Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജീവിതത്തിന്റെ ട്രാക്കിലേക്ക് ഇനി ടിന്റുവിന്റെ ഓട്ടം; മലയാളികളുടെ പ്രിയപ്പെട്ട ഒളിംപ്യൻ ടിന്റു ലൂക്ക വിവാഹിതയായി; വരൻ സ്‌പോർട്സ് കൗൺസിലിലെ പരിശീലകനായ അനൂപ് ജോസഫ്; എടൂർ സെന്റ് മേരീസ് പള്ളിയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും; താരത്തിന് വിവാഹ ആശംസകൾ നേർന്ന് കായികലോകം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ഒളിംപ്യൻ വിവാഹിതയായി. സ്‌പോർട്സ് കൗൺസിലിലെ പരിശീലകനായ അനൂപ് ജോസഫാണ് വരൻ. എടൂർ സെന്റ് മേരീസ് പള്ളിയിലാണ് മിന്നുകെട്ട് നടന്നത്. പല വേദികളിൽ പലവട്ടം കണ്ടിട്ടുണ്ട് ടിന്റു ലൂക്കയും അനൂപ് ജോസഫും. ഇരുവരും കണ്ണൂരുകാരും. പക്ഷേ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ടിന്റു പ്രതികരിച്ചത്.

സ്‌പോർട്സ് കൗൺസിലിന്റെ പനമ്പള്ളി നഗർ സെൻട്രലൈസ്ഡ് സ്‌പോർട്സ് ഹോസ്റ്റലിലെ പരിശീലകനാണ് അനൂപ് ജോസഫ്.ടിന്റുവിനെക്കുറിച്ച് പറയുമ്പോൾ അനൂപിനും നൂറ് നാവ്. ട്രിപ്പിൾജംപ് താരമായിരുന്ന അനൂപ് ജോസഫ് അഞ്ച് അത്‌ലറ്റുകളുമായി കണ്ണൂർ കായികോത്സവത്തിൽ എത്തിയിട്ടുണ്ട്.

കണ്ണൂർ സ്‌പോർട്ട് മേളയിൽ ഒളിംപിക് ദീപം തെളിച്ചത് ടിന്റു ലൂക്കയായിരുന്നു. ഇവിടെ കായിക പരിശീലകനായ അനൂപുമുണ്ടായിരുന്നു. ഇതോടെയണ് ഇരുവരും കണ്ടുമുട്ടിയ വാർത്ത മാധ്യനമങ്ങൾ ആഘോഷമാക്കുന്നത്. ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. ഇരിട്ടി എടൂർ സ്വദേശിയായ അനൂപ് ട്രിപ്പിൾ ജംപ് താരംകൂടിയാണ്. ജനുവരി നാലിന് ഇരിട്ടി തന്തോട് പള്ളിയിലാണ് മനസ്സമ്മത ചടങ്ങുകൾ നടന്നത്.

പി.ടി. ഉഷയുടെ ഉഷ സ്‌കൂൾ ഓഫ് അതലറ്റിക്സിലാണ് (കൊയിലാണ്ടി) ടിന്റു പരിശീലനം നേടിയത്. ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് ആണ് ടിന്റുവിന്റെ സ്പോൺസർ.800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡായ 1:59.17 സെക്കന്റ് ടിന്റുവിന്റെ പേരിലാണ്. ഷൈനി വിൽസന്റെ 1:59.85 സെക്കന്റ് എന്ന 15 വർഷം പഴക്കമുള്ള റെക്കോർഡാണ് ടിന്റു ഇതിനായി മറികടന്നത്.2008-ൽ, ജക്കാർത്തയിൽ വച്ച് നടന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സ് ച്യാമ്പൻഷിപ്പിൽ വെള്ളിമെഡൽ നേടാൻ ടിന്റുവിന് കഴിഞ്ഞിരുന്നു.2010 ഡൽഹി കോമൺ വെൽത്ത് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 2:01.25 സെക്കന്റു കൊണ്ട് പൂർത്തിയാക്കി ടിന്റു ആറാം സ്ഥാനത്തെത്തി.

മെഡൽ പട്ടികയിൽ അത്തരമൊരു ദയനീയ സാഹചര്യത്തിലാണ് ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ടിന്റു സ്വർണവും വെള്ളിയും നേടിയെടുത്തത്.  പി.ടി ഉഷാ കായിക സ്‌കൂൾ പഴയ പ്രൗഡിയിലേക്ക് കുതിച്ചുയരുകയും ചെയ്തു. 2008ൽ ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പത്തൊൻപതുകാരി മത്സരിക്കാനിറങ്ങുന്നതാണ് കേരളം ഉറ്റുനോക്കിയത്.എല്ലാ പരിമിതികളെയും തരണം ചെയ്ത് ആ കരിക്കോട്ടക്കരിക്കാരി തന്റെ ആദ്യത്തെ രാജ്യാന്തര മെഡൽ 800 മീറ്ററിൽ നേടിയപ്പോൾ, രാജ്യം കണ്ടത് ഒരു പുതിയ താരത്തിന്റെ ഉദയമായിരുന്നു.

അന്നു മുതൽ ടിന്റു ലൂക്ക മലയാളികൾക്ക് ഏറ്റവും പരിചിതരായ അത്‌ലിറ്റുകളിലൊരാളും മെഡൽ പ്രതീക്ഷയുമായി മാറുകയായിരുന്നു. പി.ടി ഉഷ സ്‌കൂളിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായി ടിന്റു വിലയിരുത്തപ്പെട്ടു. പതിമൂന്നാം വയസ്സിൽ പി.ടി ഉഷയുടെ കൈയിലെത്തി, വർഷങ്ങളുടെ പരിശീലനത്തിലൂടെ വിലയേറിയ താരമായി മാറിയ ടിന്റു ലൂക്ക, വളരെപ്പെട്ടന്നാണ് കായികരംഗത്തിന്റെ നെറുകയിലെത്തിപ്പെട്ടത്.

ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമായി പതിനൊന്ന് രാജ്യാന്തര മെഡലുകൾ ടിന്റുവിന്റെ അക്കൗണ്ടിൽ വന്നു. 2012 ലണ്ടൻ ഒളിംപിക്‌സിൽ സെമി ഫൈനലിൽ ആറാമതായെത്തി ഫൈനലിൽ കടക്കാനുള്ള അവസരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടു. ടിന്റു ലൂക്ക എന്ന പേരിനൊപ്പം മലയാളിക്ക് ഓർമയിലെത്തുന്ന പല ചിത്രങ്ങൾ ഇവയെല്ലാമാണ്.

 

ഏറ്റവുമൊടുവിൽ ടിന്റു ജക്കാർത്തയിൽ നടന്ന 2018ലെ ഏഷ്യൻ ഗെയിംസിൽ നിന്നും പിന്മാറിയ വാർത്തയായി.പരിക്കിന്റെ പിടിയിലകപ്പെട്ട് ട്രാക്കിൽ നിന്നും 2017ൽ കയറിയ ടിന്റു പിന്നീടിതുവരെ ഷൂസണിഞ്ഞിട്ടില്ല. പിന്നീട് ടിന്റുവിനെ മാധ്യമങ്ങൾ കാണുന്നത് കായികോത്സവത്തിൽ പ്രതിശ്രുത വരന്റെയൊപ്പം/.

.2010 ഏഷ്യൻ ഗെയിംസിൽ വെങ്കലം. 2014 ഏഷ്യൻ ഗെയിംസിൽ വെള്ളി. 2015 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം - സ്വപ്ന തുല്യമായിരുന്നു ലക്ഷ്യത്തിലേക്കുള്ള ടിന്റുവിന്റെ യാത്ര. മലാളികളുടെ പ്രിയ കായികതാരത്തിന് ആശംസ നേർന്നാണ് കായികപ്രേമികൾ രംഗത്തെത്തിയിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP