Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരുമിച്ചു മദ്യപിക്കാനിരുന്നത് മൂന്നു പേർ; ലഹരി തലയ്ക്ക് പിടിച്ചപ്പോൾ ചോദിച്ചത് സുഹൃത്തിന്റെ കാമുകിയെ പങ്കു വയ്ക്കാമോയെന്ന്; അടിപിടിയിൽ തുടങ്ങി കത്തിക്കുത്തിൽ അവസാനിച്ചപ്പോൾ ചോദിച്ചയാൾക്ക് ജീവഹാനി; മൃതദേഹം സ്വന്തം വീട്ടിൽ തന്നെയിട്ട് കറങ്ങി വന്നപ്പോൾ പൊലീസ് പിടികൂടി; അടൂരിനെ നടുക്കിയ കൊലപാതക കഥ ഇങ്ങനെ

ഒരുമിച്ചു മദ്യപിക്കാനിരുന്നത് മൂന്നു പേർ; ലഹരി തലയ്ക്ക് പിടിച്ചപ്പോൾ ചോദിച്ചത് സുഹൃത്തിന്റെ കാമുകിയെ പങ്കു വയ്ക്കാമോയെന്ന്; അടിപിടിയിൽ തുടങ്ങി കത്തിക്കുത്തിൽ അവസാനിച്ചപ്പോൾ ചോദിച്ചയാൾക്ക് ജീവഹാനി; മൃതദേഹം സ്വന്തം വീട്ടിൽ തന്നെയിട്ട് കറങ്ങി വന്നപ്പോൾ പൊലീസ് പിടികൂടി; അടൂരിനെ നടുക്കിയ കൊലപാതക കഥ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സുഹൃത്തുക്കളായ മൂവർ സംഘത്തിന്റെ മദ്യപാന സദസിനൊടുവിൽ കത്തിക്കുത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. മൃതദേഹം സ്വന്തം വീട്ടിലുപേക്ഷിച്ച് പുറത്തു പോയി ഒന്നു കറങ്ങി വന്ന പ്രതിയെ പൊലീസ് കൈയോടെ പൊക്കി. ആദ്യം എതിർത്തെങ്കിലും ചോദ്യം ചെയ്യലിൽ പറഞ്ഞ കഥ കേട്ട് പൊലീസുകാർ ഞെട്ടി. മദ്യലഹരിയിൽ തന്റെ വെപ്പാട്ടിക്കൊപ്പം ശയിക്കണമെന്ന് പറഞ്ഞതുകൊലപാതകത്തിന് കാരണമായി.

പഴകുളം തെങ്ങുംതാര ചരിവുപുരയിടത്തിൽ ഉത്തമൻ (45) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പഴകുളം പാസിന് സമീപം താമസിക്കുന്ന ഷിബു (40) ആണ് അറസ്റ്റിലായത്. ഒപ്പം മദ്യപിച്ചിരുന്ന മൂന്നാമൻ സംഭവസമയം സ്ഥലത്ത് ഇല്ലാതെ പോയതിനാൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവായി. പഴകുളത്തെ ഷിബുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വയറു കീറി കുടൽമാല പുറത്തു വന്ന നിലയിലാണ് ഷിബുവിന്റെ വീട്ടിലെ മുറിയിൽ ഉത്തമന്റെ മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി മൂവരും ചേർന്ന് നന്നായി മദ്യപിച്ചിരുന്നു. കുറേക്കഴിഞ്ഞപ്പോൾ ഒരു സുഹൃത്ത് സ്ഥലം വിട്ടു.

ഷിബുവും ഉത്തമനും മദ്യപാനം തുടർന്നു. ഇതിനിടെയാണ് ഷിബുവിന്റെ വെപ്പാട്ടിയുടെ കഥ പറഞ്ഞത്. കഥ കേട്ടു കഴിഞ്ഞപ്പോൾ അവർക്കൊപ്പം തനിക്കും ശയിക്കണമെന്ന് ഉത്തമൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി വാക്കു തർക്കമായി. ഷിബു ഉത്തമനെ അടിച്ചു. തിരിച്ച് ഉത്തമനും അടിച്ചു. അടിപിടിക്കൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഷിബു ഉത്തമനെ കുത്തുകയായിരുന്നു. ശരീരത്തിൽ അഞ്ചോളം കുത്തുകളേറ്റ് ചോരവാർന്നാണ് ഉത്തമൻ മരിച്ചത്. ഇതിന് ശേഷം ഷിബു പുറത്തേക്ക് പോയി. രാവിലെ മൃതദേഹം കണ്ട് അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

പൊലീസ് എത്തുമ്പോൾ ഷിബു അവിടെയുണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇയാൾ മടങ്ങി വന്നു. തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇയാളുടെ മൊഴി. സ്റ്റേഷനിലെത്തിച്ച് പൊലീസ് മുറയിൽ കൈകാര്യം ചെയ്തപ്പോഴാണ് കാമുകിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇയാൾ തുറന്നു പറഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നാട്ടിൽ അല്ലറ ചില്ലറ മോഷണവും സാമൂഹിക വിരുദ്ധ പ്രവർത്തനവുമായി നടന്നയാളാണ് ഉത്തമനെന്ന് പൊലീസ് പറഞ്ഞു. ഷിബുവും സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ വീട്ടിൽ മറ്റാരുമില്ല. മദ്യപാനികൾക്കുള്ള ഇടത്താവളം കൂടിയായിരുന്നു ഇവിടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP