നീല ജീൻസും ചെക്ക് ഷർട്ടുമിട്ട് മുഖം മറച്ച് വടിയുമേന്തി ജെഎൻയുവിലെ സബർമതി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പെൺകുട്ടി ആരാണ്? എബിവിപി പ്രവർത്തകയായ കോമൾ ശർമയെന്ന് ഇന്ത്യ ടുഡേ സ്റ്റിങ് ഓപ്പറേഷൻ വെളിപ്പെടുത്തൽ; താൻ ആരെന്ന് വെളിപ്പെടുത്തരുതെന്ന് കോമൾ സീനിയർ വിദ്യാർത്ഥിയോട് പറയുന്ന ഓഡിയോയും പുറത്ത്; ആക്രമണ സമയത്ത് കോമൾ രഹസ്യമായാണ് സബർമതി മെസിലേക്ക് കടന്നതെന്ന് എബിവിപി പ്രവർത്തകൻ അക്ഷത് അവസ്തി; ഡൽഹി പൊലീസിന്റെ തരികിടകളും പുറത്ത്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ജെഎൻയുവിൽ ഫീസ് വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഇരുട്ടിന്റെ മറവിൽ ക്രൂരമായി തല്ലിച്ചതച്ചത് ആരാണ് ? പുറത്തുനിന്നെത്തിയ അക്രമിസംഘമെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ, ഡൽഹി പൊലീസ് ഇടത് വിദ്യാർത്ഥി സംഘടനകളെ തന്നെയാണ് ഇക്കാര്യത്തിൽ പഴിക്കുന്നത്. ഏതായാലും ഇന്ത്യ ടുഡേ നടത്തിയ സ്റ്റിങ് ഓപ്പറേഷൻ മറ്റൊരു കഥയാണ് പറയുന്നത്.
ഇന്ത്യടുഡേ സ്റ്റിങ് ഓപ്പറേഷന്റെ ആദ്യവീഡിയോയിൽ മൂന്നു വിദ്യാർത്ഥി പ്രവർത്തകരെയാണ് ഒളിക്യാമറയിൽ കാട്ടുന്നത്. അതിൽ, രണ്ടുപേർ എബിവിപി പ്രവർത്തരും മൂന്നാമത്തയാൾ ഇടത് അനുഭാവമുള്ള ഐസ സംഘടനാ പ്രവർത്തകനുമാണ്. ജെഎൻയു വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ അക്ഷത് അവസ്തിയാണ് അക്രമത്തെ കുറിച്ച് മാധ്യമ സംഘത്തോട് വെളിപ്പെടുത്തുന്നത്.
വീഡിയോ ഭാഗം രണ്ടിലാണ്, ജനുവരി അഞ്ച്, ഞായറാഴ്ച നടന്ന അക്രമത്തിൽ മുഖം മൂടി ധരിച്ച് പങ്കെടുത്ത പെൺകുട്ടി ആരെന്ന് വെളിപ്പെടുത്തുന്നത്. വടിയുമേന്തി വിദ്യാർത്ഥികളെ മർദ്ദിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചരിച്ചിരുന്നു. ആരാണ് പെൺകുട്ടി എന്ന് നിരവധി അഭ്യൂഹങ്ങളും പരന്നു.
ഈ പെൺകുട്ടി എബിവിപി പ്രവർത്തകയായ കോമൾ ശർമയാണെന്ന് ഇന്ത്യ ടുഡേയുടെ ജെഎൻയു ടേപ്പുകളിൽ പറയുന്നു. ഡൽഹി സർവകകാശാലയ്ക്ക് കീഴിലുള്ള ദൗലത് റാം കോളേജിലെ വിദ്യാർത്ഥിനിയാണ് കോമൾ. കോമളാണ് മുഖംമൂടി ധരിച്ച് ജെഎൻയുവിൽ എത്തിയതെന്ന് വെളിപ്പെടുത്തിയത് അവരുടെ സീനിയേഴ്സിൽ ഒരാളാണ്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു തുറന്നുപറച്ചിൽ. സീനിയർ പുറത്തുവിട്ടത് ഒരു ഓഡിയോ സംഭാഷണമാണ്. തന്റെ ചിത്രങ്ങൾ വൈറലായെന്നും, താൻ ആരെന്ന് വെളിപ്പെടുത്തരുതെന്നും കോമൾ ശർമ അഭ്യർത്ഥിക്കുന്ന സംഭാഷണമാണ് കേൾക്കുന്നത്. 'ദയവായി ആരോടും പറയരുത്....എന്നെ കണ്ടുവെന്ന് ദയവായി ആരോടും പറയരുത്, ' സംഭാഷണം ഇങ്ങനെ.
ജെഎൻയുവിൽ ആദ്യവർഷ വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ അക്ഷത് അവസ്തിയും കോമളിന്റെ കാര്യം പുറത്തുവിട്ടിരുന്നു. കോമൾ ശർമ അവിടെ മെസിലുണ്ടായിരുന്നു. സബർമതി ഹോസ്റ്റലിലേക്ക് ആൾക്കൂട്ടം കടന്നുവരുന്നതിനിടെ, കോമൾ ശർമ രഹസ്യമായി മെസിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഞാൻ മെസിൽ കയറിയപ്പോൾ കോമൾ ഭയത്തോടെ എന്നെ നോക്കി. ഞാനും ഇടതുപക്ഷക്കാരെനെന്നായിരുന്നു അവൾ ധരിച്ചത്. ഞാൻ അവളോട് പറഞ്ഞു..ഞാൻ നിന്റെ കൂടെയാണ്', ജെഎൻയു ടേപ്പിൽ അക്ഷത് അവസ്തി പറഞ്ഞു.
ജനുവരി അഞ്ചിന് നടന്ന അക്രമത്തിന്റേതായി പ്രചരിച്ച വീഡിയോയിൽ കോമൾ ശർമ ഒരു ചെക് ഷർട്ടാണ് ധരിച്ചിരിക്കുന്നത്. മുഖംമൂടി ധരിച്ചിട്ടുണ്ട്. ജെഎൻയു ഹോസ്റ്റലിന്റെ ഇടനാഴികളിലൂടെ വടിയുമേന്തി കോമൾ നടക്കുന്നതും വീഡിയോയിൽ കാണാം.
അക്ഷത് അവസ്തിയുടെ റോൾ
ജെഎൻയു ടേപ്പിൽ ആദ്യം പുറത്തുവന്നത് അക്ഷത് അവസ്തിയുടെ റോളാണ്. ഫ്രഞ്ച് ഭാഷാ വിഷയത്തിൽ ആദ്യ വർഷ വിദ്യാർത്ഥിയാണ്. 20 ഓളം എബിവിപി പ്രവർത്തകരെ സംഘടിപ്പിക്കാണ് താൻ എത്തിയതെന്ന് അവ്സ്തി ഇന്ത്യ ടുഡേ ടേപ്പിൽ പറയുന്നു. അക്രമത്തെ കുറിച്ച് തന്റെ പക്കലുള്ള വീഡിയോയും അക്ഷത് കാണിക്കുന്നുണ്ട്. ഹെൽമറ്റ് കൊണ്ട് മുഖം മറച്ച് വടിയുമേന്തി ഹോസ്റ്റൽ ഇടനാഴികളിലൂടെ ഭ്രാന്തനെ പോലെ ഓടി നടക്കുകയും തന്റെ നേരേ വരുന്ന എല്ലാറ്റിനെയും ഇടിച്ചിടുകയും ചെയ്യുന്നത് കാണാം. ആരെയെങ്കിലും മർദ്ദിച്ചോ എന്ന് ചോദിച്ചപ്പോൾ നീണ്ട താടിയുള്ള ഒരാളെ കണ്ടുവെന്നും, കശ്മീരിയെ പോലെ തോന്നിച്ചതുകൊണ്ട് നല്ലതുകൊടുത്തുവെന്നും അക്ഷത് പറയുന്നു.
പെരിയാർ ഹോസ്റ്റലിൽ അന്ന വൈകുന്നേരം എബിവിപി വിദ്യാർത്ഥികൾക്ക് നേരേ നടന്ന ആക്രമണത്തിന് തിരിച്ചടി നൽകാനാണ് സബർമതി ഹോസ്റ്റൽ തങ്ങൾ ആക്രമിച്ചതെന്നും അക്ഷത് അവസ്തി പറയുന്നു. 'ക്യാമ്പസിന് പുറത്ത് നിന്നുള്ള എബിവിപിയുടെ സംഘടനാ സെക്രട്ടറിയെ വിളിച്ചാണ് താൻ പ്രത്യാക്രമണം ആസൂത്രണം ചെയ്തത്. ഞാനാണ് എല്ലാവരെയും സംഘടിപ്പിച്ചത്. ഈ സന്ദർഭത്തിൽ ഒരുകമാൻഡറെ പോലെയാണ് ഞാൻ നിന്നത്. എവിടെയാണ് ഒളിച്ചിരിക്കേണ്ടത്, എവിടെയൊക്കെയാണ് പോകേണ്ടത്, എല്ലാം വളരെ ക്യത്യമായി പറഞ്ഞുകൊടുത്തു. എനിക്ക് എബിപിവിയിൽ സ്ഥാനമാനങ്ങളൊന്നുമില്ല, എന്നിട്ടും അവർ ഞാൻ പറഞ്ഞതെല്ലാം കേട്ടു', അക്ഷത് അവസ്തി പറഞ്ഞു.
ഡൽഹി പൊലീസിന്റെ തരികിട
ജെഎൻയു അക്രമത്തിൽ ഡൽഹി പൊലീസിന്റെ റോൾ എന്തെന്നും വ്യക്തമാകുന്നുണ്ട്. ക്യാമ്പസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസഥൻ ഇടത് അനുഭാവമുള്ള വിദ്യാർത്ഥികളെ തല്ലാൻ പ്രോത്സാഹിപ്പിച്ചതായി അക്ഷത് വീഡിയോയിൽ പറയുന്നുണ്ട്. 'പൊലീസ് ക്യാമ്പസിന് ഉള്ളിലുണ്ടായിരുന്നു, പുറത്തല്ല. അക്രമത്തിനിടെ തെരുവുവിളക്കുകൾ കെടുത്തിയതും ഡൽഹി പൊലീസ് തന്നെ. ഡൽഹി പൊലീസിന്റെ കൂറ് ആരോടാണ് എന്നാണ് നിങ്ങൾ കരുതുന്നത്', അക്ഷത് ചോദിക്കുന്നു.
ഏതായാലും ഇന്ത്യ ടുഡേ തങ്ങളുടെ സ്റ്റിങ് ഓപ്പറേഷന്റെ അൺ എഡിറ്റഡ് ടേപ്പുകൾ ഡൽഹി പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കൈമാറിയിട്ടുണ്ട്. അതിനിടെ മറ്റൊരു വിചിത്രമായ കാര്യവും സംഭവിച്ചു. അക്രമത്തിൽ അക്ഷത് അവസ്തിയുടെ പങ്ക് പുറത്തുവന്നിട്ടും, അയാളോട് അന്വേഷണത്തിൽ പങ്കുചേരാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടതും പുറത്തുവന്നു. എന്നാൽ, താൻ പൊലീസ് സ്റ്റേഷനിൽ പോകുമെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പങ്കെടുക്കുകയൊന്നുമില്ലെന്നാണ് അക്ഷത് അവസ്തിയുടെ പ്രതികരണം.
Stories you may Like
- ഓമിക്രോൺ ജെഎൻ 1 ബാധിച്ചത് എങ്ങനെയെന്നും കണ്ടെത്തും; ഇനി ജനിതക ശ്രേണി പരിശോധന
- ജെഎൻ 1 കോവിഡ് ഉപവകഭേദം കണ്ടെത്തിയത് തിരുവനന്തപുരത്തെ കരകുളത്ത്
- നിർമ്മലയും പ്രഭാകറും ഒരു അസാധാരണ കോമ്പോ!
- പ്രഫസർമാരെ കബളിപ്പിച്ച് പതിനൊന്ന് കോടി തട്ടിയ ജെഎൻയു മുൻ ജീവനക്കാരൻ അറസ്റ്റിൽ
- ഈ വകഭേദവും അത്ര അപകടകാരിയല്ല; പനിപ്പേടിയിൽ കേരളം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍