Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർഭയ പ്രതികൾക്ക് മരണമണി മുഴങ്ങിത്തുടങ്ങി: തിഹാർ ജയിലിൽ പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി: പ്രതികളെ ജനുവരി 22 ന് രാവിലെ ഏഴിന് തൂക്കിലേറ്റും; തിരുത്തൽ ഹർജിയുമായി രണ്ട് പ്രതികൾ

നിർഭയ പ്രതികൾക്ക് മരണമണി മുഴങ്ങിത്തുടങ്ങി: തിഹാർ ജയിലിൽ പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി: പ്രതികളെ ജനുവരി 22 ന് രാവിലെ ഏഴിന് തൂക്കിലേറ്റും; തിരുത്തൽ ഹർജിയുമായി രണ്ട് പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികളെ തൂക്കിലേറ്റി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഡമ്മികളെ തൂക്കിലേറ്റിയത് ആരാച്ചാർ അല്ലെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണെന്നും അധികൃതർ അറിയിച്ചു. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിർവഹിച്ചത്. നിർഭയ കേസിലെ പ്രതികളെ ഈ മാസം 22-ന് തൂക്കിലേറ്റുന്നതിന് ഡൽഹി അഡീഷണൽ സെഷൻസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 22-ന് രാവിലെ ഏഴ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

ഇതിനിടെ തൂക്കിലേറ്റാൻ വിധിച്ച നാല് പ്രതികളിൽ രണ്ടു പേർ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. ഈ ഹർജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എൻ.വി.രമണ, അരുൺ മിശ്ര, ആർ.ബാനുമതി, അശോക് ഭൂഷൺ, ആർ.എഫ്.നരിമാൻ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തൽ ഹർജി പരിഗണിക്കുക. പ്രതികളായ വിനയ് ശർമ, മുകേഷ് എന്നിവരാണ് ഹർജിക്കാർ.

ഹർജി കോടതി തള്ളിയാൽ വിനയ് ശർമ, മുകേഷ് എന്നിവരെ കൂടാതെ പവൻ, അക്ഷയ് എന്നീ പ്രതികളേയും 22-ന് തന്നെ തൂക്കിലേറ്റും. ഇതിന്റെ മുന്നോടിയായാണ് ഇന്ന് പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റിയത്. പ്രതികളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച ശേഷമാണ് ജഡ്ജി മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിൽ പ്രതികളായ നാല് പേരുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതികളുടെ വധശിക്ഷ ശരിവച്ചുള്ള തീരുമാനം എടുത്തത്. അക്ഷയ് താക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ് സിങ്, രാം സിങ്, എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളും കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ 2015 ൽ ജയിൽ മോചിതനായി.

പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജി നേരത്തെ ഡൽഹി കോടതി പരിഗണിച്ചിരുന്നില്ല. വധശിക്ഷ ശരിവച്ചതിനെതിരെ പ്രതി അക്ഷയ് സിങ് നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നത്. ഈ ഹർജിക്ക് മുമ്പായി വാദം കേൾക്കാനാവില്ലെന്ന് കോടതി അറിയിച്ചിരുന്നു. കുറ്റവാളികളെ ഡിസംബർ 16 ന് തൂക്കിക്കൊല്ലണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.

രാജ്യ തലസ്ഥാനത്ത് 23 കാരിയായ പെൺകുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കിയ കേസാണിത്. രണ്ട് ആഴ്ച മരണത്തോട് മല്ലടിച്ച് നിർഭയ പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. 2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂര മർദനത്തിനും ഇരയായത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP