കൈക്കൂലി കേസിൽ എസ്എൻസി ലാവ്ലിൻ മുൻ എക്സിക്യൂട്ടീവിന് എട്ടര വർഷം തടവു ശിക്ഷ; വിധി ലിബിയയിൽ നടത്തിയ പദ്ധതികളുടെ കരാർ ലഭിക്കാൻ കൈക്കൂലി കൊടുത്ത കേസിൽ; കരാറുകൾ കിട്ടാനായി മറ്റ് രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ലാവ്ലിൻ പണം കൊടുത്തിരുന്നതായി കണ്ടെത്തൽ; ഗദ്ദാഫിയുടെ മകൻ വിഐപി മോഡലുകൾക്കൊപ്പം രാത്രി ചെലവിട്ടതടക്കമുള്ള രണ്ടുമില്യൺ ഡോളർ അടച്ചതും ലാവലിൻ കമ്പനി; പിണറായി വിജയന് പണികൊടുത്ത കനേഡിയൻ കമ്പനിയെ സ്വന്തം രാജ്യം ശിക്ഷിക്കുമ്പോൾ
മറുനാടൻ ഡെസ്ക്
മോൺട്രിയൽ: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസാണ് എസ്എൻസി ലാവലിൻ കേസ്. 300 കോടിയുടെ അഴിമതി നടത്തുന്ന എന്ന ആരോപണം ഉയർന്ന കേസ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ശരിക്കും വേട്ടയാടിയിരുന്നു. ഈ കേസിലെ പിണറായി കുറ്റവിമുക്തൻ ആയെങ്കിലും വിധിക്കെതിരായ അപ്പീൽ അടക്കം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഇതിനിടെ കനേഡിയൻ കമ്പനിയുടെ അഴിമതികൾ സ്വന്തം രാജ്യത്തും പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലെ കരാർ ലഭിക്കാൻ കൈകൂലി നൽകിയത് അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോൾ ലാവലിൻ കമ്പനിക്ക് കനത്ത ശിക്ഷ ലഭിച്ചിരിക്കയാണ്.
എസ്എൻസി ലാവ്ലിൻ മുൻ എക്സ്ക്യൂട്ടീവ് സമി ബെബാവിക്ക് എട്ടര വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ലിബിയയിൽ നടത്തിയ തട്ടിപ്പിനും കൈക്കൂലിക്കും എതിരേ എസ്എൻസി ലാവ്ലിനും സമിക്കുമെതിരേ നിലനിന്നിരുന്ന കേസിലാണ് വിധി. കരാറുകൾ കിട്ടാനായി മറ്റ് രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ലാവ്ലിൻ കൈക്കൂലി കൊടുത്തിരുന്നതായി കണ്ടെത്തിയിരുന്നു. 'മറ്റ് രാജ്യങ്ങളിൽ കരാറുകൾ കിട്ടാൻ വിദേശ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് അനിവാര്യമായിരിക്കും. എന്നാൽ കാനഡയിൽ തട്ടിപ്പും കൈക്കൂലിയും നിയമവിരുദ്ധമാണ്' എന്നാണ് വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്പീരിയർ കോർട്ട് ജസ്റ്റിസ് പറഞ്ഞത്. എല്ലാ കനേഡിയൻ കമ്പനികൾക്കും അവരുടെ എക്സിക്യൂട്ടീവുമാർക്കും നിയമങ്ങൾ ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ലാവ്ലിൻ കമ്പനി കുറ്റക്കാരാണെന്ന് തെളിഞ്ഞത്. കരാറുകൾക്കായി വിദേശ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപയാണ് കൈക്കൂലിയായി നൽകിയത്. കമ്പനി നടത്തിയ നിരവധി പ്രധാന കൺസ്ട്രക്ഷൻ പ്രൊജക്ടുകളെ കേന്ദ്രീകരിച്ചായിരുന്നു കേസ്. കൂടാതെ മുൻ ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫിയുമായുള്ള ഇടപാടുകളും കേസിന് ആധാരമായി. ലാവ്ലിന്റെ പ്രവർത്തനങ്ങൾ കനേഡിയയിലെ എല്ലാ കമ്പനികൾക്കും നാണക്കേടാണെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ശിക്ഷ വിധിച്ചത്.
ലിബിയയിൽ നടത്തിയ അഴിമതിയുടെ ഭാഗമായ നിയമനപടികളിൽനിന്ന്, എസ്എൻസി ലാവലിൻ എന്ന കമ്പനിയെ രക്ഷപ്പെടുത്താൻ സഹായിച്ചു എന്ന ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ ഉയർന്നിരുന്നു. ഇതേതുടർന്ന് ട്രൂഡോയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയായ ജെറാൾഡ് ബട്ട്സ് ആണ് രാജിവെച്ചിരുന്നു. 2015 ലെ ലിബറൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച വ്യക്തിയാണ് ജെറാൾഡ് ബട്ട്സ്. നേരത്തെ ലാവ്ലിൻ വിവാദത്തിലകപ്പെട്ട് കനേഡിയൻ മന്ത്രിയും രാജിവെച്ചിരുന്നു. എസ്എൻസി ലാവലിൻ ഗ്രൂപ്പുമായി കരാറിലേർപ്പെടാൻ ട്രൂഡോയുടെ ഓഫീസ് നിയമ മന്ത്രിയിൽ സമ്മർദ്ദം ചെലുത്തുകയും സഹായങ്ങൾ ചെയ്തുവെന്നുമായിരുന്നു സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണം. എന്നാൽ താൻ നിയമ മന്ത്രിക്ക് മേൽ യതൊരു സമ്മർദ്ദവും ചെലുത്തിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് സെക്രട്ടറിയുടെ രാജി.
കാനഡയിലെ മോൺട്രിയോൾ ആസ്ഥാനമായുള്ള ലാവലിൻ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾക്ക് സർക്കാർ ഒരുങ്ങവെ, ഇതിൽ നിന്ന് ഒഴിവാക്കാൻ പബ്ളിക് പ്രോസിക്യൂഷൻസ് ഡയറക്ടർ കാത്ലീൻ റോസലിനോട് ആവശ്യപ്പെടാൻ അറ്റോർണി ജനറലായിരുന്ന വിൽസണുമേൽ സമ്മർദമുണ്ടായെന്ന 'ഗ്ലോബ് ആൻഡ് മെയിൽ' പത്രത്തിലെ വാർത്തയായിരുന്നു സംഭവം പുറത്തുകൊണ്ടു വന്നത്. തുടർന്നാണ് കനേഡിയൻ പാർലമെന്റിന്റെ എത്തിക്സ് കമ്മീഷണറായ മരിയോ ഡിയോൺ വളരെ സ്ഫോടനാത്മകമായ കണ്ടെത്തൽ നടത്തിയത്. പ്രധാനമന്ത്രി ട്രൂഡോയുടെ ഓഫീസ്, നീതിന്യായവകുപ്പ് മന്ത്രിയും അറ്റോർണി ജനറലുമായ ജോഡി വിൽസൺ റെയ്ബോൾഡിനെ നിയമവിരുദ്ധമായ രീതിയിൽ സ്വാധീനിച്ചുകൊണ്ട്, ലാവലിൻ എന്ന കമ്പനിയെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാൻ സഹായിച്ചു എന്നതാണ് ആ കണ്ടെത്തൽ. ലിബിയയിൽ കോടിക്കണക്കിന് ഡോളർ കൈക്കൂലി നൽകിയ കുറ്റത്തിനാണ് ലാവലിൻ കമ്പനി കാനഡയിൽ നിയമനടപടികൾ നേരിടാനിരുന്നത്.
എന്നാൽ ആരോപണങ്ങളൊക്കെയും ശക്തിയുക്തം നിഷേധിച്ച ട്രൂഡോ പറയുന്നത്, തനിക്ക് ലാവലിൻ കമ്പനിയുടെ പക്ഷത്തുനിന്ന് യാതൊരു വിധത്തിലുള്ള സമ്മർദ്ദവും ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല എന്നും, താൻ രാജ്യത്തെ ഒരു നിയമവും ലംഘിച്ചിട്ടില്ല എന്നുമാണ്. ഒരു കുറ്റവും ചെയ്യാത്ത നൂറുകണക്കിന് കനേഡിയൻ പൗരന്മാരുടെ ജോലി നഷ്ടപ്പെടും, പെൻഷനേഴ്സിന് ബുദ്ധിമുട്ടുണ്ടാകും എന്നൊക്കെ കരുതി മാത്രമാണ് താൻ ഈ കേസിൽ ഇടപെട്ട് ലാവലിൻ കമ്പനിക്ക് ഒരു ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തതെന്ന് ട്രൂഡോ അവകാശപ്പെടുന്നു. എന്നാൽ, വിഷയത്തിൽ എസ്എൻസി ലാവലിൻ കമ്പനി തന്നോട് വേണ്ടത്ര സത്യസന്ധത പുലർത്തിയില്ല, ആദ്യകാലത്ത് കാണിച്ച ആത്മാർത്ഥത പിന്നീടങ്ങോട്ടുണ്ടായില്ല എന്ന് ട്രൂഡോ സമ്മതിക്കുന്നുമുണ്ട്.
കനേഡിയൻ പാർലമെന്റിൽ ജസ്റ്റിസ് കമ്മിറ്റി മൂന്നുതവണ ഹിയറിങ് നടത്തി. ലാവലിൻ കമ്പനിക്ക് ഡിഫേർഡ് പ്രോസിക്യൂഷൻ അനുവദിച്ചുനൽകാൻ തന്റെമേൽ ട്രൂഡോയുടെ ഓഫീസിൽ നിന്ന് അസാധാരണമായ രാഷ്ട്രീയസമ്മർദ്ദമുണ്ടായിരുന്നതായി അറ്റോർണി ജനറൽ എത്തിക്സ് കമ്മിറ്റിക്ക് മൊഴി നൽകി. ഈ സമ്മർദ്ദങ്ങൾ ഫോൺകോളുകൾ, ഇ മെയിലുകൾ, ടെക്സ്റ്റ് മെസേജുകൾ, നേരിട്ടുള്ള സംഭാഷണങ്ങൾ അങ്ങനെ പലവിധേനയാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതതെന്നും അവർ മൊഴിനൽകി. അതോടെ ട്രൂഡോ ക്യാമ്പ് പ്രതിരോധത്തിലായി.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2018 -ൽ കനേഡിയൻ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയെടുത്ത ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിന്റെ മറപിടിച്ചാണ് ലാവലിൻ രക്ഷപ്പെട്ടത്. ഇത് നിലവിൽ വന്നതോടെ കനേഡിയൻ ക്രിമിനൽ കോഡിൽ ഒരു പുതിയ സൗകര്യം എഴുതിച്ചേർക്കപ്പെട്ടു. അതിൻപ്രകാരം അഴിമതി/കൈക്കൂലി കേസുകളിൽ പെടുന്ന കമ്പനികൾക്ക്, അറ്റോർണി ജനറൽ ശുപാർശ ചെയ്താൽ 'നല്ലനടപ്പ്' ശിക്ഷ ഏറ്റുവാങ്ങി ക്രിമിനൽ നടപടിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനാകും. സാമ്പത്തിക കുറ്റങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുക എങ്കിലും, ഇത് അഴിമതിയെ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്ന് നിയമം വന്ന സമയത്തുതന്നെ ആക്ഷേപമുണ്ടായിരുന്നു.
ലിബിയയിൽ നിന്ന് ലാവലിൻ കൊയ്തത് കോടികൾ
എസ്്എൻസി ലാവലിന്റെ ലിബിയൻ കണക്ഷനാണ് കാനഡയിൽ വിവാദമായത്. ലിബിയയിൽനിന്ന് ലാവലിൻ കമ്പനി സമ്പാദിച്ചതും കോടികൾ ആയിരുന്നു. 2009 -ലാണ് ഈ സംഭവം പുറത്തുവരുന്നത്. ഗദ്ദാഫിയുടെ മകനായ അൽ സാദി ഗദ്ദാഫി 2008 ൽ കാനഡയിലേക്ക് നടത്തിയ സന്ദർശനത്തിന്റെ മൊത്തം ചെലവും വഹിച്ചത് എസ്എൻസി ലാവലിൻ കമ്പനിയായിരുന്നു. ഏകദേശം രണ്ടുമില്യൺ ഡോളറായിരുന്നു അൽ സാദിയുടെ സന്ദർശനത്തിന് ചെലവായ തുക. തന്റെ സന്ദർശനത്തിനിടെ അൽ സാദി ഗദ്ദാഫി പ്രധാനമായും പണം ചെലവിട്ടത് വിഐപി എസ്കോർട്ട് മോഡലുകൾക്കൊപ്പം രാത്രി ചെലവിടാനാണ്. സെഷനൊന്നിന് പതിനായിരം ഡോളർ വരെ ചാർജ്ജ് ചെയ്യുന്ന വാൻകൂവർ എസ്കോർട്ട് ഏജൻസിക്ക് തന്നെ ഏതാണ്ട് 30,000ഡോളറിന്റെ ബില്ലുണ്ടായിരുന്നു. ഏതാണ്ട് പത്തുകോടിയോളം രൂപ ഒരൊറ്റ ട്രിപ്പിൽ ഗദ്ദാഫിയുടെ മകൻ പൊട്ടിച്ചു. അതൊക്കെ അടച്ചത് എസ്എൻസി ലാവലിൻ കമ്പനിയാണ്.
പക്ഷേ, കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ മീറ്റിംഗിൽ ഈ ചെലവ് വലിയ തർക്കത്തിന് കാരണമായി. അക്കാലത്ത് കമ്പനിയുടെ ലിബിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെ പേരിലും മീറ്റിംഗിൽ പ്രശ്നങ്ങളുണ്ടായി. ഏകദേശം പത്തു മില്യൺ ഡോളറോളം പണമായി ലാവലിൻ കമ്പനിയുടെ ലിബിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്നു അന്ന്. ഒരു മില്യണിലധികം ഡോളർ കറൻസിയായ സൂക്ഷിക്കരുത് എന്ന് മീറ്റിംഗിൽ തീരുമാനമായി. കമ്പനിക്കുള്ളിൽ നടന്ന ഈ തർക്കങ്ങൾ താമസിയാതെ ഗവണ്മെന്റ് ഏജൻസികളുടെ ശ്രദ്ധയിൽ പെടുന്നു. അവർ എസ്എൻസി ലാവലിൻ കമ്പനിയെ തങ്ങളുടെ നിരീക്ഷണത്തിലാക്കുന്നു. ഒടുവിൽ 2015 -ൽ ഇതേ വിഷയത്തിൽ ലാവലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു. കറപ്ഷൻ ഓഫ് ഫോറിൻ പബ്ലിക് ഒഫീഷ്യൽസ് ആക്റ്റ് പ്രകാരമായിരുന്നു നടപടി. 2001 -നും 2011 -നുമിടയിലെ ലിബിയയിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്കിടെ കമ്പനി ഗദ്ദാഫി ഗവണ്മെന്റിലെ പലർക്കുമായി 48 മില്യൺ കനേഡിയൻ ഡോളർ (ഏകദേശം 260 കോടി രൂപ) കൈക്കൂലിയായി നൽകി എന്നതായിരുന്നു ആരോപണം. അതേ സമയം ലാവലിൻ കമ്പനി ലിബിയയിലെ പല സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 130 മില്യൺ(700 കോടി രൂപ) കനേഡിയൻ ഡോളർ തട്ടിച്ചു എന്നും ആരോപണമുണ്ടായി.
ലാവലിൻ കമ്പനി തങ്ങളുടെ മേൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങൾ നിഷേധിച്ചു. എന്നാൽ, ആ കേസ് അവരെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായിരുന്നു. കുറ്റം തെളിഞ്ഞാൽ കോടതിക്ക് കമ്പനിയെ പൊതുടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പത്തുവർഷത്തേക്ക് വിലക്കാം.അതിനിടെയാണ് 2015 -ലെ പൊതുതെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേറുന്നത്. തങ്ങളുടെ നിലനില്പിനുവേണ്ടി സകല തന്ത്രവും പയറ്റിയ എസ്എൻസി ലാവലിൻ കാനഡയിലെ ക്രിമിനൽ കോഡ് വരെ ട്രൂഡോയെക്കൊണ്ട് തിരുത്തിയെഴുതിച്ചു. അങ്ങനെ 2018 -ൽ ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിനുള്ള നിയമഭേദഗതി കനേഡിയൻ പാർലമെന്റിൽ പാസാക്കപ്പെട്ടു. ഇതാണ് വൻ വിവാദമായതും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്