കോൺഗ്രസിന് ഇപ്പോൾ വേണ്ടത് ഐശ്വര്യമുള്ളൊരു മുസ്ലിം മുഖം; നറുക്ക് വീഴുന്നത് ഷാഫി പറമ്പലിന്; യൂത്ത് കോൺഗ്രസ് പ്രസിഡന്റായി പാലക്കാട് എംഎൽഎയെ നിയമിക്കാൻ ഗ്രൂപ്പുകൾ മറന്ന് തീരുമാനം; തെരഞ്ഞെടുപ്പ് നടത്താതെയുള്ള പരിപാടി അനുവദിക്കില്ലെന്ന് ദേശീയ നേതൃത്വവും; ഒറ്റയാളെ ഉള്ളൂവെങ്കിൽ വൈസ് പ്രസിഡന്റാവാൻ ശബരിനാഥ് എംഎൽഎയും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റായി എ ഗ്രൂപ്പിലെ ഷാഫി പറമ്പിൽ എംഎൽഎ.യെ നിയമിക്കാൻ കെപിസിസി. നേതൃത്വം ഏകകണ്ഠമായി നിർദ്ദേശിക്കുമ്പോഴും മുഖംതിരിച്ച് ദേശീയ നേതൃത്വം. എ-ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിൽ ചർച്ചകൾ നടക്കുമ്പോൾ ഷാഫി പറമ്പിലാണ് നല്ലതെന്ന തിരിച്ചറിവിലാണ് കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർ. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നടപടിക്രമങ്ങൾ പാലിച്ചേ മുന്നോട്ടുപോകൂ എന്നാണ് കേന്ദ്രത്തിന്റെ വാദം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു യോഗ്യതയുള്ളതായി യൂത്ത് കോൺഗ്രസ് കേന്ദ്രസമിതി പുറത്തുവിട്ട പത്തുപേരുടെ പട്ടികയിലുണ്ടെങ്കിലും ഷാഫിയെ ഒറ്റയടിക്ക് പ്രസിഡന്റായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ് ദേശീയ നേതൃത്വം പറയുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ കെ.എസ്. ശബരിനാഥൻ എംഎൽഎ.യെയാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റാവാൻ ഒരാൾമാത്രമുണ്ടെങ്കിലേ താൻ പദവി സ്വീകരിക്കൂവെന്ന് ശബരിനാഥനും പറഞ്ഞിട്ടുണ്ട്. ഒന്നിൽ അധികം പേരുണ്ടെങ്കിൽ സ്ഥാനം വേണ്ടെന്നാണ് ശബരിനാഥിന്റെ തീരുമാനം. നേരത്തെ ശബരീനാഥിനെ യുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ഐ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഷാഫിയുടെ പേര് എ ഗ്രൂപ്പ് ഉയർത്തിയത്. ഒരാൾക്ക ഒരു പദവിയെന്ന ആവശ്യം ചിലർ ചർച്ചയാക്കി. ഷാഫിയേയും ശബരീനാഥിനേയും വെട്ടനായിരുന്നു ഇത്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായതോടെ ഗ്രൂപ്പുകൾക്ക് പ്രാധാന്യം നഷ്ടമായെന്ന എ-ഐ ഗ്രൂ്പ്പുകാരുടെ ഭയം സമവായമെത്തിച്ചു. അപ്പോൾ ദേശീയ നേതൃത്വത്തിന്റം കടുംപിടിത്തം ഷാഫിക്ക് വിനയാണ്.
കേരളത്തിൽനിന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് നടത്താനെന്ന പേരിൽ അംഗത്വവിതരണം നടത്തി കോടികൾ പിരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് നടത്താൻ ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അവരുടെ നടപടിക്രമങ്ങൾ പാലിച്ചേ പുതിയ പ്രസിഡന്റിനെയും ഭാരവാഹികളെയും പ്രഖ്യാപിക്കാൻ സാധിക്കൂവെന്നാണ് ദേശീയ നേതൃത്വത്തിന്റെ കടുംപിടിത്തം. ഇല്ലെങ്കിൽ അത് പുലിവാലായി മാറും. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ആരെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോയാൽ അത് ദേശീയനേതൃത്വത്തിന് ബാധ്യതയാവും. പിരിവ് നടത്തിയതിന് സമാധാനം പറയേണ്ടതായും വരും. തെരഞ്ഞെടുപ്പിന് മുമ്പ് പോലും കേരളത്തിൽ അനുകൂല വിധിക്കായി കോടതിയിൽ പോയവർ പോലമുണ്ട്. അതിനാലാണ് തിരഞ്ഞെടുപ്പിന് കേന്ദ്ര നേതൃത്വം നിർബന്ധം കാട്ടുന്നത്.
എന്നാൽ, സംസ്ഥാനത്തേക്ക് പതിനാറ്ുപേരടങ്ങുന്ന ഭാരവാഹികളെയാണ് ദേശീയനേതൃത്വം നിഷ്കർഷിച്ചിട്ടുള്ളത്. ആളെ കണ്ടെത്തിക്കഴിഞ്ഞാൽ അവരുടെ ഓൺലൈൻ നാമനിർദ്ദേശം സ്വീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാമനിർദ്ദേശംചെയ്ത് പ്രഖ്യാപിക്കുന്നതിനെ ദേശീയനേതൃത്വം അംഗീകരിക്കുന്നില്ല. കേരളത്തിൽ ഇത് അനുവദിച്ചാൽ അംഗത്വവിതരണം പൂർത്തിയാക്കിയ മറ്റ് അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് ഇതേ ആവശ്യം വന്നേക്കും. ഇതോടെ തിരഞ്ഞെടുപ്പ് പ്രക്രിയതന്നെ അട്ടിമറിക്കപ്പെട്ടേക്കുമെന്നാണ് ആശങ്ക. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാവുമെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ദേശീയ നേതൃത്വം കടുംപിടിത്തം തുടർന്നാൽ ഫാഫി പറമ്പിലിനെ തിരഞ്ഞെടുപ്പിലൂടെ തന്നെ അധ്യക്ഷനാക്കാനാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം.
ഷാഫി പറമ്പിൽ എംഎൽഎയെ സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരീനാഥൻ എംഎൽഎ അടക്കം 4 പേരെ വൈസ് പ്രസിഡന്റായും നിർദ്ദേശിച്ചുള്ള ഫോർമുലയായിരുന്നു കേന്ദ്രത്തിന് നൽകിയത്. ഇതിനെ ശബരീനാഥും അംഗീകരിക്കുന്നില്ല. ഒന്നിലേറെ പേരുമായി വൈസ് പ്രസിഡന്റ് പദവി പങ്കിടാൻ അനുവദിക്കില്ലെന്നാണ് നിലപാട്. ഗ്രൂപ്പുകൾ മുന്നോട്ടുവെച്ച പട്ടിക കേന്ദ്രനേതൃത്വം തള്ളിയോടെയാണ് പുനഃസംഘടന പ്രതിസന്ധിയിലായത്. സംസ്ഥാന ഘടകം സമർപ്പിച്ച പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ അഖിലേന്ത്യാ നേതൃത്വം തീർത്തു പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് എംപി, ഹൈബി ഈഡൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, സിആർ മഹേഷ് എന്നിവരാണ് ഡൽഹിയിൽ സംസ്ഥാന ഘടകത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ നേതൃത്വവുമായി ചർച്ച നടത്തിയത്.
ശബരീനാഥിന് പുറമെ, എൻഎസ് നുസൂർ, വിദ്യാ ബാലകൃഷ്ണൻ, പ്രേംരാജ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന കർശന നിലപാടിലാണ് അഖിലേന്ത്യാ നേതാക്കൾ. യൂതത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് തീർപ്പാക്കണമെന്ന നിലപാടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്. എന്നാൽ സോണിയയും പ്രശ്നത്തിൽ അനുകൂല നിലപാട് എടുത്തിട്ടില്ല. ദേശീയ നേതൃത്വം ടാലന്റ് ഹണ്ടിലൂടെയാണ് സംസ്ഥാന ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയും തീരുമാനിച്ച് പട്ടിക തയാറാക്കിയത്. ഈ പട്ടികയിൽനിന്ന് പുതിയ ഭാരവാഹികളെ തീരുമാനിക്കാനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സാമുദായിക നേതാക്കളുടെ പിന്തുണയിൽ ചിലർ നേതൃസ്ഥാനത്തെത്താൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം. പട്ടികയ്ക്കു പുറത്തുള്ള ചിലരെ ജില്ലാ പ്രസിഡന്റുമാരായി നിയമിക്കണമെന്നാണ് ആവശ്യം. ഇതോടെ കടുത്ത സമ്മർദത്തിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരെ ഈ ആവശ്യം ഉന്നയിച്ച് ഏതാനും സമുദായ നേതാക്കൾ സമീപിച്ചുവെന്നാണ് വിവരം. ജില്ലാ പ്രസിഡന്റുമാരുടെ നിയമനമാണ് പാർട്ടിക്കു പ്രധാന വെല്ലുവിളിയായിരിക്കുന്നത്. ഒരേ ജില്ലയ്ക്കു വേണ്ടി ഒന്നിലേറെ സമുദായങ്ങൾ ആവശ്യമുന്നയിച്ചത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളുടെ കാര്യത്തിലാണ് തർക്കം തുടരുന്നത്. സമുദായ സംഘടനകളുടെ ഇടപെടൽ ശക്തമായതോടെ, അർഹരായ പലരും തഴയപ്പെടുന്നെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ കാര്യം ഉന്നയിച്ച് ഒട്ടേറെ പരാതികൾ ഇതിനകം എഐസിസിക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പുനഃസംഘടനക്കാര്യത്തിൽ 'ഒരാൾക്ക് ഒരു പദവി' തത്വം പാലിക്കേണ്ടെന്നു തീരുമാനിച്ചതോടെയാണ് എംഎൽഎമാരായ ഷാഫി പറമ്പിലും ശബരിനാഥനും മുഖ്യസ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെട്ടത്. വോട്ടിങ് വേണമെന്ന് കേന്ദ്ര നേതൃത്വം നിർബന്ധം പിടിക്കുന്നതിനാൽ പേരിനു വോട്ടെടുപ്പു നടത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.
Stories you may Like
- ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
- വടകരയിൽ അങ്കം കുറിക്കാൻ ഷാഫിയെ കണ്ണൂരോടെ യാത്രയാക്കി പാലക്കാട്ടെ പ്രവർത്തകർ
- സാധ്യത പൂർണ്ണമായും തള്ളാതെ കെപിസിസി അധ്യക്ഷൻ; കോൺഗ്രസിൽ പുതിയ പോര്
- വടകരയിൽ ശൈലജ ടീച്ചറുടേത് വിസിറ്റിംങ് വിസയും ഷാഫി പറമ്പിലിന്റെത് പെർമനറ്റ് വിസയും
- വടകരയിിൽ മത്സരിക്കണം എന്ന് പാർട്ടി പറഞ്ഞപ്പോൾ ഞെട്ടി; ഷാഫി പറമ്പിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്