മകൾക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാക്കിയത് കാമുകൻ നൽകിയ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന്; പരിശോധനയ്ക്ക് കൊണ്ടു വന്ന അച്ഛനും അമ്മയും തിരിച്ചറിഞ്ഞത് പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയെന്ന ഞെട്ടിക്കുന്ന സത്യം; നാണക്കേട് താങ്ങാനാവാതെ സ്വയം ജീവനൊടുക്കി അച്ഛനും അമ്മയും; തൂങ്ങി നിൽക്കുന്ന മാതാപിതാക്കളെ കണ്ട് ഹൃദയംപൊട്ടി ആത്മഹത്യ ചെയ്ത് പ്ലസ് ടുകാരി; സാംസ്കാരിക കേരളത്തെ ഞെട്ടിച്ച് വീണ്ടും അവിഹിതമൊരുക്കിയ കുടുംബ ആത്മഹത്യ; ജിഷ്ണുവിനെ അഴിക്കുള്ളിലാക്കി പോക്സോ കേസും
എം മനോജ് കുമാർ
കോട്ടയം: ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും സ്വന്തം നാട് എന്ന രീതിയിൽ കേരളം മാറുമ്പോൾ കോട്ടയം വൈക്കത്ത് നിന്ന് വീണ്ടും ഒരു കൂട്ടമരണത്തിന്റെ വാർത്ത. പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയായതിന്റെ മാനക്കേട് താങ്ങാൻ കഴിയാത്തതിനെ തുടർന്നാണ് അച്ഛനും അമ്മയും ജീവനൊടുക്കിയത്. അച്ഛനും അമ്മയും തൂങ്ങി മരിച്ചത് പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ അറിഞ്ഞിരുന്നില്ല. അച്ഛനെയും അമ്മയെയും കാണാത്തതിനെ തുടർന്ന് മകൾ റൂമിൽ നോക്കിയപ്പോഴാണ് അച്ഛനും അമ്മയും തൂങ്ങി മരിച്ചത് കണ്ടത്. ഇതോടെ മകളും തൂങ്ങിമരിക്കുകയായിരുന്നു.
ഇന്നലെയാണ് കോട്ടയത്തെ നടുക്കിയ വിവരങ്ങൾ പുറത്തറിയുന്നത്. പെൺകുട്ടിയുടെ ഗർഭത്തിനു കാരണക്കാരനായ വേളൂർ സ്വദേശി ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിലാണ് ജിഷ്ണു അറസ്റ്റിലായ്ത്. അറസ്റ്റിലായ ജിഷ്ണുവിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്ത, കവിയൂർ കേസ് വിവാദമായി തുടരുമ്പോൾ തന്നെയാണ് കോട്ടയത്ത് നിന്ന് വീണ്ടും ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത വിവരം വൈക്കത്തെ പെൺകുട്ടി മൂത്ത സഹോദരിയെ വിളിച്ച് അറിയിച്ചിരുന്നു.
അതിനു ശേഷമാണ് പെൺകുട്ടിയും ആത്മഹത്യ ചെയ്തത്. ഒന്നര മാസം ഗർഭിണിയിരിക്കെയാണ് പെൺകുട്ടിയും മരണത്തിൽ അഭയം തേടുന്നത്. മൂത്ത സഹോദരി വിവരം അറിയിച്ചതോടെ എത്തിയ പൊലീസും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ കണ്ടത് കൂട്ടമരണത്തിന്റെ ദൃശ്യങ്ങളായിരുന്നു. വിദ്യാർത്ഥിനിയും മാതാപിതാക്കലും വീടിനുള്ളിൽ മരിച്ച നിലയിലായിരുന്നു. വീടിന്റെ വാതിൽ അകത്തുനിന്നു ഇവർ കുറ്റിയും ഇട്ടിരുന്നു.
പതിനേഴുകാരിയായ പെൺകുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണു ഒന്നരമാസം ഗർഭിണിയാണെന്നു കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ ജിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ വീട്ടിൽ വെച്ച് ജിഷ്ണു പല തവണ പീഡിപ്പിച്ചിരുന്നു. ഈ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയുമായി. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് ജിഷ്ണു തന്നെ ഗർഭം അലസിപ്പിക്കാനുള്ള മരുന്നും നൽകി. ഇതോടെയാണ് പെൺകുട്ടിക്ക് ശാരീരിക അവശതകൾ രൂക്ഷമായത്. പെൺകുട്ടിക്ക് വയ്യെന്ന് മനസിലായപ്പോൾ മാതാപിതാക്കൾ ഡോക്ടറെ കണ്ടു. അപ്പോഴാണ് പെൺകുട്ടി ഒന്നരമാസം ഗർഭിണിയാണെന്ന കാര്യം വീട്ടുകാർ അറിയുന്നത്. ഇതോടെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.
പാരമ്പര്യ വൈദ്യന്മാർ ആയ കുടുംബത്തിനു താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു സംഭവവികാസങ്ങൾ. മൂത്ത പെൺകുട്ടി സ്നേഹിച്ചയാളുടെ കൂടെ ഇറങ്ങിപ്പോയതിന്റെ മുറിവ് ഉണങ്ങിയിരുന്നുമില്ല. രണ്ടാമത്തെ പെൺകുട്ടിയുടെ അവസ്ഥയും സമാനമായതോടെയാണ് മാനക്കേട് സഹിക്കാൻ കഴിയാതെ ഇവർ ഒരു മുഴം കയറിൽ ജീവനൊടുക്കിയത്. മാതാപിതാക്കൾ മരിച്ച വിവരം അറിയാതെയാണ് പെൺകുട്ടി അച്ഛനെയും അമ്മയെയും തിരക്കി റൂമിലേക്ക് പോയത്. മുറിക്കുള്ളിൽ അച്ഛനും അമ്മയും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇതോടെ മൂത്ത സഹോദരിയെ വിളിച്ച് പെൺകുട്ടി വിവരം പറഞ്ഞു. അതിനു ശേഷം പെൺകുട്ടിയും തൂങ്ങി മരിക്കുകയായിരുന്നു.
പെൺകുട്ടി പഠിച്ച സ്കൂളിൽ സീനിയർ ആയി പഠിച്ച വിദ്യാർത്ഥിയായിരുന്നു ജിഷ്ണു. ഇവർ തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഈ അടുപ്പം കുടുംബം വൈകിമാത്രമാണ് മനസിലാക്കിയത്. ഈ പ്രണയത്തിനു പെൺകുട്ടിയുടെ മാതാപിതാക്കൾ എതിരായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. രണ്ടു പെൺകുട്ടികൾ ഉള്ള ഈ കുടുംബത്തിലെ മൂത്ത പെൺകുട്ടി സ്നേഹിച്ച യുവാവിന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. അതിനാൽ ഇളയകുട്ടിയും പ്രണയത്തിൽ വീണത് ഇവർക്ക് താങ്ങാൻ കഴിയുന്ന കാര്യമായിരുന്നില്ല. പെൺകുട്ടിയുടെ പ്രണയത്തിനു വീട്ടുകാർ എതിരായിരുന്നു.
എന്നാൽ പെൺകുട്ടിയും ജിഷ്ണുവും പ്രണയം മുന്നോട്ടു കൊണ്ടുപോവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോഴാണ് മാതാപിതാക്കൾ മരണത്തിൽ അഭയം തേടിയത്. പെൺകുട്ടിയും മരണത്തെ വരിച്ചു. മകളുടെ അവിഹിതത്തിന്റെ പേരിൽ ഇല്ലാതായത് ഒരുമിച്ച് താമസിച്ചിരുന്ന കുടുംബം മുഴുവനാണ്. ഈ മരണത്തിൽ നിന്നും രക്ഷപ്പെട്ടു പോയത് ഇവരുടെ മൂത്ത മകളായ പെൺകുട്ടിയും കുടുംബവും മാത്രമാണ്. ഇവർ കുടുംബമായി വേറെ താമസിക്കുന്നതിനാൽ ഈ ദുരന്തം മൂത്ത പെൺകുട്ടി അറിഞ്ഞില്ല. ഈ പെൺകുട്ടി അറിഞ്ഞു എത്തുമ്പോഴെയ്ക്കും സ്വന്തം കുടുംബം പൂർണമായി അവസാനിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കാരം നടത്തി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോക്സസോ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈക്കത്തെ ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിനു കാരണമായതും പോക്സോ കേസ് തന്നെയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ശാരീരിക ചൂഷണത്തിനു വിധേയമായത്. പെൺകുട്ടി ഗർഭിണിയായതോടെ പുറത്ത് വന്നത് കൂട്ടമരണത്തിന്റെ വാർത്തയും. ഈ വർഷം 1800 ഓളം പരാതികളാണ് പോക്സോ കേസിൽ കേരളത്തിൽ നിന്നെത്തിയത്.
ഇതിൽ മുപ്പത്തിയഞ്ച് ശതമാനം കേസുകളിലും സംഭവങ്ങളിൽ പീഡനം നടത്തിയത് അയൽവാസികളാണ്. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച ആദ്യ 5 ജില്ലകളും കേരളത്തിലാണ്. മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നാണ് പരാതികൾ വന്നത്.
Stories you may Like
- കരുണാകരൻ കുടുംബത്തിൽ രാഷ്ട്രീയ കലഹം തുടരുമ്പോൾ
- പ്രതികാരം തീർക്കാൻ ജിഷ്ണു എത്തിയതുകൊലപാതക പദ്ധതിയുമായി; വർക്കല ഞെട്ടലിൽ തന്നെ
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- വർക്കലയിൽ വിവാഹവീട്ടിലെ പന്തലിൽ കണ്ണീരോടെ അന്ത്യയാത്രാ ചടങ്ങുകൾ
- കട്ടക്കോമഡിയായി സമസ്തയിലെ തർക്കങ്ങൾ!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്