മരടിൽ പൊളിച്ചിടത്ത് വീണ്ടും ഫ്ളാറ്റുകൾ പണിയാൻ ഫ്ളാറ്റ് ഉടമകളുടെ വാട്സാപ്പ് കൂട്ടായ്മ; പുതിയ നിയമ പ്രകാരം ഫ്ളാറ്റുകൾ പണിയുമെന്ന് ചൂണ്ടിക്കാട്ടി മേജർ രവി അടങ്ങിയ ഉടമകളുടെ സംഘം; ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് നിരോധനം ബാധകം എങ്കിൽ ഫ്ളാറ്റ് ഉടമകൾക്ക് പണിയാൻ തടസ്സമാകില്ല; പുതിയ നിയമം പ്രാബല്യത്തിൽ അല്ലാത്തതിനാൽ നിർമ്മാണം നടക്കില്ലെന്ന് പരിസ്ഥിതി പ്രവർത്തകരും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : മരടിൽ തീരസംരക്ഷണ നിയമം ലംഘിച്ചു പണിത മൂന്നു ഫ്ളാറ്റുകൾ പൊളിച്ചിടത്തു വീണ്ടും ഫ്ളാറ്റ് പണിയാൻ വീണ്ടും നീക്കം. ഫ്ളാറ്റുകൾ പൊളിച്ചു കളഞ്ഞതോടെ നിയമലംഘനമൊഴിഞ്ഞ് സുപ്രീംകോടതി വിധി നടപ്പിലായി. അവശിഷ്ടങ്ങൾ നീക്കിക്കഴിഞ്ഞാൽ അപാർട്ട്മെന്റ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ചേരും. പുതിയ ഫ്ളാറ്റ് സമുച്ചയം അസോസിയേഷൻ തന്നെ പണിയും.
ബിൽഡർമാർക്ക് ഇനിയിവിടെ ഫ്ളാറ്റ് പണിയാൻ കഴിയില്ല. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ഇവിടെ കെട്ടിടം പണിയണമെന്നാണ് വാട്സാപ്പ്ഗ്രൂപ്പിലുള്ള അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെടുന്നത്. ഒന്നരവർഷത്തിനുള്ള പണികൾ ആരംഭിക്കാൻ ശ്രമിക്കുമെന്ന് ഇവർ പറയുന്നു. ഫ്ളാറ്റ് പൊളിച്ചെങ്കിലും തങ്ങളുടെ കൂട്ടായ്മ പൊളിഞ്ഞിട്ടില്ല. ഇവിടെത്തന്നെ വീണ്ടും ഫ്ളാറ്റ് പണിയാൻ കഴിയുമെന്ന് എച്ച്.ടു.ഒ.ഫ്ളാറ്റ് ഉടമയായ സിനിമാ സംവിധായകൻ മേജർ രവി പറയുന്നു.
ഭൂമിയിലെ അവകാശം ആർക്കാണെന്ന തർക്കം ഇപ്പോഴുമുണ്ട്. ഫ്ളാറ്റ് വച്ച നിർമ്മാതാക്കളും ഭൂമിയിൽ അവകാശം ഉന്നയിക്കുന്നുണ്ട്. ഫ്ളാറ്റ് പൊളിഞ്ഞു പോയി. അതുകൊണ്ട് ഭൂമി തങ്ങളുടേതാണെന്ന് അവർ പറയുന്നു. എന്നാൽ ഫ്ളാറ്റ് വാങ്ങുന്നവർക്ക് ഭൂമിയും രേഖാമൂലം പതിച്ചു നൽകും. അതുകൊണ്ട് ഭൂമി തങ്ങളുടേതാണെന്നും നഷ്ടപരിഹാരം വാങ്ങുന്നത് പൊളിച്ച കെട്ടിടത്തിനാണെന്നും ഉടമസ്ഥർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമകളുടെ വാട്സാപ്പ് ഗ്രുപ്പിൽ പുതിയ ഫ്ളാറ്റിനെ കുറിച്ച് ചർച്ചകൾ സജീവമാകുന്നത്. നിയമങ്ങൾ പാലിച്ച് അതേ സ്ഥലത്ത് പുതിയ ഫ്ളാറ്റാണ് ഏവരുടേയും ലക്ഷ്യം.
2019 ഫെബ്രുവരിയിൽ ഇറങ്ങിയ പുതിയ തീരദേശസംരക്ഷണമേഖലാ(സി.ആർ.ഇസഡ്) വിജ്ഞാപനപ്രകാരം മരട് മുനിസിപ്പാലിറ്റി സി.ആർ. ഇസഡ് രണ്ടിലാണ് വരുന്നതെന്ന് ഫ്ളാറ്റ് പണിയുന്നതിനെ അനുകൂലിക്കുന്നവർ പറയുന്നു. 2019 ലെ ചട്ടപ്രകാരം ഹൈടൈഡ്ലൈനിൽനിന്ന് 20 മീറ്റർ അകലെ മാറി പുതിയ മന്ദിരങ്ങൾ കെട്ടിപ്പൊക്കാമെന്നാണ് വാദം. പൊളിച്ചുകളഞ്ഞ ഫ്ളാറ്റുകൾ നേരത്തേ സി.ആർ.ഇസഡ് മൂന്നിലാണ് ഉൾപ്പെട്ടിരുന്നതെന്നും അന്ന് ഹൈ ടൈഡ് ലൈനിൽനിന്ന് 50 മീറ്റർ അകലെ നിർമ്മിച്ചിരുന്നെങ്കിൽ നിയമലംഘനമാകില്ലായിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.
അതുകൊണ്ട് 20 മീറ്റർ മാറ്റി പുതിയ ഫ്ളാറ്റ് പണിയാനാണ് നീക്കം. എന്നാൽ 2019ലെ ചട്ടത്തിൽ വിജ്ഞാപനം ആയിട്ടില്ല. അതുകൊണ്ട് തന്നെ ഫ്ളാറ്റ് പണി നടക്കില്ലെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു. നിലവിലുള്ള തീരസംരക്ഷണ നിയമത്തിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 2011 ലെ നിയമങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. അതുപ്രകാരം ഹൈ ടൈഡൽ ലൈനിൽനിന്ന് 50 മീറ്റർ വിട്ടിട്ട് കെട്ടിടം പണിയാം. ഇത് മറച്ചുപിടിച്ചാണ് ഫ്ളാറ്റ് ഉടമകളുംമറ്റും ഇവിടെ വീണ്ടും നിർമ്മാണം നടത്താമെന്നു പറയുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
എച്ച്.ടു.ഒ.ഹോളിഫെയ്ത്തിനും ആൽഫയ്ക്കും ഗോൾഡൻ കായലോരത്തിനും പുതിയ ഫ്ളാറ്റുകൾ അതു നിന്നിടത്തു തന്നെ പണിയാൻ കഴിയുമെന്നാണ് ഉടമകളുടെ വിലയിരുത്തൽ. എച്ച്.ടു.ഒയ്ക്ക് ഒരേക്കർ ആറ് സെന്റ് സ്ഥലമാണുള്ളത്. ആൽഫയ്ക്കും ഒരേക്കറിൽ കൂടുതൽ ഭൂമിയുണ്ട്. ഗോൾഡൻ കായലോരത്തിന് 45 സെന്റ് ഭൂമിയുണ്ട്. ജയിൻ കോറൽകോവിന് സ്ഥലംകുറവായതുകൊണ്ട് കായലിൽനിന്ന് നിശ്ചിത ദൂരപരിധി പാലിക്കാൻ കഴിയുമോ എന്ന സംശയമുണ്ട്. എച്ച്.ടു.ഒയിൽ 90 അപാർട്ട്മെന്റുകളായിരുന്നു ഉണ്ടായിരുന്നത്. വേണമെങ്കിൽ രണ്ടു സമുച്ചയങ്ങൾ പണിതുകൊണ്ട് സി.ആർ.ഇസഡ് പ്രതിസന്ധി മറികടക്കാമെന്നും വിലയിരുത്തുന്നു.
2011 ലെ നിയമങ്ങൾ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്. അതുപ്രകാരം ഹൈടൈഡൽ ലൈനിൽ നിന്ന് 50 മീറ്റർ മാറിയേ പുതിയ നിർമ്മാണത്തിനുകഴിയൂ. 2019 ഫെബ്രുവരിയിൽ പുതിയ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടെങ്കിലും പ്രാബല്യത്തിലായിട്ടില്ല. മാത്രവുമല്ല, അതു പ്രകാരമുള്ള പുതിയ മാപ്പിങും ഉണ്ടാകണം. ഇതൊന്നും നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് 2011ലെ തീര സംരക്ഷണ നിയമപ്രകാരമേ പുതിയ നിർമ്മാണവും സാധിക്കുകയുള്ളൂ. പൊളിച്ചിടത്ത് ഇനി ഫ്ളാറ്റ് പണിയണമെങ്കിൽ അത് 50 മീറ്റർ അകലയേ പറ്റൂവെന്നാണ് വിവാദത്തിൽ പരിസ്ഥിതി പ്രവർത്തകനായ അഡ്വ. ഹരീഷ് വാസുദേവൻ എടുക്കുന്ന നിലപാട്.
പുതിയ തീരസംരക്ഷണ നിയമപ്രകാരം സ്ഥലമുണ്ടെങ്കിൽ ഇവിടെ വീണ്ടും ഫ്ളാറ്റുകൾ പണിയാൻ കഴിയും. ഭൂമി ഫ്ളാറ്റ് ഉടമകളുടേതാണ്. പുതിയ നിയമപ്രകാരം കായൽതീരത്ത് ഹൈടൈഡൽ മേഖലയിൽനിന്ന് 20 മീറ്റർ അകലം പാലിക്കണം. പൊളിച്ചുകളഞ്ഞ ഫ്ളാറ്റുകൾക്ക് ഹൈടൈഡ് ലൈനിൽനിന്ന് ആറുമീറ്റർ അകലമേ ഉണ്ടായിരുന്നുള്ളൂവെന്ന് ബിൽഡർമാരും പറയുന്നു.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍