Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതാണ് മക്കളെ യഥാർത്ഥ ന്യൂ ജെൻ കല്ല്യാണം; ഡോക്ടർ ദമ്പതികളുടെ ഡോക്ടറായ മക്കളുടെ കല്ല്യാണ വിശേഷം കണ്ട് ഞെട്ടി വിവാഹ വേദിയിലെത്തിയ അതിഥികൾ: എഴുത്തുകാരി കെ.പി സുധീരയെ അമ്പരപ്പിച്ച വിവാഹത്തിന്റെ വിശേഷം

ഇതാണ് മക്കളെ യഥാർത്ഥ ന്യൂ ജെൻ കല്ല്യാണം; ഡോക്ടർ ദമ്പതികളുടെ ഡോക്ടറായ മക്കളുടെ കല്ല്യാണ വിശേഷം കണ്ട് ഞെട്ടി വിവാഹ വേദിയിലെത്തിയ അതിഥികൾ: എഴുത്തുകാരി കെ.പി സുധീരയെ അമ്പരപ്പിച്ച വിവാഹത്തിന്റെ വിശേഷം

സ്വന്തം ലേഖകൻ

ക്കളുടെ വിവാഹം ആഘോഷമാക്കാൻ മത്സരിക്കുകയാണ് മാതാപിതാക്കൾ. ഇന്നത്തെ കുട്ടികളാകട്ടെ തങ്ങളുടെ കല്ല്യാണത്തിന് എന്തൊക്കെ സീൻ വേണമെന്നും കാമറയ്ക്ക് മുന്നിൽ എങ്ങിനെല്ലാം പോസ് ചെയ്യണമെന്നും മുന്നേ തീരുമാനിക്കുന്നു. വിവാഹ വിശേഷങ്ങൾ യൂട്യൂബിലൂടെ വൈറലാക്കാനും മത്സരിക്കുകയാണ് പുതു തലമുറ. എന്നാൽ ഒരു യഥാർത്ഥ ന്യൂ ജെൻ വിവാഹത്തിന്റെ വിശേഷം ഇവിടെ പങ്കുവെയ്ക്കുകയാണ് എഴുത്തുകാരി കെ.പി സുധീര.

എല്ലാ വിധത്തിലുള്ള ആർഭാടത്തിനും വകയുണ്ടായിട്ടും ലാളിത്യം കൊണ്ടും എളിമ കൊണ്ടും തന്നെ അത്ഭുതപ്പെടുത്തിയ വിവാഹത്തിന്റെ വിശേഷമാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കെ.പി സുധീര പങ്കുവെച്ചിരിക്കുന്നത്. ഡോക്ടർ ദമ്പതികളുടെ ഡോക്ടറായ മകളുടെ വിവാഹത്തിന്റെ വിശേഷമാണ് സുധീരയെ അത്ഭുതപ്പെടുത്തിയത്. എല്ലാ ആർഭാടത്തിനും വകയുണ്ടായിട്ടും ഇത്തരത്തിൽ ചടങ്ങ് ലളിതമാക്കിയ ആ മാതാപിതാക്കളേയും വധൂ വരന്മാരേയും അഭിനന്ദിക്കുകയാണ് കെ.പി സുധീര

''ഏറ്റവുമടുത്ത സുഹൃത്ത് ഡോ. വേണു ഗോപാലിന്റെ ക്ഷണക്കത്ത് ഒരു മാസം മുമ്പേ വാട്‌സ് അപ്പിലേക്ക് വന്നു. സേവ് ഡേറ്റ്... നീതു ആൻഡ് കമൽദേവ് ആർ ഗെറ്റിങ് മാരീഡ് ?(save date.. Neethu and kamaldev are getting married...)വിവാഹം കോഴിക്കോട് വച്ചാണെന്ന് അതിൽ പറയുന്നുണ്ട്. എന്നാൽ കല്യാണത്തിന് ക്ഷണമില്ല !

ജനു.12 ന് കോഴിക്കോട് മിയാമി കൺവെൻഷൻ സെന്ററിൽ റിസപ്ഷൻ. ടെലഫോണിലൂടെ ക്ഷണം വന്നപ്പോൾ വേണു പറഞ്ഞു: കല്യാണം ലളിതമായി കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ വെച്ച് രണ്ട് വീട്ടുകാർ മാത്രം പങ്കെടുക്കും - ആൺകുട്ടിയുടെ മാതാപിതാക്കൾക്ക് താലികെട്ട് ഒന്ന് കാണാൻ മോഹം. അല്ലെങ്കിൽ രജിസ്റ്റർ മതിയായിരുന്നു.

ഇന്റർകാസ്റ്റ് മാര്യേജ് അല്ല. എല്ലാവർക്കും സമ്മതം - കുട്ടികൾ രണ്ടും ഡോക്ടർമാർ .എതിർക്കാൻ ഒരു കാരണവും ഇല്ല. പിന്നെന്താവാം! വേണുവിനോട് ചോദിക്കാൻ തോന്നിയില്ല. ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോ.വേണുവിനും മലബാർ ഹോസ്പിറ്റലിലെ സോണോളജിസ്റ്റ് സുപ്രിയയ്ക്കും ഏകമകളാണ്. നീതു. കുട്ടിയായിരിക്കുമ്പഴേ കാണുന്നതാണ്. അവളെ വധുവിന്റെ വേഷത്തിൽ കാണാനുള്ള മോഹം കൊണ്ട് തൃശൂരിലെ പരിപാടി കഴിഞ്ഞ് ഓടിപ്പാഞ്ഞ് കോഴിക്കോട്ടെത്തിയതാണ് ഞാൻ. എട്ടു മണിയോടെ ഭർതൃസമേതം ഹാളിലെത്തി. പ്രവേശന കവാടത്തിൽ ഡോ. വേണു ഞങ്ങളെയെല്ലാം സുസ്‌മേരവദനനായി എതിരേറ്റു. ആയിരക്കണക്കിന് അതിഥികൾ - വർണശബളമായ വസ്ത്രങ്ങൾ.വധൂ വരന്മാരെ കാണാൻ ധൃതി പിടിച്ച് ഞങ്ങൾ സ്റ്റേജിൽ കയറി.

നീതു മോൾ വീണ്ടും എന്നെ അമ്പരപ്പിച്ചു!

ഇത്രയിത്ര പവൻ സ്വർണം തന്നില്ലെങ്കിൽ പന്തലിൽ ഇറങ്ങില്ല എന്ന് മകൾ പറഞ്ഞത് കേട്ട് നെഞ്ചുരുകി കിടപ്പാടം വിൽക്കുന്ന മാതാപിതാക്കളുള്ള നാട്ടിൽ നീതു എനിക്ക് വിസ്മയമായി. ബ്ലാക് മെറ്റലിന്റെ ഒരു നീളൻ മാലയിലും കനമില്ലാത്ത ബ്ലാക് ആൻഡ് വൈറ്റ് ' ലിനൻ സാരിയിലും ബ്യൂട്ടിഷ്യൻ സ്പർശിക്കാത്ത മുഖത്തിലും അതീവ സുന്ദരിയായി എന്റെ നീതുമോൾ!

ഡോ.കമൽ ദേവിനും ഡോ. നീതുവിനും ലളിതമായി മതി എല്ലാം എന്ന്.

നിർബ്ബന്ധമായിരുന്നത്രെ! വിവാഹവിരുന്ന് ഗംഭീരമായിരുന്നു. ഡോക്ടർമാരും മറ്റു സുഹൃത്തുക്കളും ചേർന്ന് വധൂവരന്മാരെ ആശിർവദിച്ചു. കേട്ടിട്ട് അകം കുളിരുന്നു. ന്യൂ ജെൻ, ലവ് മാരേജിൽ വിപ്ലവം സൃഷ്ടിക്കുന്നു. വീട്ടുകാർ നടത്തിക്കൊടുക്കുന്ന കല്യാണത്തിൽ ഒറ്റതരി സ്വർണം വേണ്ടാ, സിൽക്ക് സാരി വേണ്ട, ബ്യൂട്ടി പാർലർ വേണ്ട, വിവാഹ ധൂർത്ത് വേണ്ട! എന്തൊരു ചങ്കൂറ്റം ! എന്തൊരു വിപ്ലവം ! മാതാപിതാക്കൾ കഴിവുള്ളത് കുഞ്ഞുങ്ങൾക്ക് കൊടുക്കാതിരിക്കില്ല - സദ്യയും വിരുന്നും കൊടുക്കാം ,കൊടുക്കാതിരിക്കാം.


എന്നാലും മക്കളുടെ താൽപര്യത്തെ എതിർക്കാതെ കൂട്ടു നിന്ന ഡോ.വേണുവിനും ഡോ.സുപ്രിയയക്കും ബിഗ് സല്യൂട്ട്.

ആർഭാടങ്ങൾക്ക് വകയുണ്ടായിട്ടും അതിനോട് പിൻതിരിഞ്ഞു നിന്ന ആദർശവാന്മാരായ നവ ദമ്പതികൾക്ക് ആയിരം ആശംസകൾ''.

പരിവർത്തനത്തിന്റെ ഭൂകമ്പമാവാൻ ഇനിയും ന്യൂ ജെൻ തയാറാവട്ടെ.

മംഗളം ഭവതു.

സ്‌നേഹത്തോടെ,

കെ.പി. സുധീര

വാൽക്കഷണം - ഞങ്ങളുടെ തറവാട്ടിൽ എന്റെ ബാല്യകാലത്ത് 1967 ൽ ഒരു വിവാഹം നടന്നു. അച്ഛന്റെ അനുജൻ ഡോ.കെ.സി. വിജയരാഘവന്റെ. സർവാഭരണവിഭൂഷയായി വരുന്ന ഇളയമ്മയെ കാത്തു നിന്ന ഞങ്ങൾ കുട്ടികൾ വല്ലാതെ നിരാശപ്പെട്ടു. വധുവായ ഡോ. എൻ. ആർ ജോളിക്ക് കാതിലും കഴുത്തിലും കയ്യിലും ഒരാഭരണവും ഇല്ല ! അന്ന് കരച്ചിൽ വന്നു. ഇന്നോ? നീതു മോളുടെ കല്യാണം അഭിമാനത്തിന്റെ മസ്തകമുയർത്തിപ്പിടിക്കാൻ മലയാളിക്ക് കരുത്താവുന്നു. കാലം വരുത്തിയ പരിണാമം!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP