുടെ വാക്കാലുള്ള ഉത്തരവുമുണ്ട്. അതെല്ലാം സ്വാമിയുടെ കാര്യത്തിൽ സർക്കാർ പരിഗണിക്കേണ്ടിയും വരും.
1991 കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണു രാജുനാരായണ സ്വാമി. സിവിൽ സർവീസിൽ കേരളത്തിൽനിന്നുള്ള ആദ്യ ഒന്നാം റാങ്കുകാരനാണ്. എസ്എസ്എൽസി പരീക്ഷയിലും പ്രീഡിഗ്രി പരീക്ഷയിലും ചെന്നൈ ഐഐടിയിൽ ബിടെക് പരീക്ഷയിലും ഒന്നാം റാങ്ക് നേടി. യുപി ക്ലാസിൽ പഠിക്കുമ്പോൾ സൈനിക സ്‌കൂൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ടാണു ചങ്ങനാശേരി സ്വദേശിയായ രാജു നാരായണ സ്വാമി റാങ്ക് യാത്രകളുടെ തുടക്കം കുറിക്കുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് നാളികേര വികസന ബോർഡിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്നത്. അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിനു സ്വാമി തുടക്കമിട്ടപ്പോഴാണ് കേന്ദ്ര സർവീസിലും സ്വാമി അനഭിമതനായി മാറുന്നത്.
അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിലാണ് തന്നെ നാളികേര ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നാണ് സ്വാമി മുൻപ് ആരോപിച്ചത്. ഇതിനു പിന്നിൽ ദാനന്ദ ഗൗഡയാണെന്നും സ്വാമി മുൻപ് തുറന്നടിച്ചിരുന്നു. നാളികേര ബോർഡിലെ മുൻ ചെയർമാൻന്മാരുടെ കാലഘട്ടത്തിൽ നടന്ന ചില ക്രമക്കേടുകൾ പുറത്തുകൊണ്ടുവരിക മാത്രമാണ് താൻ ചെയ്തത്. 370 ൽ പരം തേക്കുമരങ്ങളാണ് കർണാടകയിലെ മാണ്ഡ്യയിലെ ഫാമിൽ നിന്നും അനധികൃതമായി മുറിച്ചു മാറ്റിയത്.ഇതിനെതിരെ പരാതി ലഭിച്ചു. അന്വേഷണത്തിൽ കാര്യം സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. അന്നത്തെ ഫാം മാനേജർ ചിന്നരാജിനെ താൻ സസ്പെന്റു ചെയ്തു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇടപെട്ട് ചിന്നരാജിനെതിരായ നടപടി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പറ്റില്ലായെന്ന് പറഞ്ഞപ്പോൾ മാർച് ഏഴിന് തന്നെ മാറ്റി. ചിന്ന രാജിന് വീണ്ടും നിയമനം നൽകി. മുഴുവൻ ശബളവും നൽകിക്കൊണ്ട് ത്രിപുരയിലെ ഫാമിലേക്ക്‌നിയമിച്ചിരിക്കുകയാണ്.ചിന്നരാജിനെപ്പോലുള്ളവരെ നിയമിക്കാനാണ് തന്നെ നാളികേര ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയത്. .ബാംഗ്ലൂർ ഓഫിസിൽ കൊടിയ അഴിമതിയാണ് നടന്നത്.അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.
പാവപ്പെട്ട കർഷകർക്ക് ട്രാക്ടറും ട്രെയിലറും നൽകാതെ നൽകിയെന്ന് കള്ള രേഖയുണ്ടാക്കി കോടിക്കണക്കിനു രൂപ വെട്ടിച്ചു. സിബി ഐ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നാണ് റിപോർടിൽ ആവശ്യപ്പെടുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സിബി ഐ അന്വേഷണത്തിന് താൻ ശുപാർശ ചെയ്തു. ഹേമ ചന്ദ്ര, സിമി തോമസ് എന്നിവരുടെ പേരിൽ അന്വേഷണ റിപോർടിന്റെ അടിസ്ഥാനത്തിൽസിബിഐ എഫ് ഐ ആർ ഇട്ടിരിക്കുകയാണ്.ഈ കുറ്റാരോപിതരായ വ്യക്തികളെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ തനിക്ക് കത്തു നൽകി.അവരുടെ രണ്ടു പേരുടെയും പേരിലുള്ള നടപടി നിർത്തിവെച്ച് അവരെ തിരിച്ചെടുക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.ഈ കത്ത് താൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
കർണാടകയിലെ മാണ്ഡ്യയിലും ബാംഗ്ലൂരിലെ ഓഫിസിലും നടന്ന കൊടിയ അഴിമതിക്കെതിരെ താൻ കർശന നിലപാടെടുത്തു. നിലപാടിൽ നിന്നും പിന്മാറണമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു.പറ്റില്ലെന്ന് താൻ പറഞ്ഞു.ക്രമക്കേടുകളെ പുറത്തുകൊണ്ടുവരിക മാത്രമാണ് താൻ ചെയ്തത്. ബാംഗ്ലൂരിൽ 10 തെങ്ങുള്ളവന് ആയിരം തെങ്ങുണ്ടെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കിയിരിക്കുകയാണ്.അതിന്റെ പേരിൽ വേപ്പിൻപിണ്ണാക്കിന്റെയടക്കം പേരിൽ കോടികണക്കിന് രൂപ കള്ള രേഖയുണ്ടാക്കി ഉദ്യോഗസ്ഥർ അടിച്ചെടുത്തു.കൊൽക്കത്തയിൽ പമ്പുസെറ്റുകൾ വാങ്ങിയതിന്റെ പേരിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.
ഈ പമ്പു സെറ്റുകളൊന്നും കർഷകർക്ക് ലഭിച്ചിട്ടില്ല. 2017-18 ൽ മാത്രം പമ്പുസെറ്റുകൾ വാങ്ങിയതിൽ കോടിക്കണക്കിനു രൂപയാണ് ഇവർ കവർന്നത്. ഇതെല്ലാം താൻ തുറന്നുകാട്ടി. ഇതാണ് മുൻപ് രാജു നാരായണ സ്വാമി വെളിപ്പെടുത്തിയിരുന്നത്. ഇതോടെയാണ് സ്വാമിക്കെതിരെ ശക്തമായ നടപടികൾ വന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍