പിടിയിലായ ആറു പേർ ഷാർപ്പ് ഷൂട്ടർമാർ; നാല് പേർക്ക് ചാവേർ ആക്രമണത്തിൽ വിദഗ്ധ പരിശീലനം കിട്ടയവർ; പഴയ അൽഉമ്മ കേരളത്തിൽ ലക്ഷ്യമിടുന്നത് ശബരിമലയും ഗുരുവായൂരും കൊച്ചയിലെ യഹൂദ പള്ളിയും; കളിയിക്കാവിളയിലെ അക്രമികൾ ഐഎസ് നേതാവ് കാജാ മൊയ്തീന്റെ അതിവിശ്വസ്തർ; ദക്ഷിണേന്ത്യയിൽ ഐസിസിന്റെ സ്ലീപ്പർ സെല്ലുകൾ സജീവം; തീവ്രവാദത്തെ വേരോടെ അറക്കാൻ കേരള-തമിഴ് നാട് പൊലീസിന്റെ സംയുക്ത ഓപ്പറേഷൻ; കളിയിക്കാവിളയിൽ നിറയുന്നതും ഐസിസ് മോഡൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ ഉൾപ്പെടെ 23 പേർക്കു തീവ്രവാദ സംഘടനകൾ ചാവേർ പരിശീലനം നൽകിയത് കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ അക്രമം നടത്താൻ. കൊച്ചിയിലെ യഹൂദപള്ളി സിനഗോഗ്, ഗുരുവായൂർ, ശബരിമല എന്നിവിടങ്ങളിൽ എല്ലാം സ്ഫോടനവും നാശനഷ്ടവും ഉണ്ടാക്കാനായിരുന്നു ഭീകര പദ്ധതി. അതിനുള്ള ടെസ്റ്റ് ഡോസായിരുന്നു കളിയിക്കാവിളയിലെ കൊലപാതകം. കേസിൽ 18 പേരെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബംഗളുരു, ഉഡുപ്പി എന്നിവിടങ്ങളിൽനിന്നു പിടിയിലായ ഇവരെല്ലാം നിരോധിത തീവ്രവാദസംഘടനയായ 'അൽ ഉമ്മ'യുടെ മുൻപ്രവർത്തകരാണ്. അഞ്ചുപേരെ പിടികൂടാനുണ്ട്. കൊല്ലം റൂറൽ എസ്പി: എസ്. ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു പ്രതികളുടെ കേരളാബന്ധം അന്വേഷിക്കുന്നത്.
കോയമ്പത്തൂരിലെ എസ് ഐയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുപ്പതോളം പേർ കേരളത്തിലും തമിഴ്നാട്ടിലുമായി പൊലീസ് കസ്റ്റഡിയിലുണ്ട്. തിരുവനന്തപുരം വിതുര സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. കേസിൽ പിടിയിലായവരിൽ ആറുപേർ വെടിവയ്പ്പിൽ പ്രത്യേക പരിശീലനം നേടിയവരാണ്. നാലുപേർക്ക് മനുഷ്യബോംബാക്കാനും പരിശീലനം ലഭിച്ചു. കർണാടക, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കു പുറമേ, കേരളത്തിലും ഇവർക്കു പരിശീലനം ലഭിച്ചു. കളിയിക്കാവിള കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച നവാസിൽനിന്ന് ഇതു സംബന്ധിച്ച നിർണായകവിവരങ്ങൾ തമിഴ്നാട് ക്യൂ ബ്രാഞ്ചിനു ലഭിച്ചു. കൊല്ലം തെന്മലയിൽനിന്നാണ് ഇയാൾ പിടിയിലായത്. കരുനാഗപ്പള്ളി, ഓച്ചിറ, അഞ്ചൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊലപാതകത്തിന്റെ സൂത്രധാരൻ നവാസ് ഉൾപ്പെടെ ആറുപേരെ പ്രത്യേകസംഘം പിടികൂടി തമിഴ്നാട് പൊലീസിനു കൈമാറിയിരുന്നു.
മുഖ്യപ്രതികളായ കന്യാകുമാരി തിരുവിത്തൻകോട് സ്വദേശി തൗഫിഖ്, കന്യാകുമാരി കോട്ടാർ സ്വദേശി അബ്ദുൾ ഷമീം എന്നിവരെ കർണാടക പൊലീസ് ഇന്നലെ രാത്രി തമിഴ്നാട് പൊലീസിനു കൈമാറി. ഇവരെ കന്യാകുമാരി ഡി.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയശേഷം കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. ആവശ്യമെങ്കിൽ കേരളാ പൊലീസും ഇവരെ കസ്റ്റഡിയിൽ വാങ്ങും. ഷമീമിനെയും തൗഫിഖിനെയും കഴിഞ്ഞ ചൊവ്വാഴ്ച കർണാടകയിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്നാണു പിടികൂടിയത്. കർണാടക പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും റെയിൽവേ സുരക്ഷാവിഭാഗവും ചേർന്ന്, തിരുവനന്തപുരത്തുനിന്നുള്ള വെരാവൽ എക്സ്പ്രസിൽ യാത്രചെയ്യവേ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിങ്കളാഴ്ച ബംഗളുരുവിലെ രാമനഗരയിൽ പിടിയിലായ ഇജാസ് പാഷയെ ചോദ്യംചെയ്തപ്പോഴാണ് ഇവരെക്കുറിച്ചു സൂചന ലഭിച്ചത്. എസ്ഐയെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ആയുധമെത്തിയതുകൊൽക്കത്തയിൽ നിന്നെന്നും സൂചനയുണ്ട്. ഇജാസിൽ നിന്നാണ് ആയുധ കൈമാറ്റം സംബന്ധിച്ചുള്ള നിർണായക മൊഴി ലഭിച്ചത്. പ്രതികളുടെ സംഘത്തിന് ഐസിസ് ബന്ധമുള്ളതായും കർണാടക പൊലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കർണാടക സെൻട്രൽ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു.
കർണാടകയിലെ അറസ്റ്റിലായ അബ്ദുൾ ഷമീമും ഇജാസ് പാഷയും ആയുധക്കടത്തുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് കഴിഞ്ഞ ആഴ്ച രജിസ്ട്രർ ചെയ്ത കേസിൽ പ്രതികളാണ്. ഈ കേസിന്റെ എഫ്ഐആറിലാണ് ഈ സംഘത്തിന് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കളിയിക്കാവിള കൊലപാതകക്കേസിലെ മൂന്നാം പ്രതിയെന്ന് കരുതുന്ന സെയ്ത് അലി ഉൾപ്പെടെ ആറ് തമിഴ്നാട് സ്വദേശികളും പതിനൊന്ന് കർണാടക സ്വദേശികളുമാണ് സംഘത്തിലുള്ളത്.
എസ്ഐയുടെ കൊലപാതകത്തിനായി തൗഫീക്കിന് ആയുധങ്ങൾ നൽകിയത് ഇജാസ് പാഷയാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആയുധങ്ങൾ കൊൽക്കത്തയിൽ നിന്നെത്തിയതെന്നാണ് ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ആയുധങ്ങൾ എത്തിയതായും സെൻട്രൽ ക്രൈം ബ്രാഞ്ച് സ്ഥിരീകരിക്കുന്നുണ്ട്. ഇജാസ് പാഷ ഇടനിലക്കാരനായി ഏതൊക്കെ സംസ്ഥാനങ്ങളിലേക്ക് ആയുധങ്ങൾ കൈമാറിയെന്നും അന്വേഷിച്ച് വരികയാണ്. അതേസമയം, ആയുധക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഐഎ ശേഖരിച്ചതായാണ് സൂചന.
കഴിഞ്ഞ ദിവസം തെന്മല പാലരുവിയിൽനിന്നു പിടിയിലായ ആറംഗസംഘത്തെ ചോദ്യംചെയ്തപ്പോഴാണ് പ്രതികളായ അബ്ദുൽ ഷമീം, തൗഫീക്ക് എന്നിവരെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചത്. തമിഴ്നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് കേരള, കർണാടക പൊലീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതോടെ സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ പ്രതികൾ പിടിയിലാവുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുള്ള ആറംഗസംഘത്തെ തെന്മല പാലരുവിയിൽനിന്ന് പൊലീസ് പിടികൂടിയത്. ഇവരെ തമിഴ്നാട് പൊലീസ് വിശദമായി ചോദ്യംചെയ്തതിൽനിന്നാണ് ഇരുവരും മഹാരാഷ്ട്രയിലെ രത്നഗിരിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതേത്തുടർന്ന് തമിഴ്നാട് പൊലീസിന്റെ സംഘം മഹാരാഷ്ട്രയിലേക്കു തിരിച്ചു.
മഹാരാഷ്ട്രയിൽ ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതികൾക്ക് തോക്ക് നൽകിയ ഇജാസ് പാഷ ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യംചെയ്തപ്പോൾ പ്രതികൾ കർണാടകയിലേക്കു കടന്നുവെന്ന വിവരം ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ വെരാവെൽ എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന ഇരുവരും പിടിയിലാവുകയായിരുന്നു.
എസ് ഐയെ നാലുപേരടങ്ങുന്ന സംഘമാണ് കൃത്യം നടത്തിയതെന്നും അബ്ദുൽ ഷെമീമും തൗഫീഖുമാണ് വെടിയുതിർത്തതെന്നുമാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളിൽനിന്ന് ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു രണ്ടുപേരെ കണ്ടെത്തിയിട്ടില്ല. 2014-ൽ ഹിന്ദുമുന്നണി പ്രവർത്തകൻ കെ.പി. സുരേഷ് കുമാർ കൊല്ലപ്പെട്ട കേസിൽ അബ്ദുൾ ഷെമീമും പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഈ കേസിൽ പ്രതികളായിരുന്ന കാജാ മൊയ്തീൻ, സെയ്ദലി നവാസ് എന്നിവരെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് പിടികൂടിയിരുന്നു.
കാജാ മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന തമിഴ്നാട്ടുകാരായ മുഹമ്മദ് ഹനീഫ് ഖാൻ, ഇമ്രാൻ ഖാൻ, മുഹമ്മദ് സെയ്ദ് എന്നിവരെ ബെംഗളൂരുവിൽ തമിഴ്നാട് ക്യു ബ്രാഞ്ച് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഇവരിൽനിന്നുകിട്ടിയ വിവരങ്ങളും പൊലീസിന് അബ്ദുൾ ഷെമീമിലേക്കെത്താൻ സഹായകമായി. ഐ.എസിന്റെ സ്വീപ്പർ സെൽ പ്രവർത്തനങ്ങളുമായി ഒളിവിൽ കഴിയുന്നവർക്ക് സഹായം എത്തിച്ചു നൽകിയ ബംഗളുരു സ്വദേശികളാണ് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ പിടിയിലായത്.
ചെന്നൈ കേന്ദ്രീകരിച്ചുള്ള ഐ.എസിന്റെ സ്ലീപ്പർ സെൽ ദക്ഷിണേന്ത്യയിൽ ആസൂത്രിത ആക്രമണങ്ങൾക്കു ശ്രമിക്കുന്നുവെന്ന കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് തമിഴ്നാട് ക്യു ബ്രാഞ്ച് തിരച്ചിൽ ശക്തമാക്കിയത്. ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നവരെന്നു കരുതുന്നവരാണ് ചെന്നൈ സ്വദേശികളായ കാജാ മൊയ്തീൻ , നവാസ് തമീമും. കാജാ മൊയ്തീന്റെ അതിവിശ്വസ്തനാണ് ഷമീം എന്നാൽ പൊലീസ് വിലയിരുത്തൽ.
Stories you may Like
- പി എസ് സി ചെയർമാന് പരാതി അയച്ച് കോഴിക്കോട്ടുകാരൻ! ഇത് കളിയിക്കാവിള വിവാദം
- വിവാഹവാഗ്ദാനം നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, കുറ്റപത്രം സമർപ്പിച്ചു
- കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ ബസ് സർവീസ് തുടങ്ങി
- മദ്യപിക്കാനെത്തിയ 45കാരനെ ബാർ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി
- ഡ്യൂട്ടിക്കിടെ അപകട മരണം ഉണ്ടായാൽ ഇൻഷുറൻസ് തുകയായി 15 ലക്ഷം രൂപ ലഭിക്കും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്