ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതല്ല കോളേജിലെ പ്രശ്നം; അദ്ധ്യാപകന് ക്ലാസ് നിയന്ത്രിക്കാൻ സാധിക്കാത്തെ വന്നതാണ്; ഷാഹിൽ ക്ലാസിലുള്ളപ്പോൾ ആകെ കലപില ശബ്ദങ്ങളും ഡപ്പാംകൂത്തും; ചേളന്നൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥി സമരത്തെ തള്ളിപ്പറഞ്ഞ പ്രിൻസിപ്പൽ; പ്രിൻസിപ്പാളിന്റെത് ആൺ-പെൺ വിവേചനം ഉയർത്തിയുള്ള നടപടിയെന്ന് ആരോപിച്ചു വിദ്യാർത്ഥികളും; പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ബന്ദിയാക്കിയത് ഏഴുമണിക്കൂറോളം; എസ്എൻ ട്രസ്റ്റ് കോളേജിലെ സമരം സിപിഎമ്മിനും തലവേദന
എം മനോജ് കുമാർ
കോഴിക്കോട്: ആൺ-പെൺ വിവേചനം ആരോപിച്ചു ചേളന്നൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരം തുടരുന്നു. പിരിച്ചു വിട്ട അദ്ധ്യാപകനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിക്കാനുള്ള വഴികൾ ഇനിയും തെളിഞ്ഞിട്ടില്ല. ആൺ-പെൺ വിവേചനവുമായി ബന്ധപ്പെട്ടാണ് സമരം തുടരുന്നതെങ്കിലും സമരത്തിനു മറ്റു സമരങ്ങൾക്കില്ലാത്ത ഒരു പ്രത്യേകത കൂടിയുണ്ട്. കോളേജ് യൂണിയൻ ഏറ്റെടുത്ത് നടത്തുന്ന സമരം ഗസ്റ്റ് അദ്ധ്യാപകന് വേണ്ടിയാണ്. അദ്ധ്യാപകൻ ഇനി തുടരുന്നില്ല സമരം ചെയ്യേണ്ട എന്ന് പറഞ്ഞാൽ ഈ വിദ്യാർത്ഥി സമരം അവസാനിക്കും. പക്ഷെ അദ്ധ്യാപകന് ഈ കോളേജിൽ തന്നെ ഗസ്റ്റ് ലക്ചറർ ആയി തുടരണം എന്നുണ്ടെങ്കിൽ സമരം തുടരും. ഇതാണ് വിദ്യാർത്ഥി നേതാക്കൾ എടുത്ത തീരുമാനം. ആൺ-പെൺ സൗഹൃദങ്ങൾ കൂടിക്കുഴഞ്ഞ് മുന്നോട്ടു പോകുന്ന കോളേജിൽ പ്രിൻസിപ്പാൾ ആൺ-പെൺ വിവേചനം നടപ്പിലാക്കി എന്നാണ് ഒരു ഗസ്റ്റ് അദ്ധ്യാപകന്റെ പുറത്താകലുമായി ബന്ധപ്പെട്ടുയർന്ന വിദ്യാർത്ഥി സമരത്തിനു വിദ്യാർത്ഥികൾ നൽകുന്ന ഭാഷ്യം.
സമരം ഇപ്പോൾ മുന്നോട്ടു പോകുകയാണ്. സമരച്ചൂട് ഇറങ്ങാൻ കോളേജ് അധികാരികൾ സമരത്തിനു ഇടവേളയായി രണ്ടു ദിവസം നൽകിയിരിക്കുകയാണ്. ഇന്നും നാളെയും ക്ലാസ് അവധി നൽകിയിട്ടുണ്ട്. മറ്റന്നാൾ മാത്രമേ സമരം തുടരുമോ അല്ലെങ്കിൽ അതിന്റെ ഭാവിയെന്ത് എന്ന് തീരുമാനിക്കപ്പെടുകയുള്ളൂ. വ്യത്യസ്ത വാദമുഖങ്ങൾ ആണ് സമരവുമായി ബന്ധപ്പെട്ടു കോളേജിന്റെ അകത്തളങ്ങളിൽ നിന്നും ഉയരുന്നത്. ആൺ-പെൺ വിവേചനത്തിന്റെ പ്രശ്നം വന്നതിനാൽ കേരളത്തിലെ കാമ്പസുകൾ ഇപ്പോൾ ശ്രദ്ധിക്കുന്നത് ചേളന്നൂർ എസ്എൻ കോളേജ് സമരമാണ്. സമരം ഏത് രീതിയിൽ അവസാനിക്കും എന്നാണ് ക്യാമ്പസുകൾ ഉറ്റുനോക്കുന്നത്. ആൺ-പെൺ വിവേചനമാണെങ്കിൽ ചേളന്നൂർ കാമ്പസിന് വേണ്ടി തങ്ങളും കൈകോർക്കും എന്നാണ് മറ്റു ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തീരുമാനം.
ഫാറൂഖ് കോളേജ് പ്രശ്നം വന്നപ്പോൾ മറ്റു ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ ഫാറൂഖ് കോളേജ് വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെ റൂമിൽ പൂട്ടിയിട്ടു. രാവിലെ പതിനൊന്നു മണിയോടെ സ്വന്തം ഓഫീസ് റൂമിൽ ബന്ധിതയായ പ്രിൻസിപ്പാൾ ആറുമണിക്കൂറോളം ബന്ധിയായി മാറി. കാക്കൂർ പൊലീസ് സ്ഥലത്ത് എത്തി പ്രിൻസിപ്പാലിനെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികളെ തൊട്ടുള്ള ഒരു കളിക്കും പ്രിൻസിപ്പാൾ ദേവിപ്രിയ തയ്യാറായില്ല. അതിനാൽ പൊലീസ് രാത്രി വരെ വെറുതെ കാമ്പസിൽ തമ്പടിച്ചു. എഴുമണിയോടെ പ്രിൻസിപ്പാൾ പൊലീസ് സഹായം തേടിയപ്പോഴാണ് കുറച്ചു വിദ്യാർത്ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് പ്രിൻസിപ്പാളിന് വഴിയൊരുക്കിയത്. കോളജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ 10 വിദ്യാർത്ഥികളെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതുകൊണ്ട് തന്നെ പ്രശ്നം തണുപ്പിക്കാൻ ഇന്നും നാളെയും കാമ്പസിന് അവധി നൽകുകയും ചെയ്തു. വ്യത്യസ്ത ഭാഷ്യങ്ങളാണ് സമരവുമായി ബന്ധപ്പെട്ടു മുഴങ്ങുന്നത്.
ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ ആയ മുഹമ്മദ് ഷാഹിൽ ക്ലാസ് നിയന്ത്രിക്കുന്നതിൽ പരാജയമായപ്പോൾ പുറത്താക്കി. അദ്ധ്യാപകനും വിദ്യാർത്ഥികളും ഒത്തപ്പോൾ അതിനു ആൺ-പെൺ വിവേചനത്തിന്റെ ഭാഷ്യം വന്നു. കോഴിക്കോട് ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ടു ഉയർന്നിരുന്ന ആൺ-പെൺ വിവേചനത്തിന്റെ വേറിട്ട തലം ഈ കോളേജിലും വിദ്യാർത്ഥികൾ സൃഷ്ടിച്ചു. ഈ രീതിയിലുള്ള വിവാദത്തിന്റെ നിറം വന്നതിൽ ഞങ്ങൾ നിസ്സഹായരാണ്-എസ് എൻകോളേജ് പ്രിൻസിപ്പാൾ ദേവിപ്രിയ മറുനാടൻ മലയാളിയോട് പറഞ്ഞു. ഞങ്ങളുടെ ക്യാമ്പസിന്റെ രീതി ഇങ്ങിനെയാണ് നടുവിൽ ഇടനാഴി. രണ്ടു വശത്തും ക്ലാസുകൾ. ഞാൻ റൗണ്ട്സ് നടത്തിയപ്പോൾ ഒരു ക്ലാസിൽ നിന്നും കലപില ശബ്ദങ്ങൾ. ഡപ്പാംകൂത്ത് എന്ന് തന്നെ പറയാം. ചെന്നപ്പോൾ ഇംഗ്ലീഷ് അദ്ധ്യാപകൻ ഷാഹിൽ എടുക്കുന്ന ക്ലാസ് ആണിത്. ശബ്ദം ഇല്ലാതിരിക്കാൻ പറഞ്ഞപ്പോൾ ഷാഹിൽ പറഞ്ഞത് ക്ലാസ് നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ലെന്നാണ്. അപ്പോൾ പ്രശ്നക്കാരായ വിദ്യാർത്ഥികളുടെ പേര് എഴുതി നൽകാൻ ആവശ്യപ്പെട്ടു. ഷാഹിൽ നൽകിയില്ല. പിന്നീടും വിസിറ്റ് നടത്തുമ്പോൾ ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടു. പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ചു. കാരണം ഇടനാഴിയെ സാക്ഷിയാക്കി ഇവരുവശത്തും ക്ലാസുകളാണ്.
ഒരു ക്ലാസിൽ നിന്നും ശബ്ദം ഉയർന്നാൽ മറ്റു ക്ലാസുകൾക്ക് ബുദ്ധിമുട്ടാണ്. അടച്ചിട്ട ക്ലാസിൽ കയറിയപ്പോൾ അത് എടുക്കുന്നത് ഷാഹിൽ ആണ്. എന്തുകൊണ്ട് അടച്ചിട്ടു എന്ന ചോദ്യത്തിനു ഉത്തരമില്ല. ഉള്ളിൽ കയറിയപ്പോൾ ഡെസ്ക്ക് എല്ലാം നേർ രേഖയിൽ ചേർത്തിട്ടു കുട്ടികളെ ഇരുത്തിയിരിക്കുകയാണ്. ശാഹിൽ ആണെങ്കിൽ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു. ഇതാണ് ഞാൻ ചോദ്യം ചെയ്തത്. ഈ പ്രശ്നത്തിൽ ഷാഹിൽ എന്നോടു തട്ടിക്കയറി. ഇതോടെയാണ് ഞാൻ മാനേജ്മെന്റുമായി ബന്ധപ്പെട്ടു ഷാഹിലിനെ നീക്കാൻ തീരുമാനിക്കുന്നത്. ഗസ്റ്റ് ലക്ചചറർ ആണ് ഷാഹിൽ. നേരാംവണ്ണം ക്ലാസ് എടുത്താൽ പോരെ? എന്തിനു ഡെസ്ക്കും ബെഞ്ചും വേറെ വേറെ രീതിയിൽ പ്ലേസ് ചെയ്യണം. കോളെജിനു അച്ചടക്കം വേണം. എല്ലാം ശ്രദ്ധിക്കേണ്ടത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ക്ലാസിലെ പ്രശ്നവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുമ്പോൾ തട്ടിക്കയറാൻ വന്നാൽ പ്രിൻസിപ്പാൾ എന്ന രീതിയിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും-ദേവി പ്രിയ ചോദിക്കുന്നു.
എന്നാൽ സമരത്തിനു നേതൃത്വം നൽകുന്ന, കോളേജ് യൂണിയൻ ഭരിക്കുന്ന എസ്എഫ്ഐ പ്രിൻസിപ്പാളിന്റെ വാദങ്ങൾ പുച്ചിച്ച് തള്ളുന്നു. എംഎ ഇംഗ്ലീഷ് ക്ലാസിൽ അദ്ധ്യാപകനായ ഷാഹിൽ ബെഞ്ചുകൾ നേർരേഖയിലിട്ടു വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി. ഇത് പ്രിൻസിപ്പാൾ ചോദ്യം ചെയ്തു. ഇതോടെയാണ് അദ്ധ്യാപകന്റെ ജോലി പോയത്-സമരത്തിനു നേതൃത്വം നൽകുന്ന എസ്എഫ്ഐ നേതാവ് കോളേജ് യുയുസികൂടിയായ വിഷ്ണു ദത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രിൻസിപ്പാൾ പറയുന്നു ഷാഹിൽ അവരോടു തട്ടിക്കയറി എന്ന്. ഇത് ഞങ്ങളാരും കണ്ടിട്ടില്ല. അവർ തമ്മിൽ എന്ത് സംസാരിച്ചു എന്നതിന് തെളിവുകൾ ഇല്ല. ഗസ്റ്റ് അദ്ധ്യാപകന് ജോലി പോയിരിക്കുന്നു. ഞങ്ങൾ അദ്ധ്യാപകന് ഒപ്പമാണ്. മികച്ച അദ്ധ്യാപകനാണ് ഷാഹിൽ. അവിടെയുള്ള സ്ഥിരം അദ്ധ്യാപകരെക്കാൾ നല്ല അദ്ധ്യാപകൻ. വിദ്യാർത്ഥികൾക്ക് ക്ലാസും ഇഷ്ടമാണ്. ആൺ-പെൺ വിവേചന പ്രശ്നം ഇവിടെ നിലനിൽക്കുന്നതിനാൽ അദ്ധ്യാപകന്റെ പുറത്താകൽ ഉയർത്തി ഈ പ്രശ്നത്തിന്റെ പേരിൽ ഞങ്ങൾ സമരം തുടങ്ങുകയായിരുന്നു-വിഷ്ണുദത്ത് പറയുന്നു.
പക്ഷെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. വെള്ളാപ്പള്ളിയും സിപിഎമ്മുമായി നല്ല ബന്ധം തുടരുന്നതിനാൽ എസ്എഫ്ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയൻ എസ്എൻ ട്രസ്റ്റിനെതിരെയുള്ള സമരം തുടരുന്നതിൽ സിപിഎമ്മിന് താത്പര്യമില്ല. എസ്എൻ ട്രസ്റ്റ് നേതാക്കളാണ് സമരം ഒതുക്കി തീർക്കാൻ ശ്രമം നടത്തുന്നതും. നിലവിൽ പ്രിൻസിപ്പാൾ ഷാഹിൽ എന്ന അദ്ധ്യാപകനെ ടെർമിനേറ്റ് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. അതിനു പകരം ഷാഹിൽ റിസൈൻ ചെയ്യാൻ പ്രിൻസിപ്പാളിന് അപേക്ഷ നൽകും. ഈ അപേക്ഷ സ്വീകരിച്ച് പ്രിൻസിപ്പാൾ അനുമതി നൽകും. അപ്പോൾ ടെർമിനേഷൻ പ്രശ്നം അവസാനിക്കുകയും ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഷാഹിലിനു ലഭിക്കുകയും ചെയ്യും. ഇതോടെ പ്രശ്ന പരിഹാരമാവുമെന്നാണ് പ്രതീക്ഷ. പക്ഷെ ആൺ-പെൺ വിവേചന പ്രശ്നം കൂടി ഈ സമരവുമായി ബന്ധപ്പെട്ടുയരുന്നുണ്ട് എന്നതാണ് മറ്റൊരു പ്രശ്നം. അതിനെന്ത് പരിഹാരം എന്ന് കൂടി തീരുമാനം വരേണ്ടി വരും. ഈ പ്രശ്നം വിദ്യാർത്ഥികൾ പ്രസ് ചെയ്തില്ലെങ്കിൽ നാളെ കഴിഞ്ഞു മറ്റന്നാൾ പ്രശ്നങ്ങൾക്ക് ശുഭാന്ത്യം എന്ന് തന്നെയാണ് പ്രിൻസിപ്പാൾ കരുതുന്നത്.
ഷാഹിൽ മാനെജ്മെന്റ് നിർദ്ദേശം അനുസരിച്ച് രാജി വയ്ക്കാനുള്ള അപേക്ഷ നൽകുകയാണെങ്കിൽ പ്രശ്നം തീരുകയാണെങ്കിൽ തങ്ങളും മുന്നോട്ടില്ല എന്നാണ് വിദ്യാർത്ഥി യൂണിയൻ നേതാക്കളുടെ ഭാഗത്തും നിന്നും വരുന്ന തീരുമാനം. എന്തായാലും വെള്ളിയാഴ്ച പ്രശ്ന പരിഹാരത്തിനു അരങ്ങൊരുങ്ങും എന്നു തന്നെയാണ് പുറത്തു വരുന്ന സൂചനകൾ. എസ്എൻ കോളേജിലെ വനിതാ ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞതിനെതിരെ നേരത്തെ ഹൈക്കോടതി വിധി ചർച്ചയായിരുന്നു. ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശമാണെന്ന് നിരീക്ഷിച്ച കോടതി മൊബൈൽ ഫോൺ വിലക്കിയ നടപടി റദ്ദാക്കിയിരുന്നു. ഇതേ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്