ബാനിഹാൾ തുരങ്കം കടത്തി ജമ്മു വഴി ചണ്ഡീഗഡിൽ എത്തിക്കുന്നതിന് താൻ 12 ലക്ഷം രൂപ ഹിസ്ബുൾ ഭീകരരിൽ നിന്ന് വാങ്ങിയതായി തുറന്നുസമ്മതിച്ച് ഡിസിപി ദേവീന്ദർ സിങ്; ഭീകരർ എത്തിയത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ആക്രമണം ലക്ഷ്യമിട്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ; രണ്ടുഭീകരരെയും ദേവീന്ദർ പാർപ്പിച്ചത് സൈന്യത്തിന്റെ 15 കോർപ്സ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള ഇന്ദിരാ നഗറിലെ വസതിയിൽ; ജമ്മുവിലേക്കുള്ള യാത്രാമധ്യേ മാരുതി കാറോടിച്ചത് ഹിസ്ബുൾ ഭീകരൻ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
മറുനാടൻ ഡെസ്ക്
ശ്രീനഗർ: തീവ്രവാദികൾക്ക് ഒത്താശ നൽകിയ ജമ്മു-കശ്മീർ ഡിസിപി ദേവീന്ദർ സിങ് താൻ 12 ലക്ഷം രൂപ അവരിൽ നിന്ന് കൈപ്പറ്റിയതായി സനമ്മതിച്ചു. കുൽഗാമിൽ നിന്ന് രണ്ട് ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പമാണ് ദേവീന്ദറിനെ ശനിയാഴ്ച പിടികൂടിയത്. ബാനിഹാൾ തുരങ്കം വഴി ഭീകരെ ജമ്മുവിൽ എത്തിക്കാമെന്നും അവിടെ നിന്നും ചണ്ഡിഗഡിൽ എത്തിക്കാമെന്നുമായിരുന്നു ദേവീന്ദറും ഭീകരരും തമ്മിലുള്ള കരാർ. ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഇവരെ ഒരുസ്വകാര്യ വാഹനത്തിൽ സഞ്ചരിക്കവേയാണ് കസ്റ്റഡിയിലെടുത്തത്. ദേവീന്ദർ ഇവരുടെ പക്കൽ നിന്ന് 12 ലക്ഷം വാങ്ങിയതായി കശ്മീർ ഐജി വിജയകുമാർ മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, ഭീകരർ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ട് വന്നവരെന്നാണ് ഇന്റലിജൻസ് കേന്ദ്രങ്ങൾ പറയുന്നത്. പൊലീസിനെ കൂടാതെ ഐബി, മിലിട്ടറി ഇന്റലിജൻസ്, റോ തുടങ്ങിയ ഏജൻസികളും ദേവീന്ദറെ ചോദ്യം ചെയ്തു. താൻ ഭീകരരെ ശ്രീനഗറിലെ ഇന്ദിരാ നഗറിലുള്ള വസതിയിൽ താമസിപ്പിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഭീകരരെ വെള്ളിയാഴ്ച ഷോപിയാനിൽ നിന്ന് വീട്ടിലെത്തിച്ചത് ദേവീന്ദർ സിങ്ങ് തന്നെയാണ്. അന്ന് രാത്രി അവരെ ഒപ്പം താമസിപ്പിച്ചു. ദേവീന്ദർ സിങ്ങിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഒരു എകെ റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെത്തി. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലാണു കനത്ത സുരക്ഷയിലുള്ള ദേവീന്ദർ സിങ്ങിന്റെ വീട്. ഇവിടെയാണ് ഭീകരരെ പാർപ്പിച്ചത്. സൈന്യത്തിന്റെ 15 കോർപ്സ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ദേവീന്ദറിന്റെ വസതി എന്നതും ഞെട്ടിക്കുന്നതാണ്. അവിടെ നിന്ന് ജമ്മുവിലേക്ക് ഭീകരർക്കൊപ്പം മാരുതി കാറിൽ പുറപ്പെട്ടു. ഹിസ്ബുൾ മുജാഹിദീൻ അനുഭാവിയാണ് കാർ ഓടിച്ചത്.
കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറിയേക്കും. തീവ്രവാദികളുടെ യഥാർഥ ലക്ഷ്യം കണ്ടെത്തണമെങ്കിൽ എൻഐഎ അന്വഷണം തന്നെ വേണ്ടി വരും.
ആട്ടിൻ തോലിട്ട ചെന്നായ
പെട്ടെന്നൊരു സുപ്രഭാതത്തിലല്ല ജമ്മു-കശ്മീർ ഡപ്യൂട്ടി സൂപ്രണ്ട് ദേവീന്ദർ സിങ്ങിന്റെ തീവ്രവാദ ബന്ധം വെളിച്ചത്ത് വന്നത്. ഇയാൾ ആട്ടിൻ തോലിട്ട ചെന്നായ ആണെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് മാസങ്ങൾക്ക് മുമ്പേ വിവരം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ നിരീക്ഷണത്തിലുമായിരുന്നു. ദേവീന്ദർ എന്തു ചെയ്യുന്നു, ആരെ കാണുന്നു, എവിടെയൊക്കെ പോകുന്നു..എല്ലാം 24 മണിക്കൂറും ചാരക്കണ്ണുകളുടെ വലയത്തിലായിരുന്നു. ഒടുവിൽ പിടിയിലായപ്പോൾ, ദേവീന്ദർ താൻ രണ്ട് ഹിസ്ബുൾ തീവ്രവാദികളുടെ കീഴടങ്ങൽ സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് രക്ഷപ്പെടാൻ ന്യായം പറഞ്ഞത്. എന്നാൽ, ഇങ്ങനെയൊരു കീഴടങ്ങൽ പദ്ധതി ഉന്നത ഉദ്യോഗസ്ഥരെ ആരെയും അറിയിച്ചിരുന്നുമില്ല.
പ്രാഥമികാന്വേഷണത്തിൽ ദേവീന്ദർ സിങ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സയിദ് നവീദ് മുഷ്താഖ്, റാഫി റാത്തർ, എന്നിവരെ കീഴടങ്ങാൻ കൊണ്ടുവരികയായിരുന്നുവെന്ന് അവകാശപ്പെട്ടുവെങ്കിലും, ഭീകരരെ ചോദ്യം ചെയ്തപ്പോൾ കള്ളി പൊളിഞ്ഞു. തീവ്രവാദികൾക്ക് അങ്ങനെയൊരു കീഴടങ്ങൽ പദ്ധതിയെ കുറിച്ച് അറിവൊന്നുമില്ലായിരുന്നു. ബാനിഹാൾ തുരങ്കം കടക്കുന്നതിന് ഇയാൾ 12 ലക്ഷം രൂപ തീവ്രവാദികളോട് ചോദിച്ചുവെന്നാണ് ഇന്റലിജൻസ് വിവരം. ഇക്കാര്യത്തിൽ ഭീകരരുമായി ധാരണയിൽ എത്തുകയും ചെയ്തു. സിങ് തന്നെ ധൈര്യപൂർവം കാറിലിരുന്നത് അമിത ആത്മവിശ്വാസം കൊണ്ടാണ്. ഡിവൈഎസ്പി ആയതുകൊണ്ട് തന്റെ കാർ തടഞ്ഞുനിർത്തി ആരുംപരിശോധിക്കില്ലെന്നാണ് സിങ് കരുതിയത്. കുൽഗാമിലെ മിർ ബസാറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജമ്മു-കശ്മീർ പൊലീസും ഐബിയും മറ്റ് ഇന്റലിജൻസ് ഏജൻസികളും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത് എന്നതുകൊണ്ട് തന്നെ സിങ്ങിന്റെ നുണകളൊന്നും വിലപ്പോയില്ല.
പൊലീസ് പണി വിട്ട് തീവ്രവാദത്തിലേക്ക് കടന്നയാളാണ് പിടിയിലായ നവീദ് മുഷ്താഖ്. ഇയാളെയും കൂട്ടാളികളെയും ജമ്മുവിലേക്ക് സുരക്ഷിതമായി കടത്താനാണ് സിങ് 12 ലക്ഷം ആവശ്യപ്പെട്ടത്. ദക്ഷിണ കശ്മീരിൽ അടുത്തിടെ ആപ്പിളുകളുമായി എത്തിയ ട്രക്ക് ഡ്രൈവർമാരെ വെടിവച്ചുകൊന്ന കേസിലെ മുഖ്യ പ്രതിയാണ് മുഷ്താഖ്.
ഏതായാലും, ദേവീന്ദർ സിങ് ഈ പണി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കാശിന് വേണ്ടി എന്തു ചെയ്യും സിങ്. മുമ്പ് അഞ്ച് തവണ ഭീകരർക്ക് ബാനിഹാൾ തുരങ്കം കടക്കാനും ജമ്മുവിൽ സുരക്ഷിത താവളം ഒരുക്കാനും ദേവീന്ദർ സിങ് നേരിട്ട് സഹായിച്ചിട്ടുണ്ട്. സിങ്ങിന്റെ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഭീകരർ പിടിയിലായത്. ഇതിന് മുമ്പ് അവർ സിങ്ങിന്റെ വസതിയിലാണ് താമസിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. അഭിഭാഷക പണി ഉപേക്ഷിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഇർഫാൻ ഷാഫി മിറും ഇവർക്കൊപ്പം പിടിയിലായിരുന്നു. ഇയാൾ അഞ്ചുവട്ടം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്നും ഇവിടുത്തെ കണ്ണികളുമായി നിരന്തര ബന്ധത്തിലായിരുന്നുവെന്നും വ്യക്തമായിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ ഭീകരർ എന്തെങ്കിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവോയെന്നും ദേവീന്ദർ സിങ്ങിന് അതിനെ കുറിച്ച് അറിവുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി വിവരം ശേഖരിക്കാൻ പൊലീസുകാർ ശ്രമം നടത്താറുണ്ടെങ്കിലും സിങ്ങിനെ അക്കൂട്ടത്തിൽ കൂട്ടാനാവില്ല. സിങ് ചെയ്തത് പൂർണമായും അനധികൃത പ്രവർത്തനമാണ്. അതുകൊണ്ടാണ് ഒരുതീവ്രവാദിയെ പോലെ കണക്കാക്കി ഇപ്പോൾ അന്വേഷണം നടത്തുന്നത്.
പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിന്റെ സത്യവാങ്മൂലപ്രകാരം ദേവീന്ദർ സിങ്ങാണ് തീവ്രവാദികളെ കൊണ്ടുവരാൻ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയത്. ഡൽഹിയിൽ വീട് എടുക്കാനും, ഒരു സെക്കൻഡ് ഹാൻഡ് വെള്ള അംബാസഡർ കാർ വാങ്ങാനും എല്ലാം നിർദ്ദേശിച്ചത് സിങ്ങായിരുന്നു. ഈ അംബാസഡർ കാറാണ് 2001 ലെ പാർലമെന്റ് ആക്രമണത്തിന് ഉപയോഗിച്ചതും. 2015 ൽ ട്രക്ക് ഡ്രൈവർമാരുടെ കൈയിൽ നിന്നും തുടർച്ചയായി പണം വാങ്ങുന്നതായി സിങ്ങിനെതിരെ ആരോപണം ഉയർന്നിരുന്നു. പണം നൽകിയില്ലെങ്കിൽ കള്ളതീവ്രവാദക്കേസുകളിൽ കുടുക്കുമെന്നായിരുന്നും അന്ന് സിങ്ങിന്റെ ഭീഷണിയെന്ന് ട്രക്ക് ഡ്രൈവർമാർ പറഞ്ഞിരുന്നു.
ദേവീന്ദർ സിങ്ങിന് കിട്ടിയ ബഹുമതികൾ നീക്കും
ദേവീന്ദർ സിങ്ങിന്റെ അദ്ധ്യായം ഇന്റലിജൻസ് ഏജൻസികളെ ദീർഘകാലം വേട്ടയാടുമെന്ന് ഉറപ്പാണ്. ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ സബ് ഇൻസ്പക്ടറായി ചേർന്ന ദേവീന്ദർ സിങ് വളരെ വേഗം ഡിഎസ്പി റാങ്കിലേക്ക് ഉയർന്നു. ഇതിനൊപ്പം പ്രസിഡന്റിന്റെ പൊലീസ് മെഡലും സ്വന്തമാക്കി.
എന്നാൽ, തനിക്ക് കിട്ടിയ പുരസ്കാരങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ജമ്മുവിൽ ശീതകാലത്ത് തന്റെ വസതിയിൽ പണത്തിന് പകരം ഭീകരർക്ക് അഭയം കൊടുക്കുകയായിരുന്നു സിങ്ങിന്റെ പണി. ഷോപിയാനിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവീദിനെയും ആസിഫിനെയും കൊണ്ടുപോകാൻ എത്തുമ്പോൾ പൊലീസ് ദേവീന്ദർ സിങ്ങിനെ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. സിങ്ങിനെയും നവീദിനെയും തീവ്രവാദത്തിനായി ഒഴുക്കുന്ന പണത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎയും ചോദ്യം ചെയ്യും. എത്രനാളായി സിങ് ഇരയ്ക്ക് ഒപ്പം ഓടുകയും വേട്ടക്കാരന് സഹായം ചെയ്തുകൊടുക്കുകയും ആയിരുന്നുവെന്ന ചോദ്യം ജമ്മു-കശ്മീർ പൊലീസിനെ നാണംകെടുത്തുമെത്തുമെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ ദേവീന്ദർ സിങ്ങിന് കിട്ടിയ ബഹുമതികളും നീക്കാതെ വയ്യ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്