'നീ വാട്സാപ്പിൽ എനിക്കെതിരെ സംസാരിക്കുമോടാ...ഞാൻ ലോക്കലാടാ..ലോക്കൽ..നീ വരത്തനും..എനിക്കാണിവിടെ സപ്പോർട്ട്...നിന്നെ ഞാൻ വെല്ലുവിളിക്കുകയാടാ': റസിഡന്റ്സ് അസോസിയേഷനിലെ വാട്സാപ്പ് ഗ്രൂപ്പിൽ എതിരഭിപ്രായം പറഞ്ഞതിന് യുവാവിനെ ദേശീയ പാതയിൽ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; അരൂർ ചന്ദിരൂരിൽ നടന്ന സംഭവത്തിൽ അസോസിയേഷൻ സെക്രട്ടറിക്കെതിരെ കേസ്; യുവാവും ഭാര്യയും ഫേസ്ബുക്കിലിട്ട വീഡിയോ കണ്ട് പിന്തുണയുമായി സോഷ്യൽ മീഡിയയും
മറുനാടൻ ഡെസ്ക്
ആലപ്പുഴ: റെസിഡൻസ് അസോസിയേഷനുകളാകുമ്പോൾ അല്ലറ ചില്ലറ വാക് തർക്കവും കുശുമ്പും കുന്നായ്മയും ഒക്കെ പതിവാണ്. അതുപോലെ തന്നെ ഇണക്കവും, ചിരിയും ആഘോഷവും എല്ലാം ഉണ്ടാവുകയും ചെയ്യും. എന്നാൽ, ഞാൻ നാട്ടുകാരൻ, വരത്തൻ എന്നൊക്കെ പറഞ്ഞ് ഒരാൾ മറ്റൊരാളെ കൊല്ലാൻ ശ്രമിച്ചാലോ? അങ്ങനെ ഒരുസംഭവമാണ് ഇപ്പോൾ അരൂർ ചന്തിരൂരിൽ നിന്ന് വരുന്നത്. ജോലി കഴിഞ്ഞ് മടങ്ങി വന്ന തന്നെ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ബിനു പുത്തൻവേലിൽ നിലത്ത് ഉരുട്ടിയിട്ട് കഴുത്ത് ഞെരിച്ചുകൊല്ലാൻ ശ്രമിച്ചുവെന്നാണ് സ്വകാര്യ ചാനൽ ജീവനക്കാരനായ സന്തോഷ് സൈമൺ ആരോപിക്കുന്നത്. സന്തോഷും ഭാര്യയും ഫേസ്ബുക്കിൽ സംഭവം വിവരിച്ചതോടെ സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ചെത്തുന്നവരും ഏറെ.
സംഭവം ഇങ്ങനെ:
ഫേസ്ബുക്കിൽ ബിനുവിന്റെ വിവരണം:
'ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ഫ്ളാറ്റ് സമുച്ചയത്തിലേക്ക് തിരിയുന്ന ഇടവഴിയിൽ ബിനു കാത്തുനിൽപ്പുണ്ടായിരുന്നു, സന്തോഷ് ജോലി കഴിഞ്ഞുവരുന്നതും കാത്ത്. ചന്തിരൂർ കുഴിപ്പള്ളിയാണ് സ്ഥലം. ബൈക്ക് ഓടിച്ച് സന്തോഷ് വരുമ്പോൾ ബിനു അവിടെ മൊബൈലും നോക്കി നിൽപ്പുണ്ടായിരുന്നു. കണ്ടയുടൻ തടഞ്ഞ് ഹാൻഡിലിൽ കടന്നുപിടിച്ചു. സന്തോഷ് വീഴാൻ പോയി. പെട്ടെന്ന് ബിനു ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. പിന്നെ ചോദ്യം ചെയ്യലും ഭീഷണിയുമായി. 'മാപ്പ് പറയണം എന്നായിരുന്നു ഡിമാൻഡ്. എന്തിന് മാപ്പ് പറയണം എന്ന് ചോദിച്ചപ്പോൾ മറുപടിയുമില്ല. 'നീ വാട്സാപ്പിൽ എനിക്കെതിരെ പ്രതികരിക്കുമോടാ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം. തുടർന്ന് റോഡിൽ ഉരുട്ടിയിട്ട് സന്തോഷിനെ ക്രൂരമായി മർദ്ദിച്ചു. ബിനുവും സഹോദനും മകനും ചേർന്നായിരുന്നു തല്ലിയത്. കഴുത്ത് ഞെരിച്ച ശ്വാസം കിട്ടാതെ വന്നു. മരണത്തിലേക്ക് പോകുന്ന ഘട്ടം വന്നപ്പോൾ അവിടെയുണ്ടായിരുന്ന ഒരുസുഹൃത്ത് ഇടപെട്ടു. നിർത്തടാ എന്നുപറഞ്ഞ് അലറിയപ്പോഴാണ് അവർ പിന്തിരിഞ്ഞത്. അങ്ങനെയാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.
തന്റെ ഭർത്താവിന് നേരേ ജോലി കഴിഞ്ഞുവരുമ്പോൾ വധശ്രമുണ്ടായെന്ന് സന്തോഷിന്റെ ഭാര്യയും വീഡിയോയിൽ പറയുന്നുണ്ട്. കഴുത്തിന് പരിക്കേറ്റ സന്തോഷ് സൈമൺ തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സന്തോഷിന്റെ തീരുമാനം. തനിക്ക് എനതെങ്കിലും സംഭവിച്ചാൽ, അതിന് ബിനുവും ഭാര്യയും ബിനുവിന്റെ ചേട്ടന്റെ മകൻ അപ്പുവും ആയിരിക്കും ഉത്തരവാദികൾ എന്നും സന്തോഷ് സൈമൺ വീഡിയോയിൽ പറയുന്നുണ്ട്.
പിന്നാമ്പുറം
കൊല്ലം ചവറ സ്വദേശിയായ സന്തോഷ് നാല് വർഷം മുമ്പ് സ്ഥല്ത്ത് ഫ്ളാറ്റ് വാങ്ങിയ നാൾ മുതൽ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ബിനുവുമായി തർക്കം നിലനിന്നിരുന്നു. അസോസിയേഷനിൽ ഖജാൻജിയായിരുന്നു ഏറെ നാൾ സന്തോഷ്. ആ സമയത്ത് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായി. അയൽക്കാരായ ഇരുവരും തമ്മിലെ പോര് ബാഡ്മിന്റൺ കോർട്ട് വരെ നീണ്ടു. ബിനു ഉള്ള സമയത്ത് പ്രശ്നങ്ങൾ ഒഴിവാക്കാൻ കളി ഒഴിവാക്കിയിരുന്നതായി സന്തോഷ് പറയുന്നു. എന്നാൽ., ഒരുദിവസം സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി കളിക്കാൻ ചെന്നപ്പോൾ ബിനുനും കുടുംബവും വഴക്കിന് വന്നു. ഞങ്ങളുടെ നെറ്റാണ്,...ഞങ്ങളുടെ ഷട്ടിലാണ് ..എന്നൊക്കെ പറഞ്ഞായിരുന്നു അസ്വാസരസ്യം പ്രകടിപ്പിച്ചത്. ബിനുവിന്റെ ചേട്ടന്റെ മകൻ അപ്പു ബാഡ്മിന്റൺ കോർട്ടിൽ സിനിമാ സ്റ്റൈലിൽ വണ്ടി ഇരപ്പിച്ചെത്തി ഭീഷണി മുഴക്കുകയും ചെയ്തു അന്ന്.
ഏറെ നാളായി തനിക്കെതിരെ ബിനു വധഭീഷണി മുഴക്കുന്നുണ്ടെന്നാണ് സന്തോഷ് പറയുന്നത്. അസോസിയേഷൻ പരിധിയിൽ സിസിടിവി ഉള്ളതുകൊണ്ട് അതിന് പുറത്ത് വച്ചുകൈകാര്യം ചെയ്യുമെന്ന് പലരോടും പറഞ്ഞിരുന്നതായും എന്നാൽ, താൻ ഇത് കാര്യമാക്കിയിരുന്നില്ലെന്നും സന്തോഷ് പറഞ്ഞു. എന്നാൽ, ചൊവ്വാഴ്ച രാത്രി തനിക്ക് നേരേ വധശ്രമം നടന്നു. താൻ ലോക്കലാണെന്നും നിങ്ങൾ വരത്തരാണെന്നുമായിരുന്നു ബിനുവിന്റെ ഭീഷണികളിലെ പതിവ് വെല്ലുവിളി. ഞാൻ ഇവിടുത്തുകാരനാടാ..എനിക്കാണിവിടെ ഹോൾഡ്...നിന്നെ ഞാൻ വെല്ലുവിളിക്കുന്നു എന്ന് ബിനു മുമ്പ് പറയുന്നതിന്റെ വീഡിയോയും സന്തോഷ് ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. പൊലീസ്-രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചായിരുന്നു ഭീഷണി. ഒരു വട്ടം ബിനുവിന്റെ ചേട്ടന്റെ മകൻ അപ്പു പുലർച്ചെ രണ്ടുമണിക്ക് സന്തോഷിന്റെ വീട് അതിക്രമിച്ചുകയറാൻ ശ്രമിച്ചു. ഈ സംഭവം പൊലീസ് കേസായെങ്കിലും പിന്നീട് ഇരുകൂട്ടരും ചേർന്ന് ഒത്തുതീർപ്പാക്കുകയായിരുന്നു. അന്നുമുതലാണ് സന്തോഷിനെതിരെ ബിനു വധഭീഷണി മുഴക്കി തുടങ്ങിയത്. തനിക്കും ഭാര്യയ്ക്കും, രണ്ടുപെൺമക്കൾക്കും ജീവിക്കണ്ടേയെന്നും സന്തോഷ്് ചോദിക്കുന്നു.
തല്ലിച്ചതച്ചത് എന്തിന് ?
ആലപ്പുഴ അരൂരിലുള്ള ഫ്ളാറ്റ് ആൻഡ് വില്ല കോംപ്ലക്സിൽ താമസക്കാരുടെ സൗകര്യത്തിനായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ ഗ്രൂപ്പിൽ ബിനുവിനെതിരെ പ്രതികരിച്ചതിനാണ് സന്തോഷിനെ റോഡിൽ പരസ്യമായി മർദ്ദിച്ചതെന്ന് പറയുന്നു. ബിനുവും രണ്ടുപേരും ചേർന്ന് സന്തോഷ് ജോലികഴിഞ്ഞ് വരുന്ന വഴിക്ക് കാത്തുനിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചന്ദിരൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം നാഷണൽ ഹൈവേയിൽവച്ചാണ് ആക്രമിച്ചത്. നാലുവർഷമായി ഫ്ളാറ്റിലെ താമസക്കാരനാണ് കൊല്ലം സ്വദേശിയായ സന്തോഷ്. ബിനുവുമായി അഭിപ്രായവ്യത്യാസമുള്ളതിനാൽ സന്തോഷിനും കുടുംബത്തിനും ഫ്ളാറ്റിൽ വിലക്കെന്നും പരാതിയുണ്ട്. ബിനുവിന് സ്ഥലത്തുള്ള സ്വാധീനം കണക്കിലെടുത്ത് സമുച്ചയത്തിലുള്ളവർ എന്തുസംഭവിച്ചാലും പ്രതികരിക്കില്ലെന്നും പരാതിയുണ്ട്.
ഒരു ഫ്ളാറ്റ് ആൻഡ് വില്ല സമുച്ചയത്തിലെ ആഭ്യന്തര പ്രശ്നമാണെങ്കിലും വധശ്രമം നടന്നതോടെ രണ്ടുകുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ സ്വഭാവം മാറി, കേസായി. സോഷ്യൽ മീഡിയിൽ പരാതിക്കാർ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് സപ്പോർട്ടുമായി എത്തുന്നവരാണ് ഏറെയും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍