ന്യൂമോണിയ തലച്ചോറിനെ വരെ ബാധിച്ചപ്പോൾ ലിയാമോളെ കൈവിട്ട വിധി ആദ്യം കൊണ്ടുപോയത് ബ്ലഡ് ക്യാൻസർ രൂപത്തിൽ ഏക സഹോദരനെ; പിന്നാലെ അച്ഛന്റെ കിഡ്നികളും ജീവിതവും വിധി പറിച്ചെടുത്തു; ഒടുവിൽ അമ്മയ്ക്ക് ഡിസ്കിനും ഗർഭപാത്രത്തിനും രോഗം ബാധിച്ചു; പാതി ജീവിതവുമായി അവൾ ഇപ്പോഴും നഴ്സിങ് പഠിക്കുകയാണ്: കൊടിയ പട്ടിണിയുടെയും സങ്കടത്തിന്റെയും കടും കഥ മായിക്കാൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ ചിലരോട് ക്രൂരമായി പെരുമാറുന്നത്. അതും സ്വന്തമായി എണീറ്റു നിൽക്കാൻ നിവൃത്തിയില്ലാത്തവരോട്. അച്ഛനും മകനും രോഗത്തിന് കീഴടങ്ങി മരണം വരിച്ചപ്പോൾ അമ്മയും ഏക മകളും മരണത്തിനും ജീവിതത്തിനും ഇടയിലൂടെ നടക്കുന്ന ദാരുണമായ ഒരു കുടുംബത്തിന്റെ കഥയിലൂടെ ഈ ചോദ്യം ആവർത്തിക്കാം. ലിയാമോൾ എന്ന ഈ പെൺകുട്ടി നഴ്സിങ് പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നത് ബാക്കിയായ സ്വപ്നങ്ങൾ തളിർക്കാൻ ആണ്. കരുണയില്ലാത്ത വിധി അവൾക്ക് ചുറ്റും നൃത്തം വയ്ക്കുമ്പോഴും എല്ലാം ശരിയാകുന്ന കാലത്തെ കരുതി അവൾ പഠനം തുടരുകയാണ്. നഴ്സിങ് പഠനം പൂർത്തിയാക്കിയാൽ ലഭിക്കുന്ന ജോലിയാണ് പ്രതീക്ഷ. അവളെയും അവളെ പോലെ 200 പേരെയും സഹായിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്.
നേരിട്ട് ആദ്യമെ ചോദിക്കട്ടെ. ഈ പെൺകുട്ടിയെ പോലെ അനേകം പാവപ്പെട്ട കുട്ടികൾക്ക് പഠന സഹായം നൽകാൻ ശ്രമിക്കുകയാണ് ഞങ്ങൾ. തെരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളും ദാരിദ്ര്യത്തിന്റെയും സങ്കടത്തിന്റെയും നിരാശ തീരത്ത് കൂടി അലയുന്നവരാണ്. സഹായിക്കുക. നിങ്ങളാൽ കഴിയുന്ന പോലെ. ഞങ്ങളുടെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് നിങ്ങൾ നൽകുന്ന പണം പൂർണമായും സുതാര്യമായി പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ അഞ്ചോ പത്തോ രൂപയ്ക്ക് ലിയാമോളെ പോലെ അനേകം പാവപ്പെട്ട കുട്ടികളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ കഴിയും. ദയവായി നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക.
ലിയാമോളുടെ കഥ
കുമളി കൊച്ചറ സ്വദേശിനിയാണ് ലിയാമോൾ രമേശ് എന്ന മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനി. ചെറുപ്പം മുതൽക്കെ അസുഖങ്ങൾ പിടാതെ പിന്തുടരുന്ന പെൺകുട്ടിയാണ് ലിയാമോൾ. എട്ടു വർഷങ്ങൾക്കു മുമ്പ് ലിയാമോൾക്ക് ബാധിച്ച ന്യൂമോണിയയിലൂടെയാണ് ഈ കുടുബത്തിലേക്ക് ദുരന്തങ്ങൾ എത്തിത്തുടങ്ങിയത്. പനിയാണെന്നു കരുതി ആദ്യം ചികിത്സിച്ചു. എന്നാൽ, അസുഖം കണ്ടു പിടിക്കാൻ വൈകിയതും വിദഗ്ധ ചികിത്സ ലഭിക്കാഞ്ഞതും മൂലം ന്യൂമോണിയ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും പടർന്നു. ഹൃദയത്തിലേക്കും തലച്ചോറിലേക്കും കരളിലേക്കുമൊക്കെ അണുബാധ പടർന്നപ്പോൾ ആകെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം പണയം വച്ചാണ് ലിയാമോളുടെ ജീവൻ തിരികെ പിടിച്ചത്.
മകളുടെ ചികിത്സയ്ക്കായി 40 സെന്റ് സ്ഥലവും പൊളിഞ്ഞു വീഴാറായ വീടും ബാങ്കിൽ പണയം വച്ചാണ് മാതാപിതാക്കൾ പണം കണ്ടെത്തിയത്. അസുഖങ്ങൾക്കിടയിലും എട്ട് എ പ്ലസുകൾ നേടി 93 ശതമാനം മാർക്കോടെ ലിയ പത്താംക്ലാസ് പാസാവുകയും ചെയ്തു. ലിയാമോളുടെ ജീവൻ രക്ഷിച്ച് രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് അടുത്ത ദുരന്തം എത്തിയത്. ഇത്തവണ വിധി ലക്ഷ്യമിട്ടത് ലിയാമോളുടെ അനിയനെ ആയിരുന്നു. ബ്ലഡ് കാൻസറിന്റെ രൂപത്തിൽ എത്തിയ ദുരന്തം സഹോദരന്റെ ജീവൻ കവർന്നു.
കടവും മറ്റു സഹായങ്ങളുമെല്ലാം സ്വരൂക്കൂട്ടി വാടകയ്ക്ക് വീടെടുത്താണ് തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ സഹോദരന്റെ ചികിത്സ നടത്തിയത്. പക്ഷേ, ഏകദേശം ഒരു വർഷം നീണ്ടുനിന്ന ചികിത്സകളെല്ലാം നിഷ്പ്രഭമാക്കി നാലു വർഷം മുമ്പാണ് സഹോദരൻ മരണമടഞ്ഞത്. എന്നിട്ടും ഈ കുടുംബത്തെ തേടി വീണ്ടും ദുരന്തങ്ങളെത്തി. കുടുംബനാഥനും ലിയാമോളുടെ അച്ഛനുമായ രമേശിന് പിടിപെട്ട വൃക്കരോഗത്തിന്റെ രൂപത്തിലാണ് വീണ്ടും ദുർവിധി ഇവരെ തേടിയെത്തിയത്. പലരുടെയും സഹായത്തോടെ വലിയ രീതിയിൽ പൈസ ചിലവഴിച്ച് വൃക്ക മാറ്റിവെച്ചുവെങ്കിലും രണ്ട് വർഷം മുമ്പ് അച്ഛനും മരണത്തിന് കീഴടങ്ങി.
ഈ കുടുംബത്തിന്റെ ദുരിതയാത്ര ഇതുകൊണ്ടൊന്നും തീർന്നില്ല. ലിയാമോളുടെ ആകെയുള്ള ആശ്രയമായിരുന്ന അമ്മ സോഫിയയുടെ നടുവിന്റെ ഡിസ്ക് തകരാറിലായതിനാൽ പലതവണ കിടപ്പിലാവുകയും ചെയ്തു. ഡിസ്സ്കിന് സർജറിക്ക് വേണ്ടി യാതൊരു നിർവാഹവുമില്ലാതെ വിഷമിക്കുമ്പോഴാണ് ഗർഭാശയ സംബന്ധമായ അസുഖം ഇപ്പോൾ ബാധിച്ചിരിക്കുന്നത്. കുമളി കൊച്ചറയിലെ വീട് താമസയോഗ്യമല്ലാത്തതിനാൽ രാജാക്കാടുള്ള സോഫിയയുടെ സഹോദരിമാരുടെ കൂടെയാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.
സ്വന്തം ജീവിതച്ചെലവും മകളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായി അത്യാവശ്യം തുന്നൽ ജോലികളൊക്കെ ചെയ്തിരുന്നുവെങ്കിലും നിലവിലെ അസുഖത്തിന്റെ തീവ്രത മൂലം അതിനും സാധിക്കുന്നില്ല. ഇപ്പോൾ ലിയാമോളുടെ ശ്വാസകോശത്തിന്റെ നാൽപത് ശതമാനം പ്രവർത്തനക്ഷമമല്ലാത്തതിനാൽ മറ്റ് രോഗങ്ങളോ അണുബാധയോ നേരിടാതെ നോക്കേണ്ടതുണ്ട്. ഇവരുടെ ദയനീയാവസ്ഥ പരിഗണിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ചെറിയൊരു സഹായം നൽകിയിരുന്നതായി ഇവരുടെ വാർഡിലെ പഞ്ചായത്ത് മെമ്പറും കരുണാപുരം പഞ്ചായത്തംഗംവുമായ സേവ്യർ അറിയിച്ചു. ഇപ്പോൾ ഇവരുടെ ചെറിയ വീടും സ്ഥലവും ബാങ്കിന്റെ ലോൺ തിരിച്ചടയ്ക്കത്തത് മൂലം ജപ്തി ഭീഷണിയിലാണ്.
ഇനി പറയൂ... നന്നായി പഠിച്ചിട്ടും ദുർവിധികളുടെ പേമാരിയിൽ തകർന്നു വീഴാതെ തളരാതെ പഠിക്കുന്ന ഈ പെൺകുട്ടിയെ സഹായിക്കേണ്ടത് നമ്മുടെ ചുമതലയല്ലേ? വെറും 20 വയസിനുള്ളിൽ തന്നെ നഷ്ടമാകുമെന്ന് കരുതിയ ജീവൻ തിരികെ പിടിച്ച് വളരുന്ന ലിയാമോളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നിങ്ങൾ നൽകുന്ന ചെറിയ തുകയ്ക്ക് കഴിയും. അല്ലെങ്കിൽ ഈ കൊച്ചു പെൺകുട്ടിയുടെ കണ്ണുനീർത്തുള്ളികൾ നമ്മെ ചുട്ടുപൊള്ളിക്കില്ലേ...
ആവാസിലൂടെ സഹായിക്കാം
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ 200 വിദ്യാർത്ഥികളെ സഹായിക്കാനുള്ള ദൗത്യം ഏറ്റെടുത്തു പൂർത്തിയാക്കി വരുന്നത്. തീർത്തും നിർദ്ധനരായ 200 നഴ്സിങ് വിദ്യാർത്ഥികളെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് മറുനാടന്റെ മുൻകൈയിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം നൽകാം. നിങ്ങളുടെ സഹായം എത്ര ചെറുതായാലും വലുതായാലും പ്രശ്നമല്ല. ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്ക് മറുനാടനിൽ വാർത്ത സഹിതം പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. ഓരോ ദിവസവും എത്ര കാശ് കിട്ടി എന്ന് വ്യക്തമാക്കിക്കൊണ്ട് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ സഹിതമാണ് വാർത്ത പ്രസിദ്ധീകരിക്കുക.
പൂർണമായും സുതാര്യമായി തന്നെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വായനക്കാരെ അറിയിച്ചായിരിക്കും ഞങ്ങൾ ഫണ്ട് ശേഖരിക്കുന്നത്. ഈ അപ്പീൽ ക്ലോസ് ചെയ്താൽ ഉടൻ അക്കൗണ്ട് ഓഡിറ്റ് ചെയ്ത് വിവരം പ്രസിദ്ധീകരിക്കുന്നതാണ്.
ആവാസ് അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നഴ്സിങ് സഹായത്തിനായി രണ്ടായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും ഏറ്റവും യോഗ്യരെന്ന് ബോധ്യപ്പെട്ട 200 പേരെയാണ് പഠന സഹായം നൽകുന്നതിനായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 200 അപേക്ഷകളിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പിതാവിനെ നഷ്ടപ്പെട്ടവർ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവർ എട്ടും പിതാവും മാതാവുമില്ലാത്തവർ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ ഉള്ളവർ നാലു പേരാണ്. ഇവരിൽ എല്ലാവരും ഇപ്പോൾ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.
കൂടാതെ, അപകടവും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾ വന്ന് തളർന്നു കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ, അംഗവൈകല്യങ്ങൾ സംഭവിച്ചവർ, മാനസിക രോഗങ്ങളും കിഡ്നി, ഹൃദ്രോഗം, ക്യാൻസർ പോലുള്ള തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവർ, ബധിരർ, മൂകർ, അന്ധർ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവർ 50 പേരും ലോൺ എടുത്ത തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവർ അഞ്ചു പേരുമുണ്ട്.
ഇത്തരത്തിൽ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂവെന്ന കഷ്ടിസ്ഥിതിയിലുള്ളവരെയാണ് പഠന സഹായം നൽകുവാനായി തെരഞ്ഞെടുത്തത്. സ്കൈഡൈവേഴ്സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നൽകിയവർ, വായനക്കാർ, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങൾ, സ്പോൺസേഴ്സ് തുടങ്ങിയവർ നിർദ്ദേശിച്ച നിർധനരായവർ എന്നിവരെ കൂടി ചേർത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും നിങ്ങൾക്ക് ഇവരെ സഹായിക്കാൻ അവസരമുണ്ട്. നിങ്ങളുടെ മനസ്സിൽ അൽപ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേർത്ത് ഇവർക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേർക്ക് 20, 000 വീതം കൊടുക്കണമെങ്കിൽ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്