കർത്താവിന്റെ രണ്ടാമത്തെ വരവിന് കച്ചമുറുക്കി കാലും നീട്ടി ഇരിക്കുന്ന ഭൂമി മലയാളത്തിലെ മെത്രാൻന്മാർക്ക് ഈ റിസോർട്ട് കച്ചവടത്തിൽ എന്താ ഇത്ര താല്പര്യം? കീരീം പാമ്പും പോലെ പോരടിക്കുന്ന ഓർത്തഡോക്സ്-യാക്കോബായ ബാവാമാർ ഒരുമിച്ച് നിവേദനത്തിൽ ഒപ്പിട്ടു; പിന്നാലെ മാർ ക്ലിമീസും: വേമ്പനാട്ട് കായലിനെ വിഴുങ്ങാൻ കാപ്പികോയ്ക്ക് വേണ്ടി ഒന്നിച്ചത് വിശ്വാസികളെ തെരുവിൽ ഇറക്കി കടിപിടികൂടുന്നവർ; മിനി മുത്തൂറ്റിന് വേണ്ടി എല്ലാവരും ഒരുമിച്ചത് ചർച്ചയാക്കി റോയി മാത്യുവിന്റെ പോസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച് പണിത കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതോടെ ഒരു പഴയ കത്തും ചർച്ചയാവുകയാണ്. ഈ വിഷയം ഏറ്റെടുത്ത് ക്രൈസ്തവ സഭകൾ ഒന്നിച്ച പഴയ കഥ ചർച്ചയാക്കുന്നത് മാധ്യമ പ്രവർത്തകനായ റോയി മാത്യുവാണ്. അന്ന് കാപ്പിക്കോ റിസോർട്ടിന് വേണ്ടി കീരിയും പാമ്പുമായിരുന്നു ഓർത്തഡോക്സ്-യാക്കോബായ സഭകളടക്കം ഒന്നിച്ചാണു മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
വേമ്പനാട് കായൽ തീരത്ത് ചട്ടങ്ങൾ ലംഘിച്ചു പണിത റിസോർട്ടാണ് പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ആലപ്പുഴ പെരുമ്പള്ളത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഇത് പൊളിക്കണമെന്ന് 2013ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. കാപ്പികോയ്ക്ക് ഒപ്പം വാമിക റിസോർട്ടും പൊളിക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇതിൽ വാമിക റിസോർട്ട് മാത്രമാണ് അന്ന് പൊളിച്ചു നീക്കിയത്. കാപ്പികോയെ തൊടാൻ ഭരണകൂടം മടിച്ചു. തീരദേശ നിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച നാല് ഫ്ലാറ്റുകൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊളിക്കുന്നതിനു പിന്നാലെയാണു മറ്റൊരു റിസോർട്ട് കൂടി പൊളിച്ചുകളയാനുള്ള വഴിയൊരുങ്ങുന്നത്. ഇതിനൊപ്പമാണ് സഭകളുടെ ഇടപെടലും റോയി മാത്യു ചർച്ചയാക്കുന്നത്.
കുവൈറ്റ് ആസ്ഥാനമായ ഗ്രൂപ്പാണ് കാപികോ. മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം. മാത്യുവുമായി ചേർന്നായിരുന്നു റിസോർട്ട് നിർമ്മാണം. 2007 ൽ നിർമ്മാണം ആരംഭിച്ച ഈ റിസോർട്ട് 2013 ൽ പൊളിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ രാഷ്ടീയ സ്വാധീനങ്ങളും ഉപയോഗിച്ച് വിധി നടപ്പാക്കാതിരിക്കാനും, അട്ടിമറിക്കാനും കാപികോ പരമാവധി ശ്രമിച്ചു. അങ്ങനെ 2013 ൽ ഹൈക്കോടതി വിധി വന്ന ശേഷം മുത്തുറ്റ് ഗ്രൂപ്പ് അവരുടെ സ്വാധീനമുപയോഗിച്ച് എല്ലാ രാഷ്ട്രീയ കക്ഷിയിലേയും ങഘഅ മാരുടെ ഒപ്പു ശേഖരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകി. മുന്നണി ഭേദമില്ലാതെ അവർ മുത്തൂറ്റിനു വേണ്ടി ഒപ്പിയാൻ യജ്ഞം നടത്തി. മൊതലാളിമാരെ രാഷ്ട്രീയ ഭേദമില്ലാതെ സ്നേഹിക്കുന്നത് ഒരു തെറ്റല്ല. അവർ പ്രേമിച്ചോട്ടെ! കാശ് മുടക്കിയവൻ പല അഭ്യാസവും കാണിക്കും. അതവരുടെ കാര്യം! അതിനൊക്കെ പോയി ഓശാന പാടുന്നവരാണ് അപകടകാരികൾ. പക്ഷേ, കർത്താവിന്റെ രണ്ടാമത്തെ വരവിന് വേണ്ടി കച്ചമുറുക്കി കാലും നീട്ടി ഇരിക്കുന്ന ഭൂമി മലയാളത്തിലെ മെത്രാൻന്മാർക്ക് ഈ റിസോർട്ട് കച്ചവടത്തിൽ എന്താ ഇത്ര താല്പര്യം? കീരീം പാമ്പും പോലെ പോരടിക്കുന്ന ഓർത്തഡോക്സ് - യാക്കോബായ ബാവാ മാർ ഒരു മിച്ച് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൽ ഒപ്പിട്ടു. തൊട്ടുപിന്നാലെ മലങ്കര കത്തോലിക്ക സഭയുടെ കർദ്ദിനാൾ മാർ ക്ലിമീസ്-റോയി മാത്യു ഫെയ്സ് ബുക്കിൽ കുറിച്ചു. സഭാ അധ്യക്ഷന്മാർ എഴുതിയ കത്തും നൽകിയിട്ടുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ ചൂണ്ടിക്കാട്ടിയാണു നിവേദനം ആരംഭിക്കുന്നത്. ഒപ്പം, കേരളം ഇപ്പോൾ ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകുന്നത് ടൂറിസം രംഗത്തിനാണ്. ആ ടൂറിസം മേഖലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വരുന്നത് ഇവിടുത്തെ പുഴകളുടേയും കായലുകളുടേയും സൗന്ദര്യം ആസ്വദിക്കാനാണ്. ഗോവ പോലെ ചെറിയ സംസ്ഥാനത്ത് എത്തുന്ന 60000 ടൂറിസ്റ്റുകൾക്ക് താമസിക്കുന്നതിനായി സൗകര്യമുണ്ട്. മറിച്ച് കേരളത്തിൽ ആകെയുള്ളത് 10,000 പേർക്കുള്ള താമസ സൗകര്യം മാത്രമാണ്. സുപ്രീം കോടതി കേരളത്തിന്റെ ചീഫ് സെക്രട്ടറിയോടും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരോടും തീരദേശ പരിപാലന നിയമപ്രകാരം അല്ലാതെ പ്രവർത്തിക്കുന്ന ഹൗസ് ബോട്ട്, വേമ്പനാട്ട് കായലിനോടും, പുഴകളോടും, ഹോട്ടലുകളും റിസോർട്ടുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും ഏതെല്ലാമെന്ന് ആറാഴ്ചയ്ക്കുള്ളിൽ അറിയിക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ റിപ്പോർട്ട് നൽകുമ്പോൾ കേരളത്തിന്റെ ടൂറിസം വികസനത്തെ യാതൊരു രീതിയിലും ബാധിക്കാത്ത തരത്തിലുള്ള റിപ്പോർട്ട് നൽകുവാൻ ഓർമ്മപ്പെടുത്തുന്നു. മറിച്ച് തീരദേശ നിയമലംഘനങ്ങളെ റിപ്പോർട്ടു ചെയ്യുകയാണെങ്കിൽ ഏതാണ്ട് 50000 കോടി രൂപ മുടക്കിയിട്ടുള്ള പല ഹോട്ടലുകളും റിസോർട്ടുകളും വ്യവസായ സ്ഥാപനങ്ങളും പൊളിച്ചു നീക്കേണ്ട സാഹചര്യം കേരളം അഭിമുഖീകരിക്കേണ്ടി വരുമെന്നും പറയുന്നു.
ഇതുകൊണ്ട് അനേകം തൊഴിലവസരങ്ങളും സാമ്പത്തിക വരുമാനവും കേരളത്തിന് നഷ്ടമാവും. ഈ ഭീകരാവസ്ഥ കണക്കിലെടുത്ത് ഒരു സബ് കമ്മിറ്റിയെ ഈ വിഷയം പഠിക്കാൻ ചുമതലപ്പെടുത്തി ആ റിപ്പോർട്ട് വാങ്ങിയ ശേഷം മാത്രമേ സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകാൻ പാടുള്ളു എന്ന് നിർദ്ദേശിക്കണമെന്നും അപേക്ഷിച്ചു കൊള്ളുന്നെന്നും നിവേദനത്തിൽ പറയുന്നു. മുത്തൂറ്റ് ഗ്രൂപ്പിന്റെ കൂടി പങ്കാളിത്തമുള്ള കാപ്പികോ റിസോർട്ട് പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് പഴയ നിവേദനം റോയി മാത്യു ചർച്ചയാക്കുന്നത്. മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം. മാത്യുവുമായി ചേർന്നായിരുന്നു റിസോർട്ട് നിർമ്മാണം. നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർമ്മിച്ച റിസോർട്ടിന് പാണാവള്ളി പഞ്ചായത്ത് കെട്ടിട റമ്പറും നൽകിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. കായലിൽ നിന്നും നൂറു മീറ്റർ അകലെ മാറിയെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂ. എന്നാൽ കയാലിനോട് ചേർന്നാണ് റിസോർട്ട് പണിതത്. നെടിയതുരുത്ത് ദ്വീപിനെ അപ്പാടെ വിഴുങ്ങിയായിരുന്നു കാപ്പിക്കോ റിസോർട്ടിന്റെ നിർമ്മാണം.
റോയി മാത്യുവിന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
അന്യൻ വിയർക്കുന്ന കാശു കൊണ്ട് ....
സുപ്രീം കോടതി വിധി പ്രകാരം നിയമ വിരുദ്ധമായി നിർമ്മിച്ച മരടിലെ ഫ്ളാറ്റുകൾ ഇന്ന് പൊളിച്ചു നീക്കുകയാണ്. ഇന്നലെ സുപ്രീം കോടതി മറ്റൊരു കേസിൽ ആലപ്പുഴ- ചേർത്തലയ്ക്കടുത്ത് വേമ്പനാട്ട് കായലിൽ നെടിയതുരുത്ത് ദ്വീപിൽ നിർമ്മിച്ച കാപി കോ റിസോർട്ട് പൊളിച്ചു നീക്കാൻ ഉത്തരവിട്ടു. ഏഴ് ഏക്കർ സർക്കാർ പുറമ്പോക്ക് കൈയേറി നിർമ്മിച്ച 35,900 ചതുരശ്ര അടി കെട്ടിടമാണ് പൊളിച്ചു നീക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഒരു സംഘം മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി ഇല്ലാതാക്കിയതിനെതിരെ ഊന്നുവലത്തൊഴിലാളികളാണ് കേസുമായി മുന്നോട്ടു പോയത് . ഒടുവിൽ അവരുടെ പോരാട്ടം വിജയം കണ്ടു.
കുവൈറ്റ് ആസ്ഥാനമായ ഗ്രൂപ്പാണ് കാപികോ. മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം. മാത്യുവുമായി ചേർന്നായിരുന്നു റിസോർട്ട് നിർമ്മാണം. 2007 ൽ നിർമ്മാണം ആരംഭിച്ച ഈ റിസോർട്ട് 2013 ൽ പൊളിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ രാഷ്ടീയ സ്വാധീനങ്ങളും ഉപയോഗിച്ച് വിധി നടപ്പാക്കാതിരിക്കാനും, അട്ടിമറിക്കാനും കാപികോ പരമാവധി ശ്രമിച്ചു.
അങ്ങനെ 2013 ൽ ഹൈക്കോടതി വിധി വന്ന ശേഷം മുത്തുറ്റ് ഗ്രൂപ്പ് അവരുടെ സ്വാധീനമുപയോഗിച്ച് എല്ലാ രാഷ്ട്രീയ കക്ഷിയിലേയും MLA മാരുടെ ഒപ്പു ശേഖരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകി. മുന്നണി ഭേദമില്ലാതെ അവർ മുത്തൂറ്റിനു വേണ്ടി ഒപ്പിയാൻ യജ്ഞം നടത്തി. മൊതലാളിമാരെ രാഷ്ട്രീയ ഭേദമില്ലാതെ സ്നേഹിക്കുന്നത് ഒരു തെറ്റല്ല. അവർ പ്രേമിച്ചോട്ടെ! കാശ് മുടക്കിയവൻ പല അഭ്യാസവും കാണിക്കും. അതവരുടെ കാര്യം! അതിനൊക്കെ പോയി ഓശാന പാടുന്നവരാണ് അപകടകാരികൾ.
പക്ഷേ, കർത്താവിന്റെ രണ്ടാമത്തെ വരവിന് വേണ്ടി കച്ചമുറുക്കി കാലും നീട്ടി ഇരിക്കുന്ന ഭൂമി മലയാളത്തിലെ മെത്രാൻന്മാർക്ക് ഈ റിസോർട്ട് കച്ചവടത്തിൽ എന്താ ഇത്ര താല്പര്യം? കീരീം പാമ്പും പോലെ പോരടിക്കുന്ന ഓർത്തഡോക്സ് - യാക്കോബായ ബാവാ മാർ ഒരു മിച്ച് മുഖ്യമന്ത്രിക്കുള്ള നിവേദനത്തിൽ ഒപ്പിട്ടു. തൊട്ടുപിന്നാലെ മലങ്കര കത്തോലിക്ക സഭയുടെ കർദ്ദിനാൾ മാർ ക്ലിമീസ്. പിന്നെ ചുക്കു ചേരാത്ത കഷായമില്ലെന്ന് പറഞ്ഞ പോലെ മാർത്തോമ്മ സഭയുടെ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത - സുപ്രീം ഹെഡ് ഓഫ് മാർത്തോമ്മ ചർച്ച്, തിരുവല്ല എന്ന് വിലാസം മൊത്തമായി എഴുതി ഒപ്പും സീലും വെച്ചു കൊടുത്തിട്ടുണ്ട്. പലിശക്കച്ചവടം നടത്തുന്ന മൊതലാളിയോടുള്ള കളർ കുപ്പായക്കാരന്മാരുടെ വിധേയത്വം , എന്തൊരു വിനയം, എന്തൊരു താഴ്മ - ഈ മെത്രാൻ ഒപ്പിയാൻ സംഘം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത നിവേദനം വായിച്ച് ഞാൻ കണ്ണീർ വാർത്തു, എന്റെ ഹൃദയം തേങ്ങി . നിവേദനത്തിലെ അവരുടെ ആർദ്ദമായ വചനങ്ങൾ നിങ്ങൾ വായിക്കുക കുഞ്ഞാടുകളേ -
' ബഹുമാനപ്പെട്ട സുപ്രീം കോടതി കേരളത്തിന്റെ ചീഫ് സെക്രട്ടറിയോടും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരോടും തീരദേശ പരിപാലന നിയമപ്രകാരം അല്ലാതെ പ്രവർത്തിക്കുന്ന ഹൗസ് ബോട്ട്, വേമ്പനാട്ട് കായലിനോടും, പുഴകളോടും, ഹോട്ടലുകളും റിസോർട്ടുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും ഏതെല്ലാമെന്ന് ആറാഴ്ചയ്ക്കുള്ളിൽ അറിയിക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ റിപ്പോർട്ട് നൽകുമ്പോൾ കേരളത്തിന്റെ ടൂറിസം വികസനത്തെ യാതൊരു രീതിയിലും ബാധിക്കാത്ത തരത്തിലുള്ള റിപ്പോർട്ട് നൽകുവാൻ ഓർമ്മ പ്പെടുത്തുന്നു. മറിച്ച് തീരദേശ നിയമലംഘനങ്ങളെ റിപ്പോർട്ടു ചെയ്യുകയാണെങ്കിൽ ഏതാണ്ട് 50000 കോടി രൂപ മുടക്കിയിട്ടുള്ള പല ഹോട്ടലുകളും റിസോർട്ടുകളും വ്യവസായ സ്ഥാപനങ്ങളും പൊളിച്ചു നീക്കേണ്ട സാഹചര്യം കേരളം അഭിമുഖീകരിക്കേണ്ടി വരും.
ഇതുകൊണ്ട് അനേകം തൊഴിലവസരങ്ങളും സാമ്പത്തിക വരുമാനവും കേരളത്തിന് നഷ്ടമാവും. ഈ ഭീകരാവസ്ഥ കണക്കിലെടുത്ത് ഒരു സബ് കമ്മിറ്റിയെ ഈ വിഷയം പഠിക്കാൻ ചുമതലപ്പെടുത്തി ആ റിപ്പോർട്ട് വാങ്ങിയ ശേഷം മാത്രമേ സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകാൻ പാടുള്ളു എന്ന് നിർദ്ദേശിക്കണമെന്നും അപേക്ഷിച്ചു കൊള്ളുന്നു. '
യാതൊരു ലജ്ജയുമില്ലാതെ നിയമ വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഒരു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. രാജ്യത്തെ നിയമ വ്യവസ്ഥയോട്, നീതി നിർവഹണ സ്ഥാപനങ്ങളോട് ഈ ഏഭ്യന്മാർക്ക് ഒരു ആദരവുമില്ല. ഏത് തോന്ന്യാസവും ഈ വേഷത്തിന്റെ മറവിൽ ചെയ്യാമെന്ന ധാർഷ്ട്യമാണ് ഇവരെ നയിക്കുന്നത്. കൊള്ള പലിശ മേടിക്കുന്ന ഒരു സ്ഥാപനമുടമയോടാണ് ഈ പരാന്ന ജീവികളുടെ വിധേയത്വം എന്നോർക്കുക. അയാളുടെ പിച്ചക്കാശിനു മുന്നിൽ നടുവളഞ്ഞു നിന്ന് ഒപ്പിട്ട് കൊടുത്ത ഇവമ്മാരെ മടല് വെട്ടി അടിക്കാനുള്ള ആർജ്ജവം ഈ വിശ്വാസികളെന്ന വിവരദോഷികൾ എന്ന് കാണിക്കുമോ അന്നേ ഈ നാട് രക്ഷപ്പെട്ടുകയുള്ളു.
കേരളത്തിലെ തൊഴിലില്ലായ്മയെക്കുറിച്ച്, വികസന മുരടിപ്പിനെക്കുറിച്ച് കുപ്പായമിട്ട ഈ കാളകൂട സർപ്പങ്ങളുടെ മനോവേദനയിൽ കർത്താവു പോലും കനിഞ്ഞില്ല. മദ്യ നിരോധനം വേണമെന്നു പറഞ്ഞു പുകിലുണ്ടാക്കുന്ന ഈ ഫ്രോഡുകളാണ് സെവൻ സ്റ്റാർ റിസോർട്ടിന് അനുമതി കൊടുക്കണമെന്ന് പറഞ്ഞ് നിവേദനം കൊടുക്കുന്നത്.?
തീരദേശങ്ങളിൽ, റോഡരുകിൽ പുറമ്പോക്കിൽ, ഒന്നും രണ്ടും സെന്റ് ഭൂമിയിൽ ഒരു കുര വെക്കാൻ സർക്കാരാപ്പീസിൽ കേറി ഇറങ്ങുന്ന പാവങ്ങൾക്കു വേണ്ടി ഇവർ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു നിവേദനം മുഖ്യമന്ത്രിക്കോ, വില്ലേജാപ്പീസർക്കോ കൊടുത്തിട്ടുണ്ടോ? ഇല്ല, കാരണം അവരുടെ കയ്യിൽ പളപളപ്പൻ നോട്ട് കെട്ടിട്ടില്ല.- അതുള്ളത് മുത്തുറ്റിന്റെ കയ്യിലാണ്. ഇവിടെയാണ് റെഞ്ജി പണിക്കരുടെ പ്രസിദ്ധമായ വാക്കുകൾ അന്വർദ്ധമാകുന്നത് - ' അന്യൻ വിയർക്കുന്ന കാശും കൊണ്ട് .......
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്