Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?

ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന മോഹൻലാൽ അവതാരകനായ ബിഗ്ബോസ് സീസൺ 2 എന്ന റിയാലിറ്റി ഷോയിൽ കഴിഞ്ഞ 9 ന് ഒരു വിവാദ പരാമർശം മത്സരാർത്ഥി സോമദാസ് ഉന്നയിച്ചിരുന്നു. തന്റെ മുൻ ഭാര്യ മക്കളെ വിട്ടു തരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസ് ഉന്നയിച്ച ആരോപണം. അഞ്ച് വർഷത്തെ അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് സംഭവമെന്നും സോമദാസ് ഷോയിലൂടെ വിശദീകരിച്ചു. എന്നാൽ ഈ കാര്യം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോമദാസിന്റെ മുൻഭാര്യ സൂര്യ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ ഒരിക്കലും തന്റെ മക്കളെ ഭർത്താവിന് വിട്ടു നൽകിയത് പണം വാങ്ങിയിട്ടല്ല എന്നാണ് സൂര്യ തന്റെ ഫെയ്സ് ബുക്ക് ലൈവിലൂടെ പറയുന്നത്.

സൂര്യ പറയുന്നത് ഇങ്ങനെ;

ബിഗ് ബോസ് ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ വിലയ്ക്ക് വാങ്ങാൻ. പട്ടിയോ പൂച്ചയോ ഒക്കെ ആമെങ്കിൽ ആ പറയുന്നതിനൊക്കെ ഒരു അർത്ഥം ഉണ്ട്. ഇങ്ങനെ ഒരു ആരോപണം എന്തു കൊണ്ടാണ് ഉന്നയിച്ചത് എന്ന് എനിക്കറിയില്ല. ഞങ്ങൾ തമ്മിലുള്ള യഥാർത്ഥ പ്രശ്നം തുടങ്ങുന്നത് സോമുവിന് പരസ്ത്രീ ബന്ധം ഉണ്ട് എന്ന് ഞാൻ കണ്ടു പിടിച്ചതോടെയാണ്. ഐഡിയ സ്റ്റാർ സിങ്ങറിൽ പങ്കെടുത്തതിന് ശേഷമാണ് ഇങ്ങനെ ആയത്. അതിന് മുൻപ് ഒരു പ്രശ്നങ്ങളും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു. പാട്ടുകൾ പാടി പ്രശസ്തനായപ്പോൾ ഒരുപാട് ആരാധകരുണ്ടായി. സ്ത്രീകളുമായിട്ടായിരുന്നു പിന്നെയുള്ള ചങ്ങാത്തം. ഇതോടെ എന്നോടുള്ള അടുപ്പം കുറഞ്ഞു. പഴയ ആളിൽ നിന്നും ഒരുപാട് മാറി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ ഫോണിൽ കാണാനിടയാകുകയും ചെയ്തു. ഇതൊക്കെ ചോദ്യം ചെയ്തപ്പോൾ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. എന്നിട്ടും ഞാൻ അതൊക്കെ സഹിച്ച് നിന്നത് എന്റെ രണ്ട് മക്കളെ ഓർത്തിട്ടായിരുന്നു.

അങ്ങനെ 2013ൽ അമേരിക്കയിൽ നിന്നും സോമു നാട്ടിലെത്തി. എന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് മക്കളെയും കൂട്ടി പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ സമ്മതിച്ചില്ല. പിന്നീട് ഒരുപാട് നിർബന്ധിച്ചതിന് ശേഷമാണ് സമ്മതം നൽകിയത്. അങ്ങനെ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും എന്നെ കൂട്ടിക്കൊണ്ടു പോകാൻ എത്തി. ആ സമയം സോമുവിന്റെ അച്ഛനോടും അമ്മയോടും ഞാൻ വീട്ടിലേക്ക് പോകുകയാണെന്നും കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞു. എന്നാൽ അവർ എന്നോട് പൊട്ടിത്തെറിക്കുകയാണുണ്ടായത്. നീ ഈ വീട്ടിൽ നിന്നും പോയാൽ പിന്നെ ഇങ്ങോട്ട് തിരിച്ചു വരരുത് എന്നു പറഞ്ഞ് വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്ക. എന്നാൽ സോമു താൻ പറഞ്ഞിട്ടാണ് പോകുന്നത് എന്ന് ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്കുകൾ ധിക്കരിച്ച് ഞാൻ വീട്ടിലേക്ക് പോയി. ഒപ്പം ഇളയമകളുണ്ടായിരുന്നു. മൂത്തമകൾ വരുന്നില്ല എന്ന് പറഞ്ഞ് അവിടെ തന്നെ നിന്നു.

വീട്ടിലെത്തി കുറേ ദിവസം പിന്നിട്ടപ്പോൾ ഒരു ദിവസം സോമദാസ് വീട്ടിലെത്തി കുട്ടിയെ കാണാനായി എത്തുകയും വീട്ടിലേക്ക് എടുത്തു കൊണ്ട് പോകുകയായിരുന്നു. ഞാൻ ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അമ്മയ്ക്കുള്ള അവകാശം പോലെ അച്ഛനും കുഞ്ഞിന് മേൽ അവകാശം ഉണ്ട്. അതിനാൽ കുറച്ചു ദിവസം അച്ഛനൊപ്പം കുഞ്ഞ് നിൽക്കട്ടെ എന്ന് എന്ന് അവിടെ നിന്നും മറുപടി നൽകി. അങ്ങനെ രണ്ട് കുട്ടികളും സോമദാസിന്റെ കൈയിലുള്ളപ്പോഴാണ് ഞാൻ കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങിയിട്ടാണ് വിട്ടു നൽകിയത് എന്ന ആരോപണം ഉന്നയിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കൂടാതെ സോമദാസ് പറയുന്നുണ്ട് അഞ്ച് വർഷം അമേരിക്കയിൽ നിന്നു എന്ന്. അതും കള്ളമാണ്. രണ്ട് വർഷം മാത്രമേ അവിടെ നിന്നിട്ടുള്ളൂ. അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുന്നത്. കുട്ടികളെ കൂടെ നിർത്തിയ ശേഷം പിന്നെ എന്നെ അവരെ കാണിക്കാതെയായി. സ്‌ക്കൂളിൽ പോലും പോയി കാണാൻ കഴിയാത്ത അവസ്ഥ. ഞാൻ മക്കളെ കളഞ്ഞിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയത്. സോമദാസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം വീട്ടുകാരാണ് എനിക്ക് വീണ്ടും മറ്റൊരു വിവാഹം നടത്തി തന്നത് എന്നും സൂര്യ പറയുന്നു.

2005 ലാണ് സോമദാസും സൂര്യയും വിവാഹം കഴിക്കുന്നത്. 7 വർഷവും 4 മാസവും വരെയാണ് ഇവർ തമ്മിലുള്ള വിവാഹ ബന്ധം നിലനിന്നിരുന്നത്. ആറും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ഇരുവർക്കുമുള്ളത്. ഈ കുട്ടികളുടെ പേരിലാണ് ഇപ്പോൾ പുതിയ വിവാദം തുടങ്ങിയിരിക്കുന്നത്. സോമദാസ് ബിഗ്ബോസ്സിലൂടെ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്; 'അച്ഛനുമമ്മയുമായി ഭാര്യ രസത്തിലായിരുന്നില്ല. ഞാൻ അമേരിക്കയിൽ നിന്നും തിരികെയെത്തിയ ദിവസം തന്നെ അവൾ അവളുടെ വീട്ടിലേക്ക് പോയി. പിന്നീട് ദിവസങ്ങളോളം വിവരമൊന്നുമുണ്ടായില്ല. അവളെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി പൊലീസിൽ പരാതി കൊടുത്തു. ഭാര്യയെ അവളുടെ വീട്ടികാർ വന്ന് വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് വിവരമില്ലെന്നുമാണ് പരാതി കൊടുത്തത്. കുട്ടികളിൽ ഒരാളെയും ഭാര്യ കൊണ്ടുപോയിരുന്നു. ഒത്തുതീർപ്പിനായി വിളിപ്പിച്ചപ്പോൾ പേപ്പറുകളൊക്ക വലിച്ചുകീറിയെറിഞ്ഞ് ഭാര്യ കുട്ടിയുമായി വീണ്ടും പോയെന്നും സോമദാസ് പറയുന്നു.

'പല ദിവസങ്ങളിൽ ഞാനൊരു ഭ്രാന്തനെപ്പോലെ നടന്നിട്ടുണ്ട്. അവസാനം കേസ് കോടതിയിലെത്തിയപ്പോൾ ജഡ്ജി ചോദിച്ചു, ആരുടെകൂടെ പോകണമെന്ന്. അച്ഛന്റെ കൂടെ പോയാൽ മതിയെന്ന് അവർ മറുപടി പറഞ്ഞു. കുട്ടികളെ വിട്ടുതരണമെങ്കിൽ 10 ലക്ഷം രൂപ തരണമെന്നാണ് ഭാര്യയുടെ വീട്ടുകാർ നിർബന്ധം പിടിച്ചത്. എന്റെ കൈയിൽ അത്രയും പണം ഉണ്ടായിരുന്നില്ല. അത് പറഞ്ഞുപറഞ്ഞ് അഞ്ചരലക്ഷമാക്കി.' അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് എന്റെ രണ്ട് മക്കളെയും ഞാൻ വാങ്ങിച്ചു, പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു സോമദാസിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിനെയാണ് മുൻ ഭാര്യ ചോദ്യം ചെയ്യുന്നത്. ഇതോടെ സോമദാസിന്റെ ക്യാമറയ്ക്ക് മുമ്പിലെ വിവാദം പുതിയ തലത്തിലേക്ക് എത്തുകയാണ്.

അതിനിടെ സോമദാസ് ബിഗ് ബോസിൽ എലിമിനേഷന്റെ വക്കിലാണ്. വീട്ടിലുള്ളവരുടെയും പ്രേക്ഷകരുടെയും അഭിപ്രായത്തിൽ ഇതുവരെ ഒന്നും ചെയ്യാത്ത ഒരു മത്സരാർത്ഥിയാണ് സോമദാസ്. കുറച്ചു പാട്ടുകൾ പാടിയതൊഴിച്ചാൽ സോമദാസിന്റെ സാന്നിധ്യം കളിയിൽ ഉണ്ടായിട്ടേയില്ല. ഇപ്പോഴും എവിടെയെങ്കിലും ഇരിക്കുന്നത് കാണാം. ബിഗ് ബോസിലെ മത്സരാർത്ഥി ആയിട്ടല്ല, വെറും പാട്ടുകാരൻ ആയിട്ടാണ് സോമദാസ് അവിടെ നിൽക്കുന്നത്. എലിമിനേഷൻ പട്ടികയിൽ വന്നപ്പോൾ ബിഗ് ബോസ് നൽകിയ ടാസ്‌ക് ഇനിയുള്ള ഒരാഴ്ച വീട്ടുകാരെ പാട്ടു പാടി ഉണർത്തുക എന്നതാണ്.

ഒന്നുകിൽ ഒരാഴ്ച കൂടി പാട്ടു പാടിയിട്ട് സോമദാസ് സ്വന്തം പാട്ടിനുപോവും. അല്ലെങ്കിൽ ഒരാഴ്ച പാട്ടുപാടി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി പിടിച്ചു നിൽക്കുമെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് വിവാദം ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP