ജീവിതം വഴി മുട്ടിയപ്പോൾ പ്രതീക്ഷയായി സ്വയം തൊഴിൽ പദ്ധതിയിലെ വായ്പ; സുരക്ഷിതത്വം കണക്കിലെടുത്ത് പെട്ടിക്കട സ്ഥാപിച്ചത് അനുമതിയോടെ സ്റ്റേഷന്റെ തൊട്ടടുത്ത്; കട തുറന്നപ്പോൾ ഏമാന്മാരുടെ സ്വഭാവം മാറി; നാരങ്ങാ വെള്ളവും ജ്യൂസും ബിസ്കറ്റും വലിച്ചെറിഞ്ഞ് ക്രൂരത; ഹൈക്കോടതിയിൽ നിന്ന് ആശ്വാസം കിട്ടിയപ്പോൾ പാവത്തിന്റെ ജീവിതം വഴിമുടക്കാൻ പുതിയ പദ്ധതികൾ; പാവത്തിന്റെ കണ്ണീര് വീഴ്ത്തി കാക്കി കുപ്പായക്കാരുടെ തന്ത്രങ്ങൾ; മ്യൂസിയം പൊലീസിന്റെ 'ജനമൈത്രി'യിൽ വലഞ്ഞ ബിയാട്രീസിന്റെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: കോർപറേഷൻ സ്വയം തൊഴിൽ പദ്ധതി പ്രകാരം ബാങ്ക് വായ്പയിൽ അനുവദിച്ച പെട്ടിക്കട തുറക്കാൻ അനുവദിക്കാതെ മ്യൂസിയം പൊലീസിന്റെ ക്രൂരത. ഭർത്താക്കന്മാർ ഉപേക്ഷിച്ച് പോയതിനാൽ ജീവിതം മുന്നോട്ടു പോകാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന മൂന്നു സഹോദരിമാരിൽ ഒരാളോടാണ് മ്യൂസിയം പൊലീസിന്റെ ക്രൂരത തുടരുന്നത്. ഇവർക്ക് ആകെയുള്ള അവലംബം ഈ കടയാണ്. മ്യൂസിയം പൊലീസ് തടസം സൃഷ്ടിക്കുന്നതിനാൽ മൂന്നു മാസം മുൻപ് തുടങ്ങിയ കട ഇവർക്ക് തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ഈ കടയിൽ നിന്നുള്ള തുച്ഛമായമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിച്ചു പോകുന്നത്. കോർപറേഷൻ സഹായത്തോടെ തുടങ്ങിയ കട മ്യൂസിയം പൊലീസ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയിൽ തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് ഈ നിസ്സഹായ അവസ്ഥ ചൂണ്ടിക്കാട്ടി ബിയാട്രീസ് ചോദിക്കുന്നത്. പൊലീസ് സൃഷ്ടിക്കുന്ന തടസം മാറ്റി കട തുറന്നാൽ തന്നെ കടയ്ക്ക് മുൻപിൽ എന്തെങ്കിലും തടസം സൃഷ്ടിക്കപ്പെടും. അങ്ങിനെ കച്ചവടം തന്നെ നടക്കാത്ത അവസ്ഥയാണ്. ഒരു നിവൃത്തിയില്ലാത്ത തങ്ങളോടു എന്തിനാണ് പൊലീസ് ഈ ക്രൂരത കാണിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം?
.
മ്യൂസിയം പൊലീസ് കട തുറക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സഹോദരിമാരുടെ ദുരിതം മനസിലാക്കി ഫീസില്ലാതെ തന്നെ വാദിച്ച് ജിതൻ ദാസ് എന്ന അഭിഭാഷകനാണ് ഇവർക്ക് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങി നൽകുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പതിച്ച് കട തുറന്നതിനെ തുടർന്ന് പിറ്റേന്ന് ഈ നോട്ടീസ് നശിപ്പിച്ച നിലയിലും കാണപ്പെട്ടു. ദിവസവും കട തുറക്കാൻ വന്നാൽ കട തുറക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നാണു കടയുടമയായ ബിയാട്രീസ് പറയുന്നത്. പൊലീസ് പിടിച്ച ഓട്ടോയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഓട്ടോകളോ അല്ലെങ്കിൽ ബൈക്കോ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്യിപ്പിക്കും.
ആർക്ക് എങ്കിലും പണം നൽകി വേണം ഈ ഓട്ടോ താത്ക്കാലത്തേക്ക് രാവിലെ ഈ കടയ്ക്ക് മുന്നിൽ നിന്നും മാറ്റാൻ. ഇങ്ങിനെ കട തുറന്നാൽ തന്നെ പൊലീസ് സ്ഥലത്തെത്തും. ആര് പറഞ്ഞു കട തുറക്കാൻ. കട അടയ്ക്ക് എന്ന് ആജ്ഞാപിച്ച് നാശം വരുത്തിവയ്ക്കും. ഒരു ദിവസം ബിയാട്രീസിന്റെ പ്രായം ചെന്ന മാതാവ് കടയിൽ ഇരുന്ന സമയം പൊലീസ് എത്തി സാധനങ്ങൾ മുഴുവൻ പുറത്തെക്കെറിഞ്ഞു നശിപ്പിച്ചു എന്നാണ് ബിയാട്രീസ് പറയുന്നത്. മാതാവ് ഇരുന്ന കസേര ഒടിച്ച് ദൂരെക്കളയുകയും ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവ് തന്നെ നിലനിൽക്കുന്ന അവസ്ഥയിൽ എന്തുകൊണ്ടാണ് പൊലീസ് ഈ ഉത്തരവ് മാനിക്കാത്തതെന്നാണ് ബിയാട്രീസ് ചോദിക്കുന്നത്.
മ്യൂസിയം പൊലീസിന്റെ അനുമതിയോടെ സ്റ്റേഷന്റെ തൊട്ടടുത്ത് സ്ഥാപിച്ച പെട്ടിക്കടയ്ക്ക് നേരെയാണ് പൊലീസിന്റെ അപ്രഖ്യാപിത നിരോധനം തുടരുന്നത്. ജീവിക്കാൻ നിവൃത്തിയില്ലാത്തവർക്ക് കോർപറേഷൻ പദ്ധതി പ്രകാരമാണ് 50000 രൂപ വായ്പ കിട്ടുന്നത്. ഇതിൽ 30000 രൂപ തിരിച്ചടച്ചാൽ മതി. 20000 സബ്സിഡി. കട തുറക്കാനോ കച്ചവടം നടത്താനോ കഴിയാത്തതിനാൽ ഇപ്പോൾ ലോൺ തുക പോലും ബിയാട്രീസിനു അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ദുരിതത്തിൽ നീങ്ങുന്ന ഇവരുടെ ജീവിതം മ്യൂസിയം പൊലീസിന്റെ ക്രൂരത മൂലം കൂടുതൽ ദുരിതത്തിലേക്കാണ് നീങ്ങുന്നത്.
കട തുറക്കാൻ കഴിയാത്ത ക്രൂരതയെക്കുറിച്ച് ബിയാട്രീസിന്റെ പ്രതികരണം:
താത്കാലിക അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്. ഏതെങ്കിലും ഓഫീസിൽ നിന്ന് വിളിച്ചാൽ ജോലിക്ക് പോകും. വിളിച്ചില്ലെങ്കിൽ ജോലിയില്ല. ഈ ഘട്ടത്തിലാണ് കോർപറേഷൻ പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പ ലഭിക്കുന്നത്. എന്റെ കുടുംബം വലിയ കുടുംബമാണ്. മൂന്നു പെൺകുട്ടികളാണ്. മൂന്നു പേരെയും ഭർത്താക്കന്മാർ ഉപേക്ഷിച്ചതാണ്. ആണുങ്ങൾ ആരും കുടുംബത്തിലില്ല. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ കഴിയുന്നത്. ഈ ഘട്ടത്തിലാണ് കോർപ്പറേഷൻ ഓഫീസിൽ നിന്ന് വായ്പ ലഭിക്കുന്നത്.
50000 രൂപയാണ് ലഭിച്ചത്. 30000 രൂപ തിരിച്ചടച്ചാൽ മതി. 20000 രൂപ സബ്സിഡി. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നാണ് വായ്പ ലഭിച്ചത്. പെട്ടിക്കടയ്ക്കാണ് ലോൺ ലഭിച്ചത്. മ്യുസിയം സ്റ്റേഷന് സമീപം കട വയ്ക്കാനാണ് തീരുമാനിച്ചത്. മ്യൂസിയം സ്റ്റേഷന്റെ അനുമതിയും തേടിയിരുന്നു. അത് പ്രകാരമാണ് സ്റ്റേഷന്റെ തൊട്ടടുത്ത് കട വയ്ക്കുന്നത്. മ്യൂസിയം സ്റ്റെഷന്റെ പാർക്കിംഗിന് അടുത്താണ് കട. പാർക്കിംഗിന് കട ഭീഷണിയല്ല. അതിനും അപ്പുറത്താണ് കട സ്ഥാപിച്ചത്. അനുമതി ചോദിച്ചപ്പോൾ കോർപറേഷൻ വകയാണ്. നിങ്ങൾ കട വയ്ക്കുകയോ കച്ചവടം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യൂ എന്നാണ് കട വയ്ക്കുമ്പോൾ പൊലീസ് പറഞ്ഞത്. പക്ഷെ പിന്നീടുള്ള പ്രവർത്തി തുലോം കടകവിരുദ്ധമായിരുന്നു.
കട തുറന്നപ്പോൾ പക്ഷെ പൊലീസിന്റെ വിധം മാറി. നാരങ്ങവെള്ളം, ജ്യൂസ്, ബിസ്ക്കറ്റ് എന്നിവയാണ് വെച്ചിരിക്കുന്നത്. കട തുറന്നപ്പോൾ കട എടുത്തുമാറ്റണം എന്നാണ് പൊലീസിന്റെ ആവശ്യം. മാതാവ് കടയിൽ ഇരുന്ന സമയത്ത് സാധനങ്ങൾ എല്ലാം പൊലീസ് വലിച്ചുവാരി ദൂരെക്കളഞ്ഞു. കസേര അടക്കം വലിച്ചെറിഞ്ഞു. മാതാവ് കരഞ്ഞുകൊണ്ടാണ് എന്റെ അടുത്ത് വന്നു വിവരം പറഞ്ഞത്. ഞാൻ പൊലീസ് സ്റ്റേഷനിൽ കയറി പരാതി പറഞ്ഞു. പൊലീസ് അനുമതിയോടെയാണ് കട തുറന്നത്. അന്ന് നിങ്ങൾ എല്ലാത്തിനും അനുമതി നൽകി. ഇപ്പോൾ കട തുറന്നപ്പോൾ അക്രമം കാണിച്ചാൽ എന്ത് ചെയ്യാൻ കഴിയും എന്നാണു ഞാൻ ചോദിച്ചത്. നിന്റെ ഒക്കെ തോന്ന്യവാസമോ എന്ന് ചോദിച്ച് പൊലീസ് കടയ്ക്ക് നേരെ ആഞ്ഞു ചവിട്ടി. പൊലീസുകാരോടു ഞാൻ ഒന്നും മിണ്ടിയില്ല.
അമ്മേ പോട്ടെ.. ദൈവം ഒരു വഴി നമുക്ക് കാണിച്ചു തരും എന്ന് പറഞ്ഞു കടയും പൂട്ടി അമ്മെയെയും കൂട്ടി വീട്ടിലേക്ക് ഞാൻ വീട്ടിലേക്ക് പോയി. അപ്പോഴാണ് എനിക്ക് വിവരം കിട്ടിയത്. ഒരു അഭിഭാഷകനുണ്ട്. അഞ്ചു പൈസ പോലും വാങ്ങിക്കില്ല. നിങ്ങളെ അദ്ദേഹം സഹായിക്കും എന്നാണ് പറഞ്ഞത്. അതോടെയാണ് ഞാൻ സാറിനെ പോയി കാണുന്നത്. ഹൈക്കോടതിയിൽ നിന്ന് ഈ അഭിഭാഷകനാണ് എനിക്ക് അനുകൂല ഉത്തരവ് വാങ്ങി നൽകുന്നത്. അഞ്ച് പൈസ വാങ്ങാതെയാണ് ദിൽരാജ് എന്ന അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചത്. ഈ ഉത്തരവ് കടയ്ക്ക് മുന്നിൽ പതിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം വന്നപ്പോൾ ഇത് കീറിയെറിഞ്ഞ നിലയിലായിരുന്നു. കട തുറക്കാൻ കഴിയാത്ത വിധം ഒരു ഓട്ടോറിക്ഷ കടയ്ക്ക് മുന്നിൽ അടുപ്പിച്ച് നിർത്തിയിരുന്നു.
പൊലീസ് പിടിച്ച ഓട്ടോയാണ് ഇങ്ങിനെ കട തുറക്കാൻ കഴിയാത്ത വിധം നിർത്തിയിരുന്നത്. എന്റെ അനിയത്തിയാണ് അന്ന് ക്ലെശിച്ച് കട തുറന്നത്. പൊലീസ് പറഞ്ഞു. ആര് പറഞ്ഞു കട തുറക്കാൻ... വണ്ടി നീക്കാൻ ആര് പറഞ്ഞു? നിങ്ങളുടെ വണ്ടിയിൽ ഞാൻ തൊട്ടതേയില്ല. ഇത് കേട്ടതോടെ പൊലീസ് ക്ഷുഭിതരായി. കട അടയ്ക്ക് എന്ന് പറഞ്ഞു ബഹളം വെച്ചു. അപ്പോൾ ഒരാൾ പറഞ്ഞു നല്ല സിഐയാണ് മ്യൂസിയം സ്റ്റേഷനിലെ സിഐ.അദ്ദേഹത്തിനു പോയി പരാതി നൽകൂ എന്ന് പറഞ്ഞു. സിഐയ്ക്ക് പരാതി നൽകാൻ സ്റ്റേഷനിൽ എത്തി. പൊലീസുകാർ കനിഞ്ഞാലല്ലേ സിഐയെ കാണാൻ കഴിയൂ.
പൊലീസിന് സിഐയെ കാണാനുള്ള അപേക്ഷ നൽകിയപ്പോൾ കസേരയിൽ ഇരുന്ന ആ പൊലീസ് എന്റെ അപേക്ഷ വാങ്ങി വായിച്ച ശേഷം കീറി എന്റെ മുഖത്തേക്ക് തന്നെ എറിഞ്ഞു. പൊലീസ് തന്നെയാണ് ഇത് ചെയ്യുന്നത്. ഞങ്ങൾക്ക് ഒരു വഴിയുമില്ല. ഈ കട തുറക്കാൻ കഴിയാത്തതിനെ തുടർന്ന് ഞങ്ങൾ ആരുമില്ലാത്ത മൂന്നു ജീവിതം സഹോദരിമാരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാണ്-ബിയാട്രീസ് പറയുന്നു.
മ്യൂസിയം പൊലീസിന്റെ പ്രതികരണം:
ഈ പ്രശ്നത്തിനു മ്യൂസിയം സിഐയെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഈ പരാതി കേട്ടു. ഞാൻ ശബരിമലയിൽ ആയതിനാൽ മ്യൂസിയം എസ്ഐയെ ബന്ധപ്പെടാൻ പറഞ്ഞു. മ്യൂസിയം എസ്ഐയെ ബന്ധപ്പെട്ടപ്പോൾ ഈ പ്രശ്നത്തിനെക്കുറിച്ച് ഒരറിവും ഇല്ലെന്നാണ് പറഞ്ഞത്. മ്യൂസിയം പൊലീസ് ഇങ്ങിനെ ചെയ്യില്ലെന്നും അവർക്ക് ഒരു ബുദ്ധിമുട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് വന്നു കാണാൻ ബിയാട്രീസിനോടു ആവശ്യപ്പെടാനാണ് മ്യൂസിയം എസ്ഐ ഷാഫി പറഞ്ഞത്.
Stories you may Like
- രാജകുമാരി എത്തിയത് രണ്ടേമുക്കാൽ ലക്ഷം രൂപയുടെ ഉടുപ്പിട്ട്
- രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ അന്വേഷണത്തിന് സ്പീക്കർ
- നെഹ്റു സ്മാരകത്തിൽ നിന്ന് നെഹ്റുവിനെ വെട്ടി കേന്ദ്രം
- മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം; പുറത്തേക്ക് വരുന്നത് 9-ാം ദിവസം
- 'മോദിയുടെ അൽപ്പത്തരത്തിന്റെയും അസഹിഷ്ണുതയുടെയും പ്രതീകം': ജയ്റാം രമേശ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്