സർക്കാർ ഉദ്യോഗസ്ഥന്മാരെ കൃത്യ നിഷ്ഠ പഠിപ്പിക്കാൻ കൊട്ടിഘോഷിച്ച് തുടങ്ങിയ പഞ്ചിങ് സമ്പ്രദായം നടപ്പിലാകുമ്പോൾ മടിയന്മാർക്കുള്ള ലൈസൻസായി; ഒരു ദിവസം ഏഴ് മണിക്കൂർ മാത്രം ജോലി നിർബന്ധമാക്കിയിട്ടും ഒരു മണിക്കൂർ വരെ വൈകാൻ അനുമതി നൽകി സുഖിപ്പിച്ച് പേരിന് മാത്രം പഞ്ചിങ് ഏർപ്പെടുത്തി സർക്കാർ; മാസത്തിൽ പത്ത് മണിക്കൂർ അധികം ജോലി സ്ഥലത്തുണ്ടെങ്കിൽ ഒരു അവധിയും ഫ്രീ; പോരാത്തതിന് പെൻഷൻ പ്രായവും കൂട്ടി നൽകും; സർക്കാർ ജീവനക്കാരെ സുഖിപ്പിക്കാൻ പിണറായിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനുകളാണ്... അതുകൊണ്ട് നിങ്ങളെല്ലാം കൃത്യസമയത്ത് വരണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ജീവനക്കാരെ നിലയ്ക്ക് നിർത്താൻ പഞ്ചിങ് സംവിധാനവും ഏർപ്പെടുത്തി. അങ്ങനെ എല്ലാവർക്കും ഏഴ് മണിക്കൂർ ജോലി നിർബന്ധമാക്കി. ഇതോടെ എതിർപ്പുകൾ ഉയർന്നു. പഞ്ചിംഗിൽ പ്രതിസന്ധിയായി. ഇത് മറികടക്കാൻ ഏറെ കൂടിയാലോചനകൾ വന്നു. ഒടുവിൽ മാർഗ്ഗ നിർദ്ദേശങ്ങൾ വരുമ്പോൾ ജീവനക്കാർക്ക് മടി തുടരാനുള്ള ലൈസൻസായി അത് മാറുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ സർക്കാർ ഉദ്യോഗസ്ഥരെ പിണക്കാൻ പിണറായി സർക്കാരിന് താൽപ്പര്യമില്ല. പെൻഷൻ പ്രായവും കൂട്ടുമെന്നാണ് സൂചന.
സ്പാർക്ക് സംവിധാനത്തിലൂടെ ശമ്പളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പഞ്ചിങ് നടപ്പാക്കുന്നതിനുള്ള ഇത്തരം മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചപ്പോൾ ആശ്വാസം ജീവനക്കാർക്ക് മാത്രമാണ്. ഈ ബജറ്റ് പ്രഖ്യാപനത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷൻ പ്രായം 57ആയെങ്കിലും കുറഞ്ഞത് ഉയർത്തും. പെൻഷൻ പ്രായം 58ആക്കാനും സാധ്യതയുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പഞ്ചിംഗിലും ജീവനക്കാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നത്. മാസത്തിൽ പത്തുമണിക്കൂറോ അതിലധികമോ അധികസമയം ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഒരുദിവസം പകരം അവധി (കോമ്പൻസേറ്ററി ഓഫ്) അനുവദിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കും. അതായത് ഒരു മാസം പത്ത് മണിക്കൂർ അധികമായി പഞ്ച് ചെയ്താൽ അധിക അവധി. ഓഫീസിൽ കറങ്ങി നടന്ന് താമസിച്ച് പഞ്ചിങ് ചെയ്താലും ഈ ആനുകൂല്യം കിട്ടും. പത്ത് മണിക്ക് വന്നതായി പഞ്ച് ചെയ്ത് ആറു മണിക്ക് വീണ്ടും പഞ്ച് ചെയ്യുക. ഇങ്ങനെ മാസത്തിൽ പത്ത് തവണ ചെയ്താൽ ഒരു ദിവസം വീട്ടിൽ ഇരിക്കാം.
ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ സർക്കാർഓഫീസുകളിലും ആധാർ അധിഷ്ടിത സോഫ്റ്റ്വേറായ സ്പാർക്കുമായി ബന്ധിപ്പിച്ച് പഞ്ചിങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഇത് തീർത്തും ജീവനക്കാർക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പിലേക്ക് സർക്കാർ പോകുന്നു. തുടർഭരണമാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ജീവനക്കാരെ ഒപ്പം നിർത്താനാണ് സർക്കാരിന്റെ ശ്രമം. ഇല്ലെങ്കിൽ പദ്ധതികളെല്ലാം ഇവർ അട്ടിമറിക്കുമെന്നും സർക്കാർ ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് കൂടുതൽ ഉഴപ്പാനാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഇടത് സംഘടനകളുടെ സമ്മർദ്ദം കൂടി ഇതിലേക്ക് കാര്യങ്ങലെത്തിച്ചിട്ടുണ്ട്.
ഓരോ ദിവസത്തെയും നിർബന്ധിത പ്രവൃത്തിസമയമായ ഏഴുമണിക്കൂർ കഴിഞ്ഞുള്ള ജോലിസമയമാണ് അധികസമയമായി പഞ്ചിംഗിൽ കണക്കാക്കുക. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കുന്ന ഓഫീസുകളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം. മാസം ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള പരമാവധി ഗ്രേസ് സമയം 300 മിനിറ്റാണ്. ഒരുദിവസം വിനിയോഗിക്കാവുന്നത് ഒരു മണിക്കൂറും. ഗ്രേസ് സമയം ഓരോ മാസവും 16 മുതൽ അടുത്ത 15 വരെയാണ് കണക്കാക്കുന്നത്. പകുതിദിവസത്തെ ജോലിക്കും ഗ്രേസ് സമയം അനുവദിക്കും. അതായത് അഞ്ച് ദിവസം രാവിലെ പത്ത് മണിക്ക് വരണമെന്നത് പതിനൊന്നായാലും കുഴപ്പമില്ല. ഇനി അര മണിക്കൂർ താമസിച്ചാൽ അത് പത്ത് ദിവസത്തേക്ക് ഉപയോഗിക്കാം. ഇതോടെ സർക്കാർ ഓഫീസൊന്നും രാവിലെ പത്ത് മണിക്ക് പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയും നഷ്ടമാകുകയാണ്. പഞ്ചിങ് വരുമ്പോൾ പത്ത് മണിക്കു തന്നെ എല്ലാ ഉദ്യോഗസ്ഥരുമെത്തുന്ന ഓഫീസാണ് മലയാളികള്ഡ സ്വപ്നം കണ്ടിരുന്നത്. ഇത് തകർക്കുകയാണ് പുതിയ മാനദണ്ഡങ്ങൾ.
പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ച ഓഫീസിലെ ജീവനക്കാർ വരുമ്പോഴും പോകുമ്പോഴും തിരിച്ചറിയൽ കാർഡ് മുഖേനയോ പെൻനമ്പർ രേഖപ്പെടുത്തിയോ ഹാജർ രേഖപ്പെടുത്തണം. ഓരോ മാസവും 16 മുതൽ അടുത്ത മാസം 15 വരെയുള്ള അവധിയപേക്ഷ സ്പാർക്കിലൂടെ നൽകിയില്ലെങ്കിൽ അനധികൃത അവധിയായി കണക്കാക്കി ഈ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കും. എന്നാലും പിന്നീട് അവധിക്ക് അപേക്ഷിച്ചാൽ ശമ്പളം നൽകും. ഇതിനുള്ള അറിയിപ്പ് ജീവനക്കാർക്ക് എസ്.എം.എസ്. മുഖേന നൽകും. അനുവദനീയമായ ഗ്രേസ് സമയം കഴിഞ്ഞ് വൈകിയെത്തുന്നവരും നേരത്തേ പോകുന്നവരും അവധിക്ക് അപേക്ഷിച്ചില്ലെങ്കിൽ ശമ്പളം കുറയ്ക്കും. ഗ്രേസ് സമയത്തിനു പുറമേ, വൈകി വരുന്നതോ നേരത്തേ പോകുന്നതോ അനുവദിക്കില്ല. ഒറ്റത്തവണ പഞ്ച് ചെയ്താൽ ഹാജരായി കണക്കാക്കില്ല, ആ ദിവസം അവധിയാകും. ദിവസവേതന, താത്കാലിക, കരാർ ജീവനക്കാരെ പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കി. ഗ്രേസ് സമയം കുറഞ്ഞാൽ പുനഃസ്ഥാപിക്കാനാവില്ല.
സാങ്കേതിക തകരാർമൂലം പഞ്ചിങ് മുടങ്ങിയാൽ പുനഃക്രമീകരിക്കും. സർവീസിൽ പുതിയതായി നിയമിതരാവുന്നവർ ആ ദിവസംതന്നെ ലഭിക്കുന്ന പെൻ നമ്പർ ഉപയോഗിച്ച് പഞ്ച് ചെയ്യണം. ദിവസം പരമാവധി 60 മിനിറ്റ് വരെ വൈകാം. അതിനുശേഷം വരികയോ നേരത്തേ പോകുകയോ ചെയ്താൽ അനധികൃത അവധിയായി കണക്കാക്കും. പഞ്ചിങ് മെഷീനുകൾ സ്ഥാപിക്കുന്നത് കെൽട്രോൺ വഴിയാകും. നടത്തിപ്പു ചുമതല റവന്യു വകുപ്പിനും. സിവിൽ സ്റ്റേഷൻ ഉൾപ്പെടെ വലിയ ഓഫിസുകൾ ഒറ്റ യൂണിറ്റായി കണക്കാക്കും. സാധാരണ അവധി അപേക്ഷകൾ സ്പാർക്ക് വഴി നൽകണം. പദ്ധതി നടപ്പാക്കുന്നതോടെ ലേറ്റ് പെർമിഷൻ - ഏർലി എക്സിറ്റ് സംവിധാനം പിൻവലിക്കും. വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലേ ഹാജരായി കണക്കാക്കൂ.
ശമ്പള ബിൽ തയാറാക്കുന്നതു മുൻ മാസം 16 മുതൽ നടപ്പു മാസം 15 വരെയുള്ള ഹാജർനില അടിസ്ഥാനമാക്കിയാകും. ദിവസവേതന, താൽക്കാലിക, കരാർ ജീവനക്കാർ പഞ്ച് ചെയ്യേണ്ട. ഹാജർ ബുക്ക് പിൻവലിച്ചിട്ടില്ല. പ്രത്യേക ഉത്തരവു പിന്നാലെ വരും. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 55 ൽ നിന്ന് 56 ആക്കി ഏകീകരിച്ചത്് ധനകാര്യ മന്ത്രിയായ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലാണ്. അതേ മാതൃകയിലാണ് പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആക്കാൻ ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് അടുത്ത സാമ്പത്തിക വർഷത്തിനിടയിൽ ആരും റിട്ടയർ ചെയ്യേണ്ട. റിട്ടയർ ചെയ്യേണ്ടത് 2021 മാർച്ച് മാത്രം. പെൻഷൻ ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് നീട്ടി വക്കാൻ ഇതിലൂടെ സർക്കാരിന് സാധിക്കും. ഇങ്ങനെ വികസനാവശ്യങ്ങൾക്ക് പണം കണ്ടെത്താനാണ് നീക്കം. 2021ലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ വികസന ആവശ്യങ്ങൾക്ക് പണം അനിവാര്യതയാണ്. അതുകൊണ്ടാണ് പെൻഷൻ പ്രായം നീട്ടി വിരമിക്കലുകാർക്ക് നൽകാനുള്ള പണം വക മാറ്റുന്നതിന് കാരണം.
2021ൽ അധികാരത്തിലെത്തുന്ന സർക്കാരിന് ഇത് വലിയ ബാധ്യതയായി മാറുമെന്നും സൂചനയുണ്ട്. ഒരു കൊല്ലം പെൻഷൻ പ്രായം കൂട്ടി സർക്കാർ ജീവനക്കാരുടെ വോട്ട് കൂടി കൈയിലാക്കാനാണ് സർക്കാർ തീരുമാനം. പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ടത് തുടർന്ന് വരുന്ന സർക്കാരിന്റെ ബാധ്യത ആകും. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് യുവജനങ്ങളുടെ ശക്തമായ എതിർപ്പിന് കാരണമാകുമെന്നും വരുന്ന തെരഞ്ഞെടുപ്പു കളിൽ സർക്കാരിന് തിരിച്ചടിയുണ്ടാകുമെന്നും ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പും അവഗണിച്ചു കൊണ്ടാണ് സർക്കാർ ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ഇതിനുള്ള തീരുമാനം തത്വത്തിൽ ധന വകുപ്പ് എടുത്തു കഴിഞ്ഞു.
നേരത്തെ പെൻഷൻ പ്രായം 58 ആക്കാൻ സർക്കാർ നിയോഗിച്ച പബ്ളിക് എക്സ്പെൻഡിച്ചർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ആയുർദൈർഘ്യം പരിഗണിച്ച് 58 ആക്കി ഉയർത്താനാണ് ശുപാർശ ചെയ്തത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 1998 ൽ 60 വയസ്സായി ഉയർത്തിയപ്പോൾ തന്നെ അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാൾ ഉൾപ്പെടെ പതിനൊന്നു സംസ്ഥാനങ്ങൾ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്തുകയുണ്ടായി. പിന്നീട് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം 58 ആയി ഉയർത്തി. കേരളത്തിൽ തന്നെ സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന മെഡിക്കൽ കോളേജധ്യാപകർ, ജഡ്ജിമാർ തുടങ്ങിയവരുടെ പെൻഷൻ പ്രായം വർഷങ്ങൾക്ക് മുമ്പ് 60 വയസ്സായി ഉയർത്തിയിട്ടുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 58 വയസാണ്.
ഒരു വീട്ടിൽ താമസിക്കുന്ന സർക്കാരുദ്യോഗസ്ഥരായ സഹോദരങ്ങൾ അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരിൽ കേന്ദ്രസർക്കാർ ജീവനക്കാർ 60 വയസിലും സംസ്ഥാന സർക്കാർ ജീവനക്കാർ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരവുമാണ്. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 വയസാണ്. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വായ്പ തിരിച്ചടവിന് 1200 കോടിയോളം മാറ്റിവയ്ക്കേണ്ടി വരുന്നു. ഒരു വർഷം ഏകദേശം 20, 000 ജീവനക്കാരും അദ്ധ്യാപകരും സർവീസിൽ നിന്നും വിരമിക്കുന്നുണ്ട്. ഏതാണ്ട് 4,500 കോടി രൂപ ഒരു വർഷം ഇവർക്കായി കൊടുത്തു തീർക്കേണ്ടി വരുന്നു. ഇപ്പോഴത്തെ സാമ്പത്തികത്തിൽ ഇത് അസാധ്യമാണ്. അതുകൊണ്ടാണ് പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സജീവമാക്കുന്നത്.
Stories you may Like
- സെക്രട്ടേറിയറ്റിൽ ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കി
- ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഇനി നിർണ്ണായകമാകും; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള എല്ലാ ആശുപത്രികളിലും ബയോമെട്രിക് പഞ്ചിങ്
- ഇത് പിണറായി സർക്കാരിനെ തോൽപ്പിച്ച സിപിഐക്കാരന്റെ നിയമ പോരാട്ട കഥ
- കേരള വനം വികസന കോർപ്പറേഷനിലെ അസാധാരണ നടപടികൾ; പി എസ് സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുമോ?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്