Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയുടെ വോട്ടുവാങ്ങി നിയമസഭ കണ്ടവനാണ് പിണറായി വിജയൻ; ബിജെപിക്കെതിരെ ചാരിത്ര്യ പ്രസംഗം നടത്തി പിണറായി വിജയൻ തങ്ങളെ പഠിപ്പിക്കേണ്ട; അവരുടെ വോട്ടുവാങ്ങി തങ്ങളുടെ ആരും എംഎൽഎയും എംപിയുമായിട്ടില്ല; അതുകൊണ്ട് തങ്ങളെ രാഷ്ട്രീയമര്യാദ പഠിപ്പിക്കലും ഉപദേശവും വേണ്ട; സ്വയം നന്നായാൽ മതി; കേരളത്തിൽ ഒറ്റയ്ക്ക് നിൽക്കാനുള്ള കപ്പാസിറ്റി കോൺഗ്രസിനുണ്ട്; അതിനുള്ള ആളും പിന്തുണയുമുണ്ട്: മുഖ്യമന്ത്രി പിണറായിക്കെതിരെ തുറന്നടിച്ചു കെ സുധാകരൻ എംപി

ബിജെപിയുടെ വോട്ടുവാങ്ങി നിയമസഭ കണ്ടവനാണ് പിണറായി വിജയൻ; ബിജെപിക്കെതിരെ ചാരിത്ര്യ പ്രസംഗം നടത്തി പിണറായി വിജയൻ തങ്ങളെ പഠിപ്പിക്കേണ്ട; അവരുടെ വോട്ടുവാങ്ങി തങ്ങളുടെ ആരും എംഎൽഎയും എംപിയുമായിട്ടില്ല; അതുകൊണ്ട് തങ്ങളെ രാഷ്ട്രീയമര്യാദ പഠിപ്പിക്കലും ഉപദേശവും വേണ്ട; സ്വയം നന്നായാൽ മതി; കേരളത്തിൽ ഒറ്റയ്ക്ക് നിൽക്കാനുള്ള കപ്പാസിറ്റി കോൺഗ്രസിനുണ്ട്; അതിനുള്ള ആളും പിന്തുണയുമുണ്ട്: മുഖ്യമന്ത്രി പിണറായിക്കെതിരെ തുറന്നടിച്ചു കെ സുധാകരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിൽ സംയുക്ത സമരം നടത്തിയതിന് ശേഷം ഇനിയും അത്തരം പ്രക്ഷോഭത്തിന് ഇല്ലെന്ന് കോൺഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സംയുക്തപ്രക്ഷോഭം പിണറായി വിജയന് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കികൊടുത്തു എന്ന ആരോപണം ശക്തമായതോടെയാണ് കോൺഗ്രസിന്റെ പിന്മാറ്റം. എന്തായാലും ഇടക്കാലത്തിന് ശേഷം പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്താൻ കോൺഗ്രസിന് പിണറായി വിജയന്റെ ഉപദേശം ആവശ്യമില്ലെന്ന് കെ സുധാകരൻ തുറന്നടിച്ചു.

സംയുക്തസമരം നടത്തിയത് കോൺഗ്രസിന് ക്ഷീണമായിട്ടില്ലെന്നും തങ്ങൾ ഇടതുപക്ഷക്കാരന്റെ കാലിന്മേലല്ല കളിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിന് കോൺഗ്രസിന്റെതായ ഐഡൻഡിറ്റിയിട്ടുണ്ട്. തങ്ങൾ ചെലയ്ക്കുന്നത് തങ്ങളുടെ കാലിന്റെ പുറത്താണ്. തങ്ങൾക്ക് സിപിഎമ്മിന്റെ സഹായം വേണ്ടെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ ഒറ്റയ്ക്ക് നിൽക്കാനുള്ള കപ്പാസിറ്റി കോൺഗ്രസിനുണ്ട്. അതിനുള്ള ആളും പിന്തുണയുമുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരെ കോൺഗ്രസിന്റെ എല്ലാ വിഭാഗങ്ങളും സമരമുഖത്താണ്. അതുകൊണ്ട് പിണറായി വിജയൻ തങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നും സ്വയം നന്നാകാൻ നോക്കിയാൽ മതിയെന്നും സുധാകരൻ പറഞ്ഞു.

ബിജെപിയുടെ വോട്ടുവാങ്ങി കേരള നിയമസഭ കണ്ടവനാണ് പിണറായി. ബിജെപിക്കെതിരെ ചാരിത്ര്യപ്രസംഗം നടത്തി പിണറായി വിജയൻ തങ്ങളെ പഠിപ്പിക്കേണ്ട. അവരുടെ വോട്ടുവാങ്ങി തങ്ങളുടെ ആരും എംഎൽഎയും എംപിയുമായിട്ടില്ല. അതുകൊണ്ട് തങ്ങളെ രാഷ്ട്രീയ മര്യാദ പഠിപ്പിക്കരുതെന്നും സുധാകരൻ പറഞ്ഞു. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഒരു മുസ്ലിം സംഘടനയും കോൺഗ്രസുമായി അകന്നിട്ടില്ലെന്നും അത്തരം വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും സുധാകരൻ പറഞ്ഞു. അതേസമയം സമരത്തിൽ തീവ്രവാദസ്വഭാവമുള്ള സംഘടനകളെ മാറ്റി നിർത്തണമെന്ന നിലപാട് ഞങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർ ബിജെപി വക്താവായി സംസാരിച്ചിട്ടും അദ്ദേഹത്തിനെതിരെ ഒരു രാഷ്ട്രീയ നിലപാട് എടുക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഗവർണർ നിലപാട് തിരുത്തണമെന്ന് പറയാൻ പോലും പിണറായി തയ്യാറായിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. സംയുക്തസമരവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി പറഞ്ഞതിൽ രാഷ്ട്രീയമുണ്ട്. എന്നാൽ അക്കാര്യം അദ്ദേഹം പറയേണ്ടത് പാർട്ടിക്കകത്തായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല ചെയ്തതാണ് ശരി. സന്ദർഭോചിതമായ തീരുമാനമാണ് രമേശ് കൈക്കൊണ്ടതെന്നും സുധാകരൻ പറഞ്ഞു. പാർട്ടിക്കകത്ത് മുല്ലപ്പള്ളിക്കെതിരെ ഗ്രൂപ്പ്് അടിസ്ഥാനത്തിൽ ആക്രമണം നടത്തുന്നെന്ന് പറയാനാവില്ല. കോൺഗ്രസിൽ എല്ലാവരും വ്യക്തിപരമായി അഭിപ്രായം പങ്കിടുന്നവരാണ്. മുൻപും അങ്ങനെ ആയിരുന്നില്ലേ?. അന്ന് കെ കരുണാകരനും ആന്റണിയുമാണെങ്കിൽ ഇന്നത് രമേശും ഉമ്മൻ ചാണ്ടിയുമായി-സുധാകരൻ പറഞ്ഞു.

കെപിസിസി ഭാരവാഹിപ്പട്ടിക സംബന്ധിച്ച് ആർക്കും ഒരാശങ്കയും വേണ്ടെന്ന് കെ.സുധാകരൻ എംപി. ഒരാൾക്ക് ഒരു പദവി എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. തനിക്ക് നിലവിൽ രണ്ടു പദവികളാണുള്ളത്. ഇതിൽ ഏത് വേണമെന്നുള്ള അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കും. സംഘടനാ രംഗത്തു പ്രവർത്തിക്കാനാണ് കൂടുതൽ താൽപര്യമെന്ന അഭിപ്രായത്തിന് ഇപ്പോഴും മാറ്റമില്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. പൗരത്വ വിഷയത്തിൽ ചെന്നിത്തല പിണറായി വിജയന്റെ കൈപിടിച്ചതോടെ യുഡിഎഫ് ഫലത്തിൽ നിരവധി പ്രശ്നങ്ങൾ കൊണ്ട് വലഞ്ഞിരുന്ന പിണറായി വിജയന് അവസരം കൈനീട്ടി നൽകുകയായിരുന്നു എന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ സജീവമാണ്. കിട്ടിയ അവസരം പരമാവധി മുതലെടുത്ത പിണറായി വിജയൻ 'മുസ്ലിം രക്ഷകൻ' ഇമേജിലാണ് പിന്നീട് അവതരിച്ചത്. അതിന് വേണ്ട കാര്യങ്ങളെല്ലാം പാർട്ടിയുമായി ഏകോപിപ്പിച്ചു കൊണ്ട് അദ്ദേഹം ചെയ്തു.

തുടർച്ചയായി ഭരണഘടനാ സംരക്ഷണത്തിനായി പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ. എപി-ഇകെ വ്യത്യാസമില്ലാതെ മതപണ്ഡിതരെ സംഘടിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്താനും കേരളാ സർക്കാർ ഒരുങ്ങിയത് ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള വോട്ടുബാങ്ക് പ്രീണിപ്പിക്കലാണ്. പാർട്ടിയിൽ വേണ്ടത്ര ആലോചന ഇല്ലാതെ ചെന്നിത്തല ചെയ്തത് 'മഹാ മണ്ടത്തരം' ആയെന്നാണ് കോൺഗ്രസ് നേതാക്കൾക്കുള്ളിൽ ഇപ്പോൾ ഉയരുന്ന വികാരം. ഇടതു പക്ഷത്തിന് കാര്യമായി ഒരു റോളും ഇല്ലാതിരിക്കേണ്ട സമരം ചെന്നിത്തല കാരണം മുഖ്യമന്ത്രിയുടെ ഇമേജ് ഉയർത്തുന്ന വിധത്തിലേക്ക് മാറിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

മലബാറിലെ കോൺഗ്രസ് നേതാക്കളിൽ നിന്നും ചെന്നിത്തലയുടെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുണ്ട്. ഇവിടെ പോരടിച്ചു നിൽക്കുന്ന പാർട്ടി പ്രവർത്തകരുടെ ആവേശം ചോർത്തുന്ന വിധത്തിലായിപ്പോയി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കൈകൊടുതത്. ഇപ്പോൾ പ്രതിഷേധ പരിപാടികളുമായി പൗരത്വ നിയമ ഭേദഗതി സമരത്തെ നയിക്കുന്ന നേതാവായി മുഖ്യമന്ത്രി പിണറായി മാറിക്കഴിഞ്ഞു. ദേശീയ തലത്തിൽ അടക്കം മുഖ്യമന്ത്രിയുടെ ഇമേജ് വർദ്ധിക്കാൻ ഇടയാക്കി. യുഎപിഎ നിയമം ചുമത്തി അലനെയും താഹയെയും അറസ്റ്റു ചെയ്ത സംഭവത്തിൽ അടക്കം പിണറായിക്കെതിരെ ശക്തമായി ജനവികാരം ഉണ്ടായിരുന്നു. പൊലീസിനെ സംഘവൽക്കരിക്കുന്നു എന്ന ആക്ഷേപം മറുവശത്തും. ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിച്ചത് പ്രതിപക്ഷവുമാണ് എന്നിരിക്കേ കിട്ടിയ അവസരത്തിൽ മുഖ്യമന്ത്രി എല്ലാ പരിഹരിച്ചു ജനകീയനായി.

പിണറായി വിജയനുമായി കൈകോർത്ത് സംയുക്ത സമരത്തിന് ഇറങ്ങിയത് തെറ്റായപ്പോയി എന്നു പറഞ്ഞ കെപിസിസി അധ്യക്ഷനെ വിമർശിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പല പ്രതിഷേധ വേദികളിലും സംസാരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനുള്ളിൽ ആരുമില്ലാത്ത അവസ്ഥയും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പിണറായി വിജയൻ കേരളത്തിന്റെ നേതാവായി എന്ന് പ്രതിപക്ഷത്തെ നേതാക്കളും സമ്മതിക്കുന്ന അവസ്ഥയാണ്. പൗരത്വഭേദഗതിക്ക് എതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ പങ്കെടുത്തത് ലീഗിനും തിരിച്ചടി ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP