പുതിയ മെത്രാൻ കൈ വിട്ടതോടെ ചീട്ടുകീറിയ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ആഘാതമായി ജോയിസ് ജോർജിന്റെ ദയനീയ തോൽവി; ഇനി ജോയിസിന് സീറ്റ് നൽകില്ലെന്ന് സിപിഎം സൂചിപ്പിച്ചതോടെ കസ്തൂരി രംഗന്റെ പേരിൽ ഇടതിനെ പിന്തുണയ്ക്കാൻ ഒരു സംഘം വൈദികർ ഉണ്ടാക്കിയ സെറ്റ് അപ്പ് പൊളിഞ്ഞു; ശിൽപിയായ ഫാ കൊച്ചു പുരയ്ക്കലിനെ ഇറ്റലിക്ക് അയച്ചതോടെ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സമിതി; ഇടുക്കിയിൽ കോൺഗ്രസ് സർവ്വാധിപത്യത്തിന് തിരിച്ചടിയേൽപ്പിച്ച സഭാ രാഷ്ട്രീയത്തിന് അന്ത്യ ചുംബനം
മറുനാടൻ മലയാളി ബ്യൂറോ
കട്ടപ്പന: ഇടുക്കിയെ ഇടതിനോട് അടുപ്പിക്കുകയായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലക്ഷ്യം. കസ്തൂരി രംഗനും ഗാഡ്ഗിലും കേരളം ചർച്ചയാക്കിയപ്പോൾ അതിന്റെ നേട്ടമുണ്ടാക്കാൻ എത്തിയതായിരുന്നു ഈ സംഘടന. ഇടുക്കി രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ 75 വയസ് പൂർത്തിയായതോടുകൂടിയാണ് പദവിയിൽ നിന്നും വിരമിച്ചിരുന്നു. പകരമായി മാർ ജോൺ നെല്ലിക്കുന്നേൽ ബിഷപ്പായി. ഇതോടെ ക്രൈസ്തവ സഭയ്ക്കും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാതെയായി. ഇതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നിർണ്ണായക തീരുമാനം എടുക്കുന്നത്. പാർലമെന്റ് അംഗത്തെയും പിന്നീട് ഇരുപതോളം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും വിജയിപ്പിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടാൻ തീരുമാനിച്ചതിന് പിന്നിൽ സഭയുടെ ഇടപെലുമുണ്ട്.
കേരളാ കോൺഗ്രസ് രാഷ്ട്രീയവും കോൺഗ്രസുമായിരുന്നു ഇടുക്കിയെ എക്കാലത്തും നിയന്ത്രിച്ചത്. ഇത് പൊളിക്കൻ ഇടതുപക്ഷം ഉപയോഗിച്ച തന്ത്രപരമായ ആയുധമായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. കസ്തൂരി രംഗൻ റിപ്പോർട്ടിന് പിന്നിൽ യുപിഎ സർക്കാരാണെന്ന് വരുത്തി കോൺഗ്രസിനെ മലയിറക്കാനുള്ള നീക്കമായിരുന്നു ഈ സംഘടനയുടെ രൂപീകരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ജോയിസ് ഇതിന്റെ അമരത്ത് എത്തി. ഏവരേയും ഞെട്ടിച്ച് 2014ൽ ഇടുക്കിയിൽ നിന്ന് ലോക്സഭാ അംഗവുമായി. ഇടതു പക്ഷ പിന്തുണയിൽ ജോയിസ് ജയിച്ചതോടെ ഹൈറേഞ്ച് സമിതി പ്രതാപം കാട്ടി. എന്നാൽ കഴിഞ്ഞ തവണ ജോയിസ് തോറ്റു. ഇനി ജോയിസിന് സീറ്റില്ലെന്ന് സിപിഎം നിലപാട് എടുക്കുകയും ചെയ്തു. ഇതിനൊപ്പമാണ് കത്തോലിക്കാ സഭയുടെ മനം മാറ്റം. ഇതോടെ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് രാഷ്ട്രീയം വിടേണ്ടിയു വന്നു.
സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലും മുൻ എംപി ജോയ്സ് ജോർജും പങ്കെടുത്ത യോഗത്തിലാണു നിർണായക തീരുമാനം. തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിന്നുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മുൻപിൽ സമ്മർദ ശക്തിയായി പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കെയാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ ഉപരിപഠനത്തിനായി ഇറ്റലിക്ക് അയയ്ക്കാൻ സഭ തീരുമാനിച്ചതാണ് ഇതിന് കാരണം.
ഹൈറേഞ്ച് സംരക്ഷണ സമിതിയോടുള്ള താൽപ്പര്യ കുറവാണ് ഇതിന് കാരണം. ഇറ്റലിയിൽ പോകുന്നതിന് മുന്നോടിയായി ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ആലുവയിലെ സെമിനാരിയിൽ ഭാഷാ പഠനത്തിലാണ്. ഇറ്റലിക്കു പോവുകയാണെങ്കിലും സമിതിയുടെ ചുമതലയിൽ നിന്ന് അദ്ദേഹം ഒഴിവാകുന്നില്ല. സമിതി രക്ഷാധികാരി ആർ. മണിക്കുട്ടന് താൽക്കാലിക ചുമതല നൽകാനാണ് തീരുമാനം. പതിയെ സമിതിയുടെ പ്രവർത്തനത്തെ കത്തോലിക്കാ സഭ തന്നെ മരവിപ്പിക്കുമെന്നും സൂചനയുണ്ട്.
6 വർഷത്തോളമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സമിതി സജീവമായിരുന്നു. ഇടതുപക്ഷ പിന്തുണയോടെ ജോയ്സ് ജോർജിനെ പാർലമെന്റിലേക്ക് അയച്ചതോടെയാണ് സമിതി രാഷ്ട്രീയ രംഗത്ത് സജീവമായത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സമിതി പിന്തുണയുള്ള സ്ഥാനാർത്ഥിയായി ജോയ്സ് ജോർജിനെ എൽഡിഎഫ് മത്സരിപ്പിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങി. ഇത് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു. സമിതി നിർണായക ശക്തിയായതോടെ മറ്റു പാർട്ടികൾ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സമിതി ജനറൽ ബോഡിയോഗത്തിന്റെ വിലയിരുത്തൽ. സമിതി രക്ഷാധികാരികളായ സി.കെ.മോഹനൻ, കെ.കെ.ദേവസ്യ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഫലത്തിൽ കോൺഗ്രസിന് തന്നെയാകും ഈ തീരുമാനം ഗുണ ചെയ്യുക. ഇടുക്കി രൂപതയുടെ പുതിയ മെത്രാനായി മാർ ജോൺ നെല്ലിക്കുന്നേൽ നിയമിതനായതോടെയാണ് ഹൈറേഞ്ച് സമിതിയുടെ രാഷ്ട്രീയക്കളിക്ക് കടിഞ്ഞാണ് വീണത്.
പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കേരളത്തിൽ രണ്ടാം തവണയും പ്രളയമുണ്ടായത് കാലാവസ്ഥ വ്യതിയാനം മൂലമാണെന്നും ഹൈറേഞ്ച് സംരക്ഷണസമിതി നിലപാട് എടുത്തിരുന്നു. പശ്ചിമഘട്ടത്തിലെ മനുഷ്യ ഇടപെടലും സർക്കാരിന്റെ അനാസ്ഥയുമാണ് പ്രളയത്തിന്റെ കാരണമെന്നായിരുന്നു ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ട്. എന്നാൽ ഇത് മാധവ് ഗാഡ്ഗിലിന്റെ ഇടുക്കിക്കാരോടുള്ള പകപോക്കലാണെന്നാണ് സമിതിയുടെ ആരോപണം. മാധവ് ഗാഡ്ഗിലിനെതിരെ 2013ൽ എടുത്ത നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. വിദേശ രാജ്യങ്ങളായ ഓസ്ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായത് പശ്ചിമഘട്ടം നിമിത്തമാണോ എന്നും സമിതി ചോദിക്കുന്നു. പശ്ചിമഘട്ടത്തിൽ മനുഷ്യ ഇടപെടലല്ല ആഗോളതാപനമാണ് കാരണം. ഇതേ കാരണത്താലാണ് ഓസ്ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായതെന്ന് പോലും അവർ പറഞ്ഞിരുന്നു.
കേരളത്തിൽ തുടർച്ചയായ രണ്ടാം വർഷവും, പ്രളയ ദുരന്തമുണ്ടായ സാഹചര്യത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന് അനുകൂലമായി നടപടികൾ എടുക്കാത്തതിനെതിരെ മാധവ് ഗാഡ്ഗിലും രംഗത്തെത്തിയിരുന്നു. എന്നാൽ കേരളത്തിലെ പ്രളയത്തിന് കാരണം മനുഷ്യ ഇടപെടൽ നിമിത്തം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളല്ലെന്ന് ആവർത്തിക്കുകയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. പശ്ചിമഘട്ട സംരക്ഷണത്തിന്, കൃത്യമായ പഠനങ്ങളില്ലാതെ തയ്യാറാക്കിയ ഗാഡ്ഗിൽ ഒഴിവാക്കി പകരം കർഷകരെ ഉൾപ്പെടുത്തിയുള്ള പുതിയ പഠന റിപ്പോർട്ട് വേണമെന്ന നിലപാടിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി.
തൽകാലം ഇത്തരം കർഷക അനുകൂല വാദങ്ങളുമായി സമിതി മുമ്പോട്ട് പോകും. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന് കഴിഞ്ഞ തവണ ഇടുക്കിയിലെ രാഷ്ട്രീയ ചിത്രം മാറ്റിവരച്ച സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. പട്ടയവിതരണം ഉൾപ്പടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തതും കാർഷിക പ്രശ്നങ്ങളും ചർച്ചയാക്കി മുമ്പോട്ട് പോയി. ഈ ചർച്ചകളുടെ ഗുണഭോക്താവ് സിപിഎമ്മായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകനായിരുന്നു ജോയിസ് ജോർജ്.
ഇടുക്കി ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ 12 വർഷം മുമ്പ് ആരംഭിച്ച സമര സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണസമിതി. ജില്ലയിലെ കൈവശഭൂമിക്ക് നാല് ഏക്കർ വരെ ഉപാധികളില്ലാത്ത പട്ടയം നൽകുന്ന പ്രധാന ആവശ്യം ഉയർത്തിയാണ് സമിതി രംഗത്ത് വന്നത്. പശ്ചിമഘട്ടമാകെ അതീവ പരിസ്ഥിതി മേഖല ആക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കി പ്രതിരോധം തീർത്തതും , കേന്ദ്രസർക്കാരിനെ കൊണ്ട് അത് വേണ്ടെന്ന് തീരുമാനം എടുപ്പിച്ചതും സമിതിയുടെ ശക്തമായ നിലപാടു കൊണ്ടാണ്. സമിതി ആരംഭിച്ച കാലംമുതൽ നിയമ ഉപദേഷ്ടാവായും നയ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചും നേതൃത്വം നൽകിയിരുന്ന ആളാണ് അഡ്വക്കേറ്റ് ജോയിസ് ജോർജ്.
ജോയിസ് ജോർജ് എംപിയായതോടെയാണ് സമിതിയുടെ രാഷ്ട്രീയം മറനീക്കി വന്നത്. കോൺഗ്രസ് സർവ്വാധിപത്യത്തിൽ കണ്ണുവച്ച ഇടത് അജണ്ടയായി ഇത് തിരിച്ചറിയപ്പെട്ടു. ഇടുക്കി ബിഷപ്പ് മാറിയതോടെ കത്തോലിക്കാ സഭയും ഇതിൽ നിന്ന് പതിയെ അകന്നു. ഇത് തന്നെയാണ് സമിതിയുടെ രാഷ്ട്രീയ പിന്മാറ്റത്തിന് പിന്നിലെ യാഥാർത്ഥ കാരണവും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്