Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്രയേലിൽ നിന്ന് ജോലി മതിയാക്കി നാട്ടിലെത്തിയ നേഴ്‌സ് നിത്യവും വെള്ളമടിയും വീട്ടിൽ വഴക്കുണ്ടാക്കലും; സഹികെട്ട് കിടപ്പ് രോഗിയായ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് മകനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊന്നത് സ്വന്തം അച്ഛൻ; സ്‌പെയിനിലേക്ക് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന മകനെ വകവരുത്തിയത് ശല്യം അതിരുവിട്ടപ്പോൾ; ബേസിലിന്റെ കൊലപാതകത്തിൽ ഞെട്ടി വടക്കഞ്ചേരി; മകനെ കൊന്നതിന് അറസ്റ്റിലായത് പട്ടിക്കാട് പലചരക്കു കട നടത്തുന്ന മത്തായി

ഇസ്രയേലിൽ നിന്ന് ജോലി മതിയാക്കി നാട്ടിലെത്തിയ നേഴ്‌സ് നിത്യവും വെള്ളമടിയും വീട്ടിൽ വഴക്കുണ്ടാക്കലും; സഹികെട്ട് കിടപ്പ് രോഗിയായ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് മകനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊന്നത് സ്വന്തം അച്ഛൻ; സ്‌പെയിനിലേക്ക് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന മകനെ വകവരുത്തിയത് ശല്യം അതിരുവിട്ടപ്പോൾ; ബേസിലിന്റെ കൊലപാതകത്തിൽ ഞെട്ടി വടക്കഞ്ചേരി; മകനെ കൊന്നതിന് അറസ്റ്റിലായത് പട്ടിക്കാട് പലചരക്കു കട നടത്തുന്ന മത്തായി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കട്: വടക്കഞ്ചേരിയിൽ മകനെ അച്ഛൻ അടിച്ചു കൊലപ്പെടുത്തിയത് മകന്റെ അമിത മദ്യപാനത്തിൽ സഹികെട്ട്. തേനിടുക്ക് നെല്ലിയാംപാടം കുന്നംകാട് മന്നാപറമ്പിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മത്തായിയെ (65) വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രയേലിൽ നേഴ്‌സിങ് ജോലിയായിരുന്ന ബേസിൽ ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. സ്‌പെയിനിൽ ജോലിക്കായി പോകാൻ ഒരുങ്ങുകയായിരുന്നു. കൃത്യത്തിനു ശേഷം മത്തായി ജീവനൊടുക്കാൻ ശ്രമിച്ചതായി സംശയിക്കുന്നു.

വീടിനുള്ളിൽ ഹാളിലെ സ്റ്റെയർകെയ്‌സിനടുത്താണ് ബേസിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കിടന്നിരുന്നത്. സമീപത്ത് വടിയും മറ്റും കിടക്കുന്നുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് കൊല നടന്നിട്ടുള്ളത്. ഭാര്യ സാറാമ്മയെ മറ്റൊരു മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് മത്തായി മകനെ കൊലപ്പെടുത്തിയത്.

കൊലനടത്തിയതിനു ശേഷം പുലർച്ചെ ഒന്നരയോടെ മത്തായി മകന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി വീട്ടിലേക്ക് ഉടൻ വരണമെന്ന് ആവശ്യപ്പെട്ടു. മദ്യപിച്ച് വീട്ടുകാരുമായി സ്ഥിരം വഴക്കുണ്ടാകുന്‌പോൾ സുഹൃത്തുക്കൾ പറഞ്ഞാണ് ബെയ്‌സിൽ വഴക്ക് നിർത്തിയിരുന്നത്. ഇതിനു മുൻപും പലതവണ ഇത്തരത്തിൽ സുഹൃത്തുക്കൾ പ്രശ്‌നം തീർക്കാൻ വീട്ടിലെത്താറുണ്ട്.

അത്തരത്തിൽ വഴക്കു തീർക്കാനായിരിക്കുമെന്ന് കരുതിയാണ് സുഹൃത്ത് വീട്ടിൽ വന്നത്. എന്നാൽ വാതിൽ തുറന്നുനോക്കിയപ്പോഴാണ് ബേസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനിടെ വീടിനുള്ളിൽ കയറിയ മത്തായിയെ സുഹൃത്ത് പൂട്ടിയിട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇസ്രയേലിൽ നഴ്സ് ആയിരുന്ന ബേസിൽ ഒരു വർഷം മുമ്പാണ് ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. ബേസിൽ രാത്രി മദ്യപിച്ചെത്തുന്നതിനെത്തുടർന്ന് ദിവസവും വീട്ടിൽ വഴക്കുണ്ടാവാറുണ്ട്.സംഭവ ദിവസവും മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് പിതാവ് ബേസിലിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

മൂന്ന് മണിക്കൂറിനു ശേഷമാണ് മകൻ മരിച്ച വിവരം മത്തായി സുഹൃത്തിനെ അറിയിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 10 മണിക്കു തന്നെ ഇയാൾ മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തൃശ്ശൂർ പട്ടിക്കാട് പലചരക്കു കട നടത്തുകയാണ് മത്തായി. ഭാര്യ സാറാമ്മ കിടപ്പുരോഗിയാണ്. അവിവാഹിതനാണ് ബേസിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP